Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രണയം വിവാഹത്തിലെത്തിയപ്പോൾ വ്യത്യസ്ത മതത്തിലുള്ള ഇരുവരും ഒന്നിച്ചു... ആ ദാമ്പത്യത്തിൽ വില്ലനായി രാജേഷ് എത്തിയപ്പോൾ യുവതിയുടെ ജീവിതത്തില്‍ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി; ഡാൻസ് ടീച്ചറുടെ വ്യവസായിയായ ഭര്‍ത്താവ് ലക്ഷ്യം വച്ചത് രാജേഷിന്റെ ജീവൻ... ക്വട്ടേഷന് പിന്നിൽ ഒരു തീവ്രസ്വഭാവമുള്ള ഗ്രൂപ്പില്‍പെട്ടവരാണെന്ന് പോലീസ്; ആറ്റിങ്ങലിനെ നടുക്കിയ രാജേഷിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ

31 MARCH 2018 01:15 PM IST
മലയാളി വാര്‍ത്ത

ആറ്റിങ്ങലിനെ നടുക്കിയ രാജേഷിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ. കൊലപ്പെടുത്തിയതില്‍ ഒരു തീവ്ര സ്വഭാവമുള്ള ഗ്രൂപ്പിനും പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു. കൊലപാതകം ക്വട്ടേഷനാണെന്ന് ഏതാണ്ട് ഉറപ്പിച്ച പൊലീസ് ഈ വഴിക്കുള്ള അന്വേഷണം ഊര്‍ജിതമാക്കി. രാജേഷുമായി പരിചയമുള്ള ഖത്തറിലെ നൃത്താദ്ധ്യാപികയായ യുവതിയുടെ ഭര്‍ത്താവിന്റെ ക്വട്ടേഷനാണെന്ന സംശയം തുടക്കം മുതല്‍ ഉണ്ടായിരുന്നു.

ഈ ദമ്പതികളുടേത് പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥര്‍. വിവാഹം കഴിഞ്ഞതോടെ യുവതി മതം മാറിയെന്നും പറയപ്പെടുന്നു. ഖത്തറില്‍ ജോലിയ്ക്കെത്തിയ രാജേഷും യുവതിയും അതിനിടെ പരിചയക്കാരായി. അത് യുവതിയുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നമുണ്ടാക്കി.  അതിനിടെ രാജേഷ് നാട്ടിലേക്ക് മടങ്ങിയെങ്കിലും യുവതിയുമായുള്ള ബന്ധം തുടര്‍ന്നു.

അത് ഇഷ്ടപ്പെടാതിരുന്ന യുവതിയുടെ വ്യവസായിയായ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണ് രാജേഷിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. അത് ഒരു തീവ്രസ്വഭാവമുള്ള ഗ്രൂപ്പില്‍പെട്ടവരെയാണ് ഏല്‍പ്പിച്ചതെന്നാണ് പൊലീസിന് സംശയം. കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് നിഗമനം.

തിരുവനന്തപുരം റൂറല്‍ പൊലീസ് ടീം നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ സമീപ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവികളുടെ വിശ്വസ്‌തരുമായി മാത്രമാണ് വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഗള്‍ഫില്‍ നിന്നുള്ള ക്വട്ടേഷനായതിനാല്‍ കേരളത്തിന് പുറത്ത് നിന്നുള്ള ഏതെങ്കിലും വിമാനത്താവളം വഴി പ്രതികള്‍ ഗള്‍ഫിലേക്ക് കടക്കാന്‍ സാദ്ധ്യതയുള്ളതായി പൊലീസ് സംശയിക്കുന്നു. ഖത്തറിലേക്കുള്ള വിസാ ചട്ടങ്ങള്‍ ലളിതമായതിനാല്‍ യാത്ര അനായാസമായിരിക്കും എന്നും പൊലീസ് കരുതുന്നു.

വിസ ഓണ്‍ അറൈവല്‍ സംവിധാനവും ഇവിടുണ്ട്. അതേസമയം, കേസിന്റെ അന്വേഷണം പൊലീസ് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കോയമ്ബത്തൂര്‍, സേലം, ചെന്നൈ എന്നിവിടങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. കൊലയാളി സംഘം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടെന്ന് കരുതുന്ന കാറിനെ പിന്തുടര്‍ന്നാണ് അന്വേഷണം.

തമിഴ്നാട്ടിലെ പ്രധാന റോഡുകളിലും ടോള്‍ പ്ളാസകളിലുമുള്ള സിസിടിവി കാമറകളില്‍ നിന്ന് വാഹനത്തെപ്പറ്റിയുള്ള സൂചന പൊലീസിന് ലഭിച്ചതായാണ് വിവരം. കൊലനടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലുപേരും ഒരുമിച്ച്‌ തന്നെയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തിരിക്കുന്നതാണ് ഇവരെ കണ്ടെത്താന്‍ പൊലീസിന് തടസമാകുന്നത്.

ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ പലരുടെയും ഫോണുകളും പൊലീസ് നിരീക്ഷണത്തിലാണ്. എന്നാല്‍, കൊലയാളികള്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞത് പൊലീസിന് പറ്റിയ വീഴ്ചയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

രാജേഷിനൊപ്പം അക്രമത്തിനിരയായ സുഹൃത്ത് കുട്ടന്‍ ചുവപ്പ് നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസിനെ അപ്പോള്‍ അറിയിച്ചിരുന്നെങ്കിലും കാര്‍ കൊല്ലം ജില്ല പിന്നിട്ട് കായംകുളത്തെത്തിയിട്ടും ദേശീയപാതയിലോ എംസി റോഡിലോ വാഹനം പരിശോധിക്കാനോ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞില്ല. ഇതാണ് കായംകുളത്തെ ആളൊഴിഞ്ഞ ഒരുവീട്ടില്‍വാഹനം ഒളിപ്പിച്ചശേഷം രക്ഷപ്പെട്ട് പോകാന്‍ അക്രമികള്‍ക്ക് കഴിഞ്ഞത്.

അതിര്‍ത്തി കടന്നശേഷമാണ് പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചത്. കൃത്യത്തിനുപയോഗിച്ച കാര്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​ പൊലീസ് പി​ടി​ച്ചെ​ടു​ത്തിരുന്നു. സംഭവത്തില്‍ പൊലീസ് പിടിയിലായ കാ​റു​ട​മ​യ​ട​ക്കം അഞ്ച് ​പേ​ര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.

ചവറ സ്വദേശിയുടെ കാര്‍ ഓച്ചിറ സ്വദേശികളായ യുവാക്കളാണ് വാടകയ്ക്കെടുത്തത്. ഇവരില്‍ നിന്ന് വിവാഹ ആവശ്യത്തിനെന്ന പേരില്‍ കൈക്കലാക്കിയ സംഘമാണ് കൊലപാതകത്തിനുപയോഗിച്ചശേഷം കായംകുളത്ത് ഉപേക്ഷിച്ച്‌ കടന്നത്. ​കാറുടമയുള്‍പ്പെടെ പിടിയിലായവരെ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് മാറിയും തിരിഞ്ഞും ചോദ്യം ചെയ്തെങ്കിലും കൃത്യവുമായി ഇവര്‍ക്ക് മറ്റ് ബന്ധമുള്ളതായ സൂചനയൊന്നും ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends