പോലീസിന്റെ കണ്ണില്ലാ ക്രൂരത... നടുറോഡിൽ പട്ടിയ പോലെ തല്ലിക്കൊന്നു... എസ്.ഐയെ പൊക്കി...
പോലീസിന്റെ ഗുണ്ടാവിളയാട്ടം തുടർകഥയായി തുടരുകയാണ്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് അതിദയനീയമായ വാർത്തയാണ്. തമിഴ്നാട്ടിലാണ് വീണ്ടും പോലീസിന്റെ ക്രൂരത അരങ്ങേറിയിട്ടുള്ളത്. പട്ടാപ്പകൽ നടുറോഡിൽ വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. സേലം സ്വദേശിയായ മുരുകേശനാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് എസ്.എസ്.ഐയായ പെരിയസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഈയടുത്തായി പോലീസിന്റെ അതിക്രമത്തെ പറ്റി നിരവധി വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നല്ലപോലെ സേവനം അനുഷ്ഠിക്കുന്ന സത്യസന്ധരായ പോലീസുകാർക്കു കൂടി അപമാനമാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥൻമാർ.
ചൊവ്വാഴ്ച വൈകീട്ടാണ് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക് പോസ്റ്റിൽ വെച്ചാണ് മുരുകേശനെ പോലീസ് ക്രൂരമായി മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ചികിത്സയ്ക്കായി ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു.
പിന്നീട് വിദഗ്ധ ചികിത്സക്കായി സേലത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരണപ്പെടുകയാണ് ചെയ്തത്. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് പോലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സേലത്ത് മദ്യക്കടകൾ തുറന്നിട്ടില്ലായിരുന്നു. ഇതിനെ തുടർന്ന് സമീപ ജില്ലയായ കല്ലക്കുറിച്ചിയിൽ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പോലീസ് തടഞ്ഞു നിർത്തിയത്.
തുടർന്ന് എസ്.എസ്.ഐ.യായ പെരിയസ്വാമിയുടെ നേതൃത്വത്തിൽ ലാത്തി കൊണ്ട് ക്രൂരമായി ഇയാളെ മർദിക്കുകയായിരുന്നു. റോഡിൽ വീണ മുരുകേശനെ റോഡിലിട്ടും പോലീസുകാരൻ തല്ലിച്ചതച്ചു. അതേസമയം, മുരുകേശൻ അസഭ്യം പറഞ്ഞതാണ് മർദനനത്തിന് കാരണമെന്ന് സംഘത്തിലുണ്ടായിരുന്ന പോലീസുകാരൻ മൊഴി നൽകിയിട്ടുണ്ട്.
സംഭവം ഏറെ വിവാദമായതോടെ ക്രൂരമർദനത്തിന് നേതൃത്വം നൽകിയ എസ്.എസ്.ഐ. പെരിയസ്വാമിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശേഷം ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
എസ്.പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ജൂണിൽ തൂത്തുക്കുടിയിൽ ജയരാജ് എന്ന കച്ചവടക്കാരനെയും മകൻ ബെന്നിക്സിനേയും പോലീസ് മർദിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
അതേസമയം, മധ്യപ്രദേശിൽ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ചും ക്രൂരമായും പൊലീസുകാർ മർദിച്ചിരുന്നു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് ഈ സംഭവം നടന്നത്. മകളുടെ കണ്‍മുന്‍പിൽ വെച്ചാണ് അമ്മയെ പോലീസ് വലിച്ചിഴച്ചത്. പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു ഇവർ.
പൊലീസുകാർ ഇവരെ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവശയായി സ്ത്രീ നിലത്തുവീഴുന്നത് വിഡിയോയിൽ കാണാം. ഇതിനും മുൻപും മധ്യപ്രദേശിൽ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാസ്ക് ശരിയായ രീതിയിൽ വെയ്ക്കാത്തതിന് പൊലീസുകാർ ഒരാളെ മർദിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. ഇത്തരത്തിൽ രാജ്യത്ത് നിരവധിയാണ് സംഭവങ്ങൾ. ഇത്തരം ക്രിമിനൽ നടപടികൾക്കെതിരെ ശക്തമായ നടപടി ഇനിയെങ്കിലും സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
https://www.facebook.com/Malayalivartha