Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...

എന്തിനും തയ്യാറായി ഇന്ത്യൻ സൈന്യം... അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം! ജമ്മുകാശ്മീരില്‍ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുരത്തിയോടിച്ചു; ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെ സ്ഫോടനം; സിആര്‍പിഎഫ് കോബ്ര കമാന്‍ഡോയ്ക്ക് വീരമൃത്യു....

29 NOVEMBER 2020 11:47 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം. ഇന്നലെ രാത്രി ജമ്മുകാശ്മീരില്‍ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുരത്തുകയായിരുന്നു. ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടതോടെ സൈന്യം വെടിവച്ചു. ഇതോടെ പാകിസ്ഥാനിലേക്ക് തിരിച്ചുപോയി. അതിര്‍ത്തി രക്ഷാസേനയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ അതിര്‍ത്തിയില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

നേരത്തേയും അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുമുമ്ബ് കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്‍ഡാര്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ഡ്രോണിന് സമാനമായ പറക്കുന്ന വസ്തു സൈന്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ജമ്മുവിലെ തന്നെ കെരണ്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ആര്‍മി ക്വാഡ്കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടിരുന്നു. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തെ നിരീക്ഷിക്കാനും ഭീകരരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കടത്തിവിടാനുമാണ് പാകിസ്ഥാന്‍ പ്രധാനമായും ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നത്.

ഇത് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സൈന്യം നടപടികള്‍ കടുപ്പിച്ചതോടെ പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഒന്നൊന്നായി പാളുകയാണ്. അടുത്തി​ടെ പുല്‍വാമ മോഡലി​ല്‍ വമ്ബന്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതി​യി​ട്ട് ഭീകരരെ അതി​ര്‍ത്തി​ കടത്തി​യെങ്കി​ലും ഇത് മണത്തറിഞ്ഞ് ഇന്ത്യന്‍ സൈന്യം ഭീകരര്‍ ഒളിച്ചുകടന്ന ട്രക്ക് തടഞ്ഞ് ഭീകരരെ എല്ലാം വധിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പടെയുളളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ തുരങ്കങ്ങളും മറ്റും നിര്‍മ്മിച്ചാണ് ഭീകരരെ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കടത്തിവിടുന്നത്.

അതേസമയം ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ഓപ്പറേഷനിടെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ കമാന്‍ഡോ കൊല്ലപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിആര്‍പിഎഫ് കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റിസൊല്യൂറ്റ് ആക്ഷന്‍ (CoBRA)അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് നിതിന്‍ പി ബലെറോ ആണ് മരിച്ചത്. സുഖ്മയിലെ തഡ്മെല്‍റ്റ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.- സിആര്‍പിഎഫിന്‍റെ കോബ്രാ കമാന്‍ഡോ വിഭാഗത്തില്‍ നിന്നും ബലേറെ ഉള്‍പ്പെടെ പത്ത് പേരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. തിരച്ചില്‍ തുടരുന്നതിനിടെ അറബജ് മെട്ട മലമേഖലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചെന്ന് കരുതപ്പെടുന്ന ഐഇഡി ഉപകരണത്തില്‍ ഇവര്‍ ചവിട്ടുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു. സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഓഫീസര്‍ ദിനേഷ് കുമാര്‍ സിംഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നിതിനെ റായ്പുരിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് മരണം. 'പത്ത് സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്.

ഇതില്‍ എട്ട് പേരെ അര്‍ധരാത്രി തന്നെ വ്യോമമാര്‍ഗം റായ്പുരിലെത്തിച്ചു. ബാക്കി രണ്ട് പേര്‍ ചിന്‍റല്‍നറിലെ സിആര്‍പിഎഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്' സിആര്‍പിഎഫ് പ്രസ്താവനയില്‍അറിയിച്ചു. വീരമൃത്യു വരിച്ച ഉദ്യോഗസ്ഥന്‍റെ മൃതശരീരം അദ്ദേഹത്തിന്‍റെ നാടായ നാസിക്കിലെത്തിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. സെര്‍ച്ച്‌ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി മടങ്ങി വരുന്ന വഴിക്കാണ് സ്ഫോടനം നടന്നതെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. രണ്ട് ഐഇഡി ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചതെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (6 minutes ago)

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (24 minutes ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (38 minutes ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (52 minutes ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (1 hour ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (1 hour ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (8 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (8 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (8 hours ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (9 hours ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (9 hours ago)

ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു  (9 hours ago)

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ഗോവ  (9 hours ago)

Malayali Vartha Recommends