Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ.....അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഖുറേഷി

23 OCTOBER 2019 04:27 PM IST
മലയാളി വാര്‍ത്ത

പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു...പ്രകോപനപരമായ തീരുമാനങ്ങളെടുക്കരുത് , രാജ്യം കൊടും വരൾച്ചയിലാകുമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് ഇപ്പോൾ കേണപേക്ഷിക്കുകയാണ്

പാകിസ്ഥാനിലേക്ക് ഒഴുകുന്ന അധിക നദീജലം വഴിതിരിച്ച് ഇന്ത്യന്‍ മണ്ണിലേക്കു തന്നെ ഒഴുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് ആണ് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറയുന്നത് . സിന്ധൂ നദീജല കരാറുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു ഖുറേഷിയുടെ പ്രതികരണം .ഇന്ത്യ പയറ്റുന്നത് ജലയുദ്ധമാണെന്നാണ് ഖുറേഷി യോഗത്തിൽ പറഞ്ഞത് .

പാകിസ്ഥാനിലേക്ക് ഇപ്പോൾ ഒഴുകുന്ന വെള്ളം പൂര്‍ണ്ണമായും ഹരിയാനക്ക് ലഭ്യമാക്കുമെന്നും കര്‍ഷകര്‍ക്ക് ഇത് ഉപകരിക്കുമെന്നും ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ തന്നെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു ..നേരത്തെ,പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജലമന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരിയും സമാനമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. രവി, ബീസ്, സത് ലജ്ജ് എന്നീ നദികളില്‍ നിന്നുള്ള ഇന്ത്യയുടെ ജലവിഹിതം ആണ് ഇനി പാകിസ്താന് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുന്നത് എന്നാണു അന്ന് പറഞ്ഞത് ...ഈ നദികളില്‍ നിന്നുള്ള ജലവിഹിതം നിലക്കുന്നത് ഇന്ത്യയോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തികളില്‍ ജല ദൗര്‍ലഭ്യം രൂക്ഷമാക്കും.

ഹിമാലയത്തിൽ നിന്നുത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന ജലം പാകിസ്ഥാനെ സംബന്ധിച്ച് ജീവജലം തന്നെയാണ് . ഇന്ത്യൻ നദികളിൽ നിന്നുള്ള ജലം ഉപയോഗിച്ച് 2.6 കോടി ഏക്കറിലാണ് പാകിസ്ഥാനിൽ കൃഷി നടക്കുന്നത് . ജനസംഖ്യയുടെ 60 ശതമാനമാണ് ഈ പ്രദേശത്ത് അധിവസിക്കുന്നത് . ഇന്ത്യ ജലം വിട്ടു നൽകിയില്ലെങ്കിൽ ഏക്കറു കണക്കിനു ഭൂമിയാകും വരണ്ടുണങ്ങുക .

ഒട്ടുമിക്ക നദികളിലും ഇന്ത്യ അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്.ഇതിന്റെ ഷട്ടറുകള്‍ അടച്ചിട്ടു മറ്റു നദികളിലേക്കുള്ള ജലം വഴിതിരിച്ചു വിടുക മാത്രമേ ഇന്ത്യക്കു ചെയ്യേണ്ടതുള്ളു. ജലം ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും ഹരിയാനയിലേക്കും വഴിതിരിച്ചുവിട്ടാല്‍ പാകിസ്ഥാന്‍ മരുഭൂമിയായി മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

സിന്ധു , ഝലം , ചിനാബ് നദിയിലെ ജലം വഴി തിരിച്ചു വിടാൻ ഇന്ത്യ ശ്രമിക്കുന്നത് ഏറെ പ്രകോപനപരമായാണ് പാകിസ്ഥാൻ കാണുന്നത് . അതേസമയം ഇന്ത്യൻ കർഷകർക്ക് അവകാശപ്പെട്ട ജലം 70 വർഷമായി പാകിസ്ഥാനിലേയ്ക്ക് ഒഴുകുകയാണെന്നും മോദി പറഞ്ഞിരുന്നു .

1960 ലെ സിന്ധുനദീജല കരാര്‍പ്രകാരം കിഴക്കന്‍ നദികളായ രവി, ബീസ്, സത്‌ലജ് എന്നിവയുടെ പൂര്‍ണ്ണാവകാശം ഇന്ത്യക്കാണ്.. 1960 ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ മുൻ പ്രസിഡന്‍റ് അയ്യൂബ് ഖാനും ചേർന്ന് ഒപ്പുവെച്ച കരാറാണ് സിന്ധു നദീജല കരാർ. സിന്ധു നദീതടത്തിലെ മൂന്ന് കിഴക്കൻ നദികളിലെ ജലം (രവി, സത്‌ലജ്, ബിയാസ്) എന്നിവയിലെ ജലം പാകിസ്താന് പൂർണ്ണമായും ഉപയോഗിക്കാനാവുന്നതാണ് കരാർ.. നദികളുടെ ഒഴിക്കിനെ ഗതിതിരിച്ചു വിടാനുള്ള ഇന്ത്യയുടെ പുതിയ തീരുമാനം കരാറിന്‍റെ ലംഘനമാവില്ല..

സിന്ധു നദീജല കരാര്‍ ലംഘിക്കാതെ പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചതായി ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും പറഞ്ഞു . ജലം വഴിതിരിച്ചുവിടുന്നതിലൂടെ ഇന്ത്യയില്‍ തന്നെ ഇത് സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം എങ്ങനെ തടയാം എന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത് . ഞാന്‍ സംസാരിക്കുന്നത് പാകിസ്ഥാനിലേക്ക് പോകുന്ന വെള്ളത്തെക്കുറിച്ചാണ്, സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതിനെക്കുറിച്ചല്ലെന്നും ശേഖവത്ത് പറഞ്ഞിരുന്നു

അധികമായി പാകിസ്ഥാനിലേക്ക് പോകുന്ന വെള്ളം എങ്ങനെ നമുക്ക് സംരക്ഷിക്കാം എന്നതിനെ കുറിച്ചാണ് നാം ചന്തിക്കുന്നത്. ക്യാച്ച്‌മെന്റ് പ്രദേശത്തിന് പുറത്തുള്ള ചില ജലസംഭരണികളും നദികളും ഉണ്ട്. ആ ചാനല്‍ വഴിതിരിച്ചുവിട്ടാല്‍ വേനല്‍കാലത്തും മഴക്കാലത്തും ആ വെള്ളം ഉപയോഗിക്കാന്‍ കഴിയും. ഇപ്പോള്‍ എല്ലാ ജലാശയങ്ങളും നിറഞ്ഞിരിക്കുന്നു. എന്നാല്‍ അധികമായി പാക്കിസ്ഥാനിലെക്ക് പോക്കുന്ന ജലത്തെ രവി നദിയിലെക്ക് തിരിവിടുമെന്നും അദ്ദേഹം പറഞ്ഞു.അണക്കെട്ടുകള്‍ നിര്‍മ്മിച്ചത് ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് മാത്രമല്ല, വേനല്‍കാലത്ത് ഉപയോഗിക്കാനും കൂടിയാണെന്ന് ശെഖാവത്ത് പറഞ്ഞു

എന്നാൽ അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്നാണ് ഖുറേഷി പറയുന്നത് .1948-ല്‍ പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് ഇന്ത്യ തടഞ്ഞെങ്കിലും പെട്ടെന്നു തന്നെ പുനഃസ്ഥാപിച്ചിരുന്നു. തുടര്‍ന്നാണ് ലോക ബാങ്ക് ഇടപെട്ട് സിന്ധു നദീജല കരാറിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഒമ്പതു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ യാഥാര്‍ഥ്യമാകുകയായിരുന്നു. ഇരുരാജ്യങ്ങളുടെയും ജല കമ്മിഷണര്‍മാര്‍ വര്‍ഷത്തില്‍ രണ്ടു തവണ കൂടിക്കാഴ്ച നടത്തി കരാര്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട്. 2016-ല്‍ ഉറി ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ റദ്ദാക്കിയിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (1 hour ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (2 hours ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (2 hours ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (3 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (3 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (3 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (4 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (5 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (6 hours ago)

Malayali Vartha Recommends