Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് വിധിച്ച ആള്‍ദൈവത്തിന്റെ ആരാധകരുടെ കൊലവിളിയില്‍ നിന്നും രണ്ടുപേര്‍ ചേര്‍ന്ന് രക്ഷിച്ചത് 150 ജീവനുകള്‍

27 AUGUST 2017 09:26 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹി കോര്‍പറേഷന്‍ ബസ് ഡ്രൈവര്‍റായ രമേഷ് കുമാറിന്റെയും, കണ്ടക്ടര്‍ അനില്‍കുമാറിന്റെയും സമയോചിതമായ പ്രവര്‍ത്തികൊണ്ട് രക്ഷപ്പെട്ടത് 150 ജീവനുകള്‍. ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് വിധിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ആരാധകരുടെ കൊലവിളിയില്‍ നിന്നാണ് ഇരു കൂട്ടരും ചേര്‍ന്ന് ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിച്ചത്.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗറിലൂടെ എഴുപതോളം യാത്രക്കാരുമായി ബസ് ഓടിച്ചു വരികയായിരുന്നു. അപ്പോള്‍ കറുത്ത നിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ച നാലു പുരുഷന്മാര്‍ റോഡില്‍ പ്രത്യക്ഷപ്പെട്ടു. റോഡ് മുറിച്ചു കടക്കാനായിരിക്കും എന്നു കരുതി ഞാന്‍ ബസിന്റെ വേഗത കുറച്ചു. എന്നാല്‍ അപ്പോഴത്തേക്കും എവിടനിന്ന് എന്നറിയില്ല, നാല്‍പ്പതോളം ആളുകള്‍ റോഡില്‍ നിറഞ്ഞു. അവരെല്ലാവരും കറുത്ത ഹെല്‍മറ്റുകള്‍ ധരിച്ചിരുന്നു.

അവര്‍ ബസ്സിനു നേര്‍ക്ക് കല്ലെറിയുകയും ജനാലകളും വാതിലുകളും തല്ലിപ്പൊട്ടിക്കുകയും ചെയ്യാന്‍ തുടങ്ങി. െ്രെഡവറുടെ സീറ്റിനടുത്തുള്ള ജനാല തകര്‍ത്ത ശേഷം അവര്‍ എന്റെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ചു. മരണം കണ്‍ മുന്നിലെത്തിയപ്പോഴും ബസ്സിലെ യാത്രക്കാരെ അപകടം കൂടാതെ രക്ഷിക്കണമെന്നായിരുന്നു എന്റെ ചിന്ത രമേഷ് കുമാര്‍ പറയുന്നു. പെട്രോള്‍ പുരണ്ട ഷര്‍ട്ട് ഞാന്‍ പുറത്തേക്ക് ഊരിയെറിഞ്ഞു. എന്നിട്ട് പിന്നിലെ വാതിലിലൂടെ യാത്രക്കാരോട് പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അപ്പോഴത്തേക്കും ചില അക്രമികള്‍ ബസ്സിനുള്ളില്‍ കയറിയിരുന്നു. അവര്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും സീറ്റുകളില്‍ തന്നെയിരിക്കാനും ആവശ്യപ്പെട്ടു. മരണം എനിക്കു നേര്‍ക്കുനേര്‍ കാണാമായിരുന്നു. എങ്കിലും അവരോട് എതിര്‍ത്തുനില്‍ക്കാനും യാത്രക്കാരെ ബസ്സിനു പുറത്തിറക്കാനും സാധിച്ചു. യാത്രക്കാര്‍ പുറത്തിറങ്ങിയ നിമിഷം അക്രമികള്‍ ബസ് അഗ്‌നിക്കിരയാക്കി. ഇതേ സമയം അതേ റൂട്ടിലൂടെ മറ്റൊരു ബസ് എത്തി. ആ ബസ്സിലെ കണ്ടക്ടറായിരുന്നു അനില്‍ കുമാര്‍. 

മുന്നിലെ ബസ് അക്രമികള്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് കണ്ടതോടെ അനില്‍കുമാറിന് കാര്യം മനസ്സിലായി. അദ്ദേഹം ബസ്സ് നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. അതോടെ രമേഷ് കുമാറിന്റെ ബസ്സില്‍നിന്ന് ഇറങ്ങിയ യാത്രക്കാര്‍ അനില്‍കുമാറിന്റെ ബസ്സിനു സമീപത്തേക്ക് ഓടിയെത്തി. എന്നാല്‍ അനില്‍ കുമാര്‍ അദ്ദേഹത്തിന്റെ ബസിലെ യാത്രക്കാരോട് പുറത്തിറങ്ങാനാണ് ആവശ്യപ്പെട്ടത്.

7080 യാത്രക്കാര്‍ ആ സമയം ബസ്സിലുണ്ടായിരുന്നു. അക്രമികള്‍ അനില്‍കുമാറിന്റെ ബസിനു സമീപത്തേക്ക് ഓടിയെത്തിയപ്പോഴേക്കും യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കാന്‍ സാധിച്ചിരുന്നു. അവര്‍ ബസ്സിനു നേര്‍ക്ക് കല്ലെറിയുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു. 


പിന്നീട് അക്രമികള്‍ ആ ബസ്സിനും തീയിട്ടു. ബസ്സില്‍നിന്ന് ഏറ്റവും അവസാനം പുറത്തെത്തിയ ആള്‍ ഞാനായിരുന്നു അനില്‍കുമാര്‍ പറയുന്നു. ഇരു ബസ്സുകളും അഗ്‌നിക്കിരയാക്കിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ കടുത്തു. 

സമീപത്തെ കടകളും പെട്രോള്‍ പമ്പുകളും ഉടന്‍ തന്നെ അടച്ചു. പോലീസുകാരെയും വിന്യസിച്ചു. ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടേത്തിയ റാം റഹീം സിങ്ങിന്റെ ശിക്ഷ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയർന്ന സ്ഥാനമാനങ്ങളും സർക്കാർ നേട്ടങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (11 minutes ago)

ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിയായി നിയമിച്ച് വിജ്ഞാപനം...    (14 minutes ago)

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (29 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (35 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (9 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (9 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (9 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (9 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (12 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (12 hours ago)

Malayali Vartha Recommends