Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മസ്ജിദിന്റെ നിലവറയില്‍ 12അടിയുള്ള ശിവലിംഗം.. ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിതിയെന്ന് വാദം! നിലവറ അടപ്പിച്ചു.. സംഘര്‍ഷം ഭയന്ന് മസ്ജിദില്‍ സുരക്ഷ ശക്തമാക്കി

16 MAY 2022 05:10 PM IST
മലയാളി വാര്‍ത്ത

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തി എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതോടെ മസ്ജിദ് നിര്‍മ്മാണത്തില്‍ ചില ദുരൂഹതകള്‍ ഉണ്ടെന്നുള്ള ആരോപണവും ശക്തമായിരിക്കുകയാണ്. കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഈ മസ്ജിദ് പണ്ട് ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണെന്നുള്ള വസ്തുതയാണ് പുറത്തുവരുന്നത്.

മസ്ജിദിനുള്ളിലെ നിലവറയിലാണ് ശിവലിംഗം കണ്ടെടുത്തത്. ശിവലിംഗം കണ്ടെടുത്ത ഭാഗം കോടതിയുത്തരവ് പ്രകാരം ഇപ്പോള്‍ സീല്‍ ചെയ്തിരിക്കുകയാണ്. സര്‍വേ നടത്തിയ അഡ്വക്കേറ്റ് കമ്മീഷണര്‍മാരാണ് മസ്ജിദിലെ നിലവറയില്‍ ശിവലിംഗം കണ്ടെത്തിയതായി അറിയിച്ചത്. ഏകദേശം 12 അടി ഉയരമുള്ള ശിവലിംഗമാണ് മസ്ജിദിന്റെ നിലവറയില്‍ നിന്നും കണ്ടെടുത്തത്.

 

മസ്ജിദിന് പുറത്തുള്ള നന്ദി വിഗ്രഹത്തിന് അഭിമുഖമായായിരുന്നു ശിവലിംഗത്തിന്റെ സ്ഥാനം. ഇതോടെയാണ് ക്ഷേത്രം പൊളിച്ച് മസ്ജിദ് പണിതു എന്നുള്ള വാദത്തിലേക്ക് ആളുകള്‍ എത്തിയത്. മസ്ജിദിന് പുറത്തെ നന്ദി വിഗ്രഹം ശിവക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവാണെന്ന് സന്യാസിമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കോടതി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

നിലവറ സീല്‍ചെയ്ത് പൂട്ടിയതിന് പിന്നാലെ നിലവറയ്ക്ക് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇതിനുപുറമെ ശിവലിംഗം കണ്ടെത്തിയ മസ്ജിദിന്റെ ഭാഗത്ത് ഇരുപതില്‍ കൂടുതല്‍ പേരെ നമാസ് നടത്താന്‍ അനുവദിക്കരുതെന്നും കോടതി അറിയിച്ചിട്ടുണ്ട്. മാത്രമല്ല അടുത്ത ദിവസം റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കും.

 

ഇന്ന് സര്‍വേ പൂര്‍ത്തിയായ ശേഷമാണ് ശിവലിംഗം കണ്ടെത്തി എന്ന വിവരം അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ഇതിനിടെ സര്‍വേയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. സര്‍വേ തടയണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നത്.

ശിവലിംഗം കണ്ടെടുത്തതിനെ തുടര്‍ന്ന്, വാരാണസി കോടതിയാണ് നിലവറയുടെ പരിസരത്തേക്കുള്ള ഭാഗം സീല്‍ ചെയ്യാന്‍ ഉത്തരവിട്ടത്. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് കോടതിയുടെ ഈ നീക്കം. മാത്രമല്ല പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടേക്കുള്ള പ്രവേശനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തില്‍ മസ്ജിദ് പരിസരത്ത് സുരക്ഷയും ശക്തമാക്കിയുട്ടുണ്ടെന്നാണ് വിവരം.

 

കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്ത് സ്ഥതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറേ മതിലിനോട് ചേര്‍ന്നുള്ള വിഗ്രഹങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ശ്രിംഗാര്‍ ഗൗരി, ഗണേശ വിഗ്രഹങ്ങള്‍ എന്നിവയില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്ക് അനുവാദം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ.

മാത്രമല്ല മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് കൂടുതല്‍ വിഗ്രഹങ്ങളുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് അജയ് മിശ്രയെ അഡ്വക്കേറ്റ് കമ്മീഷണറായി കോടതി നിയോഗിച്ചത്.

 

തുടര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് മസ്ജിദിന് അകത്തുള്ള നിലവറയില്‍ ശിവലിംഗം ഉണ്ടെന്ന് കണ്ടെത്തിയത്. ഏകദേശം 12 അടി ഉയരമുള്ള ശിവലിംഗമാണ് മസ്ജിദിന്റെ നിലവറയില്‍ നിന്നും കണ്ടെടുത്തത്. മസ്ജിദിന് പുറത്തുള്ള നന്ദി വിഗ്രഹത്തിന് അഭിമുഖമായായിരുന്നു ശിവലിംഗത്തിന്റെ സ്ഥാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (4 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (4 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (4 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (4 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (5 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (5 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (5 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (5 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (6 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (6 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (6 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (7 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (7 hours ago)

Malayali Vartha Recommends