Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഭര്‍ത്താവ് മരിച്ചു ജോലിസ്ഥലത്ത് പീഡനം; മകളെ വളര്‍ത്താന്‍ മുടി വെട്ടി ഷര്‍ട്ടിട്ട് ആണായി ജീവിതം 56-ാം വയസില്‍ സത്യം പുറത്ത്

16 MAY 2022 05:36 PM IST
മലയാളി വാര്‍ത്ത

തൂത്തുക്കൂടി കാട്ടുനായ്ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാള്‍ പുരുഷന്മാരുടെ വേഷവിധാനത്തിലേക്ക് മാറാന്‍തീരുമാനിച്ചത് സുരക്ഷയെ കരുതിയായിരുന്നു. 20ാം വയസ്സില്‍ വിധവയായ തനിക്കും ഏകമകള്‍ക്കും സുരക്ഷിതമായ ജീവിതമുണ്ടാകാന്‍ പുരുഷന്മാരുടെ രീതിയില്‍ മുടിവെട്ടിയൊതുക്കിയും കൈലിയും ഷര്‍ട്ടും ധരിച്ചും പേച്ചിയമ്മാള്‍ മുത്തുവായി മാറി. തിരിച്ചറിയല്‍ രേഖകളില്‍പോലും പുരുഷന്‍ എന്ന് രേഖപ്പെടുത്തി. ഈ കൂടുമാറ്റം ഇപ്പോള്‍ 36 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് 15-ാം ദിവസം ഇവരുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കടുനായക്കന്‍പ്പെട്ടി ഗ്രാമത്തിലായിരുന്നു പേച്ചിയമ്മാള്‍ ജീവിച്ചിരുന്നത്. ഗ്രാമത്തിലേത് പരമ്പരാഗത പുരുഷാധിപത്യ സമൂഹമായിരുന്നു. അതുകൊണ്ടു തന്നെ മകളെ വളര്‍ത്തുന്നതിനായി ഇങ്ങനെയൊരു സാഹസികത ചെയ്യേണ്ടി വന്നു.

പേച്ചിയമ്മാള്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ, എങ്ങനെ ജീവിക്കും എന്നത് അവര്‍ക്കു മുന്നില്‍ വലിയ പ്രശ്‌നമായിരുന്നു. പുരുഷാധിപത്യ സ്വഭാവമുള്ള ഗ്രാമത്തില്‍ ജോലിക്കു പോകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. പേച്ചിയമ്മാള്‍ക്കു പലതരത്തിലുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പേച്ചിയമ്മാള്‍ തന്റെ ജീവിതകഥ പറഞ്ഞത്. ഭര്‍ത്താവിന്റെ മരണ ശേഷം മുത്തു എന്ന പേരിലുള്ള പുരുഷനായാണ് ജീവിച്ചതെന്നും പേച്ചിയമ്മാള്‍ വെളിപ്പെടുത്തുന്നു. മകളെ വളര്‍ത്തുന്നതിനായി കെട്ടിട നിര്‍മാണ തൊഴിലാളിയായും ഹോട്ടലുകളിലും ചായക്കടകളിലും പുരുഷനായി ജോലി ചെയ്തിട്ടുണ്ടെന്നും പേച്ചിയമ്മാള്‍ വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിനും മറ്റു പലരീതിയിലുള്ള മാനസിക പീഡനങ്ങള്‍ക്കും പേച്ചിയമ്മാള്‍ ഇരയായി.

പിന്നീട് തിരുച്ചണ്ടൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ പോയി പേച്ചിയമ്മാള്‍ തല മുണ്ഡനം ചെയ്തു. ഷര്‍ട്ടും ലുങ്കിയുമായി വേഷം. മുത്തു എന്ന് പേരു മാറ്റുകയും ചെയ്തു. 'ഇരുപതു വര്‍ഷം മുന്‍പാണ്് കാട്ടുനായക്കന്‍പെട്ടി എന്ന പ്രദേശത്ത് ഞങ്ങള്‍ താമസം ആരംഭിച്ചത്. എന്റെ അടുത്ത ബന്ധുക്കള്‍ക്കും മകള്‍ക്കും മാത്രമേ ഞാന്‍ സ്ത്രീയാണെന്ന് അറിയൂ. ജോലി സ്ഥലത്തെല്ലാം എല്ലാവരും അണ്ണാച്ചി എന്നാണ് വിളിച്ചിരുന്നത്. എല്ലാ ജോലികളും ഞാന്‍ ചെയ്തു. പെയിന്ററായിരുന്നു. ചായക്കട നടത്തി. പൊറോട്ട അടിക്കുന്ന ജോലി ചെയ്തു. മകളെ എങ്ങനെ സുരക്ഷിതയായി വളര്‍ത്താമെന്നായിരുന്നു ഓരോദിവസവും എന്റെ ചിന്ത. കാലം കഴിഞ്ഞപ്പോള്‍ മുത്തു എന്ന രീതിയില്‍ തന്നെ എല്ലാവരും എന്നെ അറിഞ്ഞു. തിരിച്ചറിയല്‍ രേഖകളിലും ബാങ്ക് അക്കൗണ്ട് രേഖകളിലുമെല്ലാം ഞാന്‍ മുത്തുവായി. ' പേച്ചിയമ്മള്‍ വ്യക്തമാക്കുന്നു.

ഇവരുടെ മകള്‍ ഷണ്‍മുഖ സുന്ദരിയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍ സ്ത്രീ വ്യക്തിത്വത്തിലേക്കു മാറാന്‍ തയാറല്ലെന്ന് 57കാരിയായ പേച്ചിയമ്മാള്‍ പറഞ്ഞു. സ്വന്തം മകളുടെ സുരക്ഷിതമായ ഭാവിക്കു വേണ്ടിയാണ് മുത്തു ആയതെന്ന് പേച്ചിയമ്മാള്‍ വ്യക്തമാക്കി. മരണം വരെ മുത്തുവായി അറിയപ്പെടാനാണ് താത്പര്യമെന്നും അവര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (14 minutes ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (1 hour ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (1 hour ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (3 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (7 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (8 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (8 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (8 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (8 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (8 hours ago)

മാഞ്ചസ്റ്ററിന് ജയം  (9 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (9 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (9 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (9 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (9 hours ago)

Malayali Vartha Recommends