എ.ബി.വി.പിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്; അഞ്ചുവര്‍ഷം മുമ്പ് അധികാരമേറ്റ മോദിസർക്കാരിന്റെ കാലഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങളില്‍ തന്ത്രവും മാര്‍ഗവും തുറന്നുകൊടുത്ത വലം കൈ; മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്‌റ്റ്‌ലി (66) വിടവാങ്ങി. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു ബിജെപിയുടെ കരുത്തുറ്റ രാഷ്ട്രീയ അതികായന്റെ വിടവാങ്ങൽ. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ തന്നെ സംഘരാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു ജെയ്‌റ്റ്‌ലി ഡല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്നതിനിടെ എ.ബി.വി.പിയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവക്കുന്നത്. 1991മുതല്‍ ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന ജെയ്റ്റ്‌ലി വാജ്‌പേയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു.
അഞ്ചുവര്‍ഷം മുമ്ബ് അധികാരമേറ്റ മോദിസർക്കാരിന്റെ കാലഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങളില്‍ തന്ത്രവും മാര്‍ഗവും തുറന്നുകൊടുത്തത് ജെയ്റ്റ്ലിയായിരുന്നു. എന്നാൽ ആരോഗ്യം മോശമായതിനാല്‍ രണ്ടാം മോദി മന്ത്രിസഭയില്‍നിന്ന് അരുണ്‍ ജെയ്റ്റ്ലി സ്വമേധയാ പിന്മാറുകയായിരുന്നു.
അതുകൊണ്ടുതന്നെ മോദി സർക്കാരിന്റെ രണ്ടാമൂഴത്തില്‍ നഷ്ടപ്പെട്ടത് ബിജെപിയുടെ വലംകൈ ആയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ ഒന്നാം മോദി മന്ത്രിസഭയുടെ അവസാനം വരെ നിർണായക നീക്കങ്ങളുമായി മോദിക്കൊപ്പംനിന്ന നേതാവായിരുന്നു ജെയ്റ്റ്ലി. ഒന്നാം എന്‍.ഡി.എ സര്‍ക്കാറിന്‍െറ തുടക്ക കാലത്ത് അദ്ദേഹം ഭാരം കുറക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായത് സര്‍ക്കാറിെന്റ പ്രവര്‍ത്തനങ്ങളില്‍ സാരമായി പ്രതിഫലിച്ചിരുന്നു.
പ്രമേഹം മുതല്‍ ഒരുകൂട്ടം രോഗങ്ങള്‍ അലട്ടിയ ഘട്ടത്തിലും ധനം, പ്രതിരോധം, വാര്‍ത്താവിതരണ പ്രക്ഷേപണം എന്നിങ്ങനെ സുപ്രധാന വകുപ്പുകള്‍ മറ്റാരെയും ഏല്പിക്കാന് മോദി മടിച്ചു. ആരോഗ്യം മോശമായി ബജറ്റ് പ്രസംഗം ഇരുന്നുകൊണ്ട് വായിക്കുന്നത് രീതിയായി. അമേരിക്കയിലെ ചികിത്സ മാറ്റിവെക്കാന്‍ കഴിയാതെവന്നപ്പോള്‍ അവസാന ബജറ്റ് ജെയ്‌റ്റ്‌ലിയുടെ അഭാവത്തില്‍ ധനമന്ത്രി സ്ഥാനമേറ്റ പിയുഷ് ഗോയലാണ് അവതരിപ്പിച്ചത്.
ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആകണമെന്നായിരുന്നു ആഗ്രഹമെങ്കിലും നിയമപഠനത്തിന് ശേഷം അഭിഭാഷകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി അദ്ദേഹം സേവനം അനുഷ്‌ടിച്ചു. അടിയന്തരാവസ്ഥാകാലത്ത് 19 മാസത്തോളം തടവുശിക്ഷ അനുഭവിച്ചു. 1989ല്‍ വി.പി സിംഗിന്റെ മന്ത്രിസഭയുടെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു.
2014ല്‍ പഞ്ചാബില്‍ നിന്നും മത്സരിച്ചെങ്കിലും അമൃത്‌സറില്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിനോട് പരാജയപ്പെട്ടു. ആദ്യ മോദിസര്‍ക്കാരില്‍ പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് പദവിയുള്ള മന്ത്രിയായി ചുമതലയേറ്റു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ട് സാമ്ബത്തിക പരിഷ്‌ക്കാരങ്ങള്‍, നോട്ടുനിരോധനവും, ചരക്ക് സേവന നികുതിയും, നടപ്പിലാക്കിയത് ജെയ്‌റ്റ്‌ലിയുടെ കാലത്താണ്. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്ബോള്‍ ശക്തമായ പ്രതിരോധവുമായി സര്‍ക്കാരിന്റെ രക്ഷയ്‌ക്കെത്തുന്ന ജെയ്‌റ്റ്‌ലി വീണ്ടും മന്ത്രിയാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.
ശ്വാസതടസത്തെ തുടര്‍ന്ന് ഈ മാസം ഒമ്ബതിനാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. ആദ്യം ചികിത്സകളോട് പ്രതികരിച്ചെങ്കിലും പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ മരണം അല്‍പ്പനേരം മുമ്ബാണ് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha