Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസ് നീക്കത്തെ കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍... കൂടെ നടന്നവര്‍ തന്നെ ഒറ്റുകാരായെന്ന് എങ്കിലും അതെന്തിന് വേണ്ടി? അണിഞ്ഞത് ഒരേ യൂണിഫോം അല്ലെ... ചതിച്ചത് ?

06 JULY 2020 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസ് നീക്കത്തെ കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. വീട്ടില്‍ പൊലീസ് പരിശോധന നടത്താന്‍ എത്തുന്ന കാര്യത്തെ കുറിച്ച് ആരോ മുന്നറിയിപ്പു നല്‍കിയെന്ന് ഞായറാഴ്ച അറസ്റ്റിലായ വികാസ് ദുബെയുടെ സംഘാഗം ദയാശേഖര്‍ അഗ്‌നിഹോത്രി വെളിപ്പെടുത്തി. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആരോ വികാസിന് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

പൊലീസുകാര്‍ ചൗബേപൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുബെയ്ക്ക് ഫോണ്‍ സന്ദേശം എത്തിയിരുന്നുവെന്നാണ് മൊഴി. തുടര്‍ന്ന് മുപ്പതോളം പേരെ ദുബെ വിളിച്ചതായും ദയാശങ്കറിന്റെ മൊഴിയിലുണ്ട്. എന്‍കൗണ്ടര്‍ നടക്കുമ്പോള്‍ താന്‍ മുറിയടച്ചിരിക്കുകയായിരുന്നെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ദയാശങ്കര്‍ പറയുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൗബേപൂര്‍ സ്റ്റേഷനിലെ ഇന്‍ ചാര്‍ജായിരുന്ന രാഹുല്‍ തിവാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാളാണ് ദുബെയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ തയാറാക്കാന്‍ തിവാരി വിസമ്മതിച്ചതായും പൊലീസ് ഓപ്പറേഷന്‍ പ്‌ളാന്‍ ചെയ്തപ്പോള്‍ പങ്കെടുക്കാതെ മുങ്ങിയതായും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. കാണ്‍പൂരിലെ സിവില്‍ സബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ഛത്രപാല്‍ സിംഗിന്റെ മൊഴിയും നിര്‍ണായകമാണ്. ജൂലായ് മൂന്നിന് ബിക്കാരു ഗ്രാമത്തില്‍ ലൈന്‍ കമ്പി പൊട്ടി കിടക്കുന്നതിനാല്‍ പവര്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നുവെന്നാണ് ഛത്രപാല്‍ സിംഗ് മൊഴി നല്‍കിയിരിക്കുന്നത്.

വികാസ് ദുബെയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിനും നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്.. ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ ദുബെയെ വിളിച്ചെന്നാണ് ഫോണ്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. വെടിവയ്പ് നടന്ന ബിക്രു ഗ്രാമത്തിലെ ചൗഹേയ്പുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ദുബെയെ സംഭവത്തിനു മുന്‍പ് വിളിച്ചിരുന്നതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. അഗ്‌നിഹോത്രിയുടെ മൊഴിയും ഇതു തന്നെ സൂചിപ്പിക്കുന്നു.
'പൊലീസുകാര്‍ അറസ്റ്റു ചെയ്യാന്‍ എത്തുന്നതിനു തൊട്ടുമുന്‍പ് വികാസ് ദുബെയ്ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നിരുന്നു. അതിനു ശേഷം പൊലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതിനായി അയാള്‍ 2530 ആളുകളെ വിളിച്ചുവരുത്തി. എന്നെ അപ്പോള്‍ അവിടെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒന്നും കാണാന്‍ കഴിഞ്ഞില്ല' സംഭവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായ അഗ്‌നിഹോത്രി പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് വിനയ് തിവാരി എന്ന ചൗബേയ്പുര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വികാസ് ദുബെയുമായി ഏറ്റുമുട്ടലില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായം എത്തിക്കാന്‍ പിന്നാലെ പൊലീസുകര്‍ എത്താന്‍ വൈകിയത് ഇയാള്‍ കാരണമെന്നാണ് വിവരം. ദുബെയുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടായി എന്നതും ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമാണ്. എന്‍കൗണ്ടര്‍ നടക്കുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ അവിടെ നിന്നു രക്ഷപ്പെട്ടതായും വിവരമുണ്ട്.

പെട്ടെന്ന് ഉണ്ടായ ആക്രമണമാണെന്നും വിവിധ ഇടങ്ങളില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നുവെന്നും ഇത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദുബെയ് അറസ്റ്റു ചെയ്യാനുള്ള പൊലീസ് നീക്കത്തെ കുറിച്ച് അയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ എത്ര പേര്‍ക്ക് പങ്കുണ്ടെന്നറിയാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ എല്ലാവരും നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും കുറ്റം ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും കാന്‍പുര്‍ ഐജി മോഹിത് അഗര്‍വാള്‍ അറിയിച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ 2001ല്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദുബെയെ വ്യാഴാഴ്ച അര്‍ധരാത്രി കാന്‍പുരിലെ ചൗബേപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിക്രു ഗ്രാമത്തില്‍ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് എകെ47 ഉപയോഗിച്ച് വെടിയുതിര്‍ത്തത്.

8 പൊലീസ് ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസ് സംഘത്തിനു നേരെയാണു അക്രമിസംഘം വെടിയുതിര്‍ത്തത്. കൊലപാതകം ഉള്‍പ്പെടെ അറുപതിലേറെ കേസുകളില്‍ പ്രതിയാണു വികാസ് ദുബെ. ഇയാളെ പിടികൂടാന്‍ 25 പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends