Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം... സ്വകാര്യ ആശുപത്രി ഡോക്ടറുടെയും അധികൃതരുടെയും അലംഭാവമെന്നാരോപിച്ച് പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധുക്കളും നാട്ടുകാരും

30 MAY 2018 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

പ്രസവശസ്ത്രക്രിയയെത്തുടര്‍ന്നുണ്ടായ അമിതമായുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. സ്വകാര്യ ആശുപത്രി ഡോക്ടറുടെയും അധികൃതരുടെയും അലംഭാവമെന്നാരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്കു പ്രതിഷേധ പ്രകടനം നടത്തി. പോലീസില്‍ പരാതിയും നല്‍കി. 

താമല്ലാക്കല്‍ വടക്ക് കാട്ടില്‍ മാര്‍ക്കറ്റ് മംഗലശേരില്‍ പീതാംബരന്‍കോമളവല്ലി ദമ്പതികളുടെ മകള്‍ നീതു(അശ്വതി27)വാണ് ഇന്നലെ പുലര്‍ച്ചെ 5.30 ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് യുവതിയെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടത്തെ ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു തുടക്കം മുതല്‍ ചികിത്സ. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 നു സിസേറിയന്‍ ശസ്ത്രക്രിയ ആരംഭിച്ചു. 12.56 ന് പെണ്‍കുഞ്ഞ് ജനിച്ചു. ഡോക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് രക്തം കൊടുക്കുന്നതിന് ആളുകളെ കരുതിയിരുന്നു. നീതുവിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിച്ച ബന്ധുക്കളോട് കുഴപ്പമില്ലെന്ന മറുപടിയാണ് ഡോക്ടര്‍ നല്‍കിയത്. എന്നാല്‍, ഡോക്ടറുടെയും ജീവനക്കാരുടെയും പരിഭ്രമം ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍, വിദഗ്ധ ചികിത്സയ്ക്കായി വേറെ ആശുപത്രിയില്‍ കൊണ്ടുപോകണോയെന്ന് ചോദിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നു ഡോക്ടര്‍ പറഞ്ഞു. ഇതിനിടയില്‍ തങ്ങളെക്കൊണ്ട് പേപ്പറുകളില്‍ ഒപ്പിടുവിച്ചെന്നും മുന്‍കൂട്ടി പറയാതെ ഗര്‍ഭപാത്രം നീക്കിയതായും അവര്‍ ആരോപിച്ചു.

രക്തസ്രാവം നിലയ്ക്കാതെ വന്നതിനാല്‍ ആശുപത്രിയിലെ മൂന്നു ജീവനക്കാരുടെയും മറ്റു രണ്ടു പേരുടെയും രക്തം കൊടുത്തെങ്കിലും ഫലമുണ്ടായില്ല. രാത്രി 12 ഓടെ വീണ്ടും ഒരു ഓപ്പറേഷന്‍ കൂടി നടത്തുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു. പരുമല ആശുപത്രിയിലെ ഡോക്ടറുടെ സഹായം തേടിയെങ്കിലും അതുകൊണ്ടും ഫലമുണ്ടായില്ല. തങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും രോഗിയുടെ നില വഷളായെന്നും അതുകൊണ്ട് കാര്‍ഡിയോളജിസ്റ്റും ഗൈനക്കോളജിസ്റ്റുമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നും അവിടെ സജ്ജീകരണം ഏര്‍െപ്പടുത്തിയിട്ടുണ്ടന്നും പുലര്‍ച്ചെ ഒരു മണിയോടെ ബന്ധുക്കളെ വിളിച്ച് അറിയിച്ചു. 

തുടര്‍ന്നു കത്തു നല്‍കി വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ അങ്ങോട്ട് അയച്ചു. പക്ഷേ, രോഗിയെ ചികിത്സിക്കാന്‍ നടപടിയെടുത്തിരുന്നില്ല. വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല. ഒടുവില്‍ സുഖംപ്രാപിച്ചു വരുന്ന ഒരു രോഗിയെ മാറ്റിയശേഷം നീതുവിനെ വെന്റിലേറ്ററിലാക്കി. യുവതിയുടെ നില വളരെ പരിതാപകരമാണെന്നും എത്തിക്കാന്‍ വൈകിയെന്നുമായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. അവര്‍ പരിശ്രമിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ നീതു മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തിലായിരുന്നു മൃതദേഹവുമായി സ്വകാര്യആശുപത്രിയിലേക്കു പ്രതിഷേധപ്രകടനം നടത്തിയത്. എന്നാല്‍, ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. നീതുവിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ഭര്‍ത്താവ്: സുധീഷ്. മകള്‍: വിസ്മയ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends