Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

വഖഫ് ഭേദഗതിക്കെതിരെ ബംഗാളില്‍ നടക്കുന്ന കലാപത്തില്‍ നുഴഞ്ഞുകയറി ബംഗ്ലാദേശികള്‍

15 APRIL 2025 08:06 PM IST
മലയാളി വാര്‍ത്ത

ബംഗാളില്‍ ആളിപ്പടര്‍ന്ന് വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധം. ഓരാഴ്ചയായ് തുടരുന്ന പ്രതിഷേധം തണുപ്പിക്കാന്‍ കവിയാതെ മമത ഭരണകൂടം. ബംഗാളില്‍ നിന്ന് പുറത്ത് വരുന്ന ഞെട്ടിപ്പിക്കുന്നൊരു വാര്‍ത്ത കൂടിയുണ്ട്. ബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലദേശി സാന്നിധ്യമെന്ന് സൂചനകള്‍. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ പ്രതിഷേധങ്ങളില്‍ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കിയെന്ന് കണ്ടെത്തല്‍. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിക്കുകയാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. കലാപം ശക്തമാകുമ്പോള്‍ ജനങ്ങള്‍ കനത്ത ആശങ്കയില്‍. വാഹനങ്ങളും ട്രെയിനുകളും എല്ലാം അഗ്‌നിക്കിരയാക്കുന്ന കാഴ്ച. മുര്‍ഷിദാബാദില്‍ എങ്ങും കലാപാന്തരീക്ഷമായി മാറുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസേനയും പോലീസും രംഗത്ത് ഉണ്ട്.

മുര്‍ഷിദാബാദിന് പിന്നാലെ 24 സൗത്ത് പര്‍ഗാനസിലും സംഘര്‍ഷമുണ്ടായി. വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രണ്ടിടങ്ങളില്‍ അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമ ബംഗാള്‍. മുര്‍ഷിദാബാദില്‍ ഇന്നലെ മുതല്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെയിരിക്കാന്‍ മാള്‍ഡ ഉള്‍പ്പെടെ സ്ഥലങ്ങളിലേക്ക് ഇന്റര്‍നെറ്റ് നിരോധനം നീട്ടി.
കഴിഞ്ഞ ഒരാഴ്ച്ചയായി സംഘര്‍ഷം തുടരുന്ന മുര്‍ഷിദാബാദില്‍ കേന്ദ്രസേനയുടെ വിന്യാസത്തെ തുടര്‍ന്നാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. എന്നാല്‍ സൌത്ത് 24 പര്‍ഗാനസില്‍ ഐ എസ് എഫ് നടത്തിയ പ്രതിഷേധം വ്യാപക ആക്രമത്തിന് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൊല്‍ക്കത്തിയിലേക്ക് ഭാംഗറില്‍ നിന്ന് രണ്ടായിരം പേര്‍ റാലി നടത്താന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് ആക്രമത്തിന് വഴിവെച്ചത്. അതേസമയം മുര്‍ഷിദാബാദില്‍ നിന്ന് പലായനം ചെയ്ത നിരവധി കുടുംബങ്ങള്‍ മാള്‍ഡിയിലെ ഉള്‍പ്പെടെ താല്‍ക്കാലിക ക്യാമ്പുകളില്‍ തുടരുകയാണ്. ഹിന്ദു വിഭാഗത്തിലുളളവരാണ് പലായനം ചെയ്തതെന്ന് ദേശീയ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആള്‍ക്കൂട്ടം വീട് ആക്രമിക്കാന്‍ എത്തിയതിന്റെ ഉള്‍പ്പെടെ നടുക്കുന്ന ഓര്‍മ്മകളാണ് ഇവര്‍ പങ്കുവെക്കുന്നത്.

മതത്തിന്റെ പേരില്‍ ആക്രമങ്ങള്‍ പാടില്ലെന്നും നിയമം കൈയിലെടുക്കരുതെന്നും മമതാ ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. സംഘര്‍ഷത്തില്‍ സംസ്ഥാനത്ത് ടി എം സി ബി ജെ പി പോര് അതിരൂക്ഷമാകുകയാണ്. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി ജെ പി ആണെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ശ്രമമെന്നും തൃണമൂല്‍ വക്താവ് കുണാല്‍ ഘോഷ് ആരോപിച്ചു. അതേസമയം പൊലീസ് തൃണമൂല്‍ പ്രവര്‍ത്തകരെ പോലെ പെരുമാറുകയാണെന്നും ഹിന്ദുകള്‍ക്ക് എതിരെ ആക്രമം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ബംഗാളിലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന വഖ്ഫ് നിയമ വിരുദ്ധ സമരങ്ങള്‍ കേന്ദ്രം നീരീക്ഷിക്കുകയാണ്. സംഘര്‍ഷം ഉണ്ടായാല്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ഉടന്‍ അയക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

അതേസമയം, മൂര്‍ഷിദാബാദില്‍ അക്രമം പടരുന്നതിനിടെ മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പഠാന്റെ ഇന്‍സ്റ്റ പോസ്റ്റ് വിവാദമായി. ഒരു കപ്പ് ചായ കുടിച്ച് ആസ്വദിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അക്രമം നടക്കുന്ന സ്ഥലങ്ങള്‍ പഠാന്റെ മണ്ഡലത്തില്‍ അല്ലെങ്കിലും, സമീപപ്രദേശങ്ങളാണ്. രണ്ടുദിവസം മുമ്പ് മൂന്നുചിത്രങ്ങളാണ് യൂസഫ് പഠാന്‍ പോസ്റ്റ് ചെയ്തത്. ' ഉച്ചതിരിഞ്ഞുള്ള സുഖകരമായ നേരം, നല്ല ചായ, ശാന്തമായ അന്തരീക്ഷം, ഈ നിമിഷം ആസ്വദിക്കുന്നു', എന്നിങ്ങനെയായിരുന്നു കുറിപ്പ്. നാട്ടില്‍ അക്രമം നടക്കുമ്പോളള പഠാന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. മുര്‍ഷിദാബാദ് കത്തുമ്പോള്‍ തനിക്ക് നാണമില്ലേ എന്നാണ് ഒരാള്‍ ചോദിച്ചത്. തൃണമൂല്‍ എംപിക്കെതിരെ ആഞ്ഞടിച്ച ബിജെപി മമത സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ  (2 minutes ago)

സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി  (4 minutes ago)

ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌  (14 minutes ago)

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (31 minutes ago)

റിപ്പോ റേറ്റ് 5.25% ആയി.  (37 minutes ago)

തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് ..  (55 minutes ago)

സ്വർണവിലയിൽ വർധന...  (1 hour ago)

ഡോക്ടർ സതീഷ് നമ്പ്യാർ അന്തരിച്ചു.  (1 hour ago)

ഇ​ന്ത്യ​ക്ക് ഇന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം...  (1 hour ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (1 hour ago)

ഇന്ന് ജാമ്യം കിട്ടിയിരിക്കും.. കട്ടായം പറഞ്ഞ് ദീപ രാഹുൽ..! സെല്ലിൽ അവറ്റകളെ പറപ്പിച്ച് രാഹുൽ സന്ദീപിന്റെ വീട് വളഞ്ഞ് പോലീസ്  (2 hours ago)

'നിന്റെ വീട്ടില്‍ കേറി ഇരിപ്പുണ്ട്' എന്തൊക്കെ വന്നാലും രാഹുലിന്റെ കൂടെ...! കട്ടായം പറഞ്ഞ് സീമാ..! ചൊറിയന്മാരെ കയറി മാന്തിവിടുന്നു..!  (2 hours ago)

അടച്ചിട്ട കോടതി മുറിയിൽ ഇന്നലെ നടന്നത് രാഹുൽ വധം.. THE PROSECUTOR...രാഹുലിന്റെ കാലൻ ദേ ഗീനാകുമാരി...!  (2 hours ago)

അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യത  (2 hours ago)

ദമ്മാം എയർപോർട്ടിൽ കെ.എസ് ചിത്രയ്ക്ക് ആവേശോജ്വലമായ സ്വീകരണം.  (2 hours ago)

Malayali Vartha Recommends