Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും നടന്നപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനം ശക്തം; തിരുവനന്തപുരം നഗരസഭ കാവിക്കൊടി പാറിക്കും? 100ല്‍ 70 മാര്‍ക്കുമായി ബിജെപി; തലസ്ഥാനത്ത് സിപിഎം ഇല്ലാതാകുമോ?

02 JULY 2024 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ; അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാല്‍ എം.പി

ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍ എംഎല്‍.എ

ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവം; കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ വേട്ടയാടൽ നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം; കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഉത്തരവ്

പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥം പൊരുതുന്ന ഏതൊരു സഖാവിന്റെയും ഹൃദയം തൊട്ടറിയുന്ന ഒരു നേതാവുണ്ടായിരുന്നു; പാർട്ടിക്കും സഖാക്കൾക്കും നേരെയുള്ള അക്രമങ്ങളെ ഉയിര് കൊടുത്ത് പ്രതിരോധിക്കാൻ സഖാക്കൾക്ക് ആവേശവും ഊർജ്ജവും ധൈര്യവും നൽകിയിരുന്നു നേതാവ്; പി ജയരാജനെ വാഴ്ത്തി അർജുൻ ആയങ്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും നടന്നപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്. എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പ്രധാനമായി ചര്‍ച്ചയായത് നഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്. അതിന് വഴിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നഗരകേന്ദ്രങ്ങളില്‍ ബിജെപി നടത്തിയ മുന്നേറ്റം, രണ്ട് മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറോട് കാണിച്ച ഷോ.

നിയമംപാലിക്കേണ്ട രണ്ട് ജനപ്രതിനിധികള്‍ അത് കയ്യിലെടുക്കുന്ന അവസ്ഥയിലെത്തി. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കണ്ടെത്തിയിരന്നെങ്കില്‍ സര്‍വ്വതും കുളമായേനെ എന്നാണ് ഒരു ജില്ലാ കമ്മിറ്റി അംഗം ചൂണ്ടിക്കാണിച്ചത്. നഗരസഭ രൂപീകരിച്ചത് മുതല്‍ സിപിഎമ്മാണ് ഭരിക്കുന്നത്. ഇതുവരെ ഒരു മേയറും ഉണ്ടാക്കാത്ത നാണക്കേടാണ് ആര്യ വരുത്തിവച്ചത്. പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തമാണ്. തലസ്ഥാനത്ത് സിപിഐ മത്സരിക്കുന്നത് കൊണ്ട് വലിയ പ്രാധാന്യം സിപിഐ കൊടുക്കാതിരിക്കുകയും തിരുവനന്തപുരത്തെ വോട്ടുകള്‍ ആറ്റിങ്ങലില്‍ ചേര്‍ക്കുകയും ചെയ്തതും വിനയായി എന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ തിരുവനന്തപുരം നഗരസഭയില്‍ 35 കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. 100 വാര്‍ഡുകളില്‍ 52 ഇടത്തും ഇടതുപക്ഷമാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ബാക്കിവരുന്ന സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസ് ഇനി രക്ഷപെടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നഗരത്തിലെ പ്രധാന നേതാക്കളായ തമ്പാനൂര്‍ സതീഷ്, മഹേശ്വരന്‍ നായര്‍ തുടങ്ങിയവരെല്ലാം ബിജെപി പാളയത്തിലേക്ക് പോയി. സിപിഎമ്മിന്റെ കാര്യം അങ്ങനെയല്ല, നേതാക്കളും പ്രവര്‍ത്തകരും ഉണ്ടായിട്ടും മുന്നേറാനാകുന്നില്ല. അത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്.

നഗരസഭയില്‍ മാത്രമല്ല ജില്ലയിലാകെ ബിജെപി മികച്ച പ്രകടനമാണ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് വലിയ വിജയത്തിലേക്ക് നീങ്ങുമെന്നാണ് ബിജെപി സംസ്ഥാന സമിതി വിലയിരുത്തുന്നത്. വോട്ട് ഷെയറിന്റെ അടിസ്ഥാനത്തിലാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കനുസരിച്ച് തിരുവനന്തപുരം നഗരസഭയിലെ 70 വാര്‍ഡുകളില്‍ ബിജെപി മുന്നിലാണ്. 15 വാര്‍ഡുകളില്‍ രണ്ടാമതും. 22 പഞ്ചായത്തുകളില്‍ ഏഴെണ്ണത്തില്‍ ഒന്നാമതെത്തി. അഞ്ചിടത്ത് രണ്ടാമതും. ഇതെല്ലാം സിപിഎമ്മിനെ വല്ലാതെ ആശങ്കാകുലരാക്കുന്നു.

അതുകൊണ്ടാണ് എം.സ്വരാജിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കമ്മിറ്റിയില്‍ വളരെ സത്യസന്ധമായി അംഗങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ന്യൂനപക്ഷങ്ങളോട് അമിത ആഭിമുഖ്യം കാണിക്കുന്നത് തിരിച്ചടിയാകുമെന്ന് പലരും ചൂണ്ടിക്കാടിയപ്പോള്‍ ജില്ലാ സെക്രട്ടറിക്ക് ഇഷ്ടമായില്ല. അവസാനം സെക്രട്ടറിക്ക് തിരുത്തുവരുത്തേണ്ടിവന്നു. തലസ്ഥാന വികസനത്തോട് മന്ത്രി മുഹമ്മദ് റിയാസ് കാണിക്കുന്ന വിവേചനവും ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനമുയര്‍ന്നു.



ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാരുടെ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തി. വട്ടിയൂര്‍ക്കാവിലും നേമത്തും കഴക്കൂട്ടത്തും താമര വിരിയാറായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12,041 വോട്ടിന്റെ ലീഡാണ് കുമ്മനം രാജശേഖരന്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നേടിയത്. ഇത്തവണയത് 22,126 ആയി കൂടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കെ.മുരളീധരന്‍ മത്സരിക്കാനിറങ്ങിയതോടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും ബിജെപിക്ക് നല്ല സാധ്യതയുണ്ട്.

കഴക്കൂട്ടത്ത് വി.മുരളീധരനും ശോഭാ സുരേന്ദ്രനും മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണത്തിന് നേതാക്കള്‍ പോലും എത്താത്തതിരുന്നിട്ടും അവര്‍ നല്ല മത്സരം കാഴ്ചവെച്ചു. കെ.സുരേന്ദ്രന്റെ നേതൃത്വവുമായി അവരന്ന് തുറന്നയുദ്ധത്തിലായിരുന്നു. നഗരഭരണം സിപിഎം തിരിച്ചുപിടിക്കണമെങ്കില്‍ തീരദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കണം. അല്ലാത്തപക്ഷം വലിയ തിരിച്ചടിയുണ്ടാകും. കോണ്‍ഗ്രസിന്റെ സഹായത്തോടെ ഭരണം നടത്തേണ്ട അവസ്ഥയുണ്ടാകും. അതോടെ ഇന്ത്യാ മുന്നണി കേരളത്തിലും യാഥാര്‍ത്ഥ്യമാകും.



ബിജെപിക്ക് അധികാരം കിട്ടിയാല്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് കീഴിലുള്ള നിരവധി പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. അതുവഴി ഐ.ടി മേഖലയായ കഴക്കൂട്ടം, തുറമുഖ പ്രദേശമായ വിഴിഞ്ഞം, ടൂറിസം കേന്ദ്രങ്ങളായ കോവളം, ശഖുംമുഖം എന്നിവിടങ്ങളില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനാകും. വിഎസ്എസ്.സി അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള നഗരമാണ്. അതിലൂടെ സാധ്യമാകുന്ന പദ്ധതികള്‍. കര, നാവിക, വ്യോമ സേനകളുടെ കേന്ദ്രങ്ങളുമുണ്ട്. അതുകൊണ്ട് പ്രതിരോധവകുപ്പിന്റെ പദ്ധതികളും നടപ്പാക്കാനാകും. അങ്ങനെ എല്ലാം കൊണ്ടും ബിജെപിക്ക് ഏറ്റവും അനുകൂലമായ സമയമാണ് നിലവില്‍ തലസ്ഥാനത്തുള്ളത്.

നേതാക്കളുടെ തമ്മിലടിയും പടലപ്പിണക്കങ്ങളും മാറ്റിവച്ചാല്‍ സിപിഎമ്മിനെ തകര്‍ക്കാന് ഇതുപോലവസരം ഇനിയുണ്ടാകില്ല. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും ഉണ്ടാകണം. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും പേര് മാറ്റിയാണ് സംസ്ഥാനം നടപ്പാക്കിയിട്ടുള്ളത്. അങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകണം. കോര്‍പ്പറേഷനില്‍ നിരവധി അഴിമതികളാണ് വര്‍ഷങ്ങളായി നടന്നിട്ടുള്ളത്. അടുത്തകാലത്ത് പട്ടികജാതി വികസനഫണ്ട് തട്ടിപ്പ് അടക്കം നടന്നിട്ടുണ്ട്. അതെല്ലാം ചര്‍ച്ചയാക്കണം. മത്സ്യത്തൊഴിലാളികളടക്കം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുളഅള ശ്രമമുണ്ടാകണം. തൃശൂരിലേത് പോലെ ജനം കൂടെ നില്‍ക്കും ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (3 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (4 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (4 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (4 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (8 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (9 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (12 hours ago)

Malayali Vartha Recommends