Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

മുഖ്യമന്ത്രിപദത്തില്‍ പിണറായി തുടരണോ എന്ന കാര്യത്തില്‍ ഇന്നും നാളെയുമായി തീരുമാനമാകും; മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിണറായി മാറണമെന്ന അഭിപ്രായം പോളിറ്റ് ബ്യൂറോയിലും ഉയര്‍ന്നു ; ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നു

28 JUNE 2024 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

മുഖ്യമന്ത്രിപദത്തില്‍ പിണറായി തുടരണോ എന്ന കാര്യത്തില്‍ ഇന്നും നാളെയുമായി  തീരുമാനമാകും. മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിണറായി മാറണമെന്ന അഭിപ്രായം പോളിറ്റ് ബ്യൂറോയിലും ഉയര്‍ന്നു കഴിഞ്ഞ  സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പിലെ പരമദയനീയ തോല്‍വിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍കൂടിയാണ് സിപിഎം കേന്ദ്ര കമ്മിറ്റി ഡല്‍ഹിയില്‍ യോഗം ചേരുന്നത്.  ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും അടിത്തറ ഇല്ലാതായിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയല്ല പോളിറ്റ് ബ്യൂറോ യോഗം കൂടിയിട്ടും വലിയ കാര്യമൊന്നുമില്ല. കേരളത്തിലും തമിഴ് നാട്ടിലും രാജസ്ഥാനിലും ഓരോ സീറ്റ് കിട്ടിയതല്ലാതെ ദേശീയരാഷ്ട്രീയത്തില്‍ തന്നെ അപ്രസക്തമായ പ്രസ്ഥാനമായിക്കുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി.

കേരളത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും പിണറായി വിജയന്‍ ഒരു മഹാഭാരമായിരിക്കുന്നു എന്ന മട്ടില്‍ ചര്‍ച്ച നടക്കുമോ എന്നതാണ് പ്രസക്തമായ കാര്യം. പിണറായി വിജയനെ മുന്നില്‍ നിറുത്തി ഇനിയൊരു  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും എല്‍ഡിഎഫ് കേരളത്തില്‍ രക്ഷപ്പെടില്ലെന്ന് സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും  വിധിയെഴുതിയ പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ പാര്‍ട്ടിയുടെ ചെലവില്‍ ഡല്‍ഹിയില്‍ കഴിയുന്ന ദേശീയ നേതാക്കള്‍ പിണറായി വിജയനെ തള്ളിപ്പറയുമോ എന്നതാണ് പ്രസക്തമായ കാര്യം. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും ഉള്‍പ്പെടെയുള്ള മഹാപ്രമാണികള്‍ പിണറായി വിജയനെ തള്ളിപ്പറയുമോ എന്നതാണ് പ്രസക്തമായ കാര്യം. തള്ളിപ്പറയാനുള്ള സാഹചര്യം ഏറെയാണുതാനും.

പാര്‍ട്ടിയുടെ കേരള ഘടകവും എല്‍ഡിഎഫ് ഘടകകക്ഷികളും തോല്‍വിക്കു കാരണം പിണറായി വിജയന്റെ  ധിക്കാര സമീപനമാണെന്നു വിധിയെഴുതിരിക്കെ, കേന്ദ്ര കമ്മിറ്റി അതു ശരിവയ്ക്കുമോ എന്നതാണ് പ്രസക്തമായ വിഷയം. പിണറായിയെ മാറ്റുന്നില്ലെങ്കില്‍ കേരളത്തില്‍ സിപിഎം വട്ടപ്പൂജ്യമാകുമെന്ന പച്ചയായ സത്യം കേന്ദ്ര കമ്മിറ്റി ശരിവയ്ക്കുകയും അത് പോളിറ്റ് ബ്യൂറോ അംഗീകരിക്കുകയും ചെയ്യുമോ എന്നതാണ് പ്രസക്തമായ കാര്യം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ തലമൂത്ത സഖാക്കള്‍ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ കരപറ്റിയിട്ടുണ്ട്.  പിണറായിയെ കേന്ദ്രകമ്മിറ്റിയില്‍ തുറന്നുവിമര്‍ശിക്കാന്‍ കേരളത്തില്‍നിന്നുള്ള ആരു ധൈര്യപ്പെടും എന്നതാണ് പ്രസക്തമായ കാര്യം. കെ.കെ. ഷൈലജ ഉള്‍പ്പെടെ നേതാക്കള്‍ കേരളത്തില്‍ പിണറായി വിജയനെതിരെ പരസ്യമായി തിരിഞ്ഞുകഴിഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദമായ അവലോകനത്തിനായാണ്  സിപിഎം കേന്ദ്രകമ്മിറ്റി ഇന്നു മുതല്‍ സമ്മേളിക്കുന്നത്.  കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയടക്കം ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇന്നു മുതല്‍ കേന്ദ്ര കമ്മിറ്റി ഇലക്ഷന്‍ വിചാരണ നടത്തുന്നത്. കെകെ ഷൈലജയുടേതുള്‍പ്പെടെ തോല്‍വിയാണ് പാര്‍ട്ടി പ്രധാനമായി ചര്‍ച്ച ചെയ്യുക. സിപിഎമ്മിന്റെ ആറു മുന്‍നിര നേതാക്കളാണ് പരമദയനീയമായി പരാജയപ്പെട്ടത്.   മൂന്നു ദിവസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍  കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയാണ് സിപിഎമ്മിനെയും പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തെയും കൂടുതല്‍ ആശങ്കയിലാക്കുന്നത്.

കേരളം, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടത് യോഗത്തില്‍ ചര്‍ച്ചയാകും. പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയില്‍ പ്രധാന ചര്‍ച്ച നടക്കുക. കേരളത്തിലെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ തോല്‍വിയില്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നാണ് പിബി നിര്‍ദേശം. പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരിച്ചടിക്ക് കാരണമായോ എന്നതാണ്  പാര്‍ട്ടി പരിശോധിക്കുന്നത്.
 

മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം സീതാറാം യെച്ചൂരി തള്ളാതിരുന്നത് ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. സംസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചയാകും.  ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം തിരുവനന്തപുരം ജില്ലാ നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കുകയാണ്. ഈ യോഗങ്ങളിലും പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുമെന്ന് തീര്‍ച്ചയാണ്.
 

ഇന്ന് ജില്ലാ സെക്രട്ടറിയേറ്റും നാളെയും മറ്റെന്നാളും ജില്ലാ കമ്മിറ്റിയുമാണ് ചേരുക.  തെരഞ്ഞെടുപ്പ് അവലോകനം ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തെറ്റു തിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സിപിഎം തീരുമാനിച്ചിരുന്നു.ജില്ലാ തലങ്ങളില്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് അത് ഏതു രീതിയില്‍ വേണമെന്ന് സിപിഎം അന്തിമമായി തീരുമാനിക്കുക.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (1 hour ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (1 hour ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (1 hour ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (1 hour ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (2 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (3 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (3 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (3 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (3 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (3 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (3 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (3 hours ago)

Malayali Vartha Recommends