Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരാണ് നിലപാടെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് തമിഴ്നാട് സര്‍ക്കാരിന്റെ വാദത്തെ കോടതിയില്‍ എതിര്‍ത്തു

23 AUGUST 2019 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെയുടെ ആത്മഹത്യ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം

ലംബോര്‍ഗിനി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം: ഡ്രൈവറെ പ്രതിചേര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ച് പൊലീസ്: വ്യവസായിയുടെ മകന്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി

സോഷ്യൽമീഡിയ അകൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനമെടുത്തത് തമിഴ്‌നാട് സർക്കാരാണ് .. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കോടതി കയറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ജനങ്ങള്‍ അനുഭവിച്ചുവരുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും അതോടൊപ്പം ഉയരുന്നുണ്ട്‌ . സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കണമെന്നതും എന്‍ക്രിപ്ഷന്‍ ചാറ്റിങ് അഥവാ രഹസ്യ ചാറ്റിങ് സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുമെന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതിവിശേഷമുണ്ടാവുമെന്നും ആരോപണങ്ങൾ ഉയരുന്നു .

സമൂഹത്തിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും വ്യാജവാര്‍ത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് തല്‍ക്കാലം സ്റ്റേയില്ല.

അതേസമയം ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗിക ചൂഷണത്തിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇതൊക്കെ തടയാന്‍ സാധിക്കുമെന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. ഈ കേസ് സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

നിലവില്‍ മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിലുള്ള കേസ് സുപ്രീംകോടതിയിലേക്ക് മാറ്റും. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നോട്ടിസ് അയക്കാനും നിര്‍ദേശിച്ചു. സെപ്തംബര്‍ 13 നു വാദം കേള്‍ക്കുന്നതിനു മുന്‍പ് നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആധാറുമായി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നത് സ്വകാര്യതയില്‍ മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി തമിഴ്‌നാട് സര്‍ക്കാരിന്റെ വാദത്തെ ഫെയ്‌സ്ബുക്ക് കോടതിയില്‍ എതിര്‍ത്തു. കേന്ദ്രത്തിന്റെ നിലപാട് വിഷയത്തില്‍ നിര്‍ണായകമാകും.

സുപ്രീംകോടതിയുടെ നോട്ടിസിനു മറുപടി നല്‍കുമ്പോഴാകും കേന്ദ്രം നിലപാട് അറിയിക്കുക. ജസ്റ്റിസ് ദീപക് ഗുപത്, അനിരുദ്ധ ബോസെ എന്നിവരടങ്ങിയ ബെഞ്ചാണ് സെപ്തംബര്‍ 13 ന് മുന്‍പ് മറുപടി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലായി നടക്കുന്ന കേസുകള്‍ സമാനമാണെന്നും അവ ഒന്നിപ്പിച്ച് സുപ്രീംകോടതി വാദം കേള്‍ക്കണമെന്നും ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസുമാരായ ദീപക് മിശ്ര, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ച് ആണ് കേന്ദ്രസര്‍ക്കാരിനോടും ട്വിറ്റര്‍, ഗൂഗിള്‍, യൂട്യൂബ് പോലുള്ള സ്ഥാപനങ്ങളോടും പ്രതികരണമാരാഞ്ഞ് നോട്ടീസ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ സെപ്റ്റംബര്‍ 13നാണ് ഇനി വാദം കേള്‍ക്കുക.

എന്നാല്‍ കേസിലെ ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഫെയ്‌സ്ബുക്കിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരാണ് നിലപാടെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് തമിഴ്നാട് സര്‍ക്കാരിന്റെ വാദത്തെ കോടതിയില്‍ എതിര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കണമെന്ന് നയം വരും. അത് സമൂഹത്തില്‍ ശക്തരല്ലാത്ത വിഭാഗങ്ങളെ ബാധിക്കുമെന്നും മീറ്റൂ പ്രസ്ഥാനത്തെയും, സാമൂഹ്യപ്രവര്‍ത്തകര്‍, എല്‍ജിബിടി വിഭാഗം എന്നിവരെല്ലാം അത് ബാധിക്കുമെന്നും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (ഐഐഎഫ് ) സ്ഥാപകനായ അപാര്‍ ഗുപ്ത പറഞ്ഞു.

എന്‍ക്രിപ്ഷന്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പ്, ടെലിഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയാ സേവനങ്ങളില്‍ നിരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ പ്രസ്തുത സേവനങ്ങള്‍ ഇതുവരെ തയ്യാറിയിരുന്നില്ല.

വ്യാജവാര്‍ത്ത, ഭീകരവാദം, കലാപം തുടങ്ങിയവയുടെ പ്രചാരണം തടയാന്‍ ഉപയോക്താക്കളുടെ ചാറ്റുകളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ ആവശ്യം നിരസിച്ച കമ്പനികള്‍ ഈ പ്രശ്‌നങ്ങള്‍ തടയാനുള്ള ബോധവല്‍കരണ പരിപാടികള്‍ നടത്തുകയും പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുകയുമാണുണ്ടായത്.
വാട്‌സാപ്പ് എന്‍ഡ് ടു എന്‍ഡ്‌ എന്‍ക്രിപ്റ്റ് ചെയ്തതിനാല്‍ മൂന്നംകക്ഷിയായ ആധാര്‍ നമ്പര്‍ ഇതിലേക്ക് പങ്കിടാൻ സാധ്യമല്ലെന്നും . ഒരുതരത്തിലും മൂന്നാം കക്ഷിക്ക് വാട്‌സാപ്പില്‍ പ്രവേശനം ലഭിക്കില്ലെന്നുമാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്.

സാമൂഹിക മാധ്യമ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിലപാടാകും നിര്‍ണായകമാകുക. സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടി നല്‍കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും എന്നാണു അറിയുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (12 minutes ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (32 minutes ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (41 minutes ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (1 hour ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (1 hour ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (2 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (6 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (6 hours ago)

V D SATHEESHAN കനഗോലു സർവേ  (7 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (7 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (7 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (7 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (7 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (7 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (7 hours ago)

Malayali Vartha Recommends