Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

മസ്ജിദിന്റെ നിലവറയില്‍ 12അടിയുള്ള ശിവലിംഗം.. ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിതിയെന്ന് വാദം! നിലവറ അടപ്പിച്ചു.. സംഘര്‍ഷം ഭയന്ന് മസ്ജിദില്‍ സുരക്ഷ ശക്തമാക്കി

16 MAY 2022 05:10 PM IST
മലയാളി വാര്‍ത്ത

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തി എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതോടെ മസ്ജിദ് നിര്‍മ്മാണത്തില്‍ ചില ദുരൂഹതകള്‍ ഉണ്ടെന്നുള്ള ആരോപണവും ശക്തമായിരിക്കുകയാണ്. കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഈ മസ്ജിദ് പണ്ട് ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണെന്നുള്ള വസ്തുതയാണ് പുറത്തുവരുന്നത്.

മസ്ജിദിനുള്ളിലെ നിലവറയിലാണ് ശിവലിംഗം കണ്ടെടുത്തത്. ശിവലിംഗം കണ്ടെടുത്ത ഭാഗം കോടതിയുത്തരവ് പ്രകാരം ഇപ്പോള്‍ സീല്‍ ചെയ്തിരിക്കുകയാണ്. സര്‍വേ നടത്തിയ അഡ്വക്കേറ്റ് കമ്മീഷണര്‍മാരാണ് മസ്ജിദിലെ നിലവറയില്‍ ശിവലിംഗം കണ്ടെത്തിയതായി അറിയിച്ചത്. ഏകദേശം 12 അടി ഉയരമുള്ള ശിവലിംഗമാണ് മസ്ജിദിന്റെ നിലവറയില്‍ നിന്നും കണ്ടെടുത്തത്.

 

മസ്ജിദിന് പുറത്തുള്ള നന്ദി വിഗ്രഹത്തിന് അഭിമുഖമായായിരുന്നു ശിവലിംഗത്തിന്റെ സ്ഥാനം. ഇതോടെയാണ് ക്ഷേത്രം പൊളിച്ച് മസ്ജിദ് പണിതു എന്നുള്ള വാദത്തിലേക്ക് ആളുകള്‍ എത്തിയത്. മസ്ജിദിന് പുറത്തെ നന്ദി വിഗ്രഹം ശിവക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവാണെന്ന് സന്യാസിമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കോടതി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

നിലവറ സീല്‍ചെയ്ത് പൂട്ടിയതിന് പിന്നാലെ നിലവറയ്ക്ക് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇതിനുപുറമെ ശിവലിംഗം കണ്ടെത്തിയ മസ്ജിദിന്റെ ഭാഗത്ത് ഇരുപതില്‍ കൂടുതല്‍ പേരെ നമാസ് നടത്താന്‍ അനുവദിക്കരുതെന്നും കോടതി അറിയിച്ചിട്ടുണ്ട്. മാത്രമല്ല അടുത്ത ദിവസം റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കും.

 

ഇന്ന് സര്‍വേ പൂര്‍ത്തിയായ ശേഷമാണ് ശിവലിംഗം കണ്ടെത്തി എന്ന വിവരം അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ഇതിനിടെ സര്‍വേയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. സര്‍വേ തടയണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നത്.

ശിവലിംഗം കണ്ടെടുത്തതിനെ തുടര്‍ന്ന്, വാരാണസി കോടതിയാണ് നിലവറയുടെ പരിസരത്തേക്കുള്ള ഭാഗം സീല്‍ ചെയ്യാന്‍ ഉത്തരവിട്ടത്. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് കോടതിയുടെ ഈ നീക്കം. മാത്രമല്ല പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടേക്കുള്ള പ്രവേശനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തില്‍ മസ്ജിദ് പരിസരത്ത് സുരക്ഷയും ശക്തമാക്കിയുട്ടുണ്ടെന്നാണ് വിവരം.

 

കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്ത് സ്ഥതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറേ മതിലിനോട് ചേര്‍ന്നുള്ള വിഗ്രഹങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ശ്രിംഗാര്‍ ഗൗരി, ഗണേശ വിഗ്രഹങ്ങള്‍ എന്നിവയില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്ക് അനുവാദം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ.

മാത്രമല്ല മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് കൂടുതല്‍ വിഗ്രഹങ്ങളുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് അജയ് മിശ്രയെ അഡ്വക്കേറ്റ് കമ്മീഷണറായി കോടതി നിയോഗിച്ചത്.

 

തുടര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് മസ്ജിദിന് അകത്തുള്ള നിലവറയില്‍ ശിവലിംഗം ഉണ്ടെന്ന് കണ്ടെത്തിയത്. ഏകദേശം 12 അടി ഉയരമുള്ള ശിവലിംഗമാണ് മസ്ജിദിന്റെ നിലവറയില്‍ നിന്നും കണ്ടെടുത്തത്. മസ്ജിദിന് പുറത്തുള്ള നന്ദി വിഗ്രഹത്തിന് അഭിമുഖമായായിരുന്നു ശിവലിംഗത്തിന്റെ സ്ഥാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (2 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends