Widgets Magazine
23
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഛർദിലും തലകറക്കവും ഉണ്ടെന്ന് മാത്രം ഡോക്ടറോട്; ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ: ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഛർദിയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സ തേടിയ അധ്യാപിക മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: അശ്വതിയുടെ വയറ്റിൽ പഴുപ്പും, അണുബാധയും...


മുൻകാലങ്ങളിലെ തുലാവർഷത്തിലെ തുടർച്ചയെന്നോണം മേഘവിസ്‌ഫോടനങ്ങൾ; 2018ൽ വെള്ളം കയറാത്ത സ്ഥലങ്ങളെപ്പോലും മുക്കിക്കളഞ്ഞ മിന്നൽപ്രളയങ്ങൾ കേരളത്തിൽ എവിടെയും സംഭവിക്കാമെന്ന് മുന്നറിയിപ്പ്: ആശങ്കയിൽ കാലാവസ്ഥാവിദഗ്ദ്ധർ...


സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു; നിവേദനം നൽകാനെത്തിയയാളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി; പിന്നാലെ നിവേദനം വാങ്ങി മടക്കം


ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു; സന്നിധാനത്ത് എത്തിയത് പൊലീസിന്‍റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിൽ...


സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്..ബുധനാഴ്ച പവന്റെ വില 2,480 രൂപ കുറഞ്ഞ് 93,280 രൂപയായി..ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വില 4,080 രൂപ കുറഞ്ഞു..സ്വർണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യത..

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസ് നീക്കത്തെ കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍... കൂടെ നടന്നവര്‍ തന്നെ ഒറ്റുകാരായെന്ന് എങ്കിലും അതെന്തിന് വേണ്ടി? അണിഞ്ഞത് ഒരേ യൂണിഫോം അല്ലെ... ചതിച്ചത് ?

06 JULY 2020 09:17 AM IST
മലയാളി വാര്‍ത്ത

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസ് നീക്കത്തെ കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. വീട്ടില്‍ പൊലീസ് പരിശോധന നടത്താന്‍ എത്തുന്ന കാര്യത്തെ കുറിച്ച് ആരോ മുന്നറിയിപ്പു നല്‍കിയെന്ന് ഞായറാഴ്ച അറസ്റ്റിലായ വികാസ് ദുബെയുടെ സംഘാഗം ദയാശേഖര്‍ അഗ്‌നിഹോത്രി വെളിപ്പെടുത്തി. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആരോ വികാസിന് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

പൊലീസുകാര്‍ ചൗബേപൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുബെയ്ക്ക് ഫോണ്‍ സന്ദേശം എത്തിയിരുന്നുവെന്നാണ് മൊഴി. തുടര്‍ന്ന് മുപ്പതോളം പേരെ ദുബെ വിളിച്ചതായും ദയാശങ്കറിന്റെ മൊഴിയിലുണ്ട്. എന്‍കൗണ്ടര്‍ നടക്കുമ്പോള്‍ താന്‍ മുറിയടച്ചിരിക്കുകയായിരുന്നെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ദയാശങ്കര്‍ പറയുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൗബേപൂര്‍ സ്റ്റേഷനിലെ ഇന്‍ ചാര്‍ജായിരുന്ന രാഹുല്‍ തിവാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാളാണ് ദുബെയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ തയാറാക്കാന്‍ തിവാരി വിസമ്മതിച്ചതായും പൊലീസ് ഓപ്പറേഷന്‍ പ്‌ളാന്‍ ചെയ്തപ്പോള്‍ പങ്കെടുക്കാതെ മുങ്ങിയതായും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. കാണ്‍പൂരിലെ സിവില്‍ സബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ഛത്രപാല്‍ സിംഗിന്റെ മൊഴിയും നിര്‍ണായകമാണ്. ജൂലായ് മൂന്നിന് ബിക്കാരു ഗ്രാമത്തില്‍ ലൈന്‍ കമ്പി പൊട്ടി കിടക്കുന്നതിനാല്‍ പവര്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നുവെന്നാണ് ഛത്രപാല്‍ സിംഗ് മൊഴി നല്‍കിയിരിക്കുന്നത്.

വികാസ് ദുബെയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിനും നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്.. ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ ദുബെയെ വിളിച്ചെന്നാണ് ഫോണ്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. വെടിവയ്പ് നടന്ന ബിക്രു ഗ്രാമത്തിലെ ചൗഹേയ്പുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ദുബെയെ സംഭവത്തിനു മുന്‍പ് വിളിച്ചിരുന്നതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. അഗ്‌നിഹോത്രിയുടെ മൊഴിയും ഇതു തന്നെ സൂചിപ്പിക്കുന്നു.
'പൊലീസുകാര്‍ അറസ്റ്റു ചെയ്യാന്‍ എത്തുന്നതിനു തൊട്ടുമുന്‍പ് വികാസ് ദുബെയ്ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നിരുന്നു. അതിനു ശേഷം പൊലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതിനായി അയാള്‍ 2530 ആളുകളെ വിളിച്ചുവരുത്തി. എന്നെ അപ്പോള്‍ അവിടെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒന്നും കാണാന്‍ കഴിഞ്ഞില്ല' സംഭവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായ അഗ്‌നിഹോത്രി പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് വിനയ് തിവാരി എന്ന ചൗബേയ്പുര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വികാസ് ദുബെയുമായി ഏറ്റുമുട്ടലില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായം എത്തിക്കാന്‍ പിന്നാലെ പൊലീസുകര്‍ എത്താന്‍ വൈകിയത് ഇയാള്‍ കാരണമെന്നാണ് വിവരം. ദുബെയുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടായി എന്നതും ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമാണ്. എന്‍കൗണ്ടര്‍ നടക്കുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ അവിടെ നിന്നു രക്ഷപ്പെട്ടതായും വിവരമുണ്ട്.

പെട്ടെന്ന് ഉണ്ടായ ആക്രമണമാണെന്നും വിവിധ ഇടങ്ങളില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നുവെന്നും ഇത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദുബെയ് അറസ്റ്റു ചെയ്യാനുള്ള പൊലീസ് നീക്കത്തെ കുറിച്ച് അയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ എത്ര പേര്‍ക്ക് പങ്കുണ്ടെന്നറിയാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ എല്ലാവരും നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും കുറ്റം ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും കാന്‍പുര്‍ ഐജി മോഹിത് അഗര്‍വാള്‍ അറിയിച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ 2001ല്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദുബെയെ വ്യാഴാഴ്ച അര്‍ധരാത്രി കാന്‍പുരിലെ ചൗബേപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിക്രു ഗ്രാമത്തില്‍ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് എകെ47 ഉപയോഗിച്ച് വെടിയുതിര്‍ത്തത്.

8 പൊലീസ് ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസ് സംഘത്തിനു നേരെയാണു അക്രമിസംഘം വെടിയുതിര്‍ത്തത്. കൊലപാതകം ഉള്‍പ്പെടെ അറുപതിലേറെ കേസുകളില്‍ പ്രതിയാണു വികാസ് ദുബെ. ഇയാളെ പിടികൂടാന്‍ 25 പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്യൂട്ടീഷ്യനായ യുവതിയെ അഞ്ച്‌പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (56 minutes ago)

മാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ രാഷ്ട്രപതി തൊഴുതു നില്‍ക്കുന്ന ചിത്രം എക്‌സില്‍ നിന്ന് പിന്‍വലിച്ചു  (1 hour ago)

ജനിച്ചത് പെണ്‍കുഞ്ഞായതിനാല്‍ യുവതിയോട് കാട്ടിയ ക്രൂരതകള്‍  (2 hours ago)

കേരളത്തില്‍ ഇനി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുണ്ടാകില്ലെന്ന് ഇ പി ജയരാജന്‍  (2 hours ago)

ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി  (2 hours ago)

ക്ലിഫ് ഹൗസിന് മുന്നില്‍ സമരം കടുപ്പിച്ച് ആശ പ്രവര്‍ത്തകര്‍  (3 hours ago)

27 കാരി ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം  (3 hours ago)

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ; പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നത് ആദ്യമായി  (4 hours ago)

ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും രാജിവെയ്ക്കണമെന്ന് കെസി വേണുഗോപാല്‍ എം പി  (5 hours ago)

മന്ത്രിയും സര്‍ക്കാരും എന്തിന് രാജി വെക്കണം: ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെയെന്ന് വെള്ളാപ്പള്ളി നടേശന്‍  (5 hours ago)

വീടിനു സമീപത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരന് നേരെ തെരുവുനായുടെ ആക്രമണം  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തെ പൂട്ടാന്‍ ഐ പി എസ്സുകാരിയെ ഇറക്കി അതും ചീറ്റി ; പിണറായി വിജയന്റെ എല്ലാക്കാളിയും പൊളിച്ച് പാലക്കാട് എം എല്‍ എ !! നാണമുണ്ടോ വിജയാ ഇമ്മാതിരി ഊച്ചാളിത്തരം കാണിക്കാനെന്ന് ജനങ്ങളുടെ കൂ  (6 hours ago)

ക്ലിഫ് ഹൗസിലേക്ക് ഇരച്ചെത്തി ആശാപ്രവര്‍ത്തകര്‍; ജലപീരങ്കി പ്രയോഗിച്ച് പോലീസ്; പൊലീസ് ജീപ്പിനെ തടഞ്ഞ് സമരക്കാര്‍  (6 hours ago)

ഒപ്പം താമസിച്ചിരുന്ന യുവതികളുടെ വസ്ത്രംമാറുന്ന ദൃശ്യം പകര്‍ത്തി അശ്ലീല സൈറ്റിലിട്ടു  (6 hours ago)

ഛർദിലും തലകറക്കവും ഉണ്ടെന്ന് മാത്രം ഡോക്ടറോട്; ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ: ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഛർദിയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സ തേടിയ  (7 hours ago)

Malayali Vartha Recommends