Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ടിപ്രയുടെ പുതിയ ട്രിക്ക്... ത്രിപുരയില്‍ താമരയ്ക്ക് വമ്പൻ തിരിച്ചടി... സർക്കാർ ഇളകുമോ..! സംഭവിച്ചതിങ്ങനെ

11 APRIL 2021 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രം​ഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.

"നിങ്ങൾ നൽകിയ പിന്തുണക്കും മാർഗനിർദേശത്തിനും നന്ദി" ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു

ധർമേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി; ഏൽപ്പിച്ച ഉത്തരവാദിത്തം തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും; ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..

ത്രിപുരയില്‍ നടന്ന ഗോത്ര സമിതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ഗോത്ര സമിതി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി മുന്നേറ്റത്തിലൂടെ ത്രിപുര രാഷ്ട്രീയത്തിലേക്ക് പുതിയ രാഷ്ട്രീയ കക്ഷിയുടെ ഉദയത്തെ സൂചിപ്പിക്കുകയാണ് പ്രദ്യോത് മാണിക് ഡെബ് ബര്‍മ്മന്റെ ടിപ്ര എന്ന ഇന്‍ഡിജെനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ്.

ത്രിപുര രാഷ്ട്രീയത്തിന്റെ പ്രധാന കക്ഷികളായ സിപിഎമ്മിനെയും ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ടിനെയും ബിജെപിക്ക് വലിയ ക്ഷീണമാണ് ശനിയാഴ്ച്ച വിധിയെഴുതിയ പ്രദ്യോത് മാണിക് ഡെബ് ബര്‍മ്മന്റെ ടിപ്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലീഡ് നേടിയെടുത്തത്. സംസ്ഥാനത്തിന്റെ മിനി അസംബ്ലി തെരഞ്ഞെടുപ്പായി വിലയിരുത്തപ്പെടുന്ന കൗണ്‍സിലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 28 സീറ്റുകളില്‍ 18 ഉം പിടിച്ചായിരുന്നു ടിപ്രയുടെ അട്ടിമറി വിജയം.

ബിജെപിയും സഖ്യകക്ഷിയും ചേര്‍ന്ന് ഒന്‍പത് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അവശേഷിക്കുന്ന ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയം ഉറപ്പിച്ചു. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഇത്തവണ ഒരു സീറ്റും നേടാനായില്ലെന്നതും ശ്രദ്ധേയമാണ്. നിയമസഭാ ഭരണം കൈവിട്ടുപോയ വീഴ്ചയില്‍ നിന്ന് ഇതുവരെ കരകയറാത്ത സിപിഐഎമ്മിനും ട്രിപയുടെ മുന്നേറ്റം ഭീഷണിയാണ്.

2015-ല്‍ 25 സീറ്റുകള്‍ തൂത്തുവാരിക്കൊണ്ട് വിജയിച്ച സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് ഇത്തവണ സംപൂജ്യരായി മടങ്ങേണ്ടി വന്നു. തെരഞ്ഞെടുപ്പിലെ ടിപ്രയുടെ വിജയമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മാണിക് ഡെബ് ബര്‍മാനാണ് ടിപ്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഇരുപത് അസംബ്ലി മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 30 സീറ്റുകളില്‍ 28 സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. ഇതില്‍ രണ്ട് സീറ്റുകളിലേക്ക് ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. 2015 മെയിലായിരുന്നു കഴിഞ്ഞ തവണത്തെ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 25 സീറ്റുകള്‍ തൂത്തുവാരിക്കൊണ്ട് സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിക്കായിരുന്നു വിജയം.

2018ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 20 നിയമസഭ മണ്ഡലങ്ങളില്‍ 18ലും വിജയിച്ചുകൊണ്ട് ബിജെപി- ഐപിഎഫ്ടി സഖ്യം ഗോത്ര കൗണ്‍സില്‍ സീറ്റുകളില്‍ അധികാരം ഉറപ്പിച്ചിരുന്നു.

മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്ന അട്ടിമറി, സഖ്യത്തിനേറ്റ നാണം കെട്ട തോല്‍വിയെന്നേ വിലിയിരുത്താന്‍ കഴിയുകയുള്ളൂ. ഏപ്രില്‍ ആറിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ഇവിടുത്തെ വോട്ടര്‍മാര്‍ ത്രിപുര രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

വോട്ടെടുപ്പ് നടക്കുന്ന മോഹന്‍പൂരിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിലെത്തി ടിപ്ര നേതാവിനും സ്ഥാനാര്‍ത്ഥികള്‍ക്കും നേരെ വെള്ളിയാഴ്ച്ച അജ്ഞാതരായ ചിലര്‍ അക്രമം നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ അഭാവത്തിലാണ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നതെന്നും ടിപ്ര നേതാവ് സുരക്ഷിതനായി വീട്ടിലെത്തിയതായും പൊലീസ് സൂപ്പറണ്ട് മാണിക്ക് ലാല്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പിടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പ്രദ്യോത് ബര്‍മന്‍ മാസങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപം കൊടുത്ത പാര്‍ട്ടിയാണ് ഇത്തരത്തില്‍ അട്ടിമറി സാധ്യമാക്കിയതെന്നതാണ് ശ്രദ്ധേയമാകുന്നത്. പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സെപ്റ്റംബറിലായിരുന്നു ബര്‍മ്മന്‍ കോണ്‍ഗ്രസ് വിട്ടത്.

സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തെ സൂചിപ്പിക്കുന്ന പുതുശക്തിയുടെ അരങ്ങേറ്റം ബിജെപിക്കാണ് ഏറ്റവും വലിയ ഷോക്ക് ട്രീറ്റ്‌മെന്റായത്. ത്രിപുരയിലെ ഏറ്റവും പഴക്കമുള്ള ഗോത്ര വിഭാഗ പാര്‍ട്ടിയായ എന്‍പിഎഫ്ടിക്കും തെരഞ്ഞെടുപ്പ് തിരിച്ചടിയായി. മാസങ്ങളായി പ്രതിസന്ധിയിലായിരുന്ന ബിജെപി – ഐപിഎഫ്ടി സഖ്യം തെരഞ്ഞെടുപ്പിന് ആഴ്ചയ്ക്കുമുന്‍പാണ് ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്.

ത്രിപുരയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളുള്‍പ്പെടുന്ന, 1216000 ഓളം ജനസംഖ്യയുള്ള പ്രദേശത്തിന്റെ 90 ശതമാനവും ഗോത്രവിഭാഗത്തിലുള്‍പ്പെടുന്നവരാണ്. അതില്‍ 8,65,041 വോട്ടര്‍മാരില്‍ 85 ശതമാനം പോളിംഗായിരുന്നു കൗണ്‍സില്‍ തെരഞ്ഞെടുപ്പിലുണ്ടായത്.

ത്രിപുര രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ഇവിടുത്തെ വോട്ടര്‍മാര്‍ നിയമസഭാതെരഞ്ഞെടുപ്പിലും ഇതേ ട്രന്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ നിലവില്‍ ഭരണത്തിലുള്ള ബിജെപിക്കാണ് അത് ക്ഷീണമുണ്ടാക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തലയെ സാക്ഷി നിർത്തി സിപിഎം നേതൃത്വത്തിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെ ജി സുധാകരൻ  (2 hours ago)

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല ; ജസ്റ്റിസ് ഉജ്ജൽ ഭുയാൻ  (2 hours ago)

കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു  (2 hours ago)

അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍  (3 hours ago)

'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി  (3 hours ago)

അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്  (3 hours ago)

ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്  (4 hours ago)

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (4 hours ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (4 hours ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (4 hours ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (4 hours ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (4 hours ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (4 hours ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (4 hours ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (4 hours ago)

Malayali Vartha Recommends