പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ ഇ മുഹമ്മദ് കടലിനടിയിലൂടെ ഇന്ത്യയിൽ ഭീകരാക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ട്..നാവിക സേന ഏത് വിധത്തിലുള്ള ആക്രമണത്തിനും പൂര്‍ണ്ണമായും സജ്ജമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് അറിയിച്ചു

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ ഇ മുഹമ്മദ് കടലിനടിയിലൂടെ ഇന്ത്യയിൽ ഭീകരാക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ട്. നാവിക സേന ഏത് വിധത്തിലുള്ള ആക്രമണത്തിനും പൂര്‍ണ്ണമായും സജ്ജമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് അറിയിച്ചു .പാലസ്തീൻ സംഘടനയായ ഹമാസ് വെള്ളത്തിനടിയിലൂടെയുള്ള ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നതായി നേരത്തെ ഇസ്രായേൽ സേനയും ആരോപിച്ചിരുന്നു.
ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നുണ്ടെന്ന ഇന്റലിജെന്‍സ് മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു അഡ്മിറല്‍ കരംബീര്‍ സിങ്. എന്നാല്‍ കടല്‍വഴിയുള്ള എന്തുതരത്തിലുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജമാണെന്നു അദ്ദേഹം പറഞ്ഞു. അതാത് മേഖലകളിലെ കോസ്റ്റല്‍ സുരക്ഷാ വിഭാഗങ്ങള്‍ തങ്ങളുടെ പ്രദേശങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശം നൽകി
പുനെയില്‍ നടന്ന ജനറല്‍ ബി.സി. ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവി ഇക്കാര്യം അറിയിച്ചത്. മുങ്ങല്‍ വിദഗ്ധരായ ജെയ്‌ഷെ ചാവേറുകള്‍ കടലിന് അടിയിലൂടെ ഭീകരാക്രമണം നടത്താന്‍ പരിശീലനം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഭീകരർ ആക്രമണ രീതി മാറ്റാനിടയുണ്ടെന്ന് ഇന്റെലിജൻസ് റിപ്പോർട്ട് ഉണ്ടെന്നും നാവിക സേനാ മേധാവി വെളിപ്പെടുത്തി .. ഭീകരവാദത്തിന്റെ പുതിയ മുഖം എന്ന നിലയിലാണ് ജെയ്‌ഷെ ഇത് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തിന് ശേഷം തീര സംരക്ഷണ സേന, തീരദേശ പോലീസ്, നാവിക സേന എന്നിവര്‍ തീര പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്
കടൽ വഴിയുള്ള നുഴഞ്ഞ് കയറ്റങ്ങൾ ഉൾപ്പടെയുള്ള ഏത് ആക്രമണങ്ങളും തടയാനുള്ള എല്ലാ മാർഗങ്ങളും സജ്ജമാണ്. ഇന്ത്യയുടെ സമുദ്രതീരത്തിന്റെ സുരക്ഷാകാര്യങ്ങളുടെ പൂർണ ചുമതല ഇന്ത്യൻ നാവികസേനയിൽ നിക്ഷിപ്‌തമാണ്. കോസ്‌റ്റ്ഗാർഡ്, മറൈൻ പൊലീസ് തുടങ്ങിയ ഏജൻസികളുമായി ബന്ധപ്പെട്ട് സുരക്ഷാ സംബന്ധമായ എല്ലാ കാര്യങ്ങളും സേന വിലയിരുത്തുന്നുണ്ട്.
നിലവിൽ ഇന്ത്യൻ നാവികസേനയ്‌ക്ക് ഒട്ടേറെ പരിമിതികൾ ഉണ്ടെങ്കിലും അതിനുള്ളിൽ നിന്നുകൊണ്ട് പരമാവധി സുരക്ഷയൊരുക്കുകയാണ് സേനയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയില്‍ വര്‍ധിച്ചുവരുന്നത് നാവികസേന നിരീക്ഷിക്കുന്നുണ്ടെന്നും അഡ്മിറല്‍ അറിയിച്ചു.
ചൈന ആഗോള ശക്തിയായി മാറാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞ ഈ സമയം സാധ്യമായ എല്ലാ മുൻകരുതലുകളും എടുക്കും എന്ന് ഇന്ത്യൻ നാവികസേനാ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടുതന്നെ ചൈനീസ് പട്ടാളം ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്നുകയറാൻ നോക്കുന്നുണ്ട് . കടല്‍ക്കൊള്ളക്കാരെ നേരിടാനെന്ന പേരിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന അന്തര്‍വാഹിനികള്‍ സ്ഥാപിക്കുന്നത് ..ഇതുള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നത് ഗൗരവമായിത്തന്നെയാണ് സേന വിലയിരുത്തുന്നത്
രാജ്യത്തിന്റെ താത്പര്യങ്ങൾ മുൻനിറുത്തി ഇക്കാര്യം ഞങ്ങൾ നന്നായിതന്നെ പരിശോധിക്കുന്നുണ്ട്. രാജ്യത്തിന് എതിരായി എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ അപ്പോൾ തന്നെ ചുട്ടമറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂനെയിൽ നടന്ന ജനറൽ ബി.സി. ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലെന്ന് സേന ഉറപ്പുവരുത്തുമെന്നു നാവികസേനാ മേധാവി ആവർത്തിച്ചത്
പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ ആണവ മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഹന്ത് 2016ല്‍ കമ്മിഷന്‍ ചെയ്തിരുന്നു. ഇതോടെ കരയില്‍നിന്നും ആകാശത്തുനിന്നും കടലിനടിയില്‍നിന്നും അണ്വായുധം പ്രയോഗിക്കാനുള്ള "ത്രിതല ശേഷി' ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞിരുന്നു . അരിഹന്തില്‍ വിന്യസിക്കേണ്ട സാഗരിക മിസൈലുകളും വികസിപ്പിച്ചതോടെ പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യ മുന്‍നിരയിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























