രാജസ്ഥാനില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ അരുകൊലയിൽ അമിത് ഷാ ഇറങ്ങി; പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് എന്ന കൊടും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചു; കൊലയില്‍ തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും അന്താരാഷ്ട്രബന്ധങ്ങളും സമഗ്രമായി അന്വേഷിക്കും
കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ അരുകൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ യെ കേന്ദ്ര ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം. കൊലയില്‍ തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും അന്താരാഷ്ട്രബന്ധങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചക നിന്ദ നടത്തിയെന്നാരോപിക്കപ്പെടുന്ന മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മയെ സമൂഹ്യമാധ്യമത്തില്‍ പിന്തുണച്ചു എന്ന കുറ്റത്തിനാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ തൊഴിലാളിയായ കനയ്യലാലിലെ ഇറച്ചിക്കത്തികൊണ്ട് മുസ്ലീം തീവ്രവാദികള്‍ കഴുത്തു വെട്ടി കൊലപ്പെടുത്തിയത്. പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് എന്ന കൊടും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന്മാര്‍ ഉദയ്പൂരില്‍ എത്തിയിട്ടുണ്ട്.
പ്രതികളില്‍ ഒരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങള്‍ പലതും ഐ.എസ്.ബന്ധം വ്യക്തമാക്കുന്നതാണ്. നേരത്തെ ഐ.എസ്.ബന്ധത്തില്‍ അസ്റ്റിലായ മുജീബ് അബ്ബാസി എന്ന ആളുമായി റിയാസിന് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട കനയ്യലാല്‍ നേരത്തെ പോലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ ആരും കാര്യമായെടുത്തില്ല.
സംഭവത്തില്‍ ജാഗ്രത പുലര്‍ത്താത്തതിന് ധാന്‍മണ്ഡി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.ഭന്‍വര്‍ ലാലിനെ സര്‍വീസില്‍ നിന്നു സസ്‌പെന്റു ചെയ്തിട്ടുമുണ്ട്. കനയ്യയുടെ കൊലപാതകത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. രാജസ്ഥാനിലെ എല്ലാജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിലാല്‍ അറുന്നൂറു പോലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലലുമായി വിന്യസിച്ചിരിക്കുകയാണ് ഏഴുപോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha