Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കണ്ണീരോടെ ഷാജഹാന്‍... യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യയും മകളും മരുമകനും എത്തുമ്പോള്‍ സാക്ഷിയാകാന്‍ അനശ്വര പ്രണയത്തിന്റെ താജ്മഹല്‍; ഷാജഹാനും മുംതാസ് മഹലും തമ്മിലുള്ള അനശ്വര പ്രണയത്തിന് സാക്ഷിയാകാന്‍ രണ്ട് ലോക പ്രശസ്ത ജോഡികള്‍ എത്തുമ്പോള്‍ താജ്മഹല്‍ ലോകത്തിന്റെ നെറുകയില്‍

24 FEBRUARY 2020 10:47 AM IST
മലയാളി വാര്‍ത്ത

ഇന്ന് വൈകുന്നേരത്തോടെയാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപ് മകള്‍ ഇവാങ്ക മരുമകന്‍ ജാറദ് കഷ്‌നര്‍ എന്നിവരും താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. ട്രംപിന്റെ താജ്മഹല്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ആഗ്ര ജില്ല ഭരണകൂടം പൂര്‍ത്തിയാക്കി കഴിഞ്ഞു. ബീസ്റ്റ് എന്ന വിളിപ്പേരിലുള്ള അത്യാധുനിക സുരക്ഷാ സന്നാഹങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലിമോസിന്‍ കാര്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആഗ്ര വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. ഔദ്യോഗിക യാത്രയായതിനാല്‍ താജ്മഹല്‍ സന്ദര്‍ശനത്തില്‍ ട്രപും അദ്ദേഹത്തിന്റെ ഭാര്യ മിലേനിയ ട്രംപും ഈ കാറിലാണ് യാത്ര ചെയ്യുക. ലോകത്തിലെ ഏറ്റവും ശ്രദ്ധേയനായ നേതാവിന്റേയും കുടുംബത്തിന്റേയും താജ്മഹല്‍ സന്ദര്‍ശനത്തോടെ താജ്മഹല്‍ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുകയാണ്. തിരക്കിനിടയില്‍ അല്‍പനേരം പ്രണയം നുകരാനുള്ള സുവര്‍ണാവസരം കൂടിയാണ് താജ്മഹല്‍ സന്ദര്‍ശനം.

ഈ സമയം ഇത് പണിത ഷാജഹാന്റെ വേദന കൂടിയറിയണം. ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ആഗ്രയില്‍, യമുനാനദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേര്‍ഷ്യന്‍, ഒട്ടോമന്‍, ഇന്ത്യന്‍, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഈ സ്മാരകം. ഇരുപതിനായിരം ജോലിക്കാര്‍ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ കൊണ്ടു തീര്‍ത്ത ബൃഹത്തായ എന്നാല്‍ സമഗ്രമായ അത്ഭുത സൗധം. അന്ന് 3.2 കോടിയാണതിനു വേണ്ടി ചക്രവര്‍ത്തി ചെലവിട്ടത്.


മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹല്‍ 1631 ല്‍ തന്റെ 14ആമത്തെ കുട്ടിയായ ഗൗഹറ ബേഗത്തിന് ജന്മം നല്‍കുന്നതിനിടയില്‍ മരിച്ചു. വിവാഹത്തിന്റെ പതിനെട്ടാം വര്‍ഷമായിരുന്നു അത്. അക്കാലം ഷാജഹാന്‍ ചക്രവര്‍ത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു. പക്ഷേ ഭാര്യയുടെ മരണം മൂലം അദ്ദേഹം വളരെ ദുഃഖത്തിലാവുകയായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹല്‍ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങള്‍ കാണിക്കുന്നു. താജ് മഹലിന്റെ പണികള്‍ മുംതാസിന്റെ മരണത്തിനു ശേഷം ഉടന്‍ തന്നെ തുടങ്ങുകയുണ്ടായി. 1648 ല്‍ ഒരു അടിസ്ഥാന ശവകുടീരം പണിതീര്‍ന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് പണിതീര്‍ന്നത്.

താജ് മഹല്‍ പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റേയും മുഗള്‍ സംസ്‌കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുര്‍ രാജവംശത്തില്‍ നിന്നുള്ള വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയില്‍ ഉണ്ടായിരുന്നു. സമര്‍കണ്ടിലെ ഗുര്‍ഏഅമീര്‍ എന്ന കെട്ടിടം

ഹുമയൂണിന്റെ ശവകുടീരം, ഡെല്‍ഹിയിലെ ഷാജഹാന്റെ സ്വന്തം നിര്‍മിതിയായ ജുമാ മസ്ജിദ് എന്നിവയില്‍ നിന്നും വാസ്തു പ്രചോദനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് താജ്. ആദ്യകാലത്തെ മുഗള്‍ കെട്ടിടങ്ങള്‍ എല്ലാം തന്നെ ചുവന്ന മണല്‍ക്കല്ലിലാണ് പണിതിരുന്നത്. പക്ഷേ, ഷാജഹാന്‍ താജ് മഹല്‍ പണിയുന്നതിന് വെണ്ണക്കല്ലും വിലപിടിപ്പുള്ള മറ്റുചില കല്ലുകളും ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം മുഗള്‍ കാലഘട്ടത്തെ മറ്റ് കെട്ടിടങ്ങളേക്കാള്‍ താജ്മഹലിന് ഒരു പ്രത്യേക ആകര്‍ഷണം കൈവരുന്നു.

മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും കുറിച്ച് ടാഗോര്‍ ലവേഴ്‌സ് ഗിഫ്റ്റ് എന്ന ഒരു കവിതയില്‍ പരാമര്‍ശിക്കുന്നുണ്ട്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം രണ്ടു തവണ മാത്രമെ ചക്രവര്‍ത്തി താജ്മഹല്‍ സന്ദര്‍ശിച്ചിട്ടുള്ളൂ എന്ന് പുരാവസ്തു ചരിത്രകാരിയായ എബ്ബ കോച്ച് രേഖപ്പെടുത്തുന്നു. പ്രണയിനിയും ഭാര്യയുമായ മുംതാസിന്റെ മൃതദേഹം രണ്ടു തവണ മാറ്റിയ ശേഷമാണ് താജിനുള്ളില്‍ അടക്കിയത്. രസകരമായ വസ്തുത മുംതാസിന്റെ മരണശേഷം ചക്രവര്‍ത്തി വിവാഹം ചെയ്ത രണ്ടു രാജ്ഞിമാരുടേയും, അക്ബരാബാദി മഹലും ഫത്തേബാദി ബീഗവും, ശരീരങ്ങള്‍ താജ് വളപ്പില്‍ ഉണ്ട് എന്നതാണ്. പുത്രനാല്‍ തടവിലാക്കപ്പെട്ട ഷാജഹാന്റെ അടക്കം പക്ഷെ പകിട്ടില്ലാത്തതായിരുന്നു. നിരാശനും നിസ്വനുമായിത്തീര്‍ന്ന നിര്‍മ്മിതികളുടെ രാജകുമാരന്റെ മൃതദേഹം, ഒരനാഥ ശവം പോല, ആരോ രണ്ടു പേര്‍ തോണിയില്‍ യമുന കടത്തി താജില്‍ മുംതാസിനു ചേര്‍ന്ന് അടക്കുകയായിരുന്നുവത്രെ!

ഈ ചരിത്രവും ഷാജഹാന്റെ വേദനയും ട്രംപിനേയും കുടുംബത്തേയും ആകര്‍ഷിക്കുക തന്നെ ചെയ്യും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (2 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (2 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (2 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (2 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (3 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (3 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (3 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (4 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (4 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (6 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (6 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (7 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (7 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends