നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക്കിസ്ഥാൻ ...അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കവെ, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓര്‍മിപ്പിച്ചതിന് പിന്നാലെ ഇന്ത്യയ്ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ ഭീഷണി
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക്കിസ്ഥാൻ ...അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കവെ, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓര്‍മിപ്പിച്ചതിന് പിന്നാലെ ഇന്ത്യയ്ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ ഭീഷണി.
കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും കടുത്ത വാഗ്വാദം തുടരവെയാണ് പാക് സൈന്യത്തിന്റെ പരുക്കന്‍ പ്രതികരണം. കശ്മീര്‍ ആണവായുധം പ്രയോഗിക്കാന്‍ സാധ്യതയുള്ള വിഷയമാണെന്ന് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.
ഇന്ത്യയുടെ ആക്രമണം നേരിടാന്‍ പാകിസ്താന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ഭീഷണി. ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഭാവിയില്‍ ഈ നയം തുടര്‍ന്നേക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത് പാകിസ്താനുള്ള ശക്തമായ താക്കീതായിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് രൂക്ഷമാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്
ഇതിനിടെ ജമ്മു കശ്മീരിലെ രാജൗരിലെ നൗഷേര സെക്ടറില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിനും വെടിനിര്‍ത്തല്‍ ലംഘനത്തിനും ഇന്ത്യന്‍ സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ പാകിസ്ഥാന്‍ പോസ്റ്റ്
തകർന്നു ...
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍ പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ന്നതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രജൗരിയിലെ നൗഷേര സെക്ടറില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം.
രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ എപ്പോഴും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ പാകിസ്ഥാന്‍ അസ്വസ്ഥരാണ്. ഇവര്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണ്. രാജ്യ സുരക്ഷ സംബന്ധിച്ച് അതീവ ശ്രദ്ധയാണ് ഇന്ത്യയ്ക്കുള്ളത്. പാക് ഭീകരരുടെ ചെറിയ ആക്രമണത്തിന് പോലും ചുട്ട മറുപടിയായിരിക്കും രാജ്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു
അതേസമയം കശ്മീരിന്റെ മോചനത്തിന് വേണ്ടി പോരാട്ടത്തിന് ഇറങ്ങാന്‍ അദ്ദേഹം പാകിസ്താന്‍ ജനതോട് ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര സമിതികളില്‍ ഉന്നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്.
വിദേശകാര്യ ഓഫീസിന് കീഴില്‍ കശ്മീര്‍ സെല്‍ രൂപീകരിക്കാനാണ് പാകിസ്താന്റെ തീരുമാനം. ഇക്കാര്യം പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വിശദമാക്കി. പ്രധാന രാജ്യങ്ങളിലെ പാക് എംബസികളിലും കശ്മീര്‍ ഓഫീസ് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് മുന്നോടിയായി ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റി.. എങ്കിലും കനത്ത ജാഗ്രത തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha