Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദിയുടെ കർഷക ബിൽ , പാൽപായസം വിളമ്പിയത് കോളാമ്പിയിൽ ! ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സുസ്ഥിരത എത്രമാത്രം ശക്തമാണോ അതനുസരിച്ചായിരിക്കും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും

24 SEPTEMBER 2020 07:45 PM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്

രാഷ്ട്രീയ സുസ്ഥിരതയും സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും നിരന്തരമായുണ്ടാകുന്ന ഭരണമാറ്റവും ഭരണമാറ്റത്തോടൊപ്പമുള്ള നയമാറ്റവും ഒരു സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ വഴി തെറ്റിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സുസ്ഥിരത എത്രമാത്രം ശക്തമാണോ അതനുസരിച്ചായിരിക്കും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും.

നമ്മുടെ രാജ്യത്തെ സംബന്ധിച്ച് കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി രാഷ്ട്രീയ സുസ്ഥിരതയെ സംബന്ധിച്ച് വളരെ നല്ല അവസ്ഥയൊന്നുമല്ല. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം പിന്നീട് കോൺഗ്രസ്സ് പാർട്ടി അധികാരത്തിൽ നിന്നും പുറത്തുപോകുകയും നിരവധി കക്ഷികൾ കൂട്ടിച്ചേർന്നുണ്ടാക്കിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ നിലവിൽ വന്നതിനു ശേഷം പിന്നീട് നിരന്തരമായ രാഷ്ട്രീയ അസ്ഥിരതയായിരുന്നു ഇന്ത്യയുടെ മുഖമുദ്ര. സ്വാഭാവികമായും കഴിഞ്ഞ സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച നടപടികൾ,നയങ്ങൾ,നിയമങ്ങൾ എന്നിവ കീഴ്മേൽ മറിക്കുക എന്നതായി പുതിയ ഗവൺമെന്റുകളുടെ വിനോദം. സാമ്പത്തിക പുരോഗതിയെ കാര്യമായി ബാധിച്ച ഒന്നാണ് മാറി മാറി വരുന്ന ഗവൺമെന്റുകളും അവരുടെ പ്രവൃത്തികളും.

ദീർഘ വീക്ഷണത്തോടെ നയങ്ങൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനും ഏറ്റവും അനുയോജ്യമായത് സുസ്ഥിരമായൊരു ഗവൺമെന്റാണ്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി വളരെ ശക്തമായൊരു ഗവൺമെന്റാണ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്. ഗവൺമെന്റ് വളരെയധികം നിയമനങ്ങൾ ഉണ്ടാക്കി. കാതലായ ചില നിയമങ്ങൾ നടപ്പ്പിലാക്കി. വളരെ ശക്തമായൊരു തീരുമാനമായിരുന്നു നോട്ട് നിരോധനം. അതിനു ശേഷം ജിഎസ്ടി നടപ്പിലാക്കി. രാജ്യത്തെ സംബന്ധിച്ച് നയപരമായി അതൊരു കുതിച്ചു ചാട്ടമായിരുന്നു. പിന്നീടങ്ങോട്ട് രാഷ്ട്രീയമായൊരു നീക്കമായിരുന്നു. രാഷ്ട്രത്തിന്റെ ഐക്യത്തെയും പ്രബലപ്പെടുത്താൻ ശക്തമായ ആർട്ടിക്കിൾ 370 കാശ്മീരിനെ സംബന്ധിച്ചുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞുകൊണ്ട് രാജ്യത്തിന്റെ ഐക്യവും ദൃഢതയും ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനമായിരുന്നു അത്. അത് കഴിഞ്ഞു രാജ്യത്തെ സംബന്ധിച്ച് വളരെ ധീരമായ നടപടിയായിരുന്നു പൗരത്വ ഭേദഗതി ബില്ല്‌. ഏറ്റവും അവസാനമായി കാർഷിക മേഖലയെ സംബന്ധിച്ച മൂന്ന് ബില്ലുകൾ. വളരെ ചരിത്ര പ്രധാനമുള്ളതാണ് കാർഷിക ബില്ലുകൾ. ഇത്രയൊക്കെ സംഭവ വികാസങ്ങൾ ഉണ്ടായിട്ടുപോലും അതൊന്നും തന്നെ രാജ്യത്തിന്റെ പുരോഗതിക്ക് കാരണമാകുന്നില്ല എന്നതാണ് വസ്തുത.

ഏറ്റവും നല്ല തീരുമാനങ്ങൾ ഏറ്റവും മോശമായി നടപ്പിലാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിന്റെ ദോഷ ഫലമാണ് ഇന്ന് നമ്മുടെ സാമ്പത്തിക വ്യവസ്ഥയിലും രാഷ്ട്ര വ്യവസ്ഥയിലും നാം കാണുന്നത്. കാർഷിക മേഖലയെ സംബന്ധിച്ച് പ്രധാനമായും മൂന്നു നിയമങ്ങളാണ്. കൃഷിക്കാരന് തന്റെ ഉത്പന്നം രാജ്യത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോയി വിൽക്കാം. അതിനു ആർക്കും നികുതി നൽകേണ്ട. എന്നാൽ കർഷകരെ സംബന്ധിച്ച് ഇത്രത്തോളം നല്ലൊരു നിയമം വേറേയില്ലന്നു ബാഹ്യമായി നമുക്ക് തോന്നാം. എന്നാൽ കർഷകർക്ക് വളരെ എളുപ്പത്തിൽ അവരുടെ സാധനങ്ങൾ വിറ്റഴിക്കാനും അവർക്ക് യഥാർത്ഥ വില ലഭിക്കാനുമുള്ള ഒരു സംവിധാനം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ കുത്തകകളുടെ കടന്നു കയറ്റത്തിൽ ചെറുത്തു നിൽക്കാൻ നമ്മുടെ കൃഷിക്കാർക്കാകുമോ എന്നതിനെ സംബന്ധിച്ച് ഒരു സംവിധാനവും ഉറപ്പു വരുത്തിയിട്ടില്ല.

രണ്ടാമത്തെ നിയമം കൃഷിക്കാർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുവാൻ ആരുമായും കരാറിൽ ഏർപ്പെടാം എന്നുള്ളതാണ്. എന്നാൽ ഇത് ചെന്നെത്തപ്പെടുന്നത് വൻ കോര്പറേറ്റുകളിലേക്കായിരിക്കും. പലപ്പോഴും സാധാരണ കൃഷിക്കാരനും വൻ കോർപറേറ്റുകളും തമ്മിലുണ്ടാക്കുള്ള കരാറുകളിൽ കോർപറേറ്റുകളുടെ കൈകളിൽ കർഷകർ ഞെരിഞ്ഞമരും എന്ന് ചിന്തിച്ചാൽ അതിശയമില്ല. കാരണം ഗവൺമെന്റുകൾ പലപ്പോഴും കോർപറേറ്റുകളുടെ കൈയിലെ കളിപ്പാവകളാകുന്നതാണ് നമുക് കാണാൻ സാധിക്കുന്നത്. അല്ലെങ്കിൽ കോർപറേറ്റുകളും ഭരണകർത്താക്കളും തമ്മിലുള്ള കൂട്ട് കച്ചവടമാണ് നാം കാണുന്നത്.

മൂന്നാമതായി എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ് റദ്ദാക്കുന്നു എന്നുള്ളതാണ്. രാജ്യത്ത് പട്ടിണിയും ദാരിദ്രവും ഉണ്ടായിരുന്ന കാലത്ത് വലിയ വിലകൂട്ടി വിൽക്കാൻ വേണ്ടി കമ്പോളത്തിൽ ധൗര്ബല്യം പ്രത്യേകം സൃഷ്ടിക്കുമായിരുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണൂ ....

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (15 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (27 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (44 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (57 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends