Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

വാങ്കഡെയെ രക്ഷിക്കാൻ കട്ടയ്ക്കിറങ്ങി അച്ഛൻ തെളിവുകൾ നിരത്തിയപ്പോൾ കണ്ണുതള്ളി ബോളിവുഡ് കണ്ടം വഴി ഓടി ഷാരൂഖ്

26 OCTOBER 2021 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?

ഡോ. ഷഹീൻ ബുർഖ ധരിച്ച് കണ്ടിട്ടില്ല, ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ചു എന്ന് മുൻ ഭർത്താവ് ; സൂചന പോലും ലഭിച്ചില്ലെന്ന് പിതാവും സഹോദരനും

തുർക്കി - പാക് ബന്ധം , ഡോക്ടർ മൊഡ്യൂൾ നയിച്ചത് അങ്കാറയിൽ നിന്ന് ഉകാസ; ഉപയോഗിച്ചത് എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ സെഷൻ ആപ്പ്

ഡോ. ഉമർ തന്നെ ഡിഎൻഎ പരിശോധന സ്ഥിരീകരിച്ചു; ലക്‌ഷ്യം ഇട്ടത്‌ ബാബറി മസ്ജിദ് തകർക്കൽ വാർഷികത്തിൽ വൻ ആക്രമണം; സ്ഫോടനത്തിന്റെ കൃത്യമായ നിമിഷം പകർത്തിയ സിസിടിവി ദൃശ്യങ്ങൾ

അൽ-ഫലാഹ് സർവകലാശാല നിരീക്ഷണത്തിൽ , ആർ‌ഡി‌എക്സ് നിർമ്മിച്ചത് ലാബിലോ? ചാൻസലർ ജവാദ് അഹമ്മദ് സിദ്ദിഖി സാമ്പത്തിക തട്ടിപിന് തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്

ഷാരൂഖ് മകന് വേണ്ടി വലിയ കളികൾ കളിക്കുമ്പോൾ..വിട്ടുകൊടുക്കാതെ വാങ്കഡെയും...ബോളിവുഡ് സിനിമാ ലോകം സമീര്‍ വാങ്കഡെയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വരുമ്പോൾ ഒരേ സ്വരത്തിൽ ജനങ്ങൾ പറയുകയാണ് ഞങ്ങൾക്ക് ആ മനുഷ്യനെ വിശ്വാസമാണെന്ന്.അയാൾ തെറ്റ് ചെയ്യില്ലെന്ന്..ജനങ്ങൾ വാങ്കഡേയ്‌ക്കൊപ്പമാണ്.

സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ ജനങ്ങൾ പിന്തുണയ്ക്കുന്നതും വിശ്വസിക്കുന്നതും സമീർ വാങ്കഡെയെന്ന് ധീരനായ സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ്.

 

 

 

 

 

 

 

 

വാങ്കഡെ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബോളിവുഡ് നടിമാർ നിരവധി പേർ പരാതിനല്കിയെന്നാണ് ഒരു കത്ത് പോസ്റ്റുചെയ്‌തുകൊണ്ട് മന്ത്രി നവാബ് മാലിക് രംഗത്ത് വന്നത്.എന്നാൽ ഇത് മകനെ രക്ഷിച്ചെടുക്കാനുള്ള ഷാരൂഖിന്റെ ശ്രമങ്ങളിൽ ഒന്നാണെന്ന് ഏത് കൊച്ചു കുട്ടിക്കും മനസിലാക്കാൻ സാധിക്കും.

 

 

 

 

 

 

 

 

 

കഴിഞ്ഞ ദിവസങ്ങളും ഇന്നുമായി നിരവധി ആരോപണങ്ങളാണ് വാങ്കടെയ്ക്ക് നേരെ ഉയരുന്നത്.അതിന് മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കാണ്.വാങ്കഡെയ്‌ഡ്‌സ് കുടുംബത്തിന് നേരെയും ഉയരുന്നത് വലിയ ആരോപണങ്ങൾ തന്നെയാണ്.ജനങ്ങൾ മാത്രമല്ല തന്റെ മകനെ കുറ്റക്കാരനാക്കുന്നവർക്ക് മറുപടിയുമായി അച്ഛൻ ധ്യാന്‍ദേവും രംഗത്ത് വരുവാണ്.മകന്റെ സത്യസന്ധതയെ ചോദ്യംചെയ്തവർക്ക് ചുട്ട മറുപടി നല്കിയിരിക്കുകയാണ് ആ അച്ഛൻ.

 

 

 

 

 

 

 

 

എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ മുസ്‌ലിമാണെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പട്ടികജാതി സംവരണം ലഭിക്കാന്‍ തിരിമറി നടത്തിയെന്നുമുള്ള മന്ത്രി നവാബ് മാലികിന്റെ ആരോപണത്തിന് മറുപടിയുമായാണ് സമീര്‍ വാങ്കഡെയുടെ പിതാവ് രംഗത്ത് വന്നിരിക്കുന്നത്.

തന്റെ പേര് ദാവൂദ് എന്നല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. തന്റെ പേര് ധ്യാന്‍ദേവ് എന്നാണെന്നും തങ്ങളുടെ കുടുംബത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും വാങ്കഡെയുടെ അച്ഛൻ പറഞ്ഞു.

 

 

 

 

 

 

 

 

 

 

'മഹാഭാരതത്തിലെ അഭിമന്യുവിനെ പോലെ തന്റെ മകന്‍ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കയാണ്. ഈ ചക്രവ്യൂഹം തകര്‍ത്ത് അവന്‍ പുറത്തുവരിക തന്നെ ചെയ്യുമെന്നും ധ്യാന്‍ദേവ് വാംഖഡേ പറഞ്ഞു. സമീര്‍ വാംഖഡേ മുസ്ലീം ആണെന്നും അദ്ദേഹത്തിന്റെ മുഴുവന്‍ പേര് സമീര്‍ ദാവൂദ് വാംഖഡേ എന്നാണെന്നുമുള്ള നവാബ് മാലികിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമീര്‍ വാംഖഡേയുടെ ജനന സര്‍ട്ടിഫിക്കറ്റും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.

 

 

 

 

 

 

 

 

'എന്റെ മകന്റെ പേര് ദാവൂദ് വാംഖഡേ എന്നാണെന്നുള്ള ആരോപണം പൂര്‍ണമായും തെറ്റാണ്. നിലവാരം കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് നവാബ് മാലിക്. ജനിച്ചനാള്‍ മുതല്‍ ഇന്ന് വരെ എന്റെ പേര് ധ്യാന്‍ദേവ് വാംഖഡേ എന്നാണ്.

ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസം നേടിയ ആളാണ് ഞാന്‍. പൊതുമേഖലയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തു. എന്നിട്ടും ആര്‍ക്കും എന്റെ പേര് അറിയില്ലെന്ന് പറയുന്നത് വിചിത്രമാണ്. ഇത്ര സ്വകാര്യമായ രേഖകള്‍ നവാബ് മാലികിന് എവിടെ നിന്നാണ് ലഭിക്കുന്നത്', ധ്യാന്‍ദേവ് വാംഖഡേ പറഞ്ഞു.

 

 

 

 

 

 

 

 

 

നേരത്തെ സമീര്‍ വാംഖഡേയും നവാബ് മാലികിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തന്റെ പിതാവിന്റെ പേര് ധ്യാന്‍ദേവ് വാംഖഡേ എന്നാണെന്നും അദ്ദേഹം എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്നെന്നും സമീര്‍ വാംഖഡേ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പിതാവ് ഹിന്ദുവും മരിച്ചുപോയ മാതാവ് മുസ്ലിമും ആണെന്നും സമീര്‍ വിശദീകരിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

എന്നാൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡേയ്ക്ക് എതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ആര്യന്‍ ഖാന്‍ പ്രതികരിച്ചു. ജാമ്യാപേക്ഷയുടെ ഭാഗമായി കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആര്യന്‍ ഖാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

 

 

 

 

 


'സമീര്‍ വാംഖഡേയ്ക്ക് എതിരെ മാധ്യമങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ എനിക്ക് ഒരു പങ്കുമില്ല. പ്രഭാകര്‍ സെയ്‌ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ല', ആര്യന്‍ ഖാന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ ഷാരൂഖിന്റെ മാനേജര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള എന്‍.സി.ബിയുടെ വാദത്തിന്റെ തുടര്‍ച്ചയായാണ് ആര്യന്‍ ഖാന്‍ സത്യവാങ്മൂലം നല്‍കിയത്. നേരത്തെ ഹൈക്കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച മറുപടിയിലാണ് കേസിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി എന്‍.സി.ബി ആരോപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (2 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (2 hours ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (3 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (3 hours ago)

കൃത്യമായ നിമിഷം  (4 hours ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (4 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (5 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (12 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (12 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (13 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (13 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (13 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (14 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (15 hours ago)

Malayali Vartha Recommends