പോലിസിനെ വട്ടംകറക്കി കള്ളൻ..ബാങ്കില്‍ കവര്‍ച്ച നടത്തിയത് മലയാളിയോ? ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്..

പോലിസിനെ വട്ടംകറക്കി കള്ളൻ. ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയത് മലയാളിയോ? ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതിയെന്നാണ് സൂചന. ഇടറോഡുകളെല്ലാം നന്നായി അറിയാവുന്ന കള്ളന്‍. മോഷണം നടന്ന പ്രദേശത്തുനിന്ന് അധികം ദൂരയല്ലാത്ത ഒരാള്‍ തന്നയാകാം കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തില്‍ പ്രതി ഇതര സംസ്ഥാനക്കാരനാകാമെന്ന സംശയം ഉയര്‍ന്നിരുന്നു. നിരീക്ഷണ ക്യാമറകളില്‍ പെട്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്.
കൈയുറ ധരിച്ചിരുന്നതിനാല്‍ വിരലടയാളം കിട്ടാനുള്ള സാധ്യതയുമില്ല. ഇയാള്‍ ബൈക്കുമായി ട്രെയിലറില്‍ കേരളം വിടാനാണ് സാധ്യതയെന്നാണ് നിഗമനം.മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എന്‍ഡോര്‍ഗ് സ്‌കൂട്ടറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എന്‍ഡോര്‍ഗ് സ്‌കൂട്ടര്‍ തൃശൂര്‍ ജില്ലയില്‍ മാത്രം പതിനായിരത്തിലേറെയാണ്, അതുകൊണ്ട് പ്രതിയെ കണ്ടുപിടിക്കുക എന്നത് വലിയ കടമ്പയാണ്. ജില്ലയില്‍ എന്‍ഡോര്‍ഗ് സ്‌കൂട്ടറുളളവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് പട്ടിക തയാറാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ നമ്പര്‍ വ്യാജമാണ്. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കൂട്ടറും കവര്‍ച്ചയ്ക്ക് ഉപയോഗിക്കാം.
അങ്ങനെ എങ്കില്‍ പോലീസ് ഇനിയും കുടുക്കിലാകും. മോഷ്ടാവ് ചെറുറോഡുകള്‍ വഴി കൊടുങ്ങല്ലൂരിലേക്ക് കടന്നു എന്നാണ് സൂചന.പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.സഹായമില്ലാതെ കൃത്യമായി ഇത്തരത്തില്‍ മോഷണം നടത്താന്‍ സാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാങ്ക് ജീവനക്കാരുടെ മൊഴി പോലീസ് വീണ്ടും എടുത്തിട്ടുണ്ട്. 47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്.
ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ മാത്രമാണ് പ്രതി കൈക്കലാക്കിയത്. മോഷണം നടന്ന ബാങ്ക് ശാഖയുടെ സുരക്ഷ കഴിഞ്ഞദിവസം വര്‍ധിപ്പിച്ചു. ശനിയാഴ്ച രാവിലെത്തന്നെ സുരക്ഷാജീവനക്കാരെ ബാങ്കില്‍ നിയോഗിച്ചു.പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെ കവര്‍ച്ച പ്രത്യേക സംഘം അന്വേഷിക്കും. ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള ടീമാണ് കേസ് അന്വേഷിക്കുക.
https://www.facebook.com/Malayalivartha