ജനങ്ങളെ നികുതി ഭീകരതയിലേക്ക് തള്ളിവിട്ടു; ഭരിക്കുന്ന പാര്‍ട്ടി നടത്തിയ കൊലപാതകത്തിന്റെ അന്വേഷണത്തിന് സി.ബി.ഐ വരാതിരിക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവിട്ടു; വിമർശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്
കോടിയേരി ബാലകൃഷ്ണനനെ വിമർശിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് രംഗത്ത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ സി.പി.എമ്മിൽ നിന്നും ഒരു മാസം മുന്നെ പുറത്താക്കിയ അലനേയും താഹയേയും അവരുടെ വിശദീകരണം തേടാതെ പുറത്താക്കാനാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയെ തള്ളിപ്പറയാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാവണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് അറിയിച്ചു. സി.പി.എം പുറത്താക്കിയ ശേഷം അവരെ അനുകൂലിച്ച് കൊണ്ട് പി.മോഹനന്‍ വാര്‍ത്താസമ്മേളനം വിളിച്ചത് മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് എന്നും . അത് തിരുത്തും എന്ന് പറയുന്ന ജില്ലാ സെക്രട്ടറിയും പുറത്താക്കിയെന്ന് പറയുന്ന സംസ്ഥാന സെക്രട്ടറിയും നയിക്കുന്ന പാര്‍ട്ടിക്ക് വിഷത്തില്‍ നിലപാട് എടുക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ടി.സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ജനങ്ങളെ നികുതി ഭീകരതയിലേക്ക് തള്ളിവിട്ടു. ഇതേ സര്‍ക്കാര്‍ തന്നെ ഭരിക്കുന്ന പാര്‍ട്ടി നടത്തിയ കൊലപാതകത്തിന്റെ അന്വേഷണത്തിന് സി.ബി.ഐ വരാതിരിക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവിട്ട് വക്കീലന്‍മാരെ കൊണ്ടുവന്നു. ശരത് ലാല്‍, കൃപേഷ് കൊലപാതക കേസുകള്‍ അന്വേഷിക്കാനായി രൂപ മണീന്തര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നീ വക്കീലന്‍മാര്‍ക്ക് 42 ലക്ഷത്തോളം രൂപ ഫീസ് അനുവദിച്ചതിന്റെ തെളിവ് പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഷുഹൈബ് കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കുന്നത് തടയാനായി ഏര്‍പ്പാടാക്കിയ വക്കീലിന് 62 ലക്ഷം രൂപ ചെലവാക്കി. ഇങ്ങനെ സാമ്പത്തിക ബാധ്യതയുണ്ടാക്കി ഇതിനെ മറികടക്കാന്‍ നികുതി വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ നികുതി ഭീകരത അടിച്ചേല്‍പ്പിക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha