Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും നടന്നപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനം ശക്തം; തിരുവനന്തപുരം നഗരസഭ കാവിക്കൊടി പാറിക്കും? 100ല്‍ 70 മാര്‍ക്കുമായി ബിജെപി; തലസ്ഥാനത്ത് സിപിഎം ഇല്ലാതാകുമോ?

02 JULY 2024 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; ആഞ്ഞടിച്ച് നേമം എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും നടന്നപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്. എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പ്രധാനമായി ചര്‍ച്ചയായത് നഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്. അതിന് വഴിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നഗരകേന്ദ്രങ്ങളില്‍ ബിജെപി നടത്തിയ മുന്നേറ്റം, രണ്ട് മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറോട് കാണിച്ച ഷോ.

നിയമംപാലിക്കേണ്ട രണ്ട് ജനപ്രതിനിധികള്‍ അത് കയ്യിലെടുക്കുന്ന അവസ്ഥയിലെത്തി. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കണ്ടെത്തിയിരന്നെങ്കില്‍ സര്‍വ്വതും കുളമായേനെ എന്നാണ് ഒരു ജില്ലാ കമ്മിറ്റി അംഗം ചൂണ്ടിക്കാണിച്ചത്. നഗരസഭ രൂപീകരിച്ചത് മുതല്‍ സിപിഎമ്മാണ് ഭരിക്കുന്നത്. ഇതുവരെ ഒരു മേയറും ഉണ്ടാക്കാത്ത നാണക്കേടാണ് ആര്യ വരുത്തിവച്ചത്. പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തമാണ്. തലസ്ഥാനത്ത് സിപിഐ മത്സരിക്കുന്നത് കൊണ്ട് വലിയ പ്രാധാന്യം സിപിഐ കൊടുക്കാതിരിക്കുകയും തിരുവനന്തപുരത്തെ വോട്ടുകള്‍ ആറ്റിങ്ങലില്‍ ചേര്‍ക്കുകയും ചെയ്തതും വിനയായി എന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ തിരുവനന്തപുരം നഗരസഭയില്‍ 35 കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. 100 വാര്‍ഡുകളില്‍ 52 ഇടത്തും ഇടതുപക്ഷമാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ബാക്കിവരുന്ന സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസ് ഇനി രക്ഷപെടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നഗരത്തിലെ പ്രധാന നേതാക്കളായ തമ്പാനൂര്‍ സതീഷ്, മഹേശ്വരന്‍ നായര്‍ തുടങ്ങിയവരെല്ലാം ബിജെപി പാളയത്തിലേക്ക് പോയി. സിപിഎമ്മിന്റെ കാര്യം അങ്ങനെയല്ല, നേതാക്കളും പ്രവര്‍ത്തകരും ഉണ്ടായിട്ടും മുന്നേറാനാകുന്നില്ല. അത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്.

നഗരസഭയില്‍ മാത്രമല്ല ജില്ലയിലാകെ ബിജെപി മികച്ച പ്രകടനമാണ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് വലിയ വിജയത്തിലേക്ക് നീങ്ങുമെന്നാണ് ബിജെപി സംസ്ഥാന സമിതി വിലയിരുത്തുന്നത്. വോട്ട് ഷെയറിന്റെ അടിസ്ഥാനത്തിലാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കനുസരിച്ച് തിരുവനന്തപുരം നഗരസഭയിലെ 70 വാര്‍ഡുകളില്‍ ബിജെപി മുന്നിലാണ്. 15 വാര്‍ഡുകളില്‍ രണ്ടാമതും. 22 പഞ്ചായത്തുകളില്‍ ഏഴെണ്ണത്തില്‍ ഒന്നാമതെത്തി. അഞ്ചിടത്ത് രണ്ടാമതും. ഇതെല്ലാം സിപിഎമ്മിനെ വല്ലാതെ ആശങ്കാകുലരാക്കുന്നു.

അതുകൊണ്ടാണ് എം.സ്വരാജിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കമ്മിറ്റിയില്‍ വളരെ സത്യസന്ധമായി അംഗങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ന്യൂനപക്ഷങ്ങളോട് അമിത ആഭിമുഖ്യം കാണിക്കുന്നത് തിരിച്ചടിയാകുമെന്ന് പലരും ചൂണ്ടിക്കാടിയപ്പോള്‍ ജില്ലാ സെക്രട്ടറിക്ക് ഇഷ്ടമായില്ല. അവസാനം സെക്രട്ടറിക്ക് തിരുത്തുവരുത്തേണ്ടിവന്നു. തലസ്ഥാന വികസനത്തോട് മന്ത്രി മുഹമ്മദ് റിയാസ് കാണിക്കുന്ന വിവേചനവും ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനമുയര്‍ന്നു.



ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാരുടെ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തി. വട്ടിയൂര്‍ക്കാവിലും നേമത്തും കഴക്കൂട്ടത്തും താമര വിരിയാറായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12,041 വോട്ടിന്റെ ലീഡാണ് കുമ്മനം രാജശേഖരന്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നേടിയത്. ഇത്തവണയത് 22,126 ആയി കൂടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കെ.മുരളീധരന്‍ മത്സരിക്കാനിറങ്ങിയതോടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും ബിജെപിക്ക് നല്ല സാധ്യതയുണ്ട്.

കഴക്കൂട്ടത്ത് വി.മുരളീധരനും ശോഭാ സുരേന്ദ്രനും മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണത്തിന് നേതാക്കള്‍ പോലും എത്താത്തതിരുന്നിട്ടും അവര്‍ നല്ല മത്സരം കാഴ്ചവെച്ചു. കെ.സുരേന്ദ്രന്റെ നേതൃത്വവുമായി അവരന്ന് തുറന്നയുദ്ധത്തിലായിരുന്നു. നഗരഭരണം സിപിഎം തിരിച്ചുപിടിക്കണമെങ്കില്‍ തീരദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കണം. അല്ലാത്തപക്ഷം വലിയ തിരിച്ചടിയുണ്ടാകും. കോണ്‍ഗ്രസിന്റെ സഹായത്തോടെ ഭരണം നടത്തേണ്ട അവസ്ഥയുണ്ടാകും. അതോടെ ഇന്ത്യാ മുന്നണി കേരളത്തിലും യാഥാര്‍ത്ഥ്യമാകും.



ബിജെപിക്ക് അധികാരം കിട്ടിയാല്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് കീഴിലുള്ള നിരവധി പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. അതുവഴി ഐ.ടി മേഖലയായ കഴക്കൂട്ടം, തുറമുഖ പ്രദേശമായ വിഴിഞ്ഞം, ടൂറിസം കേന്ദ്രങ്ങളായ കോവളം, ശഖുംമുഖം എന്നിവിടങ്ങളില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനാകും. വിഎസ്എസ്.സി അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള നഗരമാണ്. അതിലൂടെ സാധ്യമാകുന്ന പദ്ധതികള്‍. കര, നാവിക, വ്യോമ സേനകളുടെ കേന്ദ്രങ്ങളുമുണ്ട്. അതുകൊണ്ട് പ്രതിരോധവകുപ്പിന്റെ പദ്ധതികളും നടപ്പാക്കാനാകും. അങ്ങനെ എല്ലാം കൊണ്ടും ബിജെപിക്ക് ഏറ്റവും അനുകൂലമായ സമയമാണ് നിലവില്‍ തലസ്ഥാനത്തുള്ളത്.

നേതാക്കളുടെ തമ്മിലടിയും പടലപ്പിണക്കങ്ങളും മാറ്റിവച്ചാല്‍ സിപിഎമ്മിനെ തകര്‍ക്കാന് ഇതുപോലവസരം ഇനിയുണ്ടാകില്ല. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും ഉണ്ടാകണം. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും പേര് മാറ്റിയാണ് സംസ്ഥാനം നടപ്പാക്കിയിട്ടുള്ളത്. അങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകണം. കോര്‍പ്പറേഷനില്‍ നിരവധി അഴിമതികളാണ് വര്‍ഷങ്ങളായി നടന്നിട്ടുള്ളത്. അടുത്തകാലത്ത് പട്ടികജാതി വികസനഫണ്ട് തട്ടിപ്പ് അടക്കം നടന്നിട്ടുണ്ട്. അതെല്ലാം ചര്‍ച്ചയാക്കണം. മത്സ്യത്തൊഴിലാളികളടക്കം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുളഅള ശ്രമമുണ്ടാകണം. തൃശൂരിലേത് പോലെ ജനം കൂടെ നില്‍ക്കും ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (6 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (7 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (10 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (10 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (10 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (12 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (12 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (12 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (12 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (12 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (12 hours ago)

Malayali Vartha Recommends