ഇന്റർപോൾ എത്തിയിട്ടും തന്നെ ആർക്കും തൊടാനാകില്ലെന്ന് ആൾദൈവം നിത്യാനന്ദ ... ഗുജറാത്ത് പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് രാജ്യാന്തര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോൾ കേസ് ഏറ്റെടുത്തിരിക്കുന്നത് എന്നാണു റിപ്പോർട്ട്
സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദയ്ക്കെതിരേ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചു. ബലാത്സംഗക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണ് നിത്യാനന്ദ
ഗുജറാത്ത് പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് രാജ്യാന്തര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോൾ കേസ് ഏറ്റെടുത്തിരിക്കുന്നത് എന്നാണു റിപ്പോർട്ട്
അഹമ്മദാബാദിലെ ആശ്രമത്തിൽ പെണ്‍കുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസിൽ ഗുജറാത്ത് പോലീസ് നിത്യാനന്ദക്കെതിരേ കേസെടുത്തിരുന്നു. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന രണ്ടു പെണ്മക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ബംഗളൂരു സ്വദേശികള്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത് ..
പരാതിയില്‍ അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആശ്രമ അധികൃതര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.. ഇതിനു പിന്നാലെ ആൾദൈവം രാജ്യം വിടുകയായിരുന്നു
ഡിസംബറിൽ നിത്യാനന്ദയുടെ പാസ്പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നെങ്കിലും നിത്യാനന്ദരാജ്യം വിടുകയായിരുന്നു. സ്വാമി നിത്യാനന്ദ ഒരു വർഷമായി സെൻട്രൽ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു... ഇക്വഡോറിലെ ഒരു ദ്വീപ് വിലയ്ക്കു വാങ്ങിയ നിത്യാനന്ദ അതിന് "കൈലാസ രാജ്യം' എന്നു പേരിടുകയും രാജ്യത്തിന്റെ പേരിൽ പ്രത്യേക വെബ്സൈറ്റ് തുടങ്ങുകയും ചെയ്തുഎന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്ന് ഇക്വഡോർ അറിയിച്ചു
എവിടെയാണെന്ന് അറിയില്ലെങ്കിലും പ്രഭാഷണ വീഡിയോകളുമായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട് ഈ ആൾദൈവം. അടുത്തിടെയിറങ്ങിയ ഒരു വീഡിയോയിൽ തന്നെ ആർക്കും തൊടാനാകില്ലെന്ന പ്രസ്താവനയും നിത്യാനന്ദ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha