Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാങ്കഡെയെ രക്ഷിക്കാൻ കട്ടയ്ക്കിറങ്ങി അച്ഛൻ തെളിവുകൾ നിരത്തിയപ്പോൾ കണ്ണുതള്ളി ബോളിവുഡ് കണ്ടം വഴി ഓടി ഷാരൂഖ്

26 OCTOBER 2021 07:16 PM IST
മലയാളി വാര്‍ത്ത

ഷാരൂഖ് മകന് വേണ്ടി വലിയ കളികൾ കളിക്കുമ്പോൾ..വിട്ടുകൊടുക്കാതെ വാങ്കഡെയും...ബോളിവുഡ് സിനിമാ ലോകം സമീര്‍ വാങ്കഡെയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വരുമ്പോൾ ഒരേ സ്വരത്തിൽ ജനങ്ങൾ പറയുകയാണ് ഞങ്ങൾക്ക് ആ മനുഷ്യനെ വിശ്വാസമാണെന്ന്.അയാൾ തെറ്റ് ചെയ്യില്ലെന്ന്..ജനങ്ങൾ വാങ്കഡേയ്‌ക്കൊപ്പമാണ്.

സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ ജനങ്ങൾ പിന്തുണയ്ക്കുന്നതും വിശ്വസിക്കുന്നതും സമീർ വാങ്കഡെയെന്ന് ധീരനായ സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ്.

 

 

 

 

 

 

 

 

വാങ്കഡെ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബോളിവുഡ് നടിമാർ നിരവധി പേർ പരാതിനല്കിയെന്നാണ് ഒരു കത്ത് പോസ്റ്റുചെയ്‌തുകൊണ്ട് മന്ത്രി നവാബ് മാലിക് രംഗത്ത് വന്നത്.എന്നാൽ ഇത് മകനെ രക്ഷിച്ചെടുക്കാനുള്ള ഷാരൂഖിന്റെ ശ്രമങ്ങളിൽ ഒന്നാണെന്ന് ഏത് കൊച്ചു കുട്ടിക്കും മനസിലാക്കാൻ സാധിക്കും.

 

 

 

 

 

 

 

 

 

കഴിഞ്ഞ ദിവസങ്ങളും ഇന്നുമായി നിരവധി ആരോപണങ്ങളാണ് വാങ്കടെയ്ക്ക് നേരെ ഉയരുന്നത്.അതിന് മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കാണ്.വാങ്കഡെയ്‌ഡ്‌സ് കുടുംബത്തിന് നേരെയും ഉയരുന്നത് വലിയ ആരോപണങ്ങൾ തന്നെയാണ്.ജനങ്ങൾ മാത്രമല്ല തന്റെ മകനെ കുറ്റക്കാരനാക്കുന്നവർക്ക് മറുപടിയുമായി അച്ഛൻ ധ്യാന്‍ദേവും രംഗത്ത് വരുവാണ്.മകന്റെ സത്യസന്ധതയെ ചോദ്യംചെയ്തവർക്ക് ചുട്ട മറുപടി നല്കിയിരിക്കുകയാണ് ആ അച്ഛൻ.

 

 

 

 

 

 

 

 

എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ മുസ്‌ലിമാണെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പട്ടികജാതി സംവരണം ലഭിക്കാന്‍ തിരിമറി നടത്തിയെന്നുമുള്ള മന്ത്രി നവാബ് മാലികിന്റെ ആരോപണത്തിന് മറുപടിയുമായാണ് സമീര്‍ വാങ്കഡെയുടെ പിതാവ് രംഗത്ത് വന്നിരിക്കുന്നത്.

തന്റെ പേര് ദാവൂദ് എന്നല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. തന്റെ പേര് ധ്യാന്‍ദേവ് എന്നാണെന്നും തങ്ങളുടെ കുടുംബത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും വാങ്കഡെയുടെ അച്ഛൻ പറഞ്ഞു.

 

 

 

 

 

 

 

 

 

 

'മഹാഭാരതത്തിലെ അഭിമന്യുവിനെ പോലെ തന്റെ മകന്‍ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കയാണ്. ഈ ചക്രവ്യൂഹം തകര്‍ത്ത് അവന്‍ പുറത്തുവരിക തന്നെ ചെയ്യുമെന്നും ധ്യാന്‍ദേവ് വാംഖഡേ പറഞ്ഞു. സമീര്‍ വാംഖഡേ മുസ്ലീം ആണെന്നും അദ്ദേഹത്തിന്റെ മുഴുവന്‍ പേര് സമീര്‍ ദാവൂദ് വാംഖഡേ എന്നാണെന്നുമുള്ള നവാബ് മാലികിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമീര്‍ വാംഖഡേയുടെ ജനന സര്‍ട്ടിഫിക്കറ്റും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.

 

 

 

 

 

 

 

 

'എന്റെ മകന്റെ പേര് ദാവൂദ് വാംഖഡേ എന്നാണെന്നുള്ള ആരോപണം പൂര്‍ണമായും തെറ്റാണ്. നിലവാരം കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് നവാബ് മാലിക്. ജനിച്ചനാള്‍ മുതല്‍ ഇന്ന് വരെ എന്റെ പേര് ധ്യാന്‍ദേവ് വാംഖഡേ എന്നാണ്.

ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസം നേടിയ ആളാണ് ഞാന്‍. പൊതുമേഖലയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തു. എന്നിട്ടും ആര്‍ക്കും എന്റെ പേര് അറിയില്ലെന്ന് പറയുന്നത് വിചിത്രമാണ്. ഇത്ര സ്വകാര്യമായ രേഖകള്‍ നവാബ് മാലികിന് എവിടെ നിന്നാണ് ലഭിക്കുന്നത്', ധ്യാന്‍ദേവ് വാംഖഡേ പറഞ്ഞു.

 

 

 

 

 

 

 

 

 

നേരത്തെ സമീര്‍ വാംഖഡേയും നവാബ് മാലികിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തന്റെ പിതാവിന്റെ പേര് ധ്യാന്‍ദേവ് വാംഖഡേ എന്നാണെന്നും അദ്ദേഹം എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്നെന്നും സമീര്‍ വാംഖഡേ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പിതാവ് ഹിന്ദുവും മരിച്ചുപോയ മാതാവ് മുസ്ലിമും ആണെന്നും സമീര്‍ വിശദീകരിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

എന്നാൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡേയ്ക്ക് എതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ആര്യന്‍ ഖാന്‍ പ്രതികരിച്ചു. ജാമ്യാപേക്ഷയുടെ ഭാഗമായി കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആര്യന്‍ ഖാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

 

 

 

 

 


'സമീര്‍ വാംഖഡേയ്ക്ക് എതിരെ മാധ്യമങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ എനിക്ക് ഒരു പങ്കുമില്ല. പ്രഭാകര്‍ സെയ്‌ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ല', ആര്യന്‍ ഖാന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ ഷാരൂഖിന്റെ മാനേജര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള എന്‍.സി.ബിയുടെ വാദത്തിന്റെ തുടര്‍ച്ചയായാണ് ആര്യന്‍ ഖാന്‍ സത്യവാങ്മൂലം നല്‍കിയത്. നേരത്തെ ഹൈക്കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച മറുപടിയിലാണ് കേസിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി എന്‍.സി.ബി ആരോപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (6 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (6 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends