സമരത്തിനിടെ പൊലീസില്‍ നിന്നു നേരിട്ട ക്രൂരതയെപ്പറ്റി ആഞ്ഞടിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ !
സമരത്തിനിടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരതകള്‍ അക്കമിട്ട് പറഞ്ഞ് ജെ.എന്‍.യു വിദ്യാര്‍ഥികള്‍. ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മാധ്യമങ്ങള്‍ വിദ്യാര്‍ഥികളെയല്ല, പൊലീസിനെയാണു ചോദ്യം ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ വിദ്യാര്‍ഥികളെയല്ല, പൊലീസിനെയാണു ചോദ്യം ചെയ്യേണ്ടത്. മോദി സര്‍ക്കാരിന് അധികാരത്തിലിരിക്കാന്‍ അര്‍ഹതയില്ല.’ ഫീസ് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ എനിക്കെന്റെ ഡിഗ്രി പൂര്‍ത്തീകരിക്കാനാവില്ലെന്നായിരുന്നു മറ്റൊരു വിദ്യാര്‍ഥി പറഞ്ഞത്.
അതേസമയം ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതടക്കമുള്ള നടപടികൾ പൂർണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ പാടില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ഥിയൂണിയന്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടെ വാര്‍ത്താസമ്മേളനം അലങ്കോലമാക്കാന്‍ റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടമാരുടെ ശ്രമമുണ്ടായി.
വിദ്യാര്‍ഥികളെ പിന്തുണച്ച് ജെ.എന്‍.യുവിലെ അധ്യാപകര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കാഴ്ചയില്ലാത്തവരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ത്ഥികളെ പോലും പൊലീസ് മര്‍ദ്ദനത്തില്‍ നിന്നും ഒഴിവാക്കിയില്ലെന്നും വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും അധ്യാപകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha