Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

വഖഫ് ഭേദഗതിക്കെതിരെ ബംഗാളില്‍ നടക്കുന്ന കലാപത്തില്‍ നുഴഞ്ഞുകയറി ബംഗ്ലാദേശികള്‍

15 APRIL 2025 08:06 PM IST
മലയാളി വാര്‍ത്ത

ബംഗാളില്‍ ആളിപ്പടര്‍ന്ന് വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധം. ഓരാഴ്ചയായ് തുടരുന്ന പ്രതിഷേധം തണുപ്പിക്കാന്‍ കവിയാതെ മമത ഭരണകൂടം. ബംഗാളില്‍ നിന്ന് പുറത്ത് വരുന്ന ഞെട്ടിപ്പിക്കുന്നൊരു വാര്‍ത്ത കൂടിയുണ്ട്. ബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലദേശി സാന്നിധ്യമെന്ന് സൂചനകള്‍. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ പ്രതിഷേധങ്ങളില്‍ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കിയെന്ന് കണ്ടെത്തല്‍. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിക്കുകയാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. കലാപം ശക്തമാകുമ്പോള്‍ ജനങ്ങള്‍ കനത്ത ആശങ്കയില്‍. വാഹനങ്ങളും ട്രെയിനുകളും എല്ലാം അഗ്‌നിക്കിരയാക്കുന്ന കാഴ്ച. മുര്‍ഷിദാബാദില്‍ എങ്ങും കലാപാന്തരീക്ഷമായി മാറുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസേനയും പോലീസും രംഗത്ത് ഉണ്ട്.

മുര്‍ഷിദാബാദിന് പിന്നാലെ 24 സൗത്ത് പര്‍ഗാനസിലും സംഘര്‍ഷമുണ്ടായി. വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രണ്ടിടങ്ങളില്‍ അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമ ബംഗാള്‍. മുര്‍ഷിദാബാദില്‍ ഇന്നലെ മുതല്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെയിരിക്കാന്‍ മാള്‍ഡ ഉള്‍പ്പെടെ സ്ഥലങ്ങളിലേക്ക് ഇന്റര്‍നെറ്റ് നിരോധനം നീട്ടി.
കഴിഞ്ഞ ഒരാഴ്ച്ചയായി സംഘര്‍ഷം തുടരുന്ന മുര്‍ഷിദാബാദില്‍ കേന്ദ്രസേനയുടെ വിന്യാസത്തെ തുടര്‍ന്നാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. എന്നാല്‍ സൌത്ത് 24 പര്‍ഗാനസില്‍ ഐ എസ് എഫ് നടത്തിയ പ്രതിഷേധം വ്യാപക ആക്രമത്തിന് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൊല്‍ക്കത്തിയിലേക്ക് ഭാംഗറില്‍ നിന്ന് രണ്ടായിരം പേര്‍ റാലി നടത്താന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് ആക്രമത്തിന് വഴിവെച്ചത്. അതേസമയം മുര്‍ഷിദാബാദില്‍ നിന്ന് പലായനം ചെയ്ത നിരവധി കുടുംബങ്ങള്‍ മാള്‍ഡിയിലെ ഉള്‍പ്പെടെ താല്‍ക്കാലിക ക്യാമ്പുകളില്‍ തുടരുകയാണ്. ഹിന്ദു വിഭാഗത്തിലുളളവരാണ് പലായനം ചെയ്തതെന്ന് ദേശീയ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആള്‍ക്കൂട്ടം വീട് ആക്രമിക്കാന്‍ എത്തിയതിന്റെ ഉള്‍പ്പെടെ നടുക്കുന്ന ഓര്‍മ്മകളാണ് ഇവര്‍ പങ്കുവെക്കുന്നത്.

മതത്തിന്റെ പേരില്‍ ആക്രമങ്ങള്‍ പാടില്ലെന്നും നിയമം കൈയിലെടുക്കരുതെന്നും മമതാ ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. സംഘര്‍ഷത്തില്‍ സംസ്ഥാനത്ത് ടി എം സി ബി ജെ പി പോര് അതിരൂക്ഷമാകുകയാണ്. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി ജെ പി ആണെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ശ്രമമെന്നും തൃണമൂല്‍ വക്താവ് കുണാല്‍ ഘോഷ് ആരോപിച്ചു. അതേസമയം പൊലീസ് തൃണമൂല്‍ പ്രവര്‍ത്തകരെ പോലെ പെരുമാറുകയാണെന്നും ഹിന്ദുകള്‍ക്ക് എതിരെ ആക്രമം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ബംഗാളിലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന വഖ്ഫ് നിയമ വിരുദ്ധ സമരങ്ങള്‍ കേന്ദ്രം നീരീക്ഷിക്കുകയാണ്. സംഘര്‍ഷം ഉണ്ടായാല്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ഉടന്‍ അയക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

അതേസമയം, മൂര്‍ഷിദാബാദില്‍ അക്രമം പടരുന്നതിനിടെ മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പഠാന്റെ ഇന്‍സ്റ്റ പോസ്റ്റ് വിവാദമായി. ഒരു കപ്പ് ചായ കുടിച്ച് ആസ്വദിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അക്രമം നടക്കുന്ന സ്ഥലങ്ങള്‍ പഠാന്റെ മണ്ഡലത്തില്‍ അല്ലെങ്കിലും, സമീപപ്രദേശങ്ങളാണ്. രണ്ടുദിവസം മുമ്പ് മൂന്നുചിത്രങ്ങളാണ് യൂസഫ് പഠാന്‍ പോസ്റ്റ് ചെയ്തത്. ' ഉച്ചതിരിഞ്ഞുള്ള സുഖകരമായ നേരം, നല്ല ചായ, ശാന്തമായ അന്തരീക്ഷം, ഈ നിമിഷം ആസ്വദിക്കുന്നു', എന്നിങ്ങനെയായിരുന്നു കുറിപ്പ്. നാട്ടില്‍ അക്രമം നടക്കുമ്പോളള പഠാന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. മുര്‍ഷിദാബാദ് കത്തുമ്പോള്‍ തനിക്ക് നാണമില്ലേ എന്നാണ് ഒരാള്‍ ചോദിച്ചത്. തൃണമൂല്‍ എംപിക്കെതിരെ ആഞ്ഞടിച്ച ബിജെപി മമത സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (32 minutes ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (51 minutes ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (2 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (2 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (3 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (3 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (4 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (5 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (5 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (5 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (6 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (6 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (7 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (8 hours ago)

Malayali Vartha Recommends