പിതാവിന്റെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചു... വീട്ടിൽ ഇതിനെ കുറിച്ചുള്ള വഴക്ക് നിത്യ സംഭവമായി; നാലുമാസം ഗർഭിണിയായി വിശ്രമത്തിനായി വീട്ടിലേക്കെത്തിയ മകളെ വെടിവെച്ച് കൊന്നു: നാടിനെ ഞെട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ
അച്ഛന്റെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പിതാവ് ഗര്‍ഭിണിയായ മകളെ വെടിവെച്ച് കൊലപ്പെടുത്തി. നാലു മാസം ഗര്‍ഭിണിയായ വെങ്കിടാലക്ഷ്മി എന്ന യുവതിയാണ് വെടിയേറ്റ് മരണപ്പെട്ടത്.
യുവതിയുടെ വയറിലാണ് വെടിയേതിരിക്കുന്നത്. പിതാവ് അരുണാചൽ പോലീസ് പിടിയിലാണ്. കൃഷ്ണഗിരി തേന്‍കനികോട്ടയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പായിരുന്നു വെങ്കിടാലക്ഷ്മിയുടെ വിവാഹം നടന്നത്. സാമ്പ ത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ യുവാവിനെ വിവാഹം കഴിക്കുന്നതിൽ അച്ഛൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
തുടർന്ന് അമ്മാവന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണയോടെആയിരുന്നു വെങ്കിടാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ഇതിെന്‍റ പേരില്‍ വീട്ടില്‍ തര്‍ക്കം എന്നും നടക്കുമായിരുന്നു. രണ്ടാഴ്ച മുമ്പാണ് വിശ്രമത്തിനായി വെങ്കിടാലക്ഷ്മി സ്വന്തം വീട്ടില്‍ എത്തിയത്.
കഴിഞ്ഞ ദിവസം മകളുടെ വിവാഹത്തിന്റെ പേരില്‍ വീണ്ടും തര്‍ക്കം ആരംഭിക്കുകയും അരുണാചലം ഭാര്യയെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.
മര്‍ദിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്ന നാടന്‍ തോക്കെടുത്ത് ഭാര്യക്ക് നേരെ ചൂണ്ടി. ഈ സമയം അമ്മയെ രക്ഷിക്കാന്‍ വെങ്കിടാലക്ഷ്മി ശ്രമിച്ചപ്പോള്‍ അരുണാചലം വെടിവെക്കുകയായിരുന്നു.
തുടർന്ന് കരച്ചില്‍ കേട്ടെത്തിയ പ്രദേശിവാസികള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകുന്നതിനിടയ്ക്ക് മരണപ്പെടുകയായിരുന്നു.
സംഭവ ശേഷം അരുണാചലം ഒളിവില്‍ പോയി. എന്നാല്‍, മണിക്കൂറുകള്‍ക്കകം കൃഷ്ണഗിരി അതിര്‍ത്തിയിലെ ഫാം ഹൗസില്‍നിന്ന് അരുണാചലത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha