Widgets Magazine
20
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യക്കാരെ നാണംകെടുത്തുന്ന സംഭവങ്ങൾ.. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍..ഇല്ലെങ്കിൽ നടപടി..


ഷോപ്പിന്റെ ഉടമയും ഓഫീസ് മാനേജരും തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍..നേരത്തെ തന്നെ പരിചയക്കാരാണ്...എല്ലാകാര്യവും ഉടമയെ പോലെ തന്നെ നോക്കി നടത്തിയത് ദിവ്യമോളായിരുന്നു..


മഹാപ്രളയത്തിനും ഉരുള്‍പൊട്ടലിനും സാദ്ധ്യത; ഓഗസ്റ്റും സെപ്റ്റംബറും വീണ്ടും കേരളത്തിന് ആശങ്ക!


കേരളത്തെ നടുക്കി ഒരു കൊലപാതക ശ്രമം കൂടെ.. വടുതലയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം, അയൽക്കാരൻ പെട്രോള്‍ ഒഴിച്ച് തീകത്തിക്കാൻ ശ്രമം..ഒടുവിൽ തൂങ്ങി മരണം..


എയർപോർട്ടിൽ സുജയെ കത്ത് ഇളയ മകനും ബന്ധുക്കളും; നേരിൽ കണ്ടതോടെ ഓടിയെത്തി മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ സുജയെ ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കൾ: അവസാനമായി പൊന്നുമോനെ കാണാൻ പോലീസ് അകമ്പടിയിൽ കൊല്ലത്തേക്ക്: വിട ചൊല്ലാൻ നാടും; സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം പൊട്ടിപ്പൊളിഞ്ഞ വീട്ടിലേയ്ക്ക് മിഥുൻ വീണ്ടുമെത്തും...

പി ഒ കെ വളഞ്ഞ് ഇന്ത്യന്‍ സൈന്യം ; റോയുടെ പോയിന്റ് ബ്ലാങ്കില്‍ മസൂദ് അസറിന്റെ തല

19 JULY 2025 08:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ തേടുന്ന പിടികിട്ടാപ്പുളളി...most wanted പട്ടികയിലെ കൊടുംഭീകരന്‍ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ കണ്ടെത്തി. ഇന്ത്യയുടെ ഏറ്റവും വലിയ ഭീകരനും തീവ്രവാദ സംഘടനയായ ജെയ്‌ഷെമുഹമ്മദ് തലവനും 2001ലെ പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പെടെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയുമായ മസൂദ് അസ്ഹറിനെ പാക് അധീന കശ്മീരില്‍ കണ്ടതായി ആണ് വിവരം. ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ച ഏറ്റവും പുതിയ ഇന്റലിജന്‍സ് വിവരങ്ങള്‍ പ്രകാരം മസൂദ് അസ്ഹര്‍ സംഘടനയുടെ ശക്തികേന്ദ്രമായ ബഹാവല്‍പൂരില്‍ നിന്ന് 1,000 കിലോമീറ്ററിലധികം അകലെയുള്ള പാക് അധീന കശ്മീരിലെ ഗില്‍ഗിത്ബാള്‍ട്ടിസ്ഥാന്‍ മേഖലയിലാണ് മസൂദിനെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യ ടുഡേ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. 2019ല്‍ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചെങ്കിലും പാകിസ്താന്‍ സംരക്ഷിക്കുന്നുവെന്നാണ് ഇന്ത്യയുടെ വാദം.

1968ല്‍ പാകിസ്താനിലെ പഞ്ചാബിലെ ബഹവല്‍പൂരിലാണ് മസൂദ് അസ്ഹര്‍ (മുഴുവന്‍ പേര് മുഹമ്മദ് മസൂദ് അസ്ഹര്‍ ആല്‍വി) ജനിച്ചത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ഇസ്ലാമിക ജിഹാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് (ജെഎം) എന്ന തീവ്രവാദ ഗ്രൂപ്പിന്റെ സ്ഥാപകനാണിയാള്‍. ഗില്‍ഗിത്ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ സ്‌കാര്‍ഡുവില്‍, പ്രത്യേകിച്ച് സദ്പാര റോഡ് പ്രദേശത്തിന് ചുറ്റും,ആണ് അസ്ഹറിനെ അടുത്തിടെ കണ്ടതായി പറയുന്നത് . ഈ പ്രദേശത്ത് കുറഞ്ഞത് രണ്ട് പള്ളികള്‍, അനുബന്ധ മദ്രസകള്‍, നിരവധി സ്വകാര്യ, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ എന്നിവയുണ്ട്. ആകര്‍ഷകമായ തടാകങ്ങളോടുകൂടിയ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഒളിച്ചുതാമസിക്കാന്‍ പറ്റിയ ഇടമാണ് ഇതെന്നാണ് വിലയിരുത്തല്‍.

അസ്ഹറിന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ മന:പൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പരത്തുകയാണ്. അസ്ഹര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടുത്തിടെ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. പാകിസ്ഥാന്‍ മണ്ണില്‍ കണ്ടെത്തിയാല്‍ ഇസ്ലാമാബാദ് അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടുംഭീകരനാണ് മസൂദ് അസ്ഹര്‍. 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണം, 40ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ട 2019ലെ പുല്‍വാമ ഭീകരാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ നിരവധി ഭീകരപ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായിരുന്നു അസ്ഹര്‍.

ഇന്ത്യ, യുഎസ്, ഐക്യരാഷ്ട്രസഭ എന്നിവ ഉപരോധം ഏര്‍പ്പെടുത്തിയ അസ്ഹര്‍ പാകിസ്താന്റെ മണ്ണില്‍ കാലുകുത്തിയാല്‍ പിടികൂടി ഇന്ത്യയെ ഏല്‍പ്പിക്കും എന്ന് പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഈയടുത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'അസ്ഹര്‍ അഫ്ഗാനിസ്താനിലാണ് എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അയാള്‍ പാകിസ്താന്റെ മണ്ണിലുണ്ട് എന്ന വിവരം തെളിവുസഹിതം പങ്കുവെച്ചാല്‍, ഞങ്ങള്‍ അയാളെ സന്തോഷത്തോടെ പിടികൂടി ഇന്ത്യയെ ഏല്‍പ്പിക്കും,' എന്നായിരുന്നു അദ്ദേഹം അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം, അസ്ഹര്‍ ഇപ്പോഴും തന്റെ സ്ഥിരം താവളമായ ബഹാവല്‍പുരില്‍ തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജെയ്‌ഷെ പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രമം നടത്തുന്നുണ്ട് എന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അസ്ഹറിന്റെ പഴയ പ്രസംഗങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് അയാള്‍ ഇപ്പോഴും ബഹാവല്‍പുരില്‍ തന്നെയാണ് എന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് അവര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും അസ്ഹറിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഇതാദ്യമായല്ല അസ്ഹര്‍ ബഹാവല്‍പൂരില്‍ നിന്ന് മറ്റൊരു ഒളിത്താവളത്തിലേക്ക് മാറുന്നത്. 2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം, അസ്ഹര്‍ ബഹാവല്‍പൂരില്‍ നിന്ന് പെഷവാറിലെ ഒരു രഹസ്യ സുരക്ഷിത താവളത്തിലേക്ക് മാറിയിരുന്നു. അസ്ഹറിന് ബഹാവല്‍പൂരില്‍,
രണ്ട് അറിയപ്പെടുന്ന സ്ഥാപനങ്ങളുണ്ട് ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ ലക്ഷ്യമിട്ട ജെയ്‌ഷെ ആസ്ഥാനമായ ജാമിയ സുബ്ഹാന്‍ അല്ലാഹ്, നഗരത്തിന്റെ ജനസാന്ദ്രതയുള്ള ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജാമിയ ഉസ്മാന്‍ ഒ അലി എന്ന പള്ളി, അവിടെ അദ്ദേഹത്തിന്റെ പഴയ വസതിയും ഒരു ആശുപത്രിക്ക് സമീപമാണ്. ജാമിയ സുബ്ഹാന്‍ അല്ലാഹ് സര്‍വകലാശാലയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അസ്ഹറിന്റെ കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബഹവല്‍പൂര്‍ സമരത്തില്‍ മരിച്ചവരില്‍ അസ്ഹറിന്റെ മൂത്ത സഹോദരി, ഭര്‍ത്താവ്, ഒരു അനന്തരവന്‍, അദ്ദേഹത്തിന്റെ ഭാര്യ, ഒരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജല ഭീകരനാണെന്ന് പറയുന്ന പ്രസ്താവനയില്‍ പറയുന്നു. മരണങ്ങളില്‍ തനിക്ക് യാതൊരു ഖേദമോ നിരാശയോ ഇല്ലെന്നും മറിച്ച്, കുടുംബാംഗങ്ങള്‍ക്കൊപ്പം മരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അസ്ഹര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജെയ്‌ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ള ലഷ്‌കര്‍ഇതൊയ്ബ പോലുള്ള മറ്റ് ഭീകര ഗ്രൂപ്പുകളുടെ താവളങ്ങള്‍ കൂടിയുള്ള പ്രദേശമാണ് ബഹാവല്‍പൂര്‍. പാകിസ്താന്‍ സൈന്യത്തിന്റെ 31 കോര്‍പ്‌സിന്റെ ആസ്ഥാനം കൂടിയാണ് ബഹാവല്‍പൂര്‍. ബഹാവല്‍പൂരില്‍ ഒരു രഹസ്യ ആണവ കേന്ദ്രം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ, അമേരിക്ക, ഐക്യരാഷ്ട്രസഭ എന്നിവ ഉപരോധം ഏര്‍പ്പെടുത്തിയ അസ്ഹര്‍, 2001 ലെ പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മസൂദ് അസ്ഹറിനെ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്നുണ്ടായ മധ്യസ്ഥ ചര്‍ച്ചയിലെ ധാരണപ്രകാരമാണ് യാത്രക്കാരെ വിട്ടയയ്ക്കുന്നതിന് പകരമായി വിടുതല്‍ ചെയ്തത്. വിട്ടയച്ച ഉടന്‍ അസ്ഹര്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചു.

ഇന്ത്യയുള്‍പ്പെടെയുള്ളവരുടെ ശക്തമായ നയതന്ത്ര ശ്രമങ്ങളെത്തുടര്‍ന്ന് 2019 മെയ് 1ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചതാണ് . ഇത്തരത്തില്‍ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കപ്പെട്ടാല്‍ അയാളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ആ രാജ്യം തയ്യാറാകണം. യാത്രാ നിരോധനം, ആയുധ ഉപരോധം തുടങ്ങിയവയ്ക്കും വിധേയനാകേണ്ടതുണ്ട്. എന്നാല്‍ പാകിസ്താനില്‍ മസൂദ് വളരെ സുഖസൗകര്യങ്ങളോടെ ജീവിക്കുന്നു എന്നാണ് ഇന്ത്യയുടെ ആരോപണം. ഇതിന് പാകിസ്താനിലെ സൈനിക, രഹസ്യാന്വേഷണ ഏജന്‍സികളുടെ പിന്തുണയുണ്ടെന്നും ഇന്ത്യ കരുതുന്നു.

അസ്ഹറിനെ കൂടാതെ, ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റ തലവന്‍, യിദ് സലാഹുദീന്‍, ഇസ്ലാമബാദിലെ സമ്പന്നരുടെ കോളനിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ നവംബറില്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഇസ്ലാമിക സെമിനാരിയില്‍ ഒരു പൊതു പ്രസംഗത്തില്‍ അസ്ഹര്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണം തുടരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ജമ്മു കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് ആക്രമണം ശക്തമാക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഡിസംബറില്‍, അസറിനും ജെയ്‌ഷെ മുഹമ്മദിനുമെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു, തീവ്രവാദിയുടെ പ്രസംഗം സത്യമാണെങ്കില്‍, പാകിസ്ഥാന്‍ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാകിസ്ഥാന്റെ ഇരട്ടത്താപ്പ് അത് തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം, അസ്ഹര്‍ ഒരു ബോംബ് സ്‌ഫോടനത്തില്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് പാകിസ്ഥാന്‍ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകള്‍ വൈറലായിരുന്നു, എന്നാല്‍ പിന്നീട് ഈ അവകാശവാദങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി. ഇന്ത്യയെ സംബന്ധിച്ച് മസൂദ് അസ്ഹര്‍ ഏറ്റവും വിലപിടിച്ച പിടികിട്ടാപ്പുള്ളിയാണ്. അതിനാല്‍ തന്നെയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മസൂദ് അസ്ഹറിന്റെയും ജെയ്‌ഷെ മുഹമ്മദിന്റെയും താവളമായ ബഹാവല്‍പൂരിലെ ഭീകരപരിശീലനആസൂത്രണ കേന്ദ്രം തന്നെ ഇന്ത്യന്‍ സൈന്യം ലക്ഷ്യം വെച്ചത്.

1968ല്‍ ബഹാവല്‍പൂരില്‍ ജനിച്ച മസൂദ് അസ്ഹര്‍, എട്ടാം ക്ലാസ് പഠനത്തിന് ശേഷം കറാച്ചിയിലെ ജിഹാദി ബന്ധമുള്ള മദ്രസയില്‍ പഠനത്തിന് ചേര്‍ന്നു. 1989ലാണ് അസ്ഹര്‍ ഇവിടെ നിന്ന് ബിരുദം നേടുന്നത്. പിന്നീട് സോവിയറ്റ്അഫ്ഗാന്‍ യുദ്ധത്തില്‍ ഹര്‍ക്കത്ത്ഉല്‍മുജാഹിദീന്റെ ഭാഗമായി പേരാടാനുള്ള പരീശീലനത്തില്‍ പങ്കാളിയായി. എന്നാല്‍ മോശം ശാരീരിക ആരോഗ്യം കാരണം പരിശീലനം പൂര്‍ത്തിയാക്കാന്‍ അസ്ഹറിന് സാധിച്ചില്ല.

1990കളില്‍ ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തമായപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ജിഹാദി ഗ്രൂപ്പുകളായ ഹര്‍ക്കത്ത്ഉല്‍ജിഹാദ് ഇസ്ലാമി, ഹര്‍ക്കത്ത്ഉല്‍മുജാഹിദീന്‍ എന്നിവയെ ഹര്‍ക്കത്ത്ഉല്‍അന്‍സാറില്‍ ലയിപ്പിക്കാന്‍ അസ്ഹര്‍ നിയോഗിക്കപ്പെട്ടു. ആ ഗ്രൂപ്പിന്റെ ജനറല്‍ സെക്രട്ടറിയായി മസൂദ് അസ്ഹര്‍ മാറി. 1994ല്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് തന്റെ സംഘടനയിലെ കേഡര്‍മാരെ കാണുന്നതിനായി ജമ്മു കശ്മീരിലെ ശ്രീനഗറില്‍ എത്തിയ അസ്ഹറിനെ ഇന്ത്യന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട അസ്ഹറിനെ പിന്നീട് ജമ്മുവിലെ കോട് ബല്‍വാള്‍ ജയിലിലേക്ക് കൊണ്ടുപോയിരുന്നു. അസ്ഹറിനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ നടത്തിയ ശ്രമത്തില്‍ ഹുവാ കമാന്‍ഡര്‍ സജ്ജാദ് അഫ്ഗാനി കൊല്ലപ്പെട്ടിരുന്നു. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞ അസ്ഹറിന്റെ മോചനത്തിന് വഴിയൊരുക്കിയത് കാണ്ഡഹാര്‍ വിമാന റാഞ്ചലാണ്.

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ 2002ല്‍ ജെയ്‌ഷെ മുഹമ്മദിനെ പാകിസ്താന്‍ ഔദ്യോഗികമായി നിരോധിച്ചിരുന്നു. എന്നാല്‍ ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായിരുന്നു പാകിസ്താന്റെ ഈ നീക്കം. പാകിസ്താന്റെ മണ്ണില്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള ആസൂത്രണത്തിനും പരിശീലനത്തിനും ജയ്‌ഷെ മുഹമ്മദിനും മസൂദ് അസ്ഹറിനും പാകിസ്താന്‍ സൈന്യത്തിന്റെയും പാകിസ്താന്‍ രഹസ്വാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെയും പിന്തുണയുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പാക്കിസ്ഥാന്റെ മുന്‍ സൈനിക ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിനെതിരെ ജെയ്‌ഷെ മുഹമ്മദില്‍ നിന്നും വേര്‍പിരിഞ്ഞ ഒരു വിഭാഗം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 2003 മുതല്‍ അസ്ഹറിന് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് നിയന്ത്രണമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളെല്ലാം കടലാസില്‍ മാത്രം ഒതുങ്ങിയിരുന്ന പരിഹാസ്യ നിലപാടുകളായിരുന്നു എന്നും വ്യക്തമായിരുന്നു.

ഏറ്റവും ഒടുവില്‍ 2024 നവംബറില്‍ ജെയ്‌ഷെ മുഹമ്മദിന്റെ കേഡര്‍ഡമാരെ മസൂദ് അസ്ഹര്‍ അഭിസംബോധന ചെയ്യുന്ന പ്രസംഗം പുറത്ത് വന്നിരുന്നു. ഈ പ്രസംഗത്തിന്റെ വിവരം പുറത്ത് വന്നതിന് പിന്നാലെ മസൂദ് അസ്ഹറിനെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 'പുതിയ ഇസ്ലാമിക ലോകക്രമം സൃഷ്ടിക്കുന്നതിനായി ഇന്ത്യയ്ക്കും ഇസ്രയേലിനും എതിരെ ഭീകരാക്രമണങ്ങള്‍ പുനഃരാരംഭിക്കുമെന്നായിരുന്നു പ്രസംഗത്തില്‍ മസൂദ് ആഹ്വാനം ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദുര്‍ബലന്‍' എന്ന് വിളിച്ച മസൂദ് അസ്ഹറിന്റെ പ്രസംഗത്തില്‍ കാശ്മീര്‍ തിരിച്ചുപിടിക്കാന്‍ സായുധരായ പേരാളികളെ അയയ്ക്കുമെന്നും പറഞ്ഞിരുന്നു. ബാബറി മസ്ജിദ് വിഷയവും മസൂദ് അസ്ഹര്‍ പ്രസംഗത്തില്‍ ഉന്നയിച്ചിരുന്നു. മസ്‌കറ്റില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ തമ്മില്‍ അടച്ചിട്ട മുറിയില്‍ നടന്ന സംഭാഷണത്തിന് പിന്നാലെയായിരുന്നു അസ്ഹറിന്റെ പ്രസംഗം എന്നതായിരുന്നു ശ്രദ്ധേയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പതിനഞ്ചുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് തീകൊളുത്തി  (3 hours ago)

തുടങ്ങിയിട്ടേ ഉള്ളു 2025ല്‍ ഇനി വരാനിരിക്കുന്നത് വന്‍ ദുരന്തങ്ങളെന്ന് ; ബാബ വാംഗ ഭയപ്പെടുത്തുന്നു  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് യുവതി  (5 hours ago)

പി ഒ കെ വളഞ്ഞ് ഇന്ത്യന്‍ സൈന്യം ; റോയുടെ പോയിന്റ് ബ്ലാങ്കില്‍ മസൂദ് അസറിന്റെ തല  (6 hours ago)

മിഥുനെ കൊന്നുതിന്നിട്ട് മന്ത്രിയുടെ നെറികേടെന്ന് ; ശിവന്‍ കുട്ടിക്ക് നേരെ വന്‍ പൊട്ടിത്തെറി  (6 hours ago)

നവീന്‍ബാബു കേസിലെ കുറ്റപത്രത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത്  (6 hours ago)

ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി  (7 hours ago)

ലൈംഗിക തൊഴിലിന് യുവതി സമ്മതിച്ചില്ല: 24 കാരിയെ യുവാവ് കൊലപ്പെടുത്തി  (7 hours ago)

കോട്ടയത്ത് ജ്വല്ലറി ഉടമയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

മിഥുന്റെ ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജന്‍  (9 hours ago)

ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്രസര്‍ക്കാര്‍  (9 hours ago)

KOLLAM ഭരിക്കുന്നത് മുഴുവൻ ദിവ്യ  (10 hours ago)

നിമിഷപ്രിയയെ രക്ഷിക്കാന്‍ ഇറാന്‍ ഇറങ്ങും ? കേന്ദ്ര സര്‍ക്കാരിന്റെ ഇടിവെട്ട് നീക്കം ഇങ്ങനെ...  (10 hours ago)

ഓരോ കുഞ്ഞും വ്യത്യസ്തര്‍, അവരുടെ കഴിവുകള്‍ തിരിച്ചറിയണം: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

Malayali Vartha Recommends