മോദിയുടെ സ്വച്ഛ് ഭാരത്തിന് പിന്നാലെ സ്വസ്ഥ ഭാരതം... ലക്ഷ്യം ഒരു രാജ്യം ഒരു ഭരണഘടന
2014 ൽ ഇന്ത്യ ഒരു പുതു ചരിത്രത്തിന് തുടക്കം കുറിയ്ക്കുകയായിരുന്ന്,അത് ഒരു കാലഘട്ടത്തിന്റെ കൂടെ തുടക്കം കുറിക്കൽ ആയിരുന്നു. നരേന്ദ്ര മോദി എന്ന ശക്തനായ നേതാവിന്റെ നേതൃനിരയുടെ ആരംഭവം .അധികാരത്തിലേറി രാജ്യത്തെ ശ്രദ്ധ ആകർഷിച്ചു കൊണ്ട് 2014 ഒക്ടോബര്‍ രണ്ടിന് രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് പദ്ധതിക്കു ആരംഭവം കുറിച്ച് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പ്രധാനമന്ത്രി നേരിട്ട് ശുചിത്വപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. മാലിന്യം വൃത്തിയാക്കാന്‍ ചൂലെടുത്തു രംഗത്തെത്തിയ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ഒരു ബഹുജനമുന്നേറ്റമാക്കിത്തീര്‍ക്കുകയും മാലിന്യം അലക്ഷ്യമായി തള്ളുകയോ തള്ളാന്‍ അുവദിക്കുകയോ ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. അദ്ദേഹം കൂടുതല്‍ പേരെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമാകാന്‍ ക്ഷണിക്കുകയും ചെയ്തു. പറഞ്ഞു വരുന്നത് ശുചീകരണം അതിര്‍ത്തിക്ക് അപ്പുറത്തുനിന്നു തുടങ്ങുകയാണ് ഇപ്പോൾ കേന്ദ്രസര്‍ക്കാര്‍.
അതിരുകള്‍ക്കു പൂട്ടുവീഴുന്നതോടെ ആഭ്യന്തര ഭീകരവാദത്തിനും വിഘടനവാദത്തിനും വെള്ളവും വളവും കിട്ടാതെയാകും. സ്വയം പ്രകോപനമുണ്ടാക്കി അസ്വസ്ഥതയേക്കുറിച്ച് വിലപിക്കുന്ന പ്രതിപക്ഷത്തിന് നാട്ടില്‍ അസ്വസ്ഥത വിതയ്ക്കാനാകാതെ വരും. വിഘടനവാദത്തിന്റെയും വൈദേശിക ചിന്തകളുടേയും തണലില്‍നിന്ന് രാജ്യത്തെ ഇടതുസഹജീവികള്‍ക്കും ബുദ്ധിജീവികള്‍ക്കും യാഥാര്‍ഥ്യത്തിന്റെ വഴിയിലേയ്ക്കു മാറേണ്ടിവരും. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുടെ ശബ്ദം മങ്ങും. ദേശീയ ബോധമാകും പൊതുജീവിതത്തിന്റെ മുഖമുദ്ര. യുപിഎ ഭരിച്ച ഒരു പതിറ്റാണ്ടുകാലത്തെ ഇന്ത്യ, സ്വന്തം കരുത്ത് തിരിച്ചറിയാന്‍ കഴിയാത്ത വന്‍ശക്തിയായിരുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ഭരണസംവിധാനത്തിന്റെ നിര്‍ജീവാവസ്ഥ സൈന്യത്തേയും ബാധിച്ചു. ആവശ്യത്തിന് ആള്‍ബലമോ ആയുധശേഖരമോ ഇല്ലെന്ന സൈന്യത്തിന്റെ പരാതികള്‍ ഗൗരവമായി എടുക്കപ്പെട്ടില്ല.
സൈന്യം അടിയന്തരമായി ആവശ്യപ്പെട്ട യുദ്ധവിമാനങ്ങള്‍ അടക്കമുള്ള ആയുധ സന്നാഹങ്ങള്‍ ചെലവു ചുരുക്കലിന്റെ പേരില്‍ നിരാകരിക്കപ്പെട്ടു. ചെലവുകള്‍ വെട്ടിക്കുറച്ചു. ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കാനുള്ള സൈനികരുടെ മനസ്സിനെപ്പോലും പലപ്പോഴും പ്രതികൂല സമീപനത്തിലൂടെ തളര്‍ത്തിക്കളഞ്ഞു. സേനയുടെ ആത്മവീര്യം മാത്രമായിരുന്നു കൈമുതല്‍. ദേശവിരുദ്ധ ശക്തികള്‍ക്കു വാതിലുകളും വാതായനങ്ങളും തുറന്നു കൊടുത്തതോടെ രാജ്യത്തിനകത്തും ദേശവിരുദ്ധ പ്രസ്ഥാനങ്ങളും അവരുടെ കൂട്ടായ്മകളും വളര്‍ന്നു. അതിന്റെ ഫലമാണ് ഇന്ത്യ ഇക്കാലമത്രയും അനുഭവിച്ചുവന്നത്.
അന്നത്തെ സൈനിക സംവിധാനത്തെത്തന്നെയാണ് ഭാവനാപൂര്‍ണമായ നടപടികളിലൂടെ മോദി സര്‍ക്കാര്‍ പുത്തന്‍ ഉണര്‍വുള്ള സംവിധാനമാക്കി മാറ്റിയിരിക്കുന്നത്. തന്ത്രപ്രധാന സ്ഥാനങ്ങളില്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം സേനയുടെ പ്രഹരശേഷി പതിന്‍മടങ്ങു വര്‍ധിപ്പിക്കും. ആധുനിക ആയുധസാമഗ്രികള്‍ ലഭ്യമാക്കുന്നതോടെ സൈനികര്‍ക്കു സുരക്ഷിതത്വബോധവും അതുവഴി ആത്മധൈര്യവും ഇരട്ടിക്കും. ഒരേനിലവാരത്തില്‍ ചിന്തിക്കുന്ന ഭരണനേതൃത്വവും സൈനിക നേതൃത്വവും തന്നെയാണ് വിജയങ്ങളുടെ അടിത്തറ. ആധുനീകരണത്തിനൊപ്പം സൈന്യത്തിലും ശുദ്ധീകരണവും ലക്ഷ്യമിടുന്നതു സ്വാഗതാര്‍ഹംതന്നെ.
സേനയിലും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും തടയാന്‍ പ്രത്യേക സമിതികളെ നിയോഗിക്കുന്നതു ഭാവനാപൂര്‍ണവും ക്രിയാത്മകവുമായ സമീപനമാണ്. സംയുക്ത സൈനിക മേധാവിയെന്ന സങ്കല്‍പ്പത്തിന്റെ ഒരു ലക്ഷ്യം ഇതു തന്നെ.ഒന്നിച്ച് നില്‍ക്കുക. സൈന്യത്തിന്‍റെ ഒാരോ തട്ടിലും ഏകോപനം ഏറെ മുന്‍തൂക്കം നല്‍കേണ്ട ഘടകമാണെന്ന് മോദി പറയുന്നു . പല നിറങ്ങളില്‍, പല ഭാഷകളില്‍ വൈവിധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നമ്മള്‍ ഒരുകൊടിക്കുകീഴില്‍ അണിനിരക്കുന്നു. അത്തരം ഒരു ഏകോപനം സൈന്യത്തിലും വേണം. മോദിയുടെ വാക്കുകള്‍ കൃത്യമായ സൂചനയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 'ഒരു രാജ്യം ഒരു ഭരണഘടന' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജമ്മുകശ്മീരില്‍ നടത്തിയ നീക്കങ്ങള്‍ക്ക് മറ്റൊരു ചരിത്രം കുറിക്കുന്നു .
https://www.facebook.com/Malayalivartha