Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

മോദിയുടെ കർഷക ബിൽ , പാൽപായസം വിളമ്പിയത് കോളാമ്പിയിൽ ! ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സുസ്ഥിരത എത്രമാത്രം ശക്തമാണോ അതനുസരിച്ചായിരിക്കും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും

24 SEPTEMBER 2020 07:45 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ സുസ്ഥിരതയും സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും നിരന്തരമായുണ്ടാകുന്ന ഭരണമാറ്റവും ഭരണമാറ്റത്തോടൊപ്പമുള്ള നയമാറ്റവും ഒരു സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ വഴി തെറ്റിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സുസ്ഥിരത എത്രമാത്രം ശക്തമാണോ അതനുസരിച്ചായിരിക്കും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും.

നമ്മുടെ രാജ്യത്തെ സംബന്ധിച്ച് കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി രാഷ്ട്രീയ സുസ്ഥിരതയെ സംബന്ധിച്ച് വളരെ നല്ല അവസ്ഥയൊന്നുമല്ല. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം പിന്നീട് കോൺഗ്രസ്സ് പാർട്ടി അധികാരത്തിൽ നിന്നും പുറത്തുപോകുകയും നിരവധി കക്ഷികൾ കൂട്ടിച്ചേർന്നുണ്ടാക്കിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ നിലവിൽ വന്നതിനു ശേഷം പിന്നീട് നിരന്തരമായ രാഷ്ട്രീയ അസ്ഥിരതയായിരുന്നു ഇന്ത്യയുടെ മുഖമുദ്ര. സ്വാഭാവികമായും കഴിഞ്ഞ സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച നടപടികൾ,നയങ്ങൾ,നിയമങ്ങൾ എന്നിവ കീഴ്മേൽ മറിക്കുക എന്നതായി പുതിയ ഗവൺമെന്റുകളുടെ വിനോദം. സാമ്പത്തിക പുരോഗതിയെ കാര്യമായി ബാധിച്ച ഒന്നാണ് മാറി മാറി വരുന്ന ഗവൺമെന്റുകളും അവരുടെ പ്രവൃത്തികളും.

ദീർഘ വീക്ഷണത്തോടെ നയങ്ങൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനും ഏറ്റവും അനുയോജ്യമായത് സുസ്ഥിരമായൊരു ഗവൺമെന്റാണ്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി വളരെ ശക്തമായൊരു ഗവൺമെന്റാണ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്. ഗവൺമെന്റ് വളരെയധികം നിയമനങ്ങൾ ഉണ്ടാക്കി. കാതലായ ചില നിയമങ്ങൾ നടപ്പ്പിലാക്കി. വളരെ ശക്തമായൊരു തീരുമാനമായിരുന്നു നോട്ട് നിരോധനം. അതിനു ശേഷം ജിഎസ്ടി നടപ്പിലാക്കി. രാജ്യത്തെ സംബന്ധിച്ച് നയപരമായി അതൊരു കുതിച്ചു ചാട്ടമായിരുന്നു. പിന്നീടങ്ങോട്ട് രാഷ്ട്രീയമായൊരു നീക്കമായിരുന്നു. രാഷ്ട്രത്തിന്റെ ഐക്യത്തെയും പ്രബലപ്പെടുത്താൻ ശക്തമായ ആർട്ടിക്കിൾ 370 കാശ്മീരിനെ സംബന്ധിച്ചുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞുകൊണ്ട് രാജ്യത്തിന്റെ ഐക്യവും ദൃഢതയും ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനമായിരുന്നു അത്. അത് കഴിഞ്ഞു രാജ്യത്തെ സംബന്ധിച്ച് വളരെ ധീരമായ നടപടിയായിരുന്നു പൗരത്വ ഭേദഗതി ബില്ല്‌. ഏറ്റവും അവസാനമായി കാർഷിക മേഖലയെ സംബന്ധിച്ച മൂന്ന് ബില്ലുകൾ. വളരെ ചരിത്ര പ്രധാനമുള്ളതാണ് കാർഷിക ബില്ലുകൾ. ഇത്രയൊക്കെ സംഭവ വികാസങ്ങൾ ഉണ്ടായിട്ടുപോലും അതൊന്നും തന്നെ രാജ്യത്തിന്റെ പുരോഗതിക്ക് കാരണമാകുന്നില്ല എന്നതാണ് വസ്തുത.

ഏറ്റവും നല്ല തീരുമാനങ്ങൾ ഏറ്റവും മോശമായി നടപ്പിലാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിന്റെ ദോഷ ഫലമാണ് ഇന്ന് നമ്മുടെ സാമ്പത്തിക വ്യവസ്ഥയിലും രാഷ്ട്ര വ്യവസ്ഥയിലും നാം കാണുന്നത്. കാർഷിക മേഖലയെ സംബന്ധിച്ച് പ്രധാനമായും മൂന്നു നിയമങ്ങളാണ്. കൃഷിക്കാരന് തന്റെ ഉത്പന്നം രാജ്യത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോയി വിൽക്കാം. അതിനു ആർക്കും നികുതി നൽകേണ്ട. എന്നാൽ കർഷകരെ സംബന്ധിച്ച് ഇത്രത്തോളം നല്ലൊരു നിയമം വേറേയില്ലന്നു ബാഹ്യമായി നമുക്ക് തോന്നാം. എന്നാൽ കർഷകർക്ക് വളരെ എളുപ്പത്തിൽ അവരുടെ സാധനങ്ങൾ വിറ്റഴിക്കാനും അവർക്ക് യഥാർത്ഥ വില ലഭിക്കാനുമുള്ള ഒരു സംവിധാനം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ കുത്തകകളുടെ കടന്നു കയറ്റത്തിൽ ചെറുത്തു നിൽക്കാൻ നമ്മുടെ കൃഷിക്കാർക്കാകുമോ എന്നതിനെ സംബന്ധിച്ച് ഒരു സംവിധാനവും ഉറപ്പു വരുത്തിയിട്ടില്ല.

രണ്ടാമത്തെ നിയമം കൃഷിക്കാർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുവാൻ ആരുമായും കരാറിൽ ഏർപ്പെടാം എന്നുള്ളതാണ്. എന്നാൽ ഇത് ചെന്നെത്തപ്പെടുന്നത് വൻ കോര്പറേറ്റുകളിലേക്കായിരിക്കും. പലപ്പോഴും സാധാരണ കൃഷിക്കാരനും വൻ കോർപറേറ്റുകളും തമ്മിലുണ്ടാക്കുള്ള കരാറുകളിൽ കോർപറേറ്റുകളുടെ കൈകളിൽ കർഷകർ ഞെരിഞ്ഞമരും എന്ന് ചിന്തിച്ചാൽ അതിശയമില്ല. കാരണം ഗവൺമെന്റുകൾ പലപ്പോഴും കോർപറേറ്റുകളുടെ കൈയിലെ കളിപ്പാവകളാകുന്നതാണ് നമുക് കാണാൻ സാധിക്കുന്നത്. അല്ലെങ്കിൽ കോർപറേറ്റുകളും ഭരണകർത്താക്കളും തമ്മിലുള്ള കൂട്ട് കച്ചവടമാണ് നാം കാണുന്നത്.

മൂന്നാമതായി എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ് റദ്ദാക്കുന്നു എന്നുള്ളതാണ്. രാജ്യത്ത് പട്ടിണിയും ദാരിദ്രവും ഉണ്ടായിരുന്ന കാലത്ത് വലിയ വിലകൂട്ടി വിൽക്കാൻ വേണ്ടി കമ്പോളത്തിൽ ധൗര്ബല്യം പ്രത്യേകം സൃഷ്ടിക്കുമായിരുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണൂ ....

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (25 minutes ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും...  (33 minutes ago)

അപ്രതീക്ഷിത ധനസഹായം; കുടുംബത്തിൽ മംഗള കർമ്മങ്ങൾ!  (43 minutes ago)

ഈരാറ്റുപേട്ടയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസ്... ഒരാൾ അറസ്റ്റിൽ  (1 hour ago)

സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും... ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം  (1 hour ago)

അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും.  (1 hour ago)

. ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും  (2 hours ago)

ബാങ്ക് ജീവനക്കാർ ഇന്ന് ​ പണിമുടക്കും  (2 hours ago)

വനിതാ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി നാറ്റ് സീവര്‍  (2 hours ago)

തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്നും പിണറായി...  (2 hours ago)

കനത്ത മഞ്ഞിൽ ടേക്ക് ഓഫ് ശ്രമം പാളി, റൺവേയിൽ ഇടിച്ചിറങ്ങിയ വിമാനം തലകീഴായി മറിഞ്ഞു, തീയും പുകയും ഉയരുന്നതായി ദൃക്സാക്ഷികൾ  (10 hours ago)

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി  (10 hours ago)

ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെ കൂടുതല്‍ വെട്ടിലാക്കുന്ന ആരോപണണങ്ങളാണ് ഗ്രീമയുടെ കുടുംബം ഉയര്‍ത്തുന്നത്. ഇരുവരുടെയും ദാമ്പത്യത്തില്‍ വില്ലനായത് അമ്മയാണെന്ന ഉണ്ണികൃഷ്ണന്റെ സഹോദരന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ  (10 hours ago)

പെട്ടി പാക്ക് ചെയ്ത് പ്രവാസികൾ 3.4 ലക്ഷം പേർ നാട്ടിലേയ്ക്ക് ! 'ഡെവലപ്പർ നിതാഖാത്' പുതിയ ഘട്ടം വൻ തിരിച്ചടി !!!  (10 hours ago)

യുഎഇയിൽ ഇനി ബിരുദക്കാർക്ക് വിസയില്ല തൊഴിൽ വിപണിയിൽ പുതിയ നിയമങ്ങൾ പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി  (10 hours ago)

Malayali Vartha Recommends