Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഭര്‍ത്താവ് മരിച്ചു ജോലിസ്ഥലത്ത് പീഡനം; മകളെ വളര്‍ത്താന്‍ മുടി വെട്ടി ഷര്‍ട്ടിട്ട് ആണായി ജീവിതം 56-ാം വയസില്‍ സത്യം പുറത്ത്

16 MAY 2022 05:36 PM IST
മലയാളി വാര്‍ത്ത

തൂത്തുക്കൂടി കാട്ടുനായ്ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാള്‍ പുരുഷന്മാരുടെ വേഷവിധാനത്തിലേക്ക് മാറാന്‍തീരുമാനിച്ചത് സുരക്ഷയെ കരുതിയായിരുന്നു. 20ാം വയസ്സില്‍ വിധവയായ തനിക്കും ഏകമകള്‍ക്കും സുരക്ഷിതമായ ജീവിതമുണ്ടാകാന്‍ പുരുഷന്മാരുടെ രീതിയില്‍ മുടിവെട്ടിയൊതുക്കിയും കൈലിയും ഷര്‍ട്ടും ധരിച്ചും പേച്ചിയമ്മാള്‍ മുത്തുവായി മാറി. തിരിച്ചറിയല്‍ രേഖകളില്‍പോലും പുരുഷന്‍ എന്ന് രേഖപ്പെടുത്തി. ഈ കൂടുമാറ്റം ഇപ്പോള്‍ 36 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് 15-ാം ദിവസം ഇവരുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കടുനായക്കന്‍പ്പെട്ടി ഗ്രാമത്തിലായിരുന്നു പേച്ചിയമ്മാള്‍ ജീവിച്ചിരുന്നത്. ഗ്രാമത്തിലേത് പരമ്പരാഗത പുരുഷാധിപത്യ സമൂഹമായിരുന്നു. അതുകൊണ്ടു തന്നെ മകളെ വളര്‍ത്തുന്നതിനായി ഇങ്ങനെയൊരു സാഹസികത ചെയ്യേണ്ടി വന്നു.

പേച്ചിയമ്മാള്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ, എങ്ങനെ ജീവിക്കും എന്നത് അവര്‍ക്കു മുന്നില്‍ വലിയ പ്രശ്‌നമായിരുന്നു. പുരുഷാധിപത്യ സ്വഭാവമുള്ള ഗ്രാമത്തില്‍ ജോലിക്കു പോകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. പേച്ചിയമ്മാള്‍ക്കു പലതരത്തിലുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പേച്ചിയമ്മാള്‍ തന്റെ ജീവിതകഥ പറഞ്ഞത്. ഭര്‍ത്താവിന്റെ മരണ ശേഷം മുത്തു എന്ന പേരിലുള്ള പുരുഷനായാണ് ജീവിച്ചതെന്നും പേച്ചിയമ്മാള്‍ വെളിപ്പെടുത്തുന്നു. മകളെ വളര്‍ത്തുന്നതിനായി കെട്ടിട നിര്‍മാണ തൊഴിലാളിയായും ഹോട്ടലുകളിലും ചായക്കടകളിലും പുരുഷനായി ജോലി ചെയ്തിട്ടുണ്ടെന്നും പേച്ചിയമ്മാള്‍ വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിനും മറ്റു പലരീതിയിലുള്ള മാനസിക പീഡനങ്ങള്‍ക്കും പേച്ചിയമ്മാള്‍ ഇരയായി.

പിന്നീട് തിരുച്ചണ്ടൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ പോയി പേച്ചിയമ്മാള്‍ തല മുണ്ഡനം ചെയ്തു. ഷര്‍ട്ടും ലുങ്കിയുമായി വേഷം. മുത്തു എന്ന് പേരു മാറ്റുകയും ചെയ്തു. 'ഇരുപതു വര്‍ഷം മുന്‍പാണ്് കാട്ടുനായക്കന്‍പെട്ടി എന്ന പ്രദേശത്ത് ഞങ്ങള്‍ താമസം ആരംഭിച്ചത്. എന്റെ അടുത്ത ബന്ധുക്കള്‍ക്കും മകള്‍ക്കും മാത്രമേ ഞാന്‍ സ്ത്രീയാണെന്ന് അറിയൂ. ജോലി സ്ഥലത്തെല്ലാം എല്ലാവരും അണ്ണാച്ചി എന്നാണ് വിളിച്ചിരുന്നത്. എല്ലാ ജോലികളും ഞാന്‍ ചെയ്തു. പെയിന്ററായിരുന്നു. ചായക്കട നടത്തി. പൊറോട്ട അടിക്കുന്ന ജോലി ചെയ്തു. മകളെ എങ്ങനെ സുരക്ഷിതയായി വളര്‍ത്താമെന്നായിരുന്നു ഓരോദിവസവും എന്റെ ചിന്ത. കാലം കഴിഞ്ഞപ്പോള്‍ മുത്തു എന്ന രീതിയില്‍ തന്നെ എല്ലാവരും എന്നെ അറിഞ്ഞു. തിരിച്ചറിയല്‍ രേഖകളിലും ബാങ്ക് അക്കൗണ്ട് രേഖകളിലുമെല്ലാം ഞാന്‍ മുത്തുവായി. ' പേച്ചിയമ്മള്‍ വ്യക്തമാക്കുന്നു.

ഇവരുടെ മകള്‍ ഷണ്‍മുഖ സുന്ദരിയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍ സ്ത്രീ വ്യക്തിത്വത്തിലേക്കു മാറാന്‍ തയാറല്ലെന്ന് 57കാരിയായ പേച്ചിയമ്മാള്‍ പറഞ്ഞു. സ്വന്തം മകളുടെ സുരക്ഷിതമായ ഭാവിക്കു വേണ്ടിയാണ് മുത്തു ആയതെന്ന് പേച്ചിയമ്മാള്‍ വ്യക്തമാക്കി. മരണം വരെ മുത്തുവായി അറിയപ്പെടാനാണ് താത്പര്യമെന്നും അവര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends