Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

മോദിയുടെ കർഷക ബിൽ , പാൽപായസം വിളമ്പിയത് കോളാമ്പിയിൽ ! ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സുസ്ഥിരത എത്രമാത്രം ശക്തമാണോ അതനുസരിച്ചായിരിക്കും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും

24 SEPTEMBER 2020 07:45 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ സുസ്ഥിരതയും സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും നിരന്തരമായുണ്ടാകുന്ന ഭരണമാറ്റവും ഭരണമാറ്റത്തോടൊപ്പമുള്ള നയമാറ്റവും ഒരു സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ വഴി തെറ്റിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സുസ്ഥിരത എത്രമാത്രം ശക്തമാണോ അതനുസരിച്ചായിരിക്കും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും.

നമ്മുടെ രാജ്യത്തെ സംബന്ധിച്ച് കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി രാഷ്ട്രീയ സുസ്ഥിരതയെ സംബന്ധിച്ച് വളരെ നല്ല അവസ്ഥയൊന്നുമല്ല. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം പിന്നീട് കോൺഗ്രസ്സ് പാർട്ടി അധികാരത്തിൽ നിന്നും പുറത്തുപോകുകയും നിരവധി കക്ഷികൾ കൂട്ടിച്ചേർന്നുണ്ടാക്കിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ നിലവിൽ വന്നതിനു ശേഷം പിന്നീട് നിരന്തരമായ രാഷ്ട്രീയ അസ്ഥിരതയായിരുന്നു ഇന്ത്യയുടെ മുഖമുദ്ര. സ്വാഭാവികമായും കഴിഞ്ഞ സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച നടപടികൾ,നയങ്ങൾ,നിയമങ്ങൾ എന്നിവ കീഴ്മേൽ മറിക്കുക എന്നതായി പുതിയ ഗവൺമെന്റുകളുടെ വിനോദം. സാമ്പത്തിക പുരോഗതിയെ കാര്യമായി ബാധിച്ച ഒന്നാണ് മാറി മാറി വരുന്ന ഗവൺമെന്റുകളും അവരുടെ പ്രവൃത്തികളും.

ദീർഘ വീക്ഷണത്തോടെ നയങ്ങൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനും ഏറ്റവും അനുയോജ്യമായത് സുസ്ഥിരമായൊരു ഗവൺമെന്റാണ്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി വളരെ ശക്തമായൊരു ഗവൺമെന്റാണ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്. ഗവൺമെന്റ് വളരെയധികം നിയമനങ്ങൾ ഉണ്ടാക്കി. കാതലായ ചില നിയമങ്ങൾ നടപ്പ്പിലാക്കി. വളരെ ശക്തമായൊരു തീരുമാനമായിരുന്നു നോട്ട് നിരോധനം. അതിനു ശേഷം ജിഎസ്ടി നടപ്പിലാക്കി. രാജ്യത്തെ സംബന്ധിച്ച് നയപരമായി അതൊരു കുതിച്ചു ചാട്ടമായിരുന്നു. പിന്നീടങ്ങോട്ട് രാഷ്ട്രീയമായൊരു നീക്കമായിരുന്നു. രാഷ്ട്രത്തിന്റെ ഐക്യത്തെയും പ്രബലപ്പെടുത്താൻ ശക്തമായ ആർട്ടിക്കിൾ 370 കാശ്മീരിനെ സംബന്ധിച്ചുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞുകൊണ്ട് രാജ്യത്തിന്റെ ഐക്യവും ദൃഢതയും ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനമായിരുന്നു അത്. അത് കഴിഞ്ഞു രാജ്യത്തെ സംബന്ധിച്ച് വളരെ ധീരമായ നടപടിയായിരുന്നു പൗരത്വ ഭേദഗതി ബില്ല്‌. ഏറ്റവും അവസാനമായി കാർഷിക മേഖലയെ സംബന്ധിച്ച മൂന്ന് ബില്ലുകൾ. വളരെ ചരിത്ര പ്രധാനമുള്ളതാണ് കാർഷിക ബില്ലുകൾ. ഇത്രയൊക്കെ സംഭവ വികാസങ്ങൾ ഉണ്ടായിട്ടുപോലും അതൊന്നും തന്നെ രാജ്യത്തിന്റെ പുരോഗതിക്ക് കാരണമാകുന്നില്ല എന്നതാണ് വസ്തുത.

ഏറ്റവും നല്ല തീരുമാനങ്ങൾ ഏറ്റവും മോശമായി നടപ്പിലാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിന്റെ ദോഷ ഫലമാണ് ഇന്ന് നമ്മുടെ സാമ്പത്തിക വ്യവസ്ഥയിലും രാഷ്ട്ര വ്യവസ്ഥയിലും നാം കാണുന്നത്. കാർഷിക മേഖലയെ സംബന്ധിച്ച് പ്രധാനമായും മൂന്നു നിയമങ്ങളാണ്. കൃഷിക്കാരന് തന്റെ ഉത്പന്നം രാജ്യത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോയി വിൽക്കാം. അതിനു ആർക്കും നികുതി നൽകേണ്ട. എന്നാൽ കർഷകരെ സംബന്ധിച്ച് ഇത്രത്തോളം നല്ലൊരു നിയമം വേറേയില്ലന്നു ബാഹ്യമായി നമുക്ക് തോന്നാം. എന്നാൽ കർഷകർക്ക് വളരെ എളുപ്പത്തിൽ അവരുടെ സാധനങ്ങൾ വിറ്റഴിക്കാനും അവർക്ക് യഥാർത്ഥ വില ലഭിക്കാനുമുള്ള ഒരു സംവിധാനം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ കുത്തകകളുടെ കടന്നു കയറ്റത്തിൽ ചെറുത്തു നിൽക്കാൻ നമ്മുടെ കൃഷിക്കാർക്കാകുമോ എന്നതിനെ സംബന്ധിച്ച് ഒരു സംവിധാനവും ഉറപ്പു വരുത്തിയിട്ടില്ല.

രണ്ടാമത്തെ നിയമം കൃഷിക്കാർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുവാൻ ആരുമായും കരാറിൽ ഏർപ്പെടാം എന്നുള്ളതാണ്. എന്നാൽ ഇത് ചെന്നെത്തപ്പെടുന്നത് വൻ കോര്പറേറ്റുകളിലേക്കായിരിക്കും. പലപ്പോഴും സാധാരണ കൃഷിക്കാരനും വൻ കോർപറേറ്റുകളും തമ്മിലുണ്ടാക്കുള്ള കരാറുകളിൽ കോർപറേറ്റുകളുടെ കൈകളിൽ കർഷകർ ഞെരിഞ്ഞമരും എന്ന് ചിന്തിച്ചാൽ അതിശയമില്ല. കാരണം ഗവൺമെന്റുകൾ പലപ്പോഴും കോർപറേറ്റുകളുടെ കൈയിലെ കളിപ്പാവകളാകുന്നതാണ് നമുക് കാണാൻ സാധിക്കുന്നത്. അല്ലെങ്കിൽ കോർപറേറ്റുകളും ഭരണകർത്താക്കളും തമ്മിലുള്ള കൂട്ട് കച്ചവടമാണ് നാം കാണുന്നത്.

മൂന്നാമതായി എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ് റദ്ദാക്കുന്നു എന്നുള്ളതാണ്. രാജ്യത്ത് പട്ടിണിയും ദാരിദ്രവും ഉണ്ടായിരുന്ന കാലത്ത് വലിയ വിലകൂട്ടി വിൽക്കാൻ വേണ്ടി കമ്പോളത്തിൽ ധൗര്ബല്യം പ്രത്യേകം സൃഷ്ടിക്കുമായിരുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണൂ ....

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (3 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (4 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (4 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (4 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (5 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (6 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (6 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (6 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (7 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (7 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (7 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (7 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (7 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (8 hours ago)

Malayali Vartha Recommends