ഉപതിരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ് സർക്കാർ വഖഫ് ബോർഡ് വഴി സൈന്യത്തിന്റ 2,500 ചതുരശ്ര യാർഡ് മുസ്ലിം ശ്മശാനത്തിനായി അനുവദിച്ചു ; സ്ഥലം തിരിച്ച് പിടിച്ച് ഇന്ത്യൻ സൈന്യം

തെലങ്കാനയിലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഒരു ഉത്തരവിലൂടെ ഷെയ്ക്പേട്ടിലെ "ഗൈറാബാദ് മസ്ജിദ്" എന്ന സ്ഥലത്ത് 2500 ചതുരശ്ര യാർഡ് ഭൂമി ഒരു ശ്മശാന സ്ഥലത്തിനായി അനുവദിച്ചു. ശ്മശാന സ്ഥലത്തിനായി അനുവദിച്ചു. ഭൂമി ഇന്ത്യൻ സൈന്യത്തിന്റേതാണെന്ന് തെളിഞ്ഞതിനു പിന്നാലെ ഇന്ത്യൻ സൈന്യം ഷെയ്ക്പേട്ടിലെ മുസ്ലീം ശ്മശാന പദ്ധതികൾ നിർത്തിവച്ചു .
ജൂബിലി ഹിൽ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നേട്ടമാണ് സംസ്ഥാന സർക്കാരിന്റെ ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. വർഷങ്ങളായി തദ്ദേശീയ മുസ്ലീങ്ങൾ ഒരു ശ്മശാനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ജൂബിലി ഹിൽസിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ബോറബന്ദ, യൂസഫ്ഗുഡ, എറഗദ്ദ, റഹ്മത്ത്നഗർ, ഷെയ്ക്പേട്ട് തുടങ്ങിയ സ്ഥലങ്ങളിലെ മുസ്ലീം മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനാണ് ഈ സ്ഥലം ഉപയോഗിക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന ഈ മണ്ഡലത്തിൽ ഏകദേശം 1.40 ലക്ഷം മുസ്ലീം ജനസംഖ്യയുണ്ട്.
ശനിയാഴ്ച (ഒക്ടോബർ 4 ) തെലങ്കാന ന്യൂനപക്ഷ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപന സൊസൈറ്റി (ടെംറിസ്), ചെയർമാൻ ഫഹീം ഖുറേഷി, എഐഎംഐഎം കർവാൻ എംഎൽഎ കൗസർ മൊഹിയുദ്ദീൻ, രണ്ട് പ്രാദേശിക നേതാക്കൾ എന്നിവർ അനുവദിച്ച സ്ഥലത്ത് എത്തി. എന്നാൽ ഞായറാഴ്ച (ഒക്ടോബർ 5 ) ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെ ഒരു സംഘം സ്ഥലത്തെത്തി മുസ്ലീം രാഷ്ട്രീയ നേതാക്കളുടെ പദ്ധതികൾ തടഞ്ഞു. തർക്കത്തിലുള്ള ഭൂമി പ്രതിരോധത്തിന്റേതാണെന്നും പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ അവരുടെ അനുമതിയില്ലാതെ അവിടെ ഒരു പ്രവർത്തനവും നടത്താൻ കഴിയില്ലെന്നും ആർമി ഉദ്യോഗസ്ഥർ മുസ്ലീം നേതാക്കളെ അറിയിച്ചു.
സൈന്യം അവരുടെ ഭൂമി വേലി കെട്ടി സുരക്ഷിതമാക്കാനും സാധാരണക്കാരുടെ പ്രവേശനം തടയാനും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. തെലങ്കാന സർക്കാരിന്റെ ഉപദേഷ്ടാവായ മുഹമ്മദ് അലി ഷബ്ബീറും ന്യൂനപക്ഷ, എസ്‌സി, എസ്ടി, ബിസി ക്ഷേമ മന്ത്രിമാരായ അദ്‌ലൂരി ലക്ഷ്മണും പൊന്നം പ്രഭാകറും ഞായറാഴ്ച കോൺഗ്രസ് തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം 'പാലിച്ചു' എന്ന് വീമ്പിളക്കിയതിന് ശേഷമാണ് ഇത് സംഭവിച്ചത് .
ഷെയ്ക്പേട്ടിലെ ഗൈർബാദ് മസ്ജിദിന് സമീപമുള്ള ഒരു ഏക്കറും അഞ്ച് ഗുണ്ടയും ഭൂമിയുടെ രേഖകൾ കൈമാറുന്നതിനായി നടത്തിയ പത്രസമ്മേളനത്തിൽ, സ്ഥലം പ്രവർത്തനക്ഷമമായ ഒരു ശ്മശാനമാക്കി മാറ്റുമെന്നും ഒരു പ്രാദേശിക സംയുക്ത ആക്ഷൻ കമ്മിറ്റി ശ്മശാനത്തിന്റെ വികസനത്തിനും പരിപാലനത്തിനും മേൽനോട്ടം വഹിക്കുമെന്നും ഷബ്ബീർ പറഞ്ഞു. “ഇത് ദാനധർമ്മമല്ല. ഇതൊരു അവകാശമാണ്. ഇത് ഞങ്ങളുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു, ഞങ്ങൾ ഇപ്പോൾ അത് നിറവേറ്റുകയാണ്,” ഷബ്ബീർ പരന്ബചിരുന്നു.
സൈന്യം പദ്ധതി നിർത്തിവച്ചതോടെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമല്ലെന്ന് കോൺഗ്രസ് പറയുമ്പോൾ, ഒരു പ്രധാന ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് തെറ്റായ വാഗ്ദാനം നൽകി മുസ്ലീങ്ങളെ കബളിപ്പിച്ചിരിക്കാമെന്ന വാദം ശക്തമാണ്.
https://www.facebook.com/Malayalivartha