Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

തത്സുകിയുടെ അടുത്ത പ്രവചനം എത്തി..! ഫലിച്ചാൽ ജപ്പാൻ ചാരം..! നീറി എരിഞ്ഞ്..! പൊട്ടിത്തെറിക്കുമോ ഫുജി?

06 JULY 2025 02:42 PM IST
മലയാളി വാര്‍ത്ത

മാംഗ കലാകാരിയായ റ്യോ തത്സുകി ജൂലൈ അഞ്ചിന് രാജ്യത്തു വൻ പ്രകൃതിദുരന്തം നടക്കുമെന്ന് പ്രവചിച്ചതിന്റെ അങ്കലാപ്പിലായിരുന്നു ജപ്പാൻ. ജപ്പാനിൽ പ്രകൃതിദുരന്തങ്ങൾ അത്ര അസാധാരണ സംഭവമല്ല. റിങ് ഓഫ് ഫയർ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ചെറുതും വലുതുമായ ഭൂചലനങ്ങളും സൂനാമികളും ജപ്പാനെ പലകാലങ്ങളിൽ കടന്നാക്രമിച്ചിട്ടുണ്ട്. പല കൊടുങ്കാറ്റുകളും രാജ്യത്തു വീശിയിട്ടുമുണ്ട്.
ജപ്പാനിലെ മറ്റൊരു ദുരന്ത സാധ്യത അഗ്നിപർവതങ്ങളുമായി ബന്ധപ്പെട്ടാണ്. അനേകം അഗ്നിപർവതങ്ങളുള്ള നാടാണു ജപ്പാൻ. ഇതിലൊന്നായ ഷിൻമൊഡാക്കേ പർവതം കഴിഞ്ഞ ബുധനാഴ്ച പൊട്ടിത്തെറിച്ചു. ജപ്പാനിലെ ക്യൂഷു ദ്വീപിലുള്ള കിരിഷിമ പർവതനിരകളിൽ പെട്ടതാണ് ഈ പർവതം. ആകാശത്തേക്കു പുക ഉയരുകയും ജപ്പാൻ കാലാവസ്ഥാ ഏജൻസി ഭീഷണി ലെവൽ മൂന്നിലേക്ക് ഉയർത്തുകയും ചെയ്തു. മേഖലയിലുള്ള ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയാനും നിർദേശിച്ചു.



ഇതോടെ എല്ലാ ശ്രദ്ധയും ജപ്പാനിലെ മറ്റൊരു അഗ്നിപർവതത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. ജപ്പാനിലെ പ്രശസ്ത പർവതമായ ഫുജിയാണ് ഇത്. വെറുമൊരു പർവതമല്ല ഇത്. ജപ്പാന്റെ ആത്മീയമണ്ഡലത്തിൽ സ്ഥാനമുള്ള ഈ പർവതം ആ രാജ്യത്തിന്റെ ചിഹ്നങ്ങളിലൊന്നാണ്. ലോകമെമ്പാടും പെട്ടെന്നു തിരിച്ചറിയപ്പെടുന്ന ഒരു അഗ്നിപർവതം കൂടിയാണ് ഇത്.

1707ൽ ആണ് ഫുജി അവസാനം ഒരു ഭീകര പൊട്ടിത്തെറി നടത്തിയത്. ഇന്നത്തെ ടോക്കിയോ ഉൾപ്പെടുന്ന എഡോ മേഖലയ്ക്കു മുകളിൽ ചാരം പൊതിയാൻ ഈ പൊട്ടിത്തെറി ഇടവരുത്തി. ആകാശം കറുത്തുവെന്നാണ് ഇതിനെപ്പറ്റി ദൃക്സാക്ഷികൾ പറയുന്നത്. കടുത്ത വിളനാശത്തിനും ക്ഷാമത്തിനും നദീജല മലിനീകരണത്തിനും ഈ പൊട്ടിത്തെറി ഇടവരുത്തി.

ഫുജി പർവതത്തിന്റെ ആകൃതിയും ഇതുമൂലം മാറി. 3.776 കിലോമീറ്റർ ഉയരമുള്ള പർവതത്തിന്റെ ആകൃതിയൊത്ത ഘടനയാണ് അതിനെ പ്രശസ്തമാക്കിയത്. 3 നൂറ്റാണ്ടു മുൻപാണ് ഇതിന്റെ അവസാന, വലിയ പൊട്ടിത്തെറി നടന്നതെങ്കിലും ഇന്നും സജീവമായ ഒരു പർവതമാണ് ഇത്. നിലവിൽ പൊട്ടിത്തെറി സാധ്യത ഇതിനു കൽപിക്കപ്പെടുന്നില്ലെങ്കിലും അങ്ങനെ പൊട്ടിത്തെറിച്ചാൽ ഗുരുതരമായ പ്രത്യാഘാതമായിരിക്കും ടോക്കിയോയിൽ സംഭവിക്കുകയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഒരിക്കലും തളരാത്ത ആത്മധൈര്യം ജപ്പാന്റെ പ്രത്യേകതയാണ്, അതേപോലെ തന്നെ അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാനുള്ള കഴിവും ഈ രാജ്യത്തിന്റെ മുഖമുദ്രയാണ്.

 



ദുരന്തസാധ്യതകളാൽ ചുറ്റപ്പെട്ടിട്ടും അവർ അതിനെ അതിജീവിക്കാനുള്ള പഠനങ്ങളും പ്രവർത്തനങ്ങളും ദീർഘകാലമായി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികളെയും ദുരന്തപ്രതിരോധം പഠിപ്പിക്കുന്നുണ്ട്. 2011ലെ ഭൂകമ്പ, സുനാമി വേളയിലും ജാപ്പനീസ് വിദ്യാർഥികൾ പ്രകടിപ്പിച്ച സമചിത്തതയും പരസ്പരമുള്ള കരുതലും ലോകശ്രദ്ധ നേടിയിരുന്നു.അടുത്തുള്ള സംഭവങ്ങളിൽ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2011ൽ ജപ്പാനിൽ സംഭവിച്ച ടൊഹോകു ഭൂകമ്പവും സുനാമിയും. 19759 പേരാണ് അന്ന് ഈ പ്രകൃതിദുരന്തത്തിൽ കൊല്ലപ്പെട്ടത്. സമീപകാലങ്ങളിൽ ഗറില്ല റെയ്ൻഫോൾ എന്ന പ്രതിഭാസവും ജപ്പാനിലുണ്ട്. ഒരു സ്ഥലത്ത് പെട്ടെന്ന് മഴപെയ്ത് ദുരിതം വിതയ്ക്കുന്നതാണ് ഇത്.
ഡേ കെയർ സെന്ററുകൾ മുതൽ ജപ്പാൻ കുട്ടികളെ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ പഠിപ്പിക്കാറുണ്ട്. പ്രൈമറി, ഹൈ സ്കൂൾ തലത്തിലും ദുരന്തനിവാരണ വിദ്യാഭ്യാസം ജപ്പാ‍ൻ നൽകുന്നു.കൃത്യമായ ഇടവേളകളിൽ വരാൻ സാധ്യതയുള്ള പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയും അവയെ തടുക്കേണ്ട മാർഗങ്ങളെക്കുറിച്ചുമെല്ലാം വിവരങ്ങൾ നൽകുന്ന ലഘുലേഖകൾ ജാപ്പനീസ് അധികൃതർ ആളുകളുടെ വീടുകളിലെത്തിക്കാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (1 hour ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (1 hour ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (1 hour ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (1 hour ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (2 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (2 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (2 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (2 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (2 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (2 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (2 hours ago)

14 അംഗ സംഘം കേരളത്തില്‍ തുടരും  (2 hours ago)

പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്; അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്; വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എന്ന് മുൻ കണ്ണൂര്‍ ജില്ലാ പഞ  (3 hours ago)

തിരുവനന്തപുരത്ത് ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു  (3 hours ago)

Malayali Vartha Recommends