Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

നീന്തല്‍ക്കുളവും, ലിഫ്ടും മാത്രവുമല്ല പശുതൊഴുത്തില്‍ പോലും ആഡംബരത്തിന്റെ മുദ്രചാര്‍ത്തി മുതലാളിത്തത്ത്വത്തിന്റെ ഗരിമയില്‍ ജീവിക്കുന്ന പിണറായി വിജയന്‍ അടുത്ത വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന വിവരമാണ് പുറത്തു വരുന്നത്. എന്തു ഗതികെട്ട സര്‍ക്കാരും മന്ത്രിമാരുമാണിവരെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല

19 SEPTEMBER 2023 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നിത്തല

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.

കേരളത്തിലെ പട്ടിണിയും ദാരിദ്ര്യവും സാമ്പത്തിക പ്രശ്‌നങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പിണറായി വിജയന്‍. ഉലകം ചുറ്റാനും ആഢംബരം ജീവിതം നയിക്കാനുമുള്ള ഒരവസരം പോലും പാഴാക്കില്ലെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നീന്തല്‍ക്കുളവും, ലിഫ്ടും മാത്രവുമല്ല പശുതൊഴുത്തില്‍ പോലും ആഡംബരത്തിന്റെ മുദ്രചാര്‍ത്തി മുതലാളിത്തത്ത്വത്തിന്റെ ഗരിമയില്‍ ജീവിക്കുന്ന പിണറായി വിജയന്‍ അടുത്ത വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന വിവരമാണ് പുറത്തു വരുന്നത്. എന്തു ഗതികെട്ട സര്‍ക്കാരും മന്ത്രിമാരുമാണിവരെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല. കേരളത്തിന് യാതൊരു ഉപയോഗവും ഇല്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ലോക കേരളസഭയെന്ന് പറഞ്ഞ് ഉലകം ചുറ്റു്ന്ന മുഖ്യന്റെയും മന്ത്രിമാരുടെയും ലക്ഷ്യമെന്തെന്ന് വ്യക്തമല്ല.

ധൂര്‍ത്തിന്റെ ആള്‍രൂപമായി മാറിയ ലോക കേരള സഭയ്ക്ക് പിണറായി സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. കഴിഞ്ഞ ലോക കേരള സഭകളെല്ലാം വിവാദത്തിന്റെ പരകോടിയിലായിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന പറഞ്ഞ് വീണ്ടും ധൂര്‍ത്തിനും ടൂറിനും വഴിയൊരുക്കുകയാണ്. ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്ക് എന്തു നേട്ടമുണ്ടായി എന്നു ചോദിച്ചാല്‍ അത് മാര്‍ക്‌സിസ്റ്റ് വിരുദ്ധമായി പോകും.
അടുത്ത മാസം 15 മുതല്‍ 22 വെ സൗദി അറേബ്യയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് അപക്ഷേ നല്കി. മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി ടൂറിന് അനുമദി ലഭിക്കാനായി കാത്തിരിക്കുകയാണ്. ടൈംസ്‌ക്വയറില്‍ ന്ടന്ന സമ്മേളനത്തില്‍ പിണറായിയ്‌ക്കൊപ്പം തന്നെ ഇരിക്കാനും കഴിക്കാനും ലക്ഷങ്ങളുടെ ടിക്കറ്റടിച്ചു വിറ്റതും ഏറെ വിവാദമായിരുന്നു. നോര്‍ക്കയാണ് ലോക കേരള സഭ സമ്മേളിക്കുന്നതിന് വേദിയൊരുക്കുന്നതെങ്കിലും വിദേശത്തുള്ള താപ്പനകളായ ചിലര്‍ക്ക് ധനസമ്പാദനത്തിനുള്ള വേദിയാണ് ഇത്തരം പരിപാടികളെന്ന ആരോപണവും ശക്തമാണ്.

ടൈംസ്‌ക്വയറില്‍ ഇരിപ്പിടം കിട്ടാതെ നിന്ന മുഖ്യന് നല്കിയ ഇരുമ്പ് കസേര ഏറെ വിവാദമുണ്ടാക്കിയിരുന്നു. കോട്ടും സൂട്ടുമിട്ട പിണറായി ഇരുമ്പ് കസേരയില്‍ ഇരിക്കുന്ന ചിത്രവും പ്രതികരണങ്ങളും ശ്ക്തമായി ഇപ്പോഴും തുടരുകയാണ്. ലണ്ടനില്‍ നോര്‍ക്ക് സംഘടിപ്പിച്ചതെന്നു പറയുന്ന പരിപാടിയില്‍ മുഖ്യനിരിക്കാന്‍ മാന്യമായ കസേര പോലും നല്കിയില്ല എന്നു മാത്രമല്ല പരിപാടികളില്‍ പ്രവാസികളുടെ സാന്നിധ്യം തീരെ കുറഞ്ഞതും ചര്‍ച്ചയായിരുന്നു. സമ്പന്നരായ പ്രവാസികളെ സുഖിപ്പിക്കനായി നടത്തുന്ന പ്രഹസനങ്ങളാണ് ഇവയെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തോടൊപ്പം വിദേശ യാത്ര നടത്താനൊരുങ്ങുന്നതിന് വലിയ ധൂര്‍ത്തെന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ  ഇതരസംസ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്. കേരളത്തിന് പുറത്തുള്ള മലയാളികളുടെ സജീവപങ്കാളിത്തെ ജനാധിപത്യ പ്രക്രിയയില്‍ ഉപയോഗിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വികസനത്തിലേക്കെത്താന്‍ സംസ്ഥാനത്തിനു കഴിയൂ. ഈ തിരിച്ചറിവാണ് ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യങ്ങളില്‍ ഒന്ന്ു പോലും സാധിച്ചെടുക്കാന്‍ സര്‍ക്കാരിനോ നോര്‍ക്കയ്‌ക്കോ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ കേരള ലോകസഭയില്‍ ഉറപ്പു നല്കിയ ഒരു സംരംഭം പോലും കേരളത്തില്‍ വന്നിട്ടില്ല. സമ്മേളനങ്ങളുടെ പേരില്‍  ധൂര്‍ത്തും വിദേശയാത്രകളും മന്ത്രിമാര്‍ ആഡംബര ജീവികളാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ലോക കേരള സഭകൊണ്ട് യാതൊരു നേട്ടവും കേരളത്തിന് ഉണ്ടായിട്ടില്ലെന്ന മനസിലാക്കിയിട്ടും ശ്രീരാമകൃഷ്ണനും നോര്‍ക്കയും വീണ്ടും സൗദി സമ്മേളനം സംഘടിപ്പച്ചതെന്തിനെന്ന ചോദ്യം അവശേഷിക്കുകയാണ്. അടുത്ത പതിനഞ്ച് മുതല്‍ സൗദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി കിട്ടുമെന്നു തന്നെയാണ് സംസ്ഥാനം കരുതുന്നത്. പോകേണ്ട് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ കേന്ദ്രത്തതിന് കൈമാറിയിട്ടുണ്ട്. അഞ്ച് ലക്ഷ രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ പോലും മാറാന്‍ കഴിയാതെ ഖജനാവ് പൂട്ടാന്‍ താക്കോലുമായി നില്ക്കുന്ന സര്‍ക്കാരാണ് വിദേശ യാത്രയ്ക്കായി പണം കണ്ടെത്തിയിരിക്കുന്നത്. ലണ്ടന്‍ സമ്മേളനത്തില്‍ കൂടൂംബത്തോടൊപ്പം പോയതു പോലെ സൗദിയിലും കുടുംബസമേതം പോകാനാണ് മന്ത്രിമാര്‍ തീരുമാനിച്ചിരിക്കുന്നത്. ലണ്ടനില്‍ മുഖ്യന്റെ യാത്രയ്ക്കായി കാര്‍ വാടകയ്ക്ക് എടുത്തതു വരെ വലിയ വിവാദമായിരുന്നു. പണം എങ്ങനെ ആഡംബരം നടത്തി മുടുപ്പിക്കാം എന്ന് തരത്തിലുള്ള പ്രവര്‍ത്തികളാണ് സര്‍ക്കാരിന്‍െര ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (1 hour ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (4 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (4 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (4 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (4 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (6 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (7 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (7 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (7 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (7 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (7 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (7 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (7 hours ago)

Malayali Vartha Recommends