Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന്ന ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു

27 JANUARY 2022 10:01 AM IST
മലയാളി വാര്‍ത്ത

ഏതൊരു രാജ്യസ്‌നേഹിക്കും അഭിമാനമേകുന്ന രണ്ടു കാര്യങ്ങളാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ സാക്ഷ്യം വഹിച്ചത്, ഒന്നാമത് ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട് തുടങ്ങാന്‍ ആരംഭം കുറിച്ചു.


രണ്ടാമത് ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന്ന ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു.

 

 

രാജ്യത്തിന്റെ അഭിമാനം ആകാശം മുട്ടെ പാറി കളിക്കുന്നു. കാലാ കാലങ്ങളില്‍ ഉയര്‍ന്നിരുന്ന പാകിസ്ഥാന്‍ പതാക വലിച്ചെറിഞ്ഞിരിക്കുന്നു , പാക്കിസ്ഥാന്റെ കുടില മോഹങ്ങള്‍ ഇതോടു കൂടി നിലം പരിശായിരിക്കുകയാണ് . ഇനി അവര്‍ക്ക് സ്വപ്നം പോലും കാണാനാകാത്ത ദൂരത്തേക്ക് പോയിരിക്കുന്നു കശ്മീര്‍. ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യ ഇന്നലെ പറഞ്ഞത് പോലെ, ഇനി പിടിച്ചെടുക്കാന്‍ പാക് അധീന കശ്മീര്‍ മാത്രം.


രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ശ്രീനഗറിലെ ലാല്‍ ചൗക്ക് ചരിത്രപരമായ ഒരു ദൃശ്യത്തിനാണ് സാക്ഷ്യം വഹിച്ചത്. ബ്രിട്ടീഷ് രാജില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഈ ചരിത്ര വേദിയിലെ ആദ്യമായി ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു . അനവധി ടിവി ക്യാമറകള്‍ അഭിമാനത്തോടെ പകര്‍ത്തിയ ദൃശ്യങ്ങളില്‍, പുതുതായി രൂപം കൊണ്ട കേന്ദ്രഭരണ പ്രദേശത്തിന്റെ വേനല്‍ക്കാല തലസ്ഥാനമായ നഗര ചത്വരത്തില്‍ ജമ്മു കശ്മീരിലെ സാമൂഹിക പ്രവര്‍ത്തകര്‍ ക്രെയിനില്‍ കയറി കൊണ്ട് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ കാണാം.

 



മുമ്പ് ജനുവരി 26ന് പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തുന്നതിനോ സെക്ഷന്‍ 144 ചുമത്തുന്നതിനോ മാത്രമാണ് ഈ ചരിത്രപ്രസിദ്ധമായ സ്ഥലം സാക്ഷ്യം വഹിച്ചിട്ടുള്ളത് . എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷവും പ്രദേശത്തിന്റെ സെന്‍സിറ്റിവിറ്റി ചൂണ്ടിക്കാട്ടി ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുവാന്‍ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത്തവണ കശ്മീരിലെ രണ്ട് സാമൂഹിക പ്രവര്‍ത്തകര്‍ പ്രാദേശിക ഭരണകൂടത്തോട് നേരത്തെ തന്നെ അനുമതി തേടുകയും, രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ ചരിത്രത്തില്‍ ഇടം നേടിയ പ്രവൃത്തി നടപ്പിലാക്കുകയും ചെയ്യുകയായിരിന്നു


പ്രാദേശിക സാമൂഹിക പ്രവര്‍ത്തകരായ സാജിദ് യൂസഫ് ഷാ, സാഹില്‍ ബഷീര്‍ എന്നിവരെ ക്രെയിന്‍ ഉപയോഗിച്ച് ക്ലോക്ക് ടവറിന് മുകളില്‍ കയറ്റിയാണ് പതാക ഉയര്‍ത്തിയത് .

 




സ്വാതന്ത്ര്യാനന്തരം 1948-ല്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ മൂവര്‍ണ്ണ കോടി ഉയര്‍ത്തിയ സ്ഥലമാണ് ലാല്‍ ചൗക്ക് എന്നത് ശ്രദ്ധേയമാണ്.


ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ കാശ്മീരി സാമൂഹ്യ പ്രവര്‍ത്തകരായ യൂസഫ്, സജ്ജിദ് എന്നിവരുമായുള്ള പ്രത്യേക സംഭാഷണത്തില്‍ അവര്‍ ഇപ്രകാരം പറഞ്ഞു, 'ഇതുവരെ, ജമ്മു കശ്മീരിന് ചുറ്റും പാകിസ്ഥാന്‍ പതാകകള്‍ മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ, അത് ഞങ്ങളുടെ ചിന്താ പ്രക്രിയയെ തന്നെ കളങ്കപ്പെടുത്തുകയാണ് . അതിനാല്‍, ചരിത്രം മാറ്റാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.




എല്ലാ ക്രെഡിറ്റും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആളുകള്‍ക്കാണ്. അത് ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കി. ചരിത്രത്തിലാദ്യമായി, നമ്മള്‍ ഇന്ത്യയിലാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു, ''ഇന്ന് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ പ്രവര്‍ത്തകരില്‍ ഒരാളായ സാജിദ് യൂസഫ് ഷാ പറഞ്ഞു .


ഷായ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ആക്ടിവിസ്റ്റ് സാഹില്‍ ബഷീര്‍ ഭട്ട് പറഞ്ഞു - 'നിങ്ങള്‍ ചരിത്രം മാറ്റാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും വികാരങ്ങള്‍ വളരെ ഉയര്‍ന്നു നില്‍ക്കും അതാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നത് , നേരത്തെ, പാക്കിസ്ഥാന്റെ ഗുണ്ടകള്‍ ഇവിടെ വന്ന് ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറിന് മുകളില്‍ പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിക്കുമായിരുന്നു. മാത്രമല്ല ഒരു പത്ത് , പതിനഞ്ച് ദിവസത്തേക്ക് അതവിടെ കാണുമായിരുന്നു. ഇന്ന് ആ സ്ഥാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ന്നിരിക്കുന്നു ഇന്ന് നമ്മള്‍ രണ്ടു പേരാണുള്ളത് , എന്നാല്‍ നാളെ അത് 20 ആകും പിന്നീട് 200 വരും അദ്ദേഹം തുടര്‍ന്നു



മറ്റൊരു ആക്ടിവിസ്റ്റ്, സജ്ജിദ്, ജമ്മു കശ്മീരിലെ പ്രവര്‍ത്തകര്‍ ഈ ഉദ്യമത്തിന്റെ വിജയത്തിനായി പരിശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍. ജമ്മു കാശ്മീരിന് പ്രേത്യേക പദവി കൊടുത്തു വന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനു ശേഷവും ഇന്ന് വിജയിക്കുന്നത് വരെ പല തവണ പരാജയപ്പെട്ടുവെന്ന് തുറന്നു പറഞ്ഞു. അവരുടെ വാക്കുകളില്‍ ദേശീയത നടപ്പിലാക്കുന്നതിനുള്ള തങ്ങളുടെ ദൃഢനിശ്ചയം തെളിഞ്ഞു കാണാമായിരുന്നു


'ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ലാല്‍ ചൗക്കില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പതാക ഉയര്‍ത്താന്‍ കഴിഞ്ഞു,' അഭിമാനത്തോട് കൂടെ അദ്ദേഹം ഊന്നിപ്പറഞ്ഞു.


കൂടാതെ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു ഐക്യ ദാര്‍ഢ്യം

പ്രഖ്യാപിച്ചു കൊണ്ട് യൂസഫ് ഇപ്രകാരം പറഞ്ഞു, ' എന്റെ നാട്ടില്‍ ഇപ്പോള്‍ നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും, ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ പോലെയുള്ള ജോലികള്‍ ചെയ്യാന്‍ ആരെങ്കിലും താല്‍പ്പര്യപ്പെടുമ്പോള്‍, ഞങ്ങള്‍ക്ക് ഭീഷണി കോളുകള്‍ വരാറുണ്ട് സ്ഥിരമായി. എന്നാല്‍ നിശ്ചയദാര്‍ഢ്യം മാത്രമാണ് ഞങ്ങളുടെ കൈമുതല്‍ അതാണ് ഞങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്



കൂടാതെ, ത്രിവര്‍ണ പതാക ഉയര്‍ത്തലിനു യ്ക്ക് സാക്ഷ്യം വഹിച്ചത് ലാല്‍ ചൗക്ക് മാത്രമല്ല, ശ്രീനഗറിന്റെ എല്ലാ കോണുകളും രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം അതിന്റെ സന്തോഷം പ്രസരിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.


രാജ്യത്തിന്റെ അഭിമാനം ഈ രണ്ടു ചെറുപ്പക്കാര്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. പാകിസ്ഥാന്റെ കുടില തന്ത്രങ്ങളില്‍ പെടാത്ത ഇന്ത്യയുടെ വികസന കുതിപ്പില്‍ പങ്കു ചേരുന്ന ഒരു കശ്മീര്‍ പതുക്കെ പതുക്കെ യാഥാര്‍ഥ്യമാവുകയാണ്, അതിലേക്കുള്ള പാത എളുപ്പമല്ലെങ്കിലും

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി  (2 minutes ago)

ആരും ചോദിക്കാനില്ല; കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിയ ആദിവാസി ഊരുകളുടെ പേര് വീണ്ടും തിരുത്തി പുതിയ സര്‍ക്കാര്‍  (14 minutes ago)

വിസ്മയ മോഹന്‍ലാലിന്റെ തുടക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണം  (36 minutes ago)

ഓണം ബത്ത മുന്‍വര്‍ഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (43 minutes ago)

പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്; സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ്  (48 minutes ago)

വർഷങ്ങളുടെ സേവനപരിചയമുള്ള ഒരു വനിതാ മെഡിക്കൽ ഓഫീസറെ പൊതുവേദിയിൽ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചത് തീർത്തും പ്രതിഷേധാർഹം; അധികാരപരിധി ലംഘിച്ചുള്ള ഇടപെടലുകൾ അവസാനിപ്പിക്കണം; ആരോഗ്യവകുപ്പു മന്ത്രിയുടെ പ  (52 minutes ago)

രാജേഷിൻറെ മൃതദേഹത്തോട് ക്രൂരത; ആരോഗ്യ - റവന്യൂ വകുപ്പുകളുടെ ഈ അനാസ്ഥയ്ക്ക് ഭരണ നേതൃത്വം തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (56 minutes ago)

ഈ ഓണക്കാലത്ത് 165000 മെട്രിക് ടൺ അരി സംസ്ഥാന സർക്കാർ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യും; മുൻഗണന റേഷൻ കാർഡുകൾ അനുവദിക്കുന്നതിന് പ്രധാന പരിഗണന നൽകുന്നതായും മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായിരുന്നുവെന്ന് കുടുംബം  (1 hour ago)

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍  (1 hour ago)

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാ  (1 hour ago)

എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ആശുപത്രികളിലെ ആശുപത്രി വികസന സൊസൈറ്റികൾ പുനഃസംഘടിപ്പിക്കാൻ ഉത്തരവായി; ലക്ഷ്യം ആശുപത്രികളുടെ പുരോഗതിയും രോഗീസൗഹൃദ അന്തരീക്ഷം ഒരുക്കലുമെന്ന് മന്ത്  (1 hour ago)

ഇത്രയും വർഷം എന്ത് ചെയ്തു..?  (2 hours ago)

സഭയിൽ കലിപ്പിൽ രാധാകൃഷ്ണൻ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം ശക്തി പ്രാപിക്കുന്നു; തീരശോഷണത്തിനു സാധ്യത; കടൽ തീരത്ത് സാധ്യത  (3 hours ago)

Malayali Vartha Recommends