Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസ് നീക്കത്തെ കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍... കൂടെ നടന്നവര്‍ തന്നെ ഒറ്റുകാരായെന്ന് എങ്കിലും അതെന്തിന് വേണ്ടി? അണിഞ്ഞത് ഒരേ യൂണിഫോം അല്ലെ... ചതിച്ചത് ?

06 JULY 2020 09:17 AM IST
മലയാളി വാര്‍ത്ത

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസ് നീക്കത്തെ കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. വീട്ടില്‍ പൊലീസ് പരിശോധന നടത്താന്‍ എത്തുന്ന കാര്യത്തെ കുറിച്ച് ആരോ മുന്നറിയിപ്പു നല്‍കിയെന്ന് ഞായറാഴ്ച അറസ്റ്റിലായ വികാസ് ദുബെയുടെ സംഘാഗം ദയാശേഖര്‍ അഗ്‌നിഹോത്രി വെളിപ്പെടുത്തി. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആരോ വികാസിന് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

പൊലീസുകാര്‍ ചൗബേപൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുബെയ്ക്ക് ഫോണ്‍ സന്ദേശം എത്തിയിരുന്നുവെന്നാണ് മൊഴി. തുടര്‍ന്ന് മുപ്പതോളം പേരെ ദുബെ വിളിച്ചതായും ദയാശങ്കറിന്റെ മൊഴിയിലുണ്ട്. എന്‍കൗണ്ടര്‍ നടക്കുമ്പോള്‍ താന്‍ മുറിയടച്ചിരിക്കുകയായിരുന്നെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ദയാശങ്കര്‍ പറയുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൗബേപൂര്‍ സ്റ്റേഷനിലെ ഇന്‍ ചാര്‍ജായിരുന്ന രാഹുല്‍ തിവാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാളാണ് ദുബെയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ തയാറാക്കാന്‍ തിവാരി വിസമ്മതിച്ചതായും പൊലീസ് ഓപ്പറേഷന്‍ പ്‌ളാന്‍ ചെയ്തപ്പോള്‍ പങ്കെടുക്കാതെ മുങ്ങിയതായും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. കാണ്‍പൂരിലെ സിവില്‍ സബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ഛത്രപാല്‍ സിംഗിന്റെ മൊഴിയും നിര്‍ണായകമാണ്. ജൂലായ് മൂന്നിന് ബിക്കാരു ഗ്രാമത്തില്‍ ലൈന്‍ കമ്പി പൊട്ടി കിടക്കുന്നതിനാല്‍ പവര്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നുവെന്നാണ് ഛത്രപാല്‍ സിംഗ് മൊഴി നല്‍കിയിരിക്കുന്നത്.

വികാസ് ദുബെയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിനും നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്.. ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ ദുബെയെ വിളിച്ചെന്നാണ് ഫോണ്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. വെടിവയ്പ് നടന്ന ബിക്രു ഗ്രാമത്തിലെ ചൗഹേയ്പുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ദുബെയെ സംഭവത്തിനു മുന്‍പ് വിളിച്ചിരുന്നതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. അഗ്‌നിഹോത്രിയുടെ മൊഴിയും ഇതു തന്നെ സൂചിപ്പിക്കുന്നു.
'പൊലീസുകാര്‍ അറസ്റ്റു ചെയ്യാന്‍ എത്തുന്നതിനു തൊട്ടുമുന്‍പ് വികാസ് ദുബെയ്ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നിരുന്നു. അതിനു ശേഷം പൊലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതിനായി അയാള്‍ 2530 ആളുകളെ വിളിച്ചുവരുത്തി. എന്നെ അപ്പോള്‍ അവിടെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒന്നും കാണാന്‍ കഴിഞ്ഞില്ല' സംഭവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായ അഗ്‌നിഹോത്രി പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് വിനയ് തിവാരി എന്ന ചൗബേയ്പുര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വികാസ് ദുബെയുമായി ഏറ്റുമുട്ടലില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായം എത്തിക്കാന്‍ പിന്നാലെ പൊലീസുകര്‍ എത്താന്‍ വൈകിയത് ഇയാള്‍ കാരണമെന്നാണ് വിവരം. ദുബെയുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടായി എന്നതും ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമാണ്. എന്‍കൗണ്ടര്‍ നടക്കുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ അവിടെ നിന്നു രക്ഷപ്പെട്ടതായും വിവരമുണ്ട്.

പെട്ടെന്ന് ഉണ്ടായ ആക്രമണമാണെന്നും വിവിധ ഇടങ്ങളില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നുവെന്നും ഇത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദുബെയ് അറസ്റ്റു ചെയ്യാനുള്ള പൊലീസ് നീക്കത്തെ കുറിച്ച് അയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ എത്ര പേര്‍ക്ക് പങ്കുണ്ടെന്നറിയാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ എല്ലാവരും നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും കുറ്റം ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും കാന്‍പുര്‍ ഐജി മോഹിത് അഗര്‍വാള്‍ അറിയിച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ 2001ല്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദുബെയെ വ്യാഴാഴ്ച അര്‍ധരാത്രി കാന്‍പുരിലെ ചൗബേപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിക്രു ഗ്രാമത്തില്‍ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് എകെ47 ഉപയോഗിച്ച് വെടിയുതിര്‍ത്തത്.

8 പൊലീസ് ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസ് സംഘത്തിനു നേരെയാണു അക്രമിസംഘം വെടിയുതിര്‍ത്തത്. കൊലപാതകം ഉള്‍പ്പെടെ അറുപതിലേറെ കേസുകളില്‍ പ്രതിയാണു വികാസ് ദുബെ. ഇയാളെ പിടികൂടാന്‍ 25 പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവപ്രവാസികളെ ഇനി യുഎഇയ്ക്ക് വേണം ഈ പ്രായക്കാർ ഇനി രാജ്യത്ത് സെറ്റിൽ ചെയ്യും  (3 minutes ago)

2026 ൽ പ്രവാസികൾക്ക് യു എ ഇ യിൽ ജിങ്കാ ലാല ഈ മാറ്റങ്ങൾ അറിയാതെ പോകരുത് മാസം 5000 ദിർഹം ഉണ്ടെങ്കിൽ രാജാവായി ജീവിക്കാം  (9 minutes ago)

നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ഗവര്‍ണര്‍  (23 minutes ago)

ജനുവരി മുതല്‍ സര്‍ക്കാര്‍ തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍  (1 hour ago)

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു  (1 hour ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം അറിയാന്‍ നിര്‍ണ്ണായക പരിശോധന  (1 hour ago)

ബിജു മേനോനും, ജോജു ജോർജും നേർക്കുനേർ; 'വലതു വശത്തെ കള്ളൻ' പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

ഇന്‍സ്റ്റിറ്റ്യൂട്ടിനായി 643.88 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍; കോഴിക്കോട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനായി 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ള; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു  (4 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിൽ; മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡ  (4 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സജ്ജം; അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ലോകോത്തര ചികിത്സ ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !  (5 hours ago)

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ മമ്മൂട്ടി ചിത്രം; ഖാലീദ് റഹ് മാൻ സംവിധായകൻ!!  (5 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (5 hours ago)

തലസ്ഥാനം ഭരിക്കാൻ ബി ജെ പി ഇതരപുതുമുഖം ? വമ്പൻ ട്വിസ്റ്റ് നാളെയറിയാം...  (6 hours ago)

Malayali Vartha Recommends