ലോകരാഷ്ട്രങ്ങളുടെ മുന്നിൽ കരഞ്ഞു വിളിച്ചു ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ച പാക്കിസ്ഥാന് ഇപ്പോൾ എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത് . ഇനി ഇന്ത്യയുമായി ചർച്ചക്കില്ലെന്നാണ് പാക്കിസ്ഥാൻ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഉഭയകക്ഷി ചർച്ചകൾക്കും സ്ഥാനമില്ല.. എല്ലാം കണ്ടും കേട്ടും കൈകെട്ടി ഇരിക്കുക എന്ന ദുരവസ്ഥയിലാണ് പാക്കിസ്ഥാൻ ഇപ്പോൾ ..
കഴിഞ്ഞ ഫെബ്രുവരിയിലെ ബാലകോട്ട് ആക്രമണത്തിനുശേഷം പാകിസ്ഥാൻ ഇന്ത്യന്‍ വ്യോമപാത അടച്ചിരുന്നു ഫെബ്രുവരി 26 ന് ജെയ്‌ഷെ മുഹമ്മദ് ഭീകരവാദ ക്യാമ്ബ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വ്യോമപാത അടച്ചിട്ടത്..പിന്നീട് ജൂലൈ 16 നാണു പാക്കിസ്ഥാൻ വ്യോമപാത തുറന്നത് .വ്യോമപാതയിലൂടെ നരേന്ദ്രമോദി പാകിസ്താന് മുകളിലൂടെ ഫ്രാൻസിലേക്ക് പറന്നു.. പ്രതിരോധം, സമുദ്ര സുരക്ഷ, ഭീകരവാദത്തിനെതിരായ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം .. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഈ വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ച നടത്തും
ബി.ജെ.പി സർക്കാർ നടപ്പിൽ വരുത്തിയ തീരുമാനങ്ങൾ ഒരിക്കലും നടക്കില്ല എന്നാണ് കരുതപ്പെട്ടിരുന്നതെന്നും ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാൻ ഇന്ത്യയ്ക്ക് എഴുപത് വർഷം വേണ്ടിവന്നുവെന്നും മോദി പറഞ്ഞു. അതിനെ കുറിച്ച് ആലോചിക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ പറ്റിയായിരുന്നു മോദിയുടെ പരാമർശം. ഇന്ത്യയും ഫ്രാൻസും തമ്മിൽ നിലനിൽക്കുന്നത് ശ്കതമായ സുഹൃത്ബന്ധമാണെന്നും മോദി പറഞ്ഞു. ഫ്രാൻസിൽ, പാരിസിലുള്ള യുനെസ്കോ ആസ്ഥാനത്ത് എത്തിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്കു കൈമാറാൻ ഫ്രാൻസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിൽ 36 വിമാനങ്ങൾ കൂടി ഫ്രാൻസ് വാഗ്ദാനം ചെയ്യുമെന്നാണു സൂചനയുള്ളത് ..ഇന്ത്യൻ വ്യോമസേനയ്ക്കായി 58,000 കോടി രൂപയ്ക്കു ഫ്രാൻസിൽ നിന്ന് 36 വിമാനങ്ങൾ വാങ്ങാനുള്ള കരാർ നിലവിലുണ്ട്. ഇതിനു പുറമേയാണ് അത്രയും എണ്ണം കൂടി ഇന്ത്യയ്ക്കു വാഗ്ദാനം ചെയ്യാനുള്ള നീക്കം.
ഒന്നാം കരാറിനെക്കാൾ കുറഞ്ഞ തുകയ്ക്ക് ഇന്ത്യയ്ക്കു വിമാനങ്ങൾ ലഭിച്ചേക്കും എന്നാണു റിപ്പോർട്ടുകൾ . ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചു വിമാനത്തിൽ ഘടിപ്പിക്കേണ്ട പ്രത്യേക സൗകര്യങ്ങൾ, മറ്റ് അനുബന്ധ സജ്ജീകരണങ്ങൾ എന്നിവയ്ക്കുള്ള തുക ഒന്നാം കരാറിൽ ഇന്ത്യ നൽകിയിട്ടുള്ളതിനാൽ, ഭാവി കരാറുകളിൽ ആ തുക ഫ്രാൻസ് ഇളവു ചെയ്യും..സെപ്റ്റംബർ 20ന് ആയിരിക്കും വിമാന കൈമാറ്റ ചടങ്ങെന്നു പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വ്യോമസേനാ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം പാരിസിൽ എത്തി. 4 റഫാൽ വിമാനങ്ങൾ 2020 ഏപ്രിൽ – മേയ് മാസങ്ങളിലെത്തും. 2022 ന് അകം 36 വിമാനങ്ങൾ സേനയുടെ ഭാഗമാകും
ഫലത്തിൽ മോഡി പാകിസ്താന് മുകളിലൂടെ പറന്നത് പാകിസ്താന് പണികൊടുക്കാൻ തന്നെയാണ് ലോകരാജ്യങ്ങളെല്ലാം കൈവിട്ട പാകിസ്ഥാൻ ഇപ്പോൾ നെഞ്ചത്ത് കൈവെച്ചുകരയുകയാണ്..ഇന്ത്യയാണെങ്കിൽ ലോകരാഷ്ട്രങ്ങളുടെ എല്ലാം സൗഹൃദം ഉറപ്പിക്കുകയാണ് ..ഇന്ത്യയ്ക്ക് എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉറപ്പിക്കാൻ മോദി ശ്രമിക്കുമ്പോൾ പാകിസ്ഥാൻ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്
ഫ്രാൻസിൽ മോദിക്ക് ഉജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത് . പാരീസില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഒയിസില്‍ സ്ഥിതിചെയ്യുന്ന 19-ആം നൂറ്റാണ്ടിലെ പണികഴിപ്പിച്ച ചാറ്റോ ഡി ചാന്റിലിയില്‍ മോദിക്കായി പ്രത്യേക അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.
ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനും നിഡ് ഡി എയ്ഗലില്‍ എയര്‍ ഇന്ത്യ അപകടത്തിലെ ഇന്ത്യന്‍ ഇരകള്‍ക്കുള്ള സ്മാരകം ഉദ്ഘാടനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഫ്രാന്‍സിലേക്കുള്ള ഉഭയകക്ഷി സന്ദര്‍ശനവും ജി 7 ഉച്ചകോടിയിലേക്കുള്ള ക്ഷണവും ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായതും അടുത്തതുമായ പങ്കാളിത്തത്തിന്റെയും ഉന്നതതല രാഷ്ട്രീയ ബന്ധങ്ങളുടെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
കാലാവസ്ഥാ വ്യതിയാനം, ധനസഹായം, ഹരിത സാങ്കേതികവിദ്യകള്‍ക്കായുള്ള സഹകരണം, നിര്‍ദ്ദിഷ്ട റോഡ്മാപ്പ്, ഡിജിറ്റല്‍, സൈബര്‍സ്‌പേസ് തുടങ്ങിയ പുതിയ മേഖലകളിലെ തുറന്ന പങ്കാളിത്തം, നൈപുണ്യവികസനം എന്നിവയെക്കുറിച്ചുള്ള സുപ്രധാന ചര്‍ച്ചകള്‍ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയായിരിക്കുമെന്നും ഇക്കാര്യത്തില്‍ കരാറുകള്‍ ഒപ്പിടുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണത്തെക്കുറിച്ചുള്ള കരാറുകളും പ്രതീക്ഷിക്കുന്നു..
ഇവയെല്ലാം തന്നെ പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടുന്നവയാണ്.ലോകരാഷ്‌ട്രങ്ങളുടെ മുന്നിൽ കരഞ്ഞു വിളിച്ചു ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ച പാക്കിസ്ഥാന് ഇപ്പോൾ എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത് . ഇനി ഇന്ത്യയുമായി ചർച്ചക്കില്ലെന്നാണ് പാക്കിസ്ഥാൻ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഉഭയകക്ഷി ചർച്ചകൾക്കും സ്ഥാനമില്ല.. എല്ലാം കണ്ടും കേട്ടും കൈകെട്ടി ഇരിക്കുക എന്ന ദുരവസ്ഥയിലാണ് പാക്കിസ്ഥാൻ ഇപ്പോൾ ..
https://www.facebook.com/Malayalivartha