Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്തിൽ രാഷ്ട്രീയ നാടകം മുറുകുന്നു.... കോൺഗ്രസിൽ നിന്നും മൂന്നാമത്തെ എം എൽ എ യും ബി ജെ പിയിലേക്ക്... ജൂൺ 21 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്....

05 JUNE 2020 03:56 PM IST
മലയാളി വാര്‍ത്ത

രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്തിൽ രാഷ്ട്രീയ നാടകം മുറുകുന്നു. ജൂൺ 21 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിൽ നാല് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതിനിടെ ഇന്നലെ രണ്ട് കോൺഗ്രസ് എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

ഇപ്പോഴിതാ മൂന്നാമത്തെ എംഎൽഎയും രാജിവെച്ച് ബിജെപിയിലേക്ക് പോയിരിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തെടുത്ത സമാന തന്ത്രങ്ങൾ ബിജെപി സംസ്ഥാനത്ത് പുറത്തെടുത്തതോടെ തങ്ങളുടെ എംഎൽഎമാരെ നാടുകടത്തിയിരിക്കുകയാണ് കോൺഗ്രസ്.


പതിനേഴ് സംസ്ഥാനങ്ങളിലായി അന്‍പത്തിയഞ്ച് സീറ്റുകളിലേക്കാണ് ഈ മാസം 19ന് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പതിനാറ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് സാധാരണ നിലയിലായിരിക്കും. അവിടെയെല്ലാം നിയമസഭയിലെ രാഷ്ട്രീയ ചേരിക്കനുസരിച്ച് വിജയവും പരാജയവുമുണ്ടാകും. പക്ഷെ ഇത്തവണയും മോദിയുടേയും അമിത്ഷായുടെയും തട്ടകമായ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഈ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാകില്ല.

മാർച്ച് 26 നാണ് നേരത്തേ നിയമസഭ തിരഞ്ഞെടുപ്പ് രാജ്യത്ത് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പുതുക്കിയ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഗുജറാത്തിൽ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമായിരിക്കുന്നത്.

നാല് സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഡ്വക്കേറ്റ് ഭരദ്വാജ്, റമീള ബാര എന്നിവരെയാണ് ബിജെപി സ്ഥാനാർത്ഥികളായി ആദ്യം പ്രഖ്യാപിച്ചത്. തൊട്ട് പിന്നാലെ തന്നെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയേയും ബിജെപി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറികൾക്ക് കളമൊരുങ്ങുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. മുന്‍ കോണ്‍ഗ്രസുകാരനായ നരഹരി അമിനാണ് ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി.

ഗുജറാത്തില്‍ ഏത് സാഹചര്യത്തെയും അട്ടിമറിക്കാന്‍ അമിത്ഷായ്ക്ക് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് രാജ്യസഭയിലെ നാല് സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ്. ഇതില്‍ മൂന്ന് എണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴുണ്ടായിരുന്ന എംഎല്‍എമാരുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ബിജെപിക്ക് രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാനാകുമായിരുന്നുള്ളു.

എന്നാല്‍ ഇപ്പോള്‍ മൂന്ന് സീറ്റ് വിജയിക്കാനുള്ള എംഎല്‍എമാര്‍ ബിജെപിക്കുണ്ട്. സ്വന്തം പക്ഷത്തെ എണ്ണം കൂട്ടാതെ വിജയിക്കുന്ന ഈ തന്ത്രമാണ് ഗുജറാത്തിലും മറ്റു പല സംസ്ഥാനങ്ങളിലും അമിത്ഷാ കാലങ്ങളായി വിജയകരമായി നടപ്പാക്കുന്നത്

118 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്കുളളത് 103 എംഎല്‍എമാരാണ്. ഒരു സീറ്റില്‍ ജയിക്കാന്‍ 35 വോട്ടാണ് ആവശ്യം. രണ്ട് എംഎല്‍എമാരെ ബിജെപിക്ക് സ്വന്തമായി തന്നെ ജയിപ്പിക്കാം.എന്നാല്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണം എങ്കില്‍ പുറത്ത് നിന്ന് പിന്തുണ വേണം. 8 വോട്ടുകള്‍ കൂടി കിട്ടിയാലെ മൂന്നാമത്തെ സീറ്റും സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിക്കൂ.

അതേസമയം കോൺഗ്രസിന് 68 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. 1 സീറ്റിൽ വിജയിക്കാൻ കോൺഗ്രസിന് എളുപ്പമാണ്. മറ്റ് ചില പാർട്ടികളുടെ പിന്തുണ കൂടി ഉറപ്പാക്കി 71 വോട്ടുകൾ നേടി രണ്ട് പേരെ ജയിപ്പിക്കാൻ ആയിരുന്നു കോൺഗ്രസിന്റെ പദ്ധതി.

അട്ടിമറിച്ചു സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിയുടെ പിന്തുണയും രണ്ട് എംഎല്‍എമാരുളള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി, ഒരു എംഎല്‍എയുള്ള എന്‍സിപി എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസിനായിരുന്നു. എന്നാൽ കോൺഗ്രസിന്റെ സകല പദ്ധതികളും അട്ടിമറിച്ച് ബുധനാഴ്ച രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചത് .

ആദ്യം രാജിവെച്ചത് അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയെ കണ്ട് രാജിക്കത്ത് കൈമാറിയത്. ഇതോടെ കോൺഗ്രസിന്റെ അംഗബലം 66 ആയി കുറഞ്ഞു.

ഇരുവരും രാജിവെച്ചതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഉടൻ പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ എംഎൽഎയും രാജിവെച്ചിരിക്കുകയാണ്. മോർബിയിൽ നിന്നുള്ള ബ്രിജേഷ് മെർജയാണ് രാജിവെച്ചിരിക്കുന്നത്.

മെർജയുടെ രാജി സ്വീകരിച്ചതായി നിയമസഭ സ്പീക്കർ രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഇനിയും രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെച്ചേക്കുമെന്നുള്ള അഭ്യൂഹം ശക്തമായിട്ടുണ്ട്. ഇതോടെ ബാക്കിയുള്ള എംഎൽഎമാരേ എങ്ങനെയും പിടിച്ചു നിർത്താനുള്ള ശ്രമത്തത്തിലാണ് കോൺഗ്രസ്. ഏഴ് ഗ്രൂപ്പുകളായി തിരിച്ച് എംഎൽഎമാരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാർച്ചിൽ രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് 5 പേരായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഇപ്പോൾ മൂന്ന് പേർ കൂടി ഒറ്റയടിക്ക് പാർട്ടി വിട്ടതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം. അതേസമയം കോൺഗ്രസ് എംഎൽഎമാരുടെ കൂടുമാറ്റത്തോടെ മൂന്ന് സീറ്റുകളിൽ വിജയിക്കാനാവശ്യമായ 106 വോട്ടുകൾ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് ജില്ലാ കോടതി  (25 minutes ago)

അപ്രതീക്ഷിത ധനലാഭം, സാഹിത്യ രംഗത്ത് നേട്ടം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം!  (30 minutes ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്....  (50 minutes ago)

യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി  (1 hour ago)

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (1 hour ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (1 hour ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന്....  (1 hour ago)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ  (2 hours ago)

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി  (2 hours ago)

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (11 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (12 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (12 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends