കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി മാത്രമാണ് ഇന്ത്യശ്രമിക്കുന്നതെന്നും അതിനായി വേണ്ടിവന്നാൽ സൈനീക നീക്കം നടത്തിയേക്കുമെന്നും അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
സമാധാനത്തിന്റെ മുതലക്കണ്ണീരൊഴുക്കി ഇമ്രാൻ വീണ്ടും അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ...ഇന്ത്യ സൈനീക നീക്കം നടത്തിയേക്കുമെന്ന ഭയം ഇമ്രാനെ വിട്ടൊഴിഞ്ഞിട്ടില്ല. ലോകരാഷ്ട്രങ്ങളെല്ലാം ഒറ്റപ്പെടുത്തിയതോടെ തികച്ചും പരിതാപകരമായ അവസ്ഥയിലാണ്പാ കിസ്താൻ
ഇമ്രാന്റെ ഇപ്പോഴത്തെ വാദം കാശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഇന്ത്യ സൈനീക നീക്കം നടത്തിയേക്കുമെന്നാണ് .കാശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യഹത്യയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം കണ്ണ് തുറക്കണമെന്നാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവിച്ചത് .അതിനു പിന്നാലെ ട്വീറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യ സൈനിക നീക്കം നടത്തുമെന്ന് പ്രതികരിച്ചത്.
കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി മാത്രമാണ് ഇന്ത്യശ്രമിക്കുന്നതെന്നും അതിനായി വേണ്ടിവന്നാൽ സൈനീക നീക്കം നടത്തിയേക്കുമെന്നും അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്താനില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് ഭീകരവാദികള്‍ നുഴഞ്ഞ് കയറിയെന്ന മാധ്യമ വാര്‍ത്തകളേയും ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചു. പക്ഷെ ഇതെല്ലാം ഇന്ത്യയുടെ തന്ത്രമാണെന്നാണ് ഇമ്രാൻ പറയുന്നത്
'അഫ്ഗാനിസ്ഥാനില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് ഭീകരവാദികള്‍ നുഴഞ്ഞ് കയറിയെന്നാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചിലര്‍ ഇന്ത്യയുടെ ദക്ഷിണ മേഖലകളിലേക്ക് കടന്നെന്നും. ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാന്‍ ഇന്ത്യ കശ്മീരില്‍ നടത്തുന്ന നടപടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്', ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു
താഴ്വരയില്‍ നരഹത്യയ്ക്ക് മുതിരുകയാണ് ഇന്ത്യയെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇന്ത്യന്‍ പ്രൊപ്പഗാണ്ടയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലേക്ക് 100 ഭീകരര്‍ കടക്കുമെന്ന തെറ്റായ റിപ്പോര്‍ട്ടുകലാണ് ഇന്ത്യ പ്രചരിപ്പിക്കുന്നതെന്നാണ് ഷാ ആരോപിച്ചത് . അതേസമയം ഇന്ത്യയോട് ഇനി സമാധാന ചര്‍ച്ച ആവശ്യപ്പെടില്ല എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തേ പറഞ്ഞിരുന്നു. പാകിസ്താന്‍ നിരന്തരം സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ ഇതെല്ലാം തള്ളിക്കളയുകയാണുണ്ടായത്.അവരോട് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാനിതുവരെ സമാധാനത്തിനായി നടത്തിയ നീക്കങ്ങളൊക്കെ വെറുതെയായി. ഇനി ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല, എന്നാണു ഇമ്രാന്‍ ഖാന്റെ വാദം
കശ്‍മീരിന്‍റെ പ്രത്യേക ഭരണഘടന പദവി ഇന്ത്യ റദ്ദാക്കിയതുമുതൽ പാകിസ്ഥാൻ അസ്വസ്ഥമാണ് . ജമ്മു കശ്‍മീര്‍ സംസ്ഥാനം രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കശ്‍മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്‍തു. ഓഗസ്റ്റ് അഞ്ചിന് അപ്രതീക്ഷിതമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ഈ ബില്‍ പാകിസ്ഥാന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു .
ഈ മാസം അഞ്ചിന് കശ്‍മീരില്‍ സമ്പൂര്‍ണ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. കശ്‍മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപാണ് മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിര്‍ത്തിവച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ചിരുന്നു.
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ശേഷം ഇളവ് വരുത്തിയിരുന്നു. എന്നാല്‍ അക്രമങ്ങള്‍ വര്‍ധിച്ചപ്പോള്‍ വീണ്ടും കര്‍ഫ്യൂവിന് സമാനമായ സാഹചര്യമാണുള്ളത്.
ഇന്ത്യയ്‍ക്ക് എതിരെ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ പാക്, ചൈന സംയുക്ത പ്രമേയം കൊണ്ടുവന്നിരുന്നു. ചൈന മാത്രമാണ് പാകിസ്ഥാനെ പിന്തുണച്ചത്. ഇന്ത്യയുടെ അവിഭാജ്യഘടകമാണ് കശ്‍മീര്‍ എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. യുഎസ്, ഫ്രാന്‍സ് തുടങ്ങിയ പ്രമുഖര്‍ ഇന്ത്യയെ പിന്തുണച്ചു
എന്നാൽ കശ്‍മിര്‍ പ്രശ്‍നം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ എത്തിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്.ഈ സാഹചര്യത്തിലാണ് ഇന്ത്യ സൈനിക നീക്കം നടത്തുമെന്ന ആശങ്ക ഇമ്രാൻ ട്വീറ്റ് ചെയ്തത്
https://www.facebook.com/Malayalivartha