കേരളത്തിൽ പിണറായി വിജയൻ തുടർഭരണം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ സി പി എമ്മിനെ തളർത്തിയ സംഭവമായി മാറിയിരിക്കുകയാണ് കസ്റ്റംസ് സമർപിച്ച സത്യവാങ്മൂലവും തുടർന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്‌ക്കെതിരെയുള്ള ഗുരുതരമായ ആരോപണവും
കസ്റ്റംസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയം കളിക്കുകയാണ് എന്നും അതിന്റെ ഭാഗമായി തന്നെയാണ് പിണറായി വിജയനെ കുടുക്കാൻ വേണ്ടി മാത്രമായി തിരഞ്ഞെടുപ്പ് വേളയിൽ ഹൈക്കോടതിയിൽ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സത്യവാങ്‌മൂലം സമർപ്പിച്ചത് എന്നും അണികളെ പറഞ്ഞു ബോധ്യപ്പെടുത്താൻ തിടുക്കപ്പെടുകയാണ് ഇടതുപക്ഷ പ്രവർത്തകർ .
കേരളത്തിൽ പിണറായി വിജയൻ തുടർഭരണം ലക്ഷ്യമിടുന്ന വേളയിൽ സി പി എമ്മിനെ തളർത്തിയ സംഭവമായി മാറിയിരിക്കുകയാണ് കസ്റ്റംസ് സമർപിച്ച സത്യവാങ്മൂലവും തുടർന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്‌ക്കെതിരെയുള്ള ഗുരുതരമായ ആരോപണവും .
അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ അരയും തലയും മുറുക്കി കസ്റ്റംസ് രംഗത്ത് വരുമ്പോൾ സ്വർണ്ണ
കള്ളക്കടത്തും ഡോളർ കടത്തും നിർണ്ണായക വഴിത്തിരിവായി മാറുകയാണ് .കസ്റ്റംസ് ഉദ്യോഗസ്ഥൻ സുമിത് കുമാറിനെ വ്യക്തിപരമായി കടന്നാക്രമിക്കാനും അധിക്ഷേപിക്കാനും ഇടതുപക്ഷം ശ്രമിക്കുന്നതായി
ബോധ്യപ്പെട്ട സാഹചര്യത്തിൽ അദ്ദേഹമിട്ട എഫ് ബി പോസ്റ്റിന്റെ ആഴവും വ്യാപ്തിയും ചർച്ച ചെയ്യപ്പെടുകയാണ് .
സിപിഎമ്മിനെതിരെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ പരസ്യമായി രംഗത്തിറങ്ങിയത് അവരുടെ അണികളിൽ തന്നെ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് . ഒരു രാഷ്ട്രീയ പാർട്ടി നിരന്തരമായി ഭീഷണിക്ക് ശ്രമിക്കുന്നുണ്ടെന്നും അത് വിലപ്പോകില്ലെന്നും കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിൽ എൽഡിഎഫിന്റെ പോസ്റ്റർ പങ്കുവെച്ചായിരുന്നു സുമിത് കുമാറിന്റെ പ്രതികരണം.
നേരത്തെയും കേന്ദ്ര ഏജൻസികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും താറടിച്ചു കാണിക്കുവാൻ എൽ ഡി എഫ് നേതാക്കൾ ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ് .എൽഡിഎഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാർച്ചിന്റെ പോസ്റ്റർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്.
ശനിയാഴ്ച കസ്റ്റംസ് ഓഫീസുകളിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് കമ്മീഷണറുടെ പ്രതികരണം വന്നിരിക്കുന്നത്.എന്നാൽ ഈ പരാമർശത്തെ കൂടുതൽ വിവാദമാക്കാൻ എൽ ഡി എഫ് കൺവീനർ വിജയരാഘവൻ ശ്രമിക്കുകയാണ് .
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് വിജയരാഘവൻ ആരോപിച്ചിരുന്നു.
ഇതിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എൽ.ഡി.എഫ് പ്രവർത്തകർ മാർച്ച് നടത്തുമെന്നുമായിരുന്നു വിജയരാഘവൻ കഴിഞ്ഞ ദിവസം അറിയിച്ചത്.
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും, സ്പീക്കർ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കസ്റ്റംസ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്വപ്നയ്ക്ക് കൂടുതൽ സുരക്ഷാ ഒരുക്കേണ്ടത് ആവശ്യമാണ് എന്നാണ് കസ്റ്റംസ് ഉന്നയിക്കുന്നത് .
https://www.facebook.com/Malayalivartha