വാങ്കഡെയെ രക്ഷിക്കാൻ കട്ടയ്ക്കിറങ്ങി അച്ഛൻ തെളിവുകൾ നിരത്തിയപ്പോൾ കണ്ണുതള്ളി ബോളിവുഡ് കണ്ടം വഴി ഓടി ഷാരൂഖ്
ഷാരൂഖ് മകന് വേണ്ടി വലിയ കളികൾ കളിക്കുമ്പോൾ..വിട്ടുകൊടുക്കാതെ വാങ്കഡെയും...ബോളിവുഡ് സിനിമാ ലോകം സമീര്‍ വാങ്കഡെയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വരുമ്പോൾ ഒരേ സ്വരത്തിൽ ജനങ്ങൾ പറയുകയാണ് ഞങ്ങൾക്ക് ആ മനുഷ്യനെ വിശ്വാസമാണെന്ന്.അയാൾ തെറ്റ് ചെയ്യില്ലെന്ന്..ജനങ്ങൾ വാങ്കഡേയ്‌ക്കൊപ്പമാണ്.
സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ ജനങ്ങൾ പിന്തുണയ്ക്കുന്നതും വിശ്വസിക്കുന്നതും സമീർ വാങ്കഡെയെന്ന് ധീരനായ സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ്.
വാങ്കഡെ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബോളിവുഡ് നടിമാർ നിരവധി പേർ പരാതിനല്കിയെന്നാണ് ഒരു കത്ത് പോസ്റ്റുചെയ്‌തുകൊണ്ട് മന്ത്രി നവാബ് മാലിക് രംഗത്ത് വന്നത്.എന്നാൽ ഇത് മകനെ രക്ഷിച്ചെടുക്കാനുള്ള ഷാരൂഖിന്റെ ശ്രമങ്ങളിൽ ഒന്നാണെന്ന് ഏത് കൊച്ചു കുട്ടിക്കും മനസിലാക്കാൻ സാധിക്കും.
കഴിഞ്ഞ ദിവസങ്ങളും ഇന്നുമായി നിരവധി ആരോപണങ്ങളാണ് വാങ്കടെയ്ക്ക് നേരെ ഉയരുന്നത്.അതിന് മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കാണ്.വാങ്കഡെയ്‌ഡ്‌സ് കുടുംബത്തിന് നേരെയും ഉയരുന്നത് വലിയ ആരോപണങ്ങൾ തന്നെയാണ്.ജനങ്ങൾ മാത്രമല്ല തന്റെ മകനെ കുറ്റക്കാരനാക്കുന്നവർക്ക് മറുപടിയുമായി അച്ഛൻ ധ്യാന്‍ദേവും രംഗത്ത് വരുവാണ്.മകന്റെ സത്യസന്ധതയെ ചോദ്യംചെയ്തവർക്ക് ചുട്ട മറുപടി നല്കിയിരിക്കുകയാണ് ആ അച്ഛൻ.
എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ മുസ്‌ലിമാണെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പട്ടികജാതി സംവരണം ലഭിക്കാന്‍ തിരിമറി നടത്തിയെന്നുമുള്ള മന്ത്രി നവാബ് മാലികിന്റെ ആരോപണത്തിന് മറുപടിയുമായാണ് സമീര്‍ വാങ്കഡെയുടെ പിതാവ് രംഗത്ത് വന്നിരിക്കുന്നത്.
തന്റെ പേര് ദാവൂദ് എന്നല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. തന്റെ പേര് ധ്യാന്‍ദേവ് എന്നാണെന്നും തങ്ങളുടെ കുടുംബത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും വാങ്കഡെയുടെ അച്ഛൻ പറഞ്ഞു.
'മഹാഭാരതത്തിലെ അഭിമന്യുവിനെ പോലെ തന്റെ മകന്‍ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കയാണ്. ഈ ചക്രവ്യൂഹം തകര്‍ത്ത് അവന്‍ പുറത്തുവരിക തന്നെ ചെയ്യുമെന്നും ധ്യാന്‍ദേവ് വാംഖഡേ പറഞ്ഞു. സമീര്‍ വാംഖഡേ മുസ്ലീം ആണെന്നും അദ്ദേഹത്തിന്റെ മുഴുവന്‍ പേര് സമീര്‍ ദാവൂദ് വാംഖഡേ എന്നാണെന്നുമുള്ള നവാബ് മാലികിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമീര്‍ വാംഖഡേയുടെ ജനന സര്‍ട്ടിഫിക്കറ്റും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.
'എന്റെ മകന്റെ പേര് ദാവൂദ് വാംഖഡേ എന്നാണെന്നുള്ള ആരോപണം പൂര്‍ണമായും തെറ്റാണ്. നിലവാരം കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് നവാബ് മാലിക്. ജനിച്ചനാള്‍ മുതല്‍ ഇന്ന് വരെ എന്റെ പേര് ധ്യാന്‍ദേവ് വാംഖഡേ എന്നാണ്.
ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസം നേടിയ ആളാണ് ഞാന്‍. പൊതുമേഖലയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തു. എന്നിട്ടും ആര്‍ക്കും എന്റെ പേര് അറിയില്ലെന്ന് പറയുന്നത് വിചിത്രമാണ്. ഇത്ര സ്വകാര്യമായ രേഖകള്‍ നവാബ് മാലികിന് എവിടെ നിന്നാണ് ലഭിക്കുന്നത്', ധ്യാന്‍ദേവ് വാംഖഡേ പറഞ്ഞു.
നേരത്തെ സമീര്‍ വാംഖഡേയും നവാബ് മാലികിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തന്റെ പിതാവിന്റെ പേര് ധ്യാന്‍ദേവ് വാംഖഡേ എന്നാണെന്നും അദ്ദേഹം എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്നെന്നും സമീര്‍ വാംഖഡേ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പിതാവ് ഹിന്ദുവും മരിച്ചുപോയ മാതാവ് മുസ്ലിമും ആണെന്നും സമീര്‍ വിശദീകരിച്ചിരുന്നു.
എന്നാൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡേയ്ക്ക് എതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ആര്യന്‍ ഖാന്‍ പ്രതികരിച്ചു. ജാമ്യാപേക്ഷയുടെ ഭാഗമായി കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആര്യന്‍ ഖാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
'സമീര്‍ വാംഖഡേയ്ക്ക് എതിരെ മാധ്യമങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ എനിക്ക് ഒരു പങ്കുമില്ല. പ്രഭാകര്‍ സെയ്‌ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ല', ആര്യന്‍ ഖാന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ ഷാരൂഖിന്റെ മാനേജര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള എന്‍.സി.ബിയുടെ വാദത്തിന്റെ തുടര്‍ച്ചയായാണ് ആര്യന്‍ ഖാന്‍ സത്യവാങ്മൂലം നല്‍കിയത്. നേരത്തെ ഹൈക്കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച മറുപടിയിലാണ് കേസിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി എന്‍.സി.ബി ആരോപിച്ചത്.
https://www.facebook.com/Malayalivartha