1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജയ്റ്റ്ലിയുടെയും മകനായി ജനിച്ച അരുൺ ജെയ്റ്റ്‌ലി അറുപത്തിയാറാം വയസ്സിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ ജനമനസ്സുകളിൽ ബാക്കിവയ്ക്കുന്നത് ഒരുപിടി നല്ല ഓർമകൾ മാത്രമാണ് .ഒന്നാം മോദി സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലി ജനോപകാരപ്രദമായ എറെ പദ്ധതികൾ നടപ്പിലാക്കി
1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജയ്റ്റ്ലിയുടെയും മകനായി ജനിച്ച അരുൺ ജെയ്റ്റ്‌ലി അറുപത്തിയാറാം വയസ്സിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ ജനമനസ്സുകളിൽ ബാക്കിവയ്ക്കുന്നത് ഒരുപിടി നല്ല ഓർമകൾ മാത്രമാണ് .ഒന്നാം മോദി സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലി ജനോപകാരപ്രദമായ എറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്
പാർലമെന്റിലും ഐക്യരാഷ്ട്ര സംഘടനയിലും ലോക സാമ്പത്തിക ഫോറത്തിലുമെല്ലാം സ്വന്തം രാജ്യത്തെ ജനങ്ങൾക്കു വേണ്ടി വാദിക്കുമ്പോൾ അരുൺ ജയ്റ്റ്ലിയെന്ന രാഷ്ട്രീയ–നിയമതന്ത്രജ്ഞൻ അധികാരത്തിന്റെ ഇടനാഴികളിൽ ഒതുങ്ങി നില്കക്കാൻ താല്പര്യപ്പെട്ടു .ഒരു പക്ഷെ മുൻ നിര രാഷ്ട്രീയത്തിലേക്കെത്താൻ ഒരു തിടുക്കവും കാണിക്കാത്ത രാഷ്ട്രീയക്കാരൻ എന്ന വിശേഷണം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്
വിദ്യാർഥി നേതാവ്, അഭിഭാഷകൻ, രാജ്യസഭ എംപി, കേന്ദ്രമന്ത്രി, ബിജെപിയുടെ താര പ്രചാരകൻ... ഇങ്ങനെ പദവികളേറെയാണ് ജയ്റ്റ്ലിക്ക്..അതേ സമയം നല്ലഭക്ഷണവും ക്രിക്കറ്റും ബോളിവുഡ് സംഗീതവുമെല്ലാം ആസ്വദിക്കുന്ന പച്ചയായ മനുഷ്യൻ ...
ഇന്ത്യ–പാക്ക് വിഭജനകാലത്ത് അമൃത്‌സറിലായിരുന്നു ജെയ്റ്റ്‌ലിയുടെ അച്ഛനും അമ്മയും .ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച ജയ്റ്റ്ലിയുടെ കുടുംബം പിന്നീട് ഡൽഹിയിലേക്കു താമസം മാറി. അവിടെയാണ് അരുൺ ജെയ്റ്റ്‌ലി ജനിച്ചത് . ജെയ്റ്റ്‌ലിയുടെ അച്ഛൻ അഭ്യഭാഷകനായിരുന്നു..'അമ്മ സാമൂഹിക പ്രവർത്തകയും
ഡൽഹിയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്സ് സ്കൂളിലായിരുന്നു ജയ്റ്റ്ലിയുടെ സ്കൂൾ പഠനം (1957-69). ശ്രീ റാം കോളജിൽ കൊമേഴ്സിൽ ബിരുദപഠനം. ഡൽഹി സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി(1973-77) ജയ്റ്റ്ലി പിതാവ് മഹാരാജ് കിഷന്റെ പാത പിന്തുടർന്ന് അഭിഭാഷകവൃത്തിയിലേക്കു കടന്നു.
1975ൽ അടിയന്തരാവസ്ഥാ കാലത്ത് എബിവിപി നേതാവായിരിക്കെ ജയപ്രകാശ് നാരായണന്റെ വിപ്ലവാഹ്വാനത്തിന്റെ ചുവടുപിടിച്ച് നിരോധനാജ്ഞ ലംഘിച്ച് ഡൽഹി സർവകലാശാല ക്യാംപസിൽ പ്രകടനം നടത്തിയത്തിന് ജയ്റ്റ്ലിയെ അറസ്റ്റ് ചെയ്തു . 19 മാസം തിഹാർ ജയിലിലായിരുന്നു. അറസ്റ്റും കരുതൽ തടങ്കലും കഴിഞ്ഞ് തിരികെയെത്തിയ അദ്ദേഹം ജനസംഘം പാർട്ടിക്കൊപ്പം ചേർന്നു. വൈകാതെ എംബിവിപി ഡല്‍ഹി അധ്യക്ഷസ്ഥാനത്തും ദേശീയ സെക്രട്ടറി സ്ഥാനത്തുമെത്തി. ബിജെപി രൂപീകരിക്കപ്പെട്ടപ്പോൾ, 1980ൽ അതിന്റെ യുവജനവിഭാഗം അധ്യക്ഷനായി
1999ലാണ് ജയ്റ്റ്ലി ആദ്യമായി മന്ത്രിയാകുന്നത്. വാർത്താ വിതരണ–പ്രക്ഷേപണ സഹമന്ത്രിയായിട്ടായിരുന്നു തുടക്കം. വാജ്പേയിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തിന് റം കാബിനറ്റ് പദവിയും ലഭിച്ചു. രാജിവച്ച മന്ത്രി റാം ജഠ്മലാനിയുടെ വകുപ്പുകളായ നിയമം, നീതിന്യായം, കമ്പനികാര്യം, ഷിപ്പിങ് എന്നിവയാണു ലഭിച്ചത്. വാജ്പേയി, മോദി സർക്കാരുകളിലായി വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകളും ജയ്റ്റ്ലി കൈകാര്യം ചെയ്തു
2017ൽ റെയിൽവേ–പൊതു ബജറ്റ് ഒരുമിച്ച് ആദ്യമായി അവതരിപ്പിച്ചത് അരുൺ ജയ്റ്റ്ലിയാണ്. അതുവരെ
ബ്രിട്ടിഷ് ഭരണകാലത്തെ രീതിയിൽ ഇവ വേറെ വേറെ ആണ് അവതരിപ്പിച്ചിരുന്നത്
2002ലും 2004ലും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു ജയ്റ്റ്ലി. 2009ൽ രാജ്യസഭ പ്രതിപക്ഷ നേതാവായതോടെ ആ സ്ഥാനം രാജിവച്ചു. ‘ഒരു വ്യക്തി, ഒരു പദവി’ എന്ന പാർട്ടി നയം പ്രകാരമായിരുന്നു അത്. അദ്ദേഹം ജനറല്‍ സെക്രട്ടറിയായിരിക്കെ ഗുജറാത്തില്‍ ഉൾപ്പെടെ എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയം കണ്ടിരുന്നു. 1991 മുതൽ പാർട്ടി ദേശീയ നിർവാഹകസമിതി അംഗവുമാണ് ജയ്റ്റ്ലി. പ്രമോദ് മഹാജന്റെ അപ്രതീക്ഷിത മരണവും വാജ്പേയിയുടെ വിരമിക്കലും സംഭവിച്ചതോടെ രാജ്യസഭയില്‍ ജയ്റ്റ്ലി ബിജെപിയുടെ ശബ്ദമായി. 2009 ൽ രാജ്യസഭ പ്രതിപക്ഷ നേതാവായി.
എൽ.കെ.അദ്വാനിക്കും മാധവറാവു സിന്ധ്യയ്ക്കുമെല്ലാം വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട് ജയ്റ്റ്ലി.
അഭിഭാഷകക്കുപ്പായം അഴിച്ചുവച്ച് പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങിയത് 2009ൽ ആണ്
2000, 2006, 2012 വർഷങ്ങളിൽ ഗുജറാത്തിൽ നിന്നും 2018ൽ ഉത്തർപ്രദേശിൽ നിന്നും രാജ്യസഭാംഗമായിരുന്നു ജയ്റ്റ്ലി. ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ 2014ൽ മത്സരിച്ചെങ്കിലും പഞ്ചാബിലെ അമൃത്‌സർ മണ്ഡലത്തിൽ കോൺഗ്രസിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ് തോൽപിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം മത്സരിച്ചില്ല
ജമ്മു കശ്മീരിലെ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗിർധാരി ലാൽ ദോഗ്രയുടെ മകൾ സംഗീതയെയാണ് ജയ്റ്റ്ലി വിവാഹം ചെയ്തത്. 2014ലെ തിരഞ്ഞെടുപ്പു കാലത്ത് ജയ്റ്റ്ലിക്കു വേണ്ടി അമൃത്‌സറില്‍ ക്യാംപ് ചെയ്തു പ്രചാരണത്തിനുണ്ടായിരുന്നു സംഗീത. രോഹൻ, സൊനാലി എന്നിവരാണു മക്കൾ. രണ്ടുപേരും അഭിഭാഷകർ ആണ്
https://www.facebook.com/Malayalivartha