കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചിൽ ; നേത്രാവതി എക്‌സ്പ്രസ് പാതിവഴിയില്‍ കുടുങ്ങി ; മണ്ണ് മാറ്റൽ പുരോഗമിക്കുന്നു
കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. നേത്രാവതി എക്‌സ്പ്രസ് പാതിവഴിയില്‍ കുടുങ്ങി. പടീല്‍-കുലശേഖര റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ പാളത്തിലാണ് മണ്ണിടിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മംഗലാപുരം-മംഗളൂരു ജംക്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് മൂന്നരകിലോ മീറ്റര്‍ വടക്കാണ് സംഭവം. പാളത്തില്‍ മണ്ണിടിഞ്ഞ് തീവണ്ടി ഗതാഗതം തടസപ്പെട്ടു. കൊങ്കണ്‍ റൂട്ടില്‍ മംഗളുരു നഗരത്തിനു സമീപം പടീല്‍-കുലശേഖര റെയിൽവേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ഇതു വഴിയുള്ള തീവണ്ടി സര്‍വീസ് താളം തെറ്റുകയുണ്ടായി. അടിയന്തിര പ്രവൃത്തി നടത്തി വഴിയില്‍ കുടുങ്ങി കിടക്കുന്ന ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. മണ്ണു നീക്കലും അറ്റകുറ്റപ്പണിയും രാത്രിയോടെ പൂര്‍ത്തിയാക്കി തീവണ്ടി സര്‍വീസ് പുനരാരംഭിക്കാനാണു നീക്കം.മുകളില്‍നിന്ന് മണ്ണുനീക്കുന്നത് അപകടം കൂട്ടുന്നു. ചെളിയിറങ്ങുന്ന അവസ്ഥയാണുള്ളത്. ഇത് നീക്കം ചെയ്യാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് പറയുന്നത്.
അതേസമയം, മണ്ണിടിഞ്ഞു വീണ കുന്നില്‍ വീണ്ടുമൊരു വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൊങ്കണ്‍ പാത അടച്ചിടാനുള്ള സാധ്യതയുമുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് മംഗളൂരുവില്‍ നിന്നും ഗോവ മഡ്ഗാവിലേക്കു പോകുകയായിരുന്ന 56640 നമ്പര്‍ പാസഞ്ചര്‍, 22636 നമ്പര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവ മംഗളൂരു ജംങ്ഷനില്‍ എത്തിയ ശേഷം യാത്ര റദ്ദാക്കി തിരികെ വന്നു. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് ജോക്കട്ടെയിൽ പിടിച്ചിട്ടിരിക്കുകയാണ്. ലോകമാന്യതിലക്-മംഗളൂരു മല്‍സ്യഗന്ധ എക്സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. ഗോവ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് റദ്ദാക്കി.
https://www.facebook.com/Malayalivartha