Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസ് നീക്കത്തെ കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍... കൂടെ നടന്നവര്‍ തന്നെ ഒറ്റുകാരായെന്ന് എങ്കിലും അതെന്തിന് വേണ്ടി? അണിഞ്ഞത് ഒരേ യൂണിഫോം അല്ലെ... ചതിച്ചത് ?

06 JULY 2020 09:17 AM IST
മലയാളി വാര്‍ത്ത

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസ് നീക്കത്തെ കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. വീട്ടില്‍ പൊലീസ് പരിശോധന നടത്താന്‍ എത്തുന്ന കാര്യത്തെ കുറിച്ച് ആരോ മുന്നറിയിപ്പു നല്‍കിയെന്ന് ഞായറാഴ്ച അറസ്റ്റിലായ വികാസ് ദുബെയുടെ സംഘാഗം ദയാശേഖര്‍ അഗ്‌നിഹോത്രി വെളിപ്പെടുത്തി. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആരോ വികാസിന് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

പൊലീസുകാര്‍ ചൗബേപൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുബെയ്ക്ക് ഫോണ്‍ സന്ദേശം എത്തിയിരുന്നുവെന്നാണ് മൊഴി. തുടര്‍ന്ന് മുപ്പതോളം പേരെ ദുബെ വിളിച്ചതായും ദയാശങ്കറിന്റെ മൊഴിയിലുണ്ട്. എന്‍കൗണ്ടര്‍ നടക്കുമ്പോള്‍ താന്‍ മുറിയടച്ചിരിക്കുകയായിരുന്നെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ദയാശങ്കര്‍ പറയുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൗബേപൂര്‍ സ്റ്റേഷനിലെ ഇന്‍ ചാര്‍ജായിരുന്ന രാഹുല്‍ തിവാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാളാണ് ദുബെയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ തയാറാക്കാന്‍ തിവാരി വിസമ്മതിച്ചതായും പൊലീസ് ഓപ്പറേഷന്‍ പ്‌ളാന്‍ ചെയ്തപ്പോള്‍ പങ്കെടുക്കാതെ മുങ്ങിയതായും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. കാണ്‍പൂരിലെ സിവില്‍ സബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ഛത്രപാല്‍ സിംഗിന്റെ മൊഴിയും നിര്‍ണായകമാണ്. ജൂലായ് മൂന്നിന് ബിക്കാരു ഗ്രാമത്തില്‍ ലൈന്‍ കമ്പി പൊട്ടി കിടക്കുന്നതിനാല്‍ പവര്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നുവെന്നാണ് ഛത്രപാല്‍ സിംഗ് മൊഴി നല്‍കിയിരിക്കുന്നത്.

വികാസ് ദുബെയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിനും നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്.. ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ ദുബെയെ വിളിച്ചെന്നാണ് ഫോണ്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. വെടിവയ്പ് നടന്ന ബിക്രു ഗ്രാമത്തിലെ ചൗഹേയ്പുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ദുബെയെ സംഭവത്തിനു മുന്‍പ് വിളിച്ചിരുന്നതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. അഗ്‌നിഹോത്രിയുടെ മൊഴിയും ഇതു തന്നെ സൂചിപ്പിക്കുന്നു.
'പൊലീസുകാര്‍ അറസ്റ്റു ചെയ്യാന്‍ എത്തുന്നതിനു തൊട്ടുമുന്‍പ് വികാസ് ദുബെയ്ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നിരുന്നു. അതിനു ശേഷം പൊലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതിനായി അയാള്‍ 2530 ആളുകളെ വിളിച്ചുവരുത്തി. എന്നെ അപ്പോള്‍ അവിടെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒന്നും കാണാന്‍ കഴിഞ്ഞില്ല' സംഭവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായ അഗ്‌നിഹോത്രി പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് വിനയ് തിവാരി എന്ന ചൗബേയ്പുര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വികാസ് ദുബെയുമായി ഏറ്റുമുട്ടലില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായം എത്തിക്കാന്‍ പിന്നാലെ പൊലീസുകര്‍ എത്താന്‍ വൈകിയത് ഇയാള്‍ കാരണമെന്നാണ് വിവരം. ദുബെയുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടായി എന്നതും ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമാണ്. എന്‍കൗണ്ടര്‍ നടക്കുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ അവിടെ നിന്നു രക്ഷപ്പെട്ടതായും വിവരമുണ്ട്.

പെട്ടെന്ന് ഉണ്ടായ ആക്രമണമാണെന്നും വിവിധ ഇടങ്ങളില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നുവെന്നും ഇത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദുബെയ് അറസ്റ്റു ചെയ്യാനുള്ള പൊലീസ് നീക്കത്തെ കുറിച്ച് അയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ എത്ര പേര്‍ക്ക് പങ്കുണ്ടെന്നറിയാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ എല്ലാവരും നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും കുറ്റം ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും കാന്‍പുര്‍ ഐജി മോഹിത് അഗര്‍വാള്‍ അറിയിച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ 2001ല്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദുബെയെ വ്യാഴാഴ്ച അര്‍ധരാത്രി കാന്‍പുരിലെ ചൗബേപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിക്രു ഗ്രാമത്തില്‍ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് എകെ47 ഉപയോഗിച്ച് വെടിയുതിര്‍ത്തത്.

8 പൊലീസ് ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസ് സംഘത്തിനു നേരെയാണു അക്രമിസംഘം വെടിയുതിര്‍ത്തത്. കൊലപാതകം ഉള്‍പ്പെടെ അറുപതിലേറെ കേസുകളില്‍ പ്രതിയാണു വികാസ് ദുബെ. ഇയാളെ പിടികൂടാന്‍ 25 പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (6 minutes ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (16 minutes ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (27 minutes ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (48 minutes ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (1 hour ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (1 hour ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (1 hour ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (2 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (2 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (2 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (2 hours ago)

കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്  (2 hours ago)

വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും; ആയിരത്തോളം പേർ ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കും  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി -ഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 46 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends