Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...


വിദേശത്ത് ജീവിക്കുന്ന മലയാളികൾ വരെ നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുന്നു: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയ കഥ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: ഖത്തറിൽ തള്ളോട് തള്ള്...


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്


ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...


'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..

ഭര്‍ത്താവ് മരിച്ചു ജോലിസ്ഥലത്ത് പീഡനം; മകളെ വളര്‍ത്താന്‍ മുടി വെട്ടി ഷര്‍ട്ടിട്ട് ആണായി ജീവിതം 56-ാം വയസില്‍ സത്യം പുറത്ത്

16 MAY 2022 05:36 PM IST
മലയാളി വാര്‍ത്ത

തൂത്തുക്കൂടി കാട്ടുനായ്ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാള്‍ പുരുഷന്മാരുടെ വേഷവിധാനത്തിലേക്ക് മാറാന്‍തീരുമാനിച്ചത് സുരക്ഷയെ കരുതിയായിരുന്നു. 20ാം വയസ്സില്‍ വിധവയായ തനിക്കും ഏകമകള്‍ക്കും സുരക്ഷിതമായ ജീവിതമുണ്ടാകാന്‍ പുരുഷന്മാരുടെ രീതിയില്‍ മുടിവെട്ടിയൊതുക്കിയും കൈലിയും ഷര്‍ട്ടും ധരിച്ചും പേച്ചിയമ്മാള്‍ മുത്തുവായി മാറി. തിരിച്ചറിയല്‍ രേഖകളില്‍പോലും പുരുഷന്‍ എന്ന് രേഖപ്പെടുത്തി. ഈ കൂടുമാറ്റം ഇപ്പോള്‍ 36 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് 15-ാം ദിവസം ഇവരുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കടുനായക്കന്‍പ്പെട്ടി ഗ്രാമത്തിലായിരുന്നു പേച്ചിയമ്മാള്‍ ജീവിച്ചിരുന്നത്. ഗ്രാമത്തിലേത് പരമ്പരാഗത പുരുഷാധിപത്യ സമൂഹമായിരുന്നു. അതുകൊണ്ടു തന്നെ മകളെ വളര്‍ത്തുന്നതിനായി ഇങ്ങനെയൊരു സാഹസികത ചെയ്യേണ്ടി വന്നു.

പേച്ചിയമ്മാള്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ, എങ്ങനെ ജീവിക്കും എന്നത് അവര്‍ക്കു മുന്നില്‍ വലിയ പ്രശ്‌നമായിരുന്നു. പുരുഷാധിപത്യ സ്വഭാവമുള്ള ഗ്രാമത്തില്‍ ജോലിക്കു പോകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. പേച്ചിയമ്മാള്‍ക്കു പലതരത്തിലുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പേച്ചിയമ്മാള്‍ തന്റെ ജീവിതകഥ പറഞ്ഞത്. ഭര്‍ത്താവിന്റെ മരണ ശേഷം മുത്തു എന്ന പേരിലുള്ള പുരുഷനായാണ് ജീവിച്ചതെന്നും പേച്ചിയമ്മാള്‍ വെളിപ്പെടുത്തുന്നു. മകളെ വളര്‍ത്തുന്നതിനായി കെട്ടിട നിര്‍മാണ തൊഴിലാളിയായും ഹോട്ടലുകളിലും ചായക്കടകളിലും പുരുഷനായി ജോലി ചെയ്തിട്ടുണ്ടെന്നും പേച്ചിയമ്മാള്‍ വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിനും മറ്റു പലരീതിയിലുള്ള മാനസിക പീഡനങ്ങള്‍ക്കും പേച്ചിയമ്മാള്‍ ഇരയായി.

പിന്നീട് തിരുച്ചണ്ടൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ പോയി പേച്ചിയമ്മാള്‍ തല മുണ്ഡനം ചെയ്തു. ഷര്‍ട്ടും ലുങ്കിയുമായി വേഷം. മുത്തു എന്ന് പേരു മാറ്റുകയും ചെയ്തു. 'ഇരുപതു വര്‍ഷം മുന്‍പാണ്് കാട്ടുനായക്കന്‍പെട്ടി എന്ന പ്രദേശത്ത് ഞങ്ങള്‍ താമസം ആരംഭിച്ചത്. എന്റെ അടുത്ത ബന്ധുക്കള്‍ക്കും മകള്‍ക്കും മാത്രമേ ഞാന്‍ സ്ത്രീയാണെന്ന് അറിയൂ. ജോലി സ്ഥലത്തെല്ലാം എല്ലാവരും അണ്ണാച്ചി എന്നാണ് വിളിച്ചിരുന്നത്. എല്ലാ ജോലികളും ഞാന്‍ ചെയ്തു. പെയിന്ററായിരുന്നു. ചായക്കട നടത്തി. പൊറോട്ട അടിക്കുന്ന ജോലി ചെയ്തു. മകളെ എങ്ങനെ സുരക്ഷിതയായി വളര്‍ത്താമെന്നായിരുന്നു ഓരോദിവസവും എന്റെ ചിന്ത. കാലം കഴിഞ്ഞപ്പോള്‍ മുത്തു എന്ന രീതിയില്‍ തന്നെ എല്ലാവരും എന്നെ അറിഞ്ഞു. തിരിച്ചറിയല്‍ രേഖകളിലും ബാങ്ക് അക്കൗണ്ട് രേഖകളിലുമെല്ലാം ഞാന്‍ മുത്തുവായി. ' പേച്ചിയമ്മള്‍ വ്യക്തമാക്കുന്നു.

ഇവരുടെ മകള്‍ ഷണ്‍മുഖ സുന്ദരിയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍ സ്ത്രീ വ്യക്തിത്വത്തിലേക്കു മാറാന്‍ തയാറല്ലെന്ന് 57കാരിയായ പേച്ചിയമ്മാള്‍ പറഞ്ഞു. സ്വന്തം മകളുടെ സുരക്ഷിതമായ ഭാവിക്കു വേണ്ടിയാണ് മുത്തു ആയതെന്ന് പേച്ചിയമ്മാള്‍ വ്യക്തമാക്കി. മരണം വരെ മുത്തുവായി അറിയപ്പെടാനാണ് താത്പര്യമെന്നും അവര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍  (4 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു  (4 hours ago)

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തോട്ടത്തില്‍ ഉപേക്ഷിച്ചു  (5 hours ago)

കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഹവാലയുടെ പുതിയ മോഡല്‍  (5 hours ago)

ഓടുന്ന സ്‌കൂട്ടറില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍  (5 hours ago)

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്  (6 hours ago)

രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും  (6 hours ago)

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (6 hours ago)

ചലച്ചിത്ര അക്കാഡമിയില്‍ പുതിയ ഭരണ സമിതി  (7 hours ago)

തലസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു  (7 hours ago)

ശബരിമല സ്വര്‍ണപാളിക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു  (7 hours ago)

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...  (9 hours ago)

കുവൈത്തില്‍ വെങ്കലയുഗത്തിലെ ക്ഷേത്രം കണ്ടെത്തി...!! നാലായിരം വര്‍ഷം മുമ്പുള്ള ദില്‍മണ്‍ നാഗരികതയുടെ ശേഷിപ്പുകള്‍ വിസ്മയിപ്പിക്കുന്നു; ഫൈലക ദ്വീപില്‍ ഇതിന് മുന്‍പും മറ്റൊരു ക്ഷേത്ര ശേഷിപ്പുകള്‍ കണ്ടെത്  (9 hours ago)

മകള്‍ ആണ്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വരുന്നത് വിലക്കി : മകള്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി  (9 hours ago)

Malayali Vartha Recommends