ലോകത്തിന്റെ കയ്യടി; കൊവിഡ് 19 പ്രതിരോധിക്കാന്‍ നാല് മാസത്തിനുള്ളില്‍ വാക്സിന്‍ പുറത്തിറങ്ങുമെന്ന് വാക്സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; രണ്ട് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ അവസാന ഘട്ടത്തിൽ
കൊവിഡ് 19 പ്രതിരോധിക്കാന്‍ നാല് മാസത്തിനുള്ളില്‍ വാക്സിന്‍ പുറത്തിറങ്ങുമെന്ന് വാക്സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്സ്ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗവേ,ണ ഫലമായാണ് ഒക്ടോബറില്‍ പ്രതിരോധ വാക്സിന്‍ പുറത്തിറങ്ങുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പുരോഷത്തമന്‍ നമ്പ്യാര്‍ പറഞ്ഞു. അഞ്ച് തരത്തിലുള്ള വാക്സിനുകളാണ് തയ്യാറാക്കുന്നതെന്നും ഇതില്‍ രണ്ട് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് നൂറിലേറെ പരീക്ഷണശാലകളില്‍ കൊവിഡിനെതിരെയുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ നാല് മാസത്തിനുള്ളില്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പുരോഷത്തമന്‍ നമ്പ്യാര്‍ പറയുന്നത്. ഓക്സ്ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന ഗവേഷണ ഫലമായാണ് ഒക്ടോബറില്‍ പ്രതിരോധ വാക്സിന്‍ പുറത്തിറക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
നാലുമാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ പുറത്തിറങ്ങും; പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഒക്ടോബറോടു കൂടി അമ്പത് മുതല്‍ അറുപത് ലക്ഷം വരെ വാക്‌സിന്‍ നിര്‍മ്മിക്കാമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറയുന്നത്
ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്നതിനിടെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയുമായി പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നാലുമാസത്തിനുള്ളില്‍ കൊവിഡ് 19ന് പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങുമെന്ന് വാക്സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടന്റെ മേധാവി പുരുഷോത്തമന്‍ നമ്പ്യാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗവേഷണ ഫലമായി, സര്‍ക്കാര്‍ അനുമതി ലഭിക്കുകയാണെങ്കില്‍ ഒക്ടോബറില്‍ പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങുന്നതെന്നും അഞ്ച് തരത്തിലുള്ള വാക്സിനുകളാണ് തയ്യാറാക്കുന്നതെന്നും ഇതില്‍ രണ്ടെണ്ണം മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും പുരുഷോത്തമന്‍ നമ്പ്യാര്‍ പറയുന്നു.
https://www.facebook.com/Malayalivartha