മൂക്കുകൊണ്ട് ക്ഷ, ത്ര, ഞ്ഞ, ഇനി വരയ്ക്കും ; കരിമ്പട്ടികയിൽ മൂക്കും കുത്തി വീണ് ഇമ്രാൻ ഖാൻ
ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ ആദ്യമേ പാകിസ്ഥാന് സൂചന നൽകിയതാണ്. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും എന്ന് പലതവണ ബോധ്യപെട്ടിട്ടും എന്തിനും തയ്യാറായി നെഞ്ച് വിരിച്ചു നിന്നാൽ ആദ്യ വെടി നെഞ്ചത്ത് തന്നെ കിട്ടിയേക്കും. ഇപ്പോൾ അത് തന്നെയാണ് ലഭിച്ചതും.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) സെപ്റ്റംബറിന് മുന്‍പ് നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും ചെയ്തിരുന്നു. തുടർന്ന് എഫ്.എ.ടി.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതിനെ മുൻനിർത്തി ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് സെപ്റ്റംബര്‍ വരെ സമയം നീട്ടി നല്‍കുകയായിരുന്നു.അതിനുള്ളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അങ്ങനെ വന്നാല്‍ പാകിസ്ഥാന്റെ ആഗോള സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും ഇമ്രാനും കൂട്ടർക്കും അറിയാമായിരുന്നു.
ഇതെല്ലാം പിന്നിട്ടിട്ടും ഇത്രയൊക്കെ പറഞ്ഞിട്ടും ഇമ്രാൻ ഇപ്പോൾ മൂക്കും കുത്തി വീണത് കരിമ്പട്ടികയിൽ. വീണത് മാത്രമല്ല വീണിടത്ത് നിന്ന് എഴുനേൽക്കാൻ ഇമ്രാൻ ഇനി പാടു പെടും. എഫ്എടിഎഫ് മുന്നോട്ട് വച്ച 40 മാനദണ്ഡങ്ങളില്‍ 38ഉം പാലിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് എഫ്എടിഎഫ് എത്തിയത്.
എഫ്എടിഎഫിന്‍റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് 450 പേജുള്ള റിപ്പോര്‍ട്ട് പാകിസ്ഥാന്‍ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇത് തൃപ്തികരമല്ലെന്നാണ് എഫ്എടിഎഫിന്‍റെ ഏഷ്യാ പസഫിക് മേഖലയിലെ പ്രാദേശിക സംഘടനയായ ഏഷ്യാ പസഫിക് ഗ്രൂപ്പ് അറിയിച്ചിരുന്നത്. രണ്ട് ദിവസമായി ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്താന്‍ എഫ്എടിഎഫ് തീരുമാനിച്ചത്.
കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നോ ഐഎംഎഫ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംവിധാനങ്ങളില്‍ നിന്നോ ധനസഹായം ലഭിക്കില്ല. അതുകൊണ്ടുതന്നെ, സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് എഫ്എടിഎഫിന്‍റെ തീരുമാനം കടുത്ത പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍. ഇനി ആഗോള സാമ്പത്തിക സഹായം നേടിയെടുക്കാന്‍ പാകിസ്താന് കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരും. നിലവില്‍ കടക്കെണിയില്‍ പെട്ട് ഉഴറുന്ന പാകിസ്താന്‍ എഡിബി വായ്പ തേടിയിരുന്നു. കരിമ്പട്ടികയില്‍ പെട്ട പാകിസ്ഥാന് അതും അടയുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha