Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ടിപ്രയുടെ പുതിയ ട്രിക്ക്... ത്രിപുരയില്‍ താമരയ്ക്ക് വമ്പൻ തിരിച്ചടി... സർക്കാർ ഇളകുമോ..! സംഭവിച്ചതിങ്ങനെ

11 APRIL 2021 09:08 AM IST
മലയാളി വാര്‍ത്ത

ത്രിപുരയില്‍ നടന്ന ഗോത്ര സമിതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ഗോത്ര സമിതി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി മുന്നേറ്റത്തിലൂടെ ത്രിപുര രാഷ്ട്രീയത്തിലേക്ക് പുതിയ രാഷ്ട്രീയ കക്ഷിയുടെ ഉദയത്തെ സൂചിപ്പിക്കുകയാണ് പ്രദ്യോത് മാണിക് ഡെബ് ബര്‍മ്മന്റെ ടിപ്ര എന്ന ഇന്‍ഡിജെനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ്.

ത്രിപുര രാഷ്ട്രീയത്തിന്റെ പ്രധാന കക്ഷികളായ സിപിഎമ്മിനെയും ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ടിനെയും ബിജെപിക്ക് വലിയ ക്ഷീണമാണ് ശനിയാഴ്ച്ച വിധിയെഴുതിയ പ്രദ്യോത് മാണിക് ഡെബ് ബര്‍മ്മന്റെ ടിപ്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലീഡ് നേടിയെടുത്തത്. സംസ്ഥാനത്തിന്റെ മിനി അസംബ്ലി തെരഞ്ഞെടുപ്പായി വിലയിരുത്തപ്പെടുന്ന കൗണ്‍സിലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 28 സീറ്റുകളില്‍ 18 ഉം പിടിച്ചായിരുന്നു ടിപ്രയുടെ അട്ടിമറി വിജയം.

ബിജെപിയും സഖ്യകക്ഷിയും ചേര്‍ന്ന് ഒന്‍പത് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അവശേഷിക്കുന്ന ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയം ഉറപ്പിച്ചു. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഇത്തവണ ഒരു സീറ്റും നേടാനായില്ലെന്നതും ശ്രദ്ധേയമാണ്. നിയമസഭാ ഭരണം കൈവിട്ടുപോയ വീഴ്ചയില്‍ നിന്ന് ഇതുവരെ കരകയറാത്ത സിപിഐഎമ്മിനും ട്രിപയുടെ മുന്നേറ്റം ഭീഷണിയാണ്.

2015-ല്‍ 25 സീറ്റുകള്‍ തൂത്തുവാരിക്കൊണ്ട് വിജയിച്ച സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് ഇത്തവണ സംപൂജ്യരായി മടങ്ങേണ്ടി വന്നു. തെരഞ്ഞെടുപ്പിലെ ടിപ്രയുടെ വിജയമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മാണിക് ഡെബ് ബര്‍മാനാണ് ടിപ്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഇരുപത് അസംബ്ലി മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 30 സീറ്റുകളില്‍ 28 സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. ഇതില്‍ രണ്ട് സീറ്റുകളിലേക്ക് ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. 2015 മെയിലായിരുന്നു കഴിഞ്ഞ തവണത്തെ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 25 സീറ്റുകള്‍ തൂത്തുവാരിക്കൊണ്ട് സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിക്കായിരുന്നു വിജയം.

2018ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 20 നിയമസഭ മണ്ഡലങ്ങളില്‍ 18ലും വിജയിച്ചുകൊണ്ട് ബിജെപി- ഐപിഎഫ്ടി സഖ്യം ഗോത്ര കൗണ്‍സില്‍ സീറ്റുകളില്‍ അധികാരം ഉറപ്പിച്ചിരുന്നു.

മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്ന അട്ടിമറി, സഖ്യത്തിനേറ്റ നാണം കെട്ട തോല്‍വിയെന്നേ വിലിയിരുത്താന്‍ കഴിയുകയുള്ളൂ. ഏപ്രില്‍ ആറിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ഇവിടുത്തെ വോട്ടര്‍മാര്‍ ത്രിപുര രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

വോട്ടെടുപ്പ് നടക്കുന്ന മോഹന്‍പൂരിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിലെത്തി ടിപ്ര നേതാവിനും സ്ഥാനാര്‍ത്ഥികള്‍ക്കും നേരെ വെള്ളിയാഴ്ച്ച അജ്ഞാതരായ ചിലര്‍ അക്രമം നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ അഭാവത്തിലാണ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നതെന്നും ടിപ്ര നേതാവ് സുരക്ഷിതനായി വീട്ടിലെത്തിയതായും പൊലീസ് സൂപ്പറണ്ട് മാണിക്ക് ലാല്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പിടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പ്രദ്യോത് ബര്‍മന്‍ മാസങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപം കൊടുത്ത പാര്‍ട്ടിയാണ് ഇത്തരത്തില്‍ അട്ടിമറി സാധ്യമാക്കിയതെന്നതാണ് ശ്രദ്ധേയമാകുന്നത്. പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സെപ്റ്റംബറിലായിരുന്നു ബര്‍മ്മന്‍ കോണ്‍ഗ്രസ് വിട്ടത്.

സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തെ സൂചിപ്പിക്കുന്ന പുതുശക്തിയുടെ അരങ്ങേറ്റം ബിജെപിക്കാണ് ഏറ്റവും വലിയ ഷോക്ക് ട്രീറ്റ്‌മെന്റായത്. ത്രിപുരയിലെ ഏറ്റവും പഴക്കമുള്ള ഗോത്ര വിഭാഗ പാര്‍ട്ടിയായ എന്‍പിഎഫ്ടിക്കും തെരഞ്ഞെടുപ്പ് തിരിച്ചടിയായി. മാസങ്ങളായി പ്രതിസന്ധിയിലായിരുന്ന ബിജെപി – ഐപിഎഫ്ടി സഖ്യം തെരഞ്ഞെടുപ്പിന് ആഴ്ചയ്ക്കുമുന്‍പാണ് ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്.

ത്രിപുരയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളുള്‍പ്പെടുന്ന, 1216000 ഓളം ജനസംഖ്യയുള്ള പ്രദേശത്തിന്റെ 90 ശതമാനവും ഗോത്രവിഭാഗത്തിലുള്‍പ്പെടുന്നവരാണ്. അതില്‍ 8,65,041 വോട്ടര്‍മാരില്‍ 85 ശതമാനം പോളിംഗായിരുന്നു കൗണ്‍സില്‍ തെരഞ്ഞെടുപ്പിലുണ്ടായത്.

ത്രിപുര രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ഇവിടുത്തെ വോട്ടര്‍മാര്‍ നിയമസഭാതെരഞ്ഞെടുപ്പിലും ഇതേ ട്രന്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ നിലവില്‍ ഭരണത്തിലുള്ള ബിജെപിക്കാണ് അത് ക്ഷീണമുണ്ടാക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (37 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (41 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (48 minutes ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (55 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (1 hour ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (4 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (4 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (5 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (5 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (5 hours ago)

Malayali Vartha Recommends