മോദിയെ സ്തുതിച്ച് കോൺഗ്രസ്സ് നേതാക്കൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തികളെ പ്രശംസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് മുന്നോട്ട് വന്നതിന് പിന്നാലെ പ്രശംസയുമായി കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തികളെ പ്രശംസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് മുന്നോട്ട് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് എല്ലായ്‌പ്പോഴും ഗുണകരമാകില്ലെന്നായിരുന്നു ജയറാം രമേഷിൻറെ പ്രസ്താവന. സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി. മോദിയെ എന്തിനും ഏതിനും വിമർശിക്കുന്നത് ശരിയല്ലെന്നാണ് മനു അഭിഷേക് സിംഗ്‌വിയുടെ അഭിപ്രായം.
"മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് ഇപ്പോഴും പറയുന്നു. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതു കൊണ്ടു മാത്രമല്ല ഇതു പറയുന്നത്. യഥാർത്ഥത്തിൽ പ്രതിപക്ഷത്തിന്റെ ഏകപക്ഷീയ നിലപാടുകൾ മോദിയെ സഹായിക്കുകയാണ് ചെയ്യുന്നത്. പ്രവൃത്തികൾ എപ്പോഴും നല്ലതോ മോശമോ വ്യത്യസ്തമോ ആയിരിക്കാം. അവ വിലയിരുത്തപ്പെടേണ്ടത് വിഷയങ്ങൾ അനുസരിച്ചാകണം, അല്ലാതെ വ്യക്തിപരമായിട്ടല്ല. മറ്റു പല പദ്ധതികളെപ്പോലെ 'ഉജ്വല'യും തീർച്ചയായും നല്ലതാണ്മ എന്നും നു അഭിഷേക് സിംഗ്‌വി പറഞ്ഞു.
മോദി ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായെന്നായിരുന്നു ജയറാം രമേശ് അഭിപ്രായപ്പെട്ടത്. 2014 മുതല്‍ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമാഎന്നും ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങള്‍ വോട്ട് ചെയ്ത് അദ്ദേഹം വീണ്ടും അധികാരത്തിലേറിയതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി .’
‘മോദിയുടെ ഭാഷ ജനങ്ങളുമായി സംവേദിക്കാന്‍ ശേഷിയുള്ളതാണ്. മുന്‍കാലങ്ങളില്‍ ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വസ്തുത അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല എന്നും’ ജയറാം രമേശ് പറഞ്ഞു. മോദിയെ പുകഴ്ത്തണമെന്നല്ല ഞാന്‍ പറയുന്നത്.’ ഭരണത്തില്‍ അദ്ദേഹം കാണിക്കുന്ന ചില സവിശേഷതകളെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്റെ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഭരണ രീതിയില്‍ നിന്നുണ്ടായ സാമൂഹിക ബന്ധങ്ങളും തീര്‍ത്തും ഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയെ എടുത്ത് പറയുകയും ചെയ്തു. 2019-ല്‍ നമ്മള്‍ എല്ലാവരും അദ്ദേഹത്തിന്റെ പദ്ധതികളെ കളിയാക്കുകയായിരുന്നു. എന്നാല്‍ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന എന്ന പദ്ധതിയ്ക്ക് വലിയ അംഗീകാരമാണ് ജനങ്ങളില്‍ നിന്ന് കിട്ടിയത്. കോടിണക്കണക്കിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ ആ പദ്ധതിയ്ക്ക് കഴിഞ്ഞു. ഇതിനെയൊക്കെ തള്ളിക്കളഞ്ഞു കൊണ്ട് നമുക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെ കുറിച്ചാണ് തിരഞ്ഞെടുപ്പ് വേളയില്‍ നമ്മള്‍ പറഞ്ഞത്. എന്നാല്‍ ഇതിന് ഉത്തരവാദിയായി ജനങ്ങള്‍ മോദിയെ കാണുന്നില്ല. അതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കര്‍ണാടകയില്‍ നിന്നുള്ള എംപി കൂടിയായ ജയറാം രമേശ് പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനെയും പിന്തുണയ്ക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകാതെ അന്തംവിട്ടിരിക്കുകയാണ് ബി.ജെ.പി നേതാക്കൾ. ഇരുനേതാക്കളും പാർട്ടിവിട്ട് ബിജെപിയിലേക്ക് ചേക്കാറാനുള്ള തയ്യാറെടുപ്പാണോ എന്നാണ് ബി.ജെ.പി നേതാക്കൾ പങ്കുവയ്ക്കുന്ന ആശങ്ക. രാഷ്ട്രീയ എതിരാളിയെ പുകഴ്‌ത്തി ഉന്നത നേതാക്കൾ രംഗത്തുവന്നത് കോൺഗ്രസിന് സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റ ക്ഷീണത്തിൽ നിന്നും ഇതുവരെ പാർട്ടി മോചനം നേടിയിട്ടില്ല. കൂടാതെ കേന്ദ്ര നേതൃസ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയും പിൻവാങ്ങിയിരിക്കുകയാണ്. ഈ സന്ദർഭത്തിൽ തങ്ങളുടെ നേതാക്കൾ തന്നെ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് ആകാഷയോടെയാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha