ലോക് ഡൗണിനിടയിൽ കാമുകിയെ കാണാനായി ആൺകുട്ടിയുടെ ശ്രമം! അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയപ്പോൾ വീട്ടുകാരും നാട്ടുകാരും പൊക്കി! പിന്നാലെ 17കാരന് സംഭവിച്ചത്.. അമ്പരന്ന് നാട്ടുകാർ
കഴിഞ്ഞ ദിവസമായിരുന്നു നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ച സംഭവമുണ്ടായത്. അര്‍ദ്ധരാത്രിയില്‍ കൂട്ടുകാരിയെ കാണാനെത്തിയ 17 കാരനെ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് തല്ലിക്കൊന്നെന്ന ആരോപണത്തില്‍ രണ്ടു ഗ്രാമങ്ങള്‍ തമ്മില്‍ സംഘര്‍ഷം.
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭം. സഹപാഠിയായ ആണ്‍കുട്ടി അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയെന്നാണ് ആരോപണം. ആണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കൊച്ചു കുട്ടിയെയും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടേയും ആള്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ഗ്രാമങ്ങളിലുമായി രണ്ടു ഡസന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആണ് നിയോഗിച്ചിരിക്കുന്നത്.
ഇരുവരും രണ്ടു ജാതിയിലും പെട്ടവരാണ്. ഒരേ സ്‌കൂളില്‍ പഠിക്കുന്ന ഇരുവരും സുഹൃത്തുക്കളാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ആണ്‍കുട്ടിയും കൂട്ടുകാരനും പെണ്‍കുട്ടിയെ കാണാനെത്തിയത്. ആണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടണ്ട്. അതേസമയം ആണ്‍കുട്ടി അനധികൃതമായി തങ്ങളുടെ വീട്ടില്‍ കയറുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്.
രാത്രിയില്‍ കൗമാരക്കാരായ രണ്ടു പേരും പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയപ്പോള്‍ ഇത് കണ്ട പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ നിലവിളിക്കുകയും വീട്ടുകാരും ബന്ധുക്കളും ഓടിയെത്തി പയ്യനെ പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി പയ്യനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരേയും ആശുപത്രിലേക്ക് കൊണ്ടുപോയെങ്കിലും ഇതിനകം ഇയാള്‍ മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കളും രണ്ട് അയല്‍ക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടി തന്നെയാണ് പരിക്കേറ്റ ആണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ ഗ്രാമത്തിലുള്ളവരെ വിളിച്ചതെന്ന് ആണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
അവര്‍ എത്തിച്ചേരുമ്ബോള്‍ ആണ്‍കുട്ടി ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു എന്നും പറയുന്നു. രാത്രി അത്താഴം കഴിഞ്ഞപ്പോള്‍ മകന്‍ കൂട്ടുകാരനുമായി പുറത്ത് പോയിരുന്നു. പിന്നീട് കേട്ടത്. മകന്‍ അടിയേറ്റ് കിടക്കുന്നു എന്നും അവനെ അവര്‍ കൊന്നു എന്നുമായിരുന്നു. ഇരുവരും ഒരുമിച്ച് പഠിക്കുന്നവരാണെന്നും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലായിരുന്നു എന്നുമാണ് തനിക്കറിയാവുന്നത്. പിന്നെ എന്തിന് അവനെ അവര്‍ കൊന്നു എന്നും പിതാവ് പറയുന്നു. അതേസമയം മോട്ടോര്‍ ബൈക്കില്‍ എത്തിയ പയ്യനും കൂട്ടുകാരനും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നോക്കുന്ന പാടത്തിന് സമീപത്ത് കൂടിയാണ് പ്രവേശിക്കാന്‍ ശ്രമിച്ചതെന്നാണ് സംഭവത്തിന് സാക്ഷ്യം വഹിച്ച ഒരാള്‍ പറയുന്നത്.
എല്ലാം 20 25 മിനിറ്റിനുള്ളിലായിരുന്നു. കോവിഡിനെ തുടര്‍ന്ന് സ്്കൂള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ വേണ്ടിയായിരുന്നു ആണ്‍കുട്ടി വീട്ടില്‍ കയറിയത്. മാതാവ് ആശുപത്രിയില്‍ ആയിരുന്നതിനാല്‍ പിതാവ് വീട്ടിലില്ലായിരുന്നു. പിടിച്ചപ്പോള്‍ ആണ്‍കുട്ടി ഇവരെ തിരിച്ചടിക്കാന്‍ ശ്രമം നടത്തിയത് അയല്‍ക്കാരെ പ്രകോപിതരാക്കിയെന്നും പറഞ്ഞു. പന്ത്രണ്ടാംക്ലാസ്സ് പരീക്ഷ കഴിഞ്ഞു നില്‍ക്കുന്നയാളാണ് ആണ്‍കുട്ടി. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമായത്. അനേകരാണ് ആണ്‍കുട്ടിയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തത്.
https://www.facebook.com/Malayalivartha