മോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നു പറഞ്ഞത് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് ആയിരുന്നു. ഈ പ്രസ്താവനയെ അനുകൂലിച്ചാണു ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. 'മോദി നല്ലത് ചെയ്യുമ്പോള്‍ അത് നല്ലതെന്നു തന്നെ പറയണം. അപ്പോഴേ വിമര്‍ശിക്കുമ്പോള്‍ അതിന് വില കിട്ടൂ' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്‌പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അത് പാർട്ടിക്ക് ദോഷമാണെന്നും പറഞ്ഞു മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു ..ഇപ്പോൾ ഏറ്റവും ഒടുവില്‍ മോദി അനുകൂല പരാമര്‍ശവുമായി രംഗത്തെത്തിയത് തിരുവനന്തപുരം എംപി ശശി തരൂരാണ് .
മോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നു പറഞ്ഞത് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് ആയിരുന്നു. ഈ പ്രസ്താവനയെ അനുകൂലിച്ചാണു ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. 'മോദി നല്ലത് ചെയ്യുമ്പോള്‍ അത് നല്ലതെന്നു തന്നെ പറയണം. അപ്പോഴേ വിമര്‍ശിക്കുമ്പോള്‍ അതിന് വില കിട്ടൂ' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജയറാം രമേഷിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് സമാന അഭിപ്രായവുമായി മനു അഭിഷേഖ് സിംഗ് വിയും തരൂരും രംഗത്തുവന്നിരിക്കുന്നത്.
മോദിയുടെ ഭരണമാതൃക പൂര്‍ണമായും തെറ്റല്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ല. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദി ഭരണത്തില്‍ സാമൂഹികമായും സാമ്പത്തികമായും തിരിച്ചടിയേറ്റുവെന്ന് പറയുന്നത് പൂര്‍ണമായും ശരില്ലെന്നും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ജയ്‌റാം രമേഷ് പറഞ്ഞിരുന്നു.
പ്രധാന്‍മന്ത്രി ഉജ്വല യോജന ഉള്‍പ്പെടെയുള്ള പദ്ധതികളെ രാഷ്ട്രീയമായി എല്ലാവരും കളിയാക്കിയെങ്കിലും പദ്ധതി വിജയകരമായി നടപ്പിലായതോടെ രാജ്യത്തെ സ്ത്രീകൾ മോദിക്ക് അനുകൂലമായി . അതുകൊണ്ട് തന്നെ 2014 തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ നേട്ടം മോദിക്കു ലഭിച്ചു. 2014 മുതല്‍ 2019 വരെയുള്ള കാലയളവിലെ മോദിയുടെ പ്രവര്‍ത്തനങ്ങളാണ് വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 37.4 ശതമാനം വോട്ടാണു ബിജെപിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് ആകെ 45 ശതമാനവും. മോദിയുടെ നേട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കില്‍ ഫലപ്രദമായി നേരിടാന്‍ കഴിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി
മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പ്രവര്‍ത്തനങ്ങളെ വ്യക്തിപരമായി അല്ലാതെ വസ്തുതാപരമായി പരിഗണിക്കണമെന്നും മനു സിങ്‌വിയും ട്വീറ്റ് ചെയ്തു. പ്രവൃത്തികളില്‍ തെറ്റും ശരിയും ഭിന്നതയും ഉണ്ടാകാം . എന്നാല്‍ കാര്യങ്ങൾ വസ്തുതാപരമായി വിലയിരുത്തുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു . ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ പല കോണ്‍ഗ്രസ് നേതാക്കളും മോദി സര്‍ക്കാരിനെ പിന്തുണച്ചതിനു പിന്നാലെയാണ് ഉജ്വല്‍ യോജനയെ പുകഴ്ത്തി നേതാക്കള്‍ രംഗത്തെത്തിയത്
പി.ചിദംബരത്തിനെതിരായ സിബിഐ നീക്കത്തിനിടെ കോണ്‍ഗ്രസിന്റെ മൂന്നു പ്രമുഖനേതാക്കള്‍ നടത്തിയ മോദി അനുകൂല പ്രസ്താവനയുടെ അമ്പരപ്പിലാണ് ദേശീയ കോണ്‍ഗ്രസ് രാഷ്ട്രീയം. പി ചിദംബരത്തിന് വേണ്ടി കേന്ദ്രസര്‍ക്കാരിനെ അടിമുടി വിമര്‍ശിച്ച് കോടതിയില്‍ വാദിച്ച വ്യക്തി കൂടിയാണ് അഭിഭാഷകനായ സിങ്വി. നല്ലതും ചീത്തയുമായ തീരുമാനങ്ങള്‍ മോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. സൗജന്യഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്ജ്വല്‍ പദ്ധതി ക്ഷേമപ്രവര്‍ത്തനങ്ങളിലൊന്നാണെന്നും സിങ്വി ചൂണ്ടിക്കാട്ടി.
നേതാക്കളുടെ ഇത്തരം അഭിപ്രായപ്രകടനത്തിൽ ആകെ അമ്പരന്നു നിൽക്കുകയാണ് കൊണ്ഗ്രെസ്സ് നേതൃത്വം
https://www.facebook.com/Malayalivartha