Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അശ്ലീല ചിത്രങ്ങൾ കാണിച്ചുകൊടുത്തത് മനോനില തെറ്റിയ പെൺകുട്ടിക്കും സഹോദരനും; സഹോദരിയെ പോലെ കാണേണ്ട പെൺകുട്ടിയെ കാമക്കണ്ണുകൊണ്ട് കണ്ട് പീഡനത്തിനിരയാക്കാൻ ശ്രമിക്കവേ എതിർത്തതോടെ കഴുത്തിൽ കത്തി വച്ച് ഇരുവരെയും മാറി മാറി പീഡനത്തിനിരയാക്കി: അടൂരിനെ ഞെട്ടിച്ച ക്രൂര പീഡനത്തിൽ ബന്ധുവും ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയുമായ പ്രതിയെ പോലീസ് കുടുക്കിയത് ഇങ്ങനെ...

19 MAY 2018 10:02 AM IST
മലയാളി വാര്‍ത്ത

കത്തി കഴുത്തില്‍വച്ച്‌ ഭീഷണിപ്പെടുത്തി സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിെച്ചന്ന കേസില്‍ ബന്ധുവായ വിദ്യാര്‍ഥി അറസ്റ്റില്‍. മാതാവ് മരിച്ച പിതാവ് വിദേശത്തായ കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. അടൂർ ആനന്ദപ്പള്ളി പന്നിവിഴ സ്രാമ്പിക്കൽ ആലുമ്മൂട്ടിൽ സ്റ്റെജി ബാബു (20)വിനെയാണ്  ഡിവൈഎസ്‌പി ആർ ജോസ്, ഇൻസ്പെക്ടർ ജി സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. മംഗലാപുരത്ത് സിറ്റി കോളജിൽ വിദ്യാർത്ഥിയായിരുന്ന സ്റ്റെജി പൊലീസ് കേസെടുത്തത് അറിഞ്ഞ് വക്കീലിന്റെ നിർദ്ദേശപ്രകാരം ഒളിവിലായിരുന്നു. മൊബൈൽടവറുകൾ നിരീക്ഷിച്ചാണ് ഇന്നലെ രാത്രി പ്രതിയെ പിടികൂടിയത്. പീഡനത്തിന് ഇരയായ കുട്ടികളുടെ അടുത്ത ബന്ധുകൂടെയാണ് പ്രതി.

2016 ഒക്‌ടോബര്‍ മുതലാണ് പീഡനം തുടങ്ങിയത്. കുട്ടികളുടെ മാതാവ് രോഗം ബാധിച്ച്‌ ചികില്‍സാ സൗകര്യാര്‍ഥം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ കത്തി കഴുത്തില്‍വച്ചും തലയിണ മുഖത്ത് അമര്‍ത്തിയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി 12 വയസുള്ള പെണ്‍കുട്ടിയും 11 വയസുള്ള ആണ്‍കുട്ടിയും െചൈൽഡ് ലൈൻ മുമ്പാകെ മൊഴി നല്‍കിയിരുന്നു. അശ്ലീലദൃശ്യങ്ങള്‍ കാണിച്ചു പെണ്‍കുട്ടിയെയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നാലെ ഇളയ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

കുട്ടികളുടെ, ക്യാന്‍സര്‍ ബാധിതയായ മാതാവ് കഴിഞ്ഞ ഡിസംബറില്‍ മരിച്ചു. പിതാവ് വിദേശത്തായിരുന്നു. നാട്ടിലെത്തിയ പിതാവ് പെണ്‍കുട്ടിയെ തകഴിയിലെ ഒരു ആശ്രമത്തിലും ആണ്‍കുട്ടിയെ കോഴിക്കോട് താമരശേരിയിലുള്ള സഹോദരിയുടെ വീട്ടിലുമാക്കി. ആശ്രമത്തിലെ കന്യാസ്ത്രീകളോടു പെണ്‍കുട്ടിയാണ് പീഡന വിവരം പറഞ്ഞത്. ഇക്കാര്യം ആശ്രമ അധികൃതര്‍ കുട്ടിയുടെ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് ചൈൽഡ് ലൈനിൽ പരാതി നല്‍കി.

ചൈൽഡ് ലൈന്‍ അധികൃതര്‍ കുട്ടികളെ വൈദ്യ പരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു. കഴിഞ്ഞ മാസം 22 ന് െചെല്‍ഡ് െലെന്‍ അധികൃതര്‍ താമരശേരി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവിടെ കേസെടുത്തു. സംഭവം നടന്നത് അടൂര്‍ സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കഴിഞ്ഞ അഞ്ചിന് അടൂര്‍ ഇന്‍സ്‌പെക്ടര്‍ക്കു കേസ് െകെമാറി. മംഗലാപുരം സിറ്റി കോളജില്‍ ഫിസിയോ തെറാപ്പി കോഴ്‌സ് പഠിക്കുകയാണു പ്രതി. കഴിഞ്ഞ 11ന് മംഗലാപുരത്തുനിന്ന് നാട്ടിലേക്കു തിരിച്ചുവെന്നു പറയുന്ന പ്രതിയെക്കുറിച്ചു പിന്നീട് വിവരമില്ലായിരുന്നു. രണ്ട് മൊെബെല്‍ ഫോണും സ്വിച്ച്‌ ഓഫ് ആയിരുന്നു.

വ്യാഴാഴ്ച െവെകിട്ട് തൃശൂരില്‍നിന്നു തിരുവനന്തപുരത്തിനുള്ള ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ പ്രതി കയറിയതായി ഡിെവെ.എസ്.പിക്ക് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. ആലപ്പുഴ സ്‌റ്റേഷനില്‍ കാത്തുനിന്നിരുന്ന എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമം, ജുവെനെല്‍ ജസ്റ്റിസ് ആക്‌ട്, ഇന്‍ഡ്യന്‍ ശിക്ഷനിയമം പ്രകാരവുമാണ് കേസെടുത്തത്. എസ്.ഐ ലീലാമ്മ, എ.എസ്.ഐ മാരായ രതീഷ്, സജീവ്, എസ്.സി.പി.ഒ: ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. അതേസമയം, കുടുംബത്തിലെ വസ്തുത്തര്‍ക്കത്തിന്റെ പേരില്‍ തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നു പ്രതി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends