Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

നീന്തല്‍ക്കുളവും, ലിഫ്ടും മാത്രവുമല്ല പശുതൊഴുത്തില്‍ പോലും ആഡംബരത്തിന്റെ മുദ്രചാര്‍ത്തി മുതലാളിത്തത്ത്വത്തിന്റെ ഗരിമയില്‍ ജീവിക്കുന്ന പിണറായി വിജയന്‍ അടുത്ത വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന വിവരമാണ് പുറത്തു വരുന്നത്. എന്തു ഗതികെട്ട സര്‍ക്കാരും മന്ത്രിമാരുമാണിവരെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല

19 SEPTEMBER 2023 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം

കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..

പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം

കേരളത്തിലെ പട്ടിണിയും ദാരിദ്ര്യവും സാമ്പത്തിക പ്രശ്‌നങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പിണറായി വിജയന്‍. ഉലകം ചുറ്റാനും ആഢംബരം ജീവിതം നയിക്കാനുമുള്ള ഒരവസരം പോലും പാഴാക്കില്ലെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നീന്തല്‍ക്കുളവും, ലിഫ്ടും മാത്രവുമല്ല പശുതൊഴുത്തില്‍ പോലും ആഡംബരത്തിന്റെ മുദ്രചാര്‍ത്തി മുതലാളിത്തത്ത്വത്തിന്റെ ഗരിമയില്‍ ജീവിക്കുന്ന പിണറായി വിജയന്‍ അടുത്ത വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന വിവരമാണ് പുറത്തു വരുന്നത്. എന്തു ഗതികെട്ട സര്‍ക്കാരും മന്ത്രിമാരുമാണിവരെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല. കേരളത്തിന് യാതൊരു ഉപയോഗവും ഇല്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ലോക കേരളസഭയെന്ന് പറഞ്ഞ് ഉലകം ചുറ്റു്ന്ന മുഖ്യന്റെയും മന്ത്രിമാരുടെയും ലക്ഷ്യമെന്തെന്ന് വ്യക്തമല്ല.

ധൂര്‍ത്തിന്റെ ആള്‍രൂപമായി മാറിയ ലോക കേരള സഭയ്ക്ക് പിണറായി സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. കഴിഞ്ഞ ലോക കേരള സഭകളെല്ലാം വിവാദത്തിന്റെ പരകോടിയിലായിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന പറഞ്ഞ് വീണ്ടും ധൂര്‍ത്തിനും ടൂറിനും വഴിയൊരുക്കുകയാണ്. ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്ക് എന്തു നേട്ടമുണ്ടായി എന്നു ചോദിച്ചാല്‍ അത് മാര്‍ക്‌സിസ്റ്റ് വിരുദ്ധമായി പോകും.
അടുത്ത മാസം 15 മുതല്‍ 22 വെ സൗദി അറേബ്യയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് അപക്ഷേ നല്കി. മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി ടൂറിന് അനുമദി ലഭിക്കാനായി കാത്തിരിക്കുകയാണ്. ടൈംസ്‌ക്വയറില്‍ ന്ടന്ന സമ്മേളനത്തില്‍ പിണറായിയ്‌ക്കൊപ്പം തന്നെ ഇരിക്കാനും കഴിക്കാനും ലക്ഷങ്ങളുടെ ടിക്കറ്റടിച്ചു വിറ്റതും ഏറെ വിവാദമായിരുന്നു. നോര്‍ക്കയാണ് ലോക കേരള സഭ സമ്മേളിക്കുന്നതിന് വേദിയൊരുക്കുന്നതെങ്കിലും വിദേശത്തുള്ള താപ്പനകളായ ചിലര്‍ക്ക് ധനസമ്പാദനത്തിനുള്ള വേദിയാണ് ഇത്തരം പരിപാടികളെന്ന ആരോപണവും ശക്തമാണ്.

ടൈംസ്‌ക്വയറില്‍ ഇരിപ്പിടം കിട്ടാതെ നിന്ന മുഖ്യന് നല്കിയ ഇരുമ്പ് കസേര ഏറെ വിവാദമുണ്ടാക്കിയിരുന്നു. കോട്ടും സൂട്ടുമിട്ട പിണറായി ഇരുമ്പ് കസേരയില്‍ ഇരിക്കുന്ന ചിത്രവും പ്രതികരണങ്ങളും ശ്ക്തമായി ഇപ്പോഴും തുടരുകയാണ്. ലണ്ടനില്‍ നോര്‍ക്ക് സംഘടിപ്പിച്ചതെന്നു പറയുന്ന പരിപാടിയില്‍ മുഖ്യനിരിക്കാന്‍ മാന്യമായ കസേര പോലും നല്കിയില്ല എന്നു മാത്രമല്ല പരിപാടികളില്‍ പ്രവാസികളുടെ സാന്നിധ്യം തീരെ കുറഞ്ഞതും ചര്‍ച്ചയായിരുന്നു. സമ്പന്നരായ പ്രവാസികളെ സുഖിപ്പിക്കനായി നടത്തുന്ന പ്രഹസനങ്ങളാണ് ഇവയെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തോടൊപ്പം വിദേശ യാത്ര നടത്താനൊരുങ്ങുന്നതിന് വലിയ ധൂര്‍ത്തെന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ  ഇതരസംസ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്. കേരളത്തിന് പുറത്തുള്ള മലയാളികളുടെ സജീവപങ്കാളിത്തെ ജനാധിപത്യ പ്രക്രിയയില്‍ ഉപയോഗിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വികസനത്തിലേക്കെത്താന്‍ സംസ്ഥാനത്തിനു കഴിയൂ. ഈ തിരിച്ചറിവാണ് ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യങ്ങളില്‍ ഒന്ന്ു പോലും സാധിച്ചെടുക്കാന്‍ സര്‍ക്കാരിനോ നോര്‍ക്കയ്‌ക്കോ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ കേരള ലോകസഭയില്‍ ഉറപ്പു നല്കിയ ഒരു സംരംഭം പോലും കേരളത്തില്‍ വന്നിട്ടില്ല. സമ്മേളനങ്ങളുടെ പേരില്‍  ധൂര്‍ത്തും വിദേശയാത്രകളും മന്ത്രിമാര്‍ ആഡംബര ജീവികളാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ലോക കേരള സഭകൊണ്ട് യാതൊരു നേട്ടവും കേരളത്തിന് ഉണ്ടായിട്ടില്ലെന്ന മനസിലാക്കിയിട്ടും ശ്രീരാമകൃഷ്ണനും നോര്‍ക്കയും വീണ്ടും സൗദി സമ്മേളനം സംഘടിപ്പച്ചതെന്തിനെന്ന ചോദ്യം അവശേഷിക്കുകയാണ്. അടുത്ത പതിനഞ്ച് മുതല്‍ സൗദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി കിട്ടുമെന്നു തന്നെയാണ് സംസ്ഥാനം കരുതുന്നത്. പോകേണ്ട് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ കേന്ദ്രത്തതിന് കൈമാറിയിട്ടുണ്ട്. അഞ്ച് ലക്ഷ രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ പോലും മാറാന്‍ കഴിയാതെ ഖജനാവ് പൂട്ടാന്‍ താക്കോലുമായി നില്ക്കുന്ന സര്‍ക്കാരാണ് വിദേശ യാത്രയ്ക്കായി പണം കണ്ടെത്തിയിരിക്കുന്നത്. ലണ്ടന്‍ സമ്മേളനത്തില്‍ കൂടൂംബത്തോടൊപ്പം പോയതു പോലെ സൗദിയിലും കുടുംബസമേതം പോകാനാണ് മന്ത്രിമാര്‍ തീരുമാനിച്ചിരിക്കുന്നത്. ലണ്ടനില്‍ മുഖ്യന്റെ യാത്രയ്ക്കായി കാര്‍ വാടകയ്ക്ക് എടുത്തതു വരെ വലിയ വിവാദമായിരുന്നു. പണം എങ്ങനെ ആഡംബരം നടത്തി മുടുപ്പിക്കാം എന്ന് തരത്തിലുള്ള പ്രവര്‍ത്തികളാണ് സര്‍ക്കാരിന്‍െര ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (25 minutes ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (37 minutes ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (44 minutes ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (1 hour ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (1 hour ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (4 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (4 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (7 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (7 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (7 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (7 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (8 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (8 hours ago)

Malayali Vartha Recommends