ലക്ഷ്യമിട്ടത് 1993-ലെ മുംബൈ മോഡൽ സ്ഫോടന പരമ്പര... ഒസാമയും ഖമറും ഐഎസ്ഐയുടെ സ്വന്തം പ്രൊഡക്ട്സ്....
ദില്ലി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഭീകരർക്ക് പിന്നാലെ നിരവധി ഞെട്ടിക്കുന്ന വിവരങ്ങലാണ് പുറത്ത് വന്നിരിക്കുന്നത്. ഇവരുടെ ഒരു വലിയ ശൃഖലയാണ് നമ്മുടെ നാട്ടിൽ വേരോട്ടം തുടങ്ങിയിരിക്കുന്നത്. ഇവരെ മൊത്തത്തിൽ കണ്ടെത്തി തൂത്തെറിയാനുള്ള ശ്രമങ്ങൾ തന്നെയാണ് ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസി മുതൽ ഇങ്ങ് താഴെ തട്ടിലുള്ള പോലീസ് ഫോഴ്സും ശ്രമിക്കുന്നത്.
എന്നാൽ ഇവരുടെ പിന്നാമ്പുറ രഹസ്യങ്ങൾ ഓരോന്നായി ചികഞ്ഞെടുത്ത് തുടങ്ങിയപ്പോൾ രാജ്യം തന്നെ ആശങ്കയുടെ മൾമുനയിലാണ്. കാരണം ഇവരുടെ പദ്ധിതി അത്രത്തോളം രാജ്യത്തെ മുറിവേൽപ്പിക്കാൻ കെൽപ്പുള്ളതാണ്. പാകിസ്ഥാനിൽ നിന്ന് പരിശീലനം നേടിയ രണ്ട് പേരടക്കം ആറ് ഭീകരെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
പിടിയിലായ ഭീകരർ ലക്ഷ്യമിട്ടത് 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പരയെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായ ഭീകരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം അന്വേഷണ സംഘത്തിന് വ്യക്തമായത്. അതേസമയം കേസിലെ പ്രതിയായ ജാൻ മുഹമ്മദിനെ ചോദ്യം ചെയ്യാൻ മുംബൈ എടിഎസ് സംഘം ദില്ലിയിൽ എത്തിയിട്ടുമുണ്ട്.
അറസ്റ്റിലായ ഭീകരരിൽ നിന്ന് ഒന്നര കിലോഗ്രാം ആർ.ഡി.എക്സ് പൊലീസ് കണ്ടെടുത്തിരുന്നു. ഭീകര പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്ന ചിലരുടെ വിവരങ്ങൾ ഇവരിൽ നിന്നും പൊലീസിന് ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 1993 മുംബൈ സ്ഫോടന പരമ്പരയ്ക്ക് സമാനമായ സ്ഫോടന പരമ്പരയാണ് പ്രതികൾ ലക്ഷ്യമിട്ടത്. ഇതിനായി പരിശീലനവും ഇവർക്ക് ലഭിച്ചു. റെയിൽവേ ട്രാക്കകളിലും സ്റ്റേഷനുകളും സ്ഫോടനകൾ നടത്താനാണ് ആദ്യ പദ്ധതി പിന്നാലെ ഉത്സവാഘോഷ സമയത്ത് പ്രധാന സ്ഥലങ്ങളിലും ആക്രമണം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്.
ഒരേ സമയത്ത് പലയിടങ്ങളിൽ സ്ഫോടനം നടത്താൻ സ്ഥലങ്ങളും തെരഞ്ഞെടുത്തതായി ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കളിലെ പരിശോധന തുടരുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ കേസിൽ അറസ്റ്റിലായ ദില്ലി സ്വദേശി ഒസാമയുടെ പിതാവിന് ഈ പദ്ധതികളിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം.
ഡൽഹിയിലും ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് പാക്-ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ച രണ്ടു പേരടങ്ങുന്ന ഭീകര സംഘം പിടിയിലായത്. ജാൻ മുഹമ്മദ് ഷെയ്ഖ്, ഒസാമ, മൂൽചന്ദ്, സീഷാൻ ഖമർ, മൊഹദ് അബൂബക്കർ, മുഹമ്മദ് അമീർ ജാവേദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിലവിൽ ദുബായിലുള്ള ഇയാളെ ഉടൻ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് സെപ്ഷ്യൽ സെൽ. എന്നാൽ മുംബൈയിൽ നിന്ന് എത്തിയ മഹാരാഷ്ട്രയിൽ നിന്നുള്ള എടിഎസ് സംഘം പ്രതിയായ ജാൻ ഷെഖിനെ ഇന്ന് ചോദ്യം ചെയ്യും. മഹാരാഷ്ട്രയിൽ ഇവർ ലക്ഷ്യമിട്ട ആകമണപദ്ധതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് യുപിയിലും ദില്ലിയും ഇന്നും തെരച്ചിൽ നടന്നു. കേസിൽ ഒരു പ്രതിയെ കൂടി സെപ്ഷ്യൽ സെൽ പിടികൂടിയെന്നാണ് സൂചന.
https://www.facebook.com/Malayalivartha