വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍ മണിക്കൂറുകളോളം കാമുകനുമായുള്ള ചാറ്റിംഗിനെ എതിര്‍ത്തു; ഒൻപതുകാരനെ സഹോദരി കഴുത്തുഞെരിച്ചു കൊന്നുതള്ളി, മൃതദേഹം വീടിന്റെ സ്റ്റോര്‍മുറിയില്‍ ഒളിപ്പിച്ചു: അറസ്റ്റിലായ പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ബന്ധുക്കൾ...
ഉത്തര്‍പ്രദേശിൽ കാമുകനുമായി മൊബൈല്‍ ഫോണില്‍ ചാറ്റുചെയ്യുന്നതിനെ എതിര്‍ത്ത ഒന്‍പതുകാരനായ സഹോദരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സഹോദരിയായ 15കാരിയെ പൊലീസ് അറസ്റ്റുചെയ്തു.
ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവം രണ്ടുദിവസം മുമ്പായിരുന്നു പുറം ലോകം അറിഞ്ഞത്. ഇളയ സഹോദരനെ ഹെഡ് ഫോൺ വയർ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ചായിരുന്നു കൊന്നത്. പെൺകുട്ടിയെ .ജുവനൈൽ ഹോമിലേക്ക് മാറ്റി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഒരു യുവാവുമായി പെണ്‍കുട്ടി ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഫോൺ വിളിക്കുകയും ചെയ്യുന്നുണ്ടെന്ന് സഹോദരൻ വീട്ടുകാരോട് പറഞ്ഞിരുന്നു. വീട്ടുകാർ ഇതിനെ ശാസിക്കുകയും ചെയ്തിരുന്നു.
തുടർന്ന്, ഒന്നു രണ്ടു ദിവസം കാമുകനുമായി സംസാരിക്കുന്നത് ഒഴിവാക്കിയെങ്കിലും മാതാപിതാക്കള്‍ ജോലിക്കുപോയതോടെ വീണ്ടും തുടര്‍ന്നു.സംഭവം നടക്കുന്ന ദിവസം വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്നു.
ആൺസുഹൃത്തുമായി സംസാരിക്കുന്നതിനെ സഹോദരൻ വീണ്ടും എതിർത്തിരുന്നു. ഇതോടെ കലിപൂണ്ട പെണ്‍കുട്ടി സഹോരനെ ആക്രമിച്ചു.
അടിയേറ്റുവീണ കുട്ടിയുടെ കഴുത്തില്‍ ഇയര്‍ഫോണിന്റെ വയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കുകയും ചെയ്തു. മരിച്ചുവെന്ന് ഉറപ്പാക്കിയതോടെ മൃതദേഹം വീടിന്റെ സ്റ്റോര്‍മുറിയില്‍ ആരുംകാണാതെ ഒളിപ്പിക്കുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാതായതോടെ അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. അവര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചത്.
സംശയം തോന്നി മുറി തുറന്ന് പരിശോധിച്ചതോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനിടെ അയല്‍വാസിയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് ബന്ധുക്കളില്‍ ചിലര്‍ രംഗത്തെത്തി. തുടർന്ന് അയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. എന്നാൽ ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമായി.
തുടർന്ന് വീട്ടിലുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്തു. ഫോറൻസിക് സംഘം പരിശോധന നടത്തുകയും വീട്ടിലെ മുഴുവൻ അംഗങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽ മാത്രമാണ് മുറിവുകൾ കണ്ടതോടെ സംശയം തോന്നുകയും. ചോദ്യം ചെയ്യൽ ആരംഭിക്കുകയും ആയിരുന്നു.
ശിശുക്ഷേമ സമിതി അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയാണെന്ന് വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha