Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..

ഇസ്രായേലിന്റെ വിഖ്യാത സുരക്ഷാ സംവിധാനങ്ങളുടെ ബലഹീനത വീണ്ടും വെളിപ്പെടുത്തുകയാണ് വെള്ളിയാഴ്ചത്തെ ഹൂതികളുടെ ആക്രമണം

20 JULY 2024 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

വിവരാവകാശം കൊടുത്തിട്ടു പോലും വ്യക്തമായ മറുപടി സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല; വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നു എന്ന ഒഴുക്കന്‍ മറുപടി; പിണറായി വിജയന്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി

ശബരിമല സ്വര്‍ണപ്പാളികള്‍ വിറ്റതാര്‍ക്ക്, ആര്‍ക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല; കുറ്റവാളികള്‍ ആരായാലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

വര്‍ഗ്ഗീയ വിഭജനം കൊണ്ട് മാത്രമേ 2026 ലെ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നുള്ള ധാരണ; ജനങ്ങളെ മതപരമായി വിഭജിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് ഇളകുമ്പോൾ കാണാൻ നല്ല രസം ആണ്; കണ്ഠര് രാജീവരുടെ അറസ്റ്റിൽ രാഹുൽ ഈശ്വറിന്റെ നിലപാട് വിമർശിച്ച് സിപിഐഎം നേതാവ് ഡോക്‌ടർ പി കെ ഗോപൻ; ദൈവ തുല്യരായി പത്മകുമാർ പറഞ്ഞത് തന്ത്രിയാണെന്ന് തെളിഞ്ഞുവോ?

കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹംതന്നെ പറയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ...കർണാടക തരുന്നത് കോൺഗ്രസിന്‍റെ ഫണ്ടായി കാണാനാകില്ല, ഡിവൈഎഫ്ഐ 100 വീടുകൾക്കുള്ള പണംതന്നു

ഇസ്രായേലിന്റെ വിഖ്യാത സുരക്ഷാ സംവിധാനങ്ങളുടെ ബലഹീനത വീണ്ടും വെളിപ്പെടുത്തുകയാണ് വെള്ളിയാഴ്ചത്തെ ഹൂതികളുടെ ആക്രമണം. യെമനിൽനിന്ന് വിക്ഷേപിച്ച ഡ്രോൺ ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ തെൽ അവീവിനെ മാത്രമല്ല പ്രകമ്പനം കൊള്ളിച്ചത്, പ്രതിരോധ സംവിധാനങ്ങളുടെ അടിത്തറ ഇളക്കുന്ന ആക്രമണം കൂടിയായിരുന്നുവത്. തെൽ അവീവിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യഫ എന്ന പേരിട്ട പുതിയ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഹൂതികളുടെ സൈനിക വക്താവ് യഹ്‍യ സാരീ വ്യക്തമാക്കി. പുരാതന ഫലസ്തീൻ നഗരത്തിന്റെ പേരാണ് ഡ്രോണിനും നൽകിയിരിക്കുന്നത്. നിലവിൽ ഈ പ്രദേശം തെൽ അവീവിന്റെ ഭാഗമാണ്. ശത്രുവിന്റെ റഡാറടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ തങ്ങളുടെ പുതിയ ഡ്രോണിന് കഴിവുണ്ടെന്ന് യഹ്‍യ സാരീ പറയുന്നു. ഇത്തരത്തിലുള്ള ആയുധങ്ങൾ ഹൂതികളുടെ കൈവശം നിരവധിയുണ്ടെന്നാണ് റിപ്പോർട്ട്.

നേരത്തേ ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ ആക്രമിച്ച് വലിയ തലവേദനയാണ് ഹൂതികൾ സൃഷ്ടിച്ചിരുന്നത്. ഇത് കൂടാതെ എയ്‍ലാത്ത് തുറമുഖ നഗരവും നിരവധി തവണ ആക്രമിച്ചു. പുതിയ ആക്രമണത്തോടെ തെൽ അവീവും ഇനി തങ്ങളുടെ ഒന്നാം നമ്പർ ലക്ഷ്യസ്ഥാനമാണെന്ന് ഉറപ്പിക്കുകയാണ് ഹൂതികൾ.

എവിടെയൊക്കെ ആക്രമിക്കണം എന്നതിന്റെ വ്യക്തമായ രൂപരേഖ തങ്ങളുടെ കൈവശമുണ്ടെന്ന് ഹൂതികൾ പറയുന്നു. ഇതിൽ പലതും ഇസ്രായേലിന്റെ അതിസുരക്ഷാ പ്രാധാന്യമുള്ള സൈനിക താവളങ്ങളാണ്. ഗസ്സയിലെ വംശഹത്യക്കും കൂട്ടക്കൊലകൾക്കും മറുപടിയായി ഇനിയും ആക്രമണങ്ങളുണ്ടാകുമെന്നും യഹ്‍യ സാരീ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗസ്സയുടെ വീരോചിത ചെറുത്തുനിൽപ്പിനുള്ള പിന്തുണയും അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിച്ചു.    

ഡ്രോൺ ആക്രമണത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഇസ്രായേൽ നേതൃത്വത്തിനെതിരെ ഉയരുന്നത്. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തിയെ ഇസ്രായേലി മാധ്യമങ്ങൾ തന്നെ ചോദ്യം ചെയ്യുന്നു. രാജ്യാതിർത്തിയിലാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരത്തെയുണ്ടായിരുന്നത്. ഇപ്പോഴത് തെൽ അവീവിലുമെത്തിയിരിക്കുന്നു.

ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ കടലിന്റെ ദിശയിൽനിന്നാണ് തെൽ അവീവിലെത്തിയത്. തുടർന്ന് ഷാലോം അലൈചം തെരുവിന് സമീപത്തെ യഹൂദ തെരുവിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്ഫോടനത്തിന്റെ പ്രതിധ്വനികൾ വെസ്റ്റ് ബാങ്ക് വരെയുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവം ഇസ്രായേലി ജനതയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത്തരമൊരു സംഭവം ഇസ്രായേലെന്ന അധിനിവേശ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

ഡ്രോണിനെ തിരിച്ചറിയാൻ കരയിലും കടലിലുമുള്ള റഡാറുകളുടെ കഴിവില്ലായ്മയുടെ തെളിവാണിതെന്ന വിമർശനവും ഉയരുന്നുണ്ട്. തെൽ അവീവിലെ യു.എസ് കോൺസുലേറ്റിന് സമീപമാണ് ആക്രമണമുണ്ടായത്. ഇവിടെ കനത്ത സുരക്ഷാസന്നാഹമാണുള്ളത്. എന്നിട്ടും എന്തുകൊണ്ട് ഡ്രോണിനെ തടയാനായില്ലെന്ന് മാധ്യമങ്ങൾ ചോദിക്കുന്നു.

പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഉറക്കത്തിലാണെന്നും അദ്ദേഹത്തെ ആരെങ്കിലും ഉണർത്തണമെന്നും പലരും കുറ്റപ്പെടുത്തി. ഡ്രോൺ നേതാക്കളുടെ വീട്ടിലാണ് പതിച്ചിരുന്നതെങ്കിൽ അവർ ഉണർന്നുപ്രവർത്തിച്ചിരുന്നേയെന്നും ചിലർ വിമർശിച്ചു. രാജ്യസുരക്ഷ അപകടത്തിലായതിന് പിന്നാലെ സർക്കാറിനെതിരെ വലിയ ജനരോഷവും ഉയരുന്നുണ്ട്.      

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പര്യടനം റദ്ദാക്കുമന്ന റിപ്പോർട്ടും വരുന്നുണ്ട്. സംഭവത്തിന്റെ തീവ്രതയാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിലെന്ന് പല വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു.

ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യവും ഇസ്രായേലിൽ ഉയരുന്നുണ്ട്. സൈനിക വക്താവ് യഹ്‍യ സാരീയെ വകവരുത്തണമെന്നും പലരും ആവശ്യപ്പെടുന്നു. ഇതിലൂടെ സംഘടനയുടെ മനോവീര്യം തകർക്കാനാകുമെന്ന് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ കണ്ടിട്ടില്ലാത്തെ സ്ഫോടനമാണ് തെൽ അവീവ് സാക്ഷ്യംവഹിച്ചതെന്ന് ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ സുരക്ഷാ സന്നാഹത്തിലെ വിള്ളലാണ് ഇതിലൂടെ വെളിവായതെന്നും ചാനൽ വ്യക്തമാക്കി.

തങ്ങളെ ആക്രമിച്ച എല്ലാവർക്കും തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് പറഞ്ഞു. എന്നാൽ, നെതന്യാഹു സർക്കാർ ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് കുറ്റപ്പെടുത്തി.      

ഹമാസിനെതിരേ അമേരിക്കൻ പ്രസിഡന്റ് സ്ഥനാർഥി ഡോണാൾഡ് ട്രമ്പിനെതിരേ അന്ത്യശാസനം, അമേരിക്കയുടെ എല്ലാ ബന്ദികളേയും ഉടൻ വിട്ടയക്കണം. ഞാൻ അധികാരം ഏറ്റെടുക്കുന്നതിനു മുമ്പ് ബന്ദികളേ വിട്ടയച്ചില്ലെങ്കിൽ വലിയ വില നല്കേണ്ടിവരും എന്ന് ട്രമ്പിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻപ്രസിഡന്റും ആയിട്ടുള്ള ഡെണാൾഡ് ട്രംപ് തന്റെ പ്രസംഗത്തിൽ പലസ്തീനിലെ ഹമാസിനെതിരെ രൂക്ഷമായിട്ടുള്ള ഒരു ഭീഷണി മുഴക്കിയിരിക്കുന്നു. ബന്ദികളെ വിട്ടയയ്ക്കാനുള്ള ഒരു അന്ത്യ ശാസനമാണ് അമേരിക്കൻ പ്രസിഡന്റ് നടത്തിയിരിക്കുന്നത്.

ലോകം മുഴുവൻ കേൾക്കുവാനാണ് താൻ ഇത് പറയുന്നത് എന്നാണ് ട്രംപ് പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ഞങ്ങളുടെ ബന്ദികളെ ഞങ്ങൾക്ക് തിരികെ വേണം, അമേരിക്കക്കാരായിട്ടുള്ളവരെ ഉൾപ്പെടെ ബന്ദിക്കളെ മോചിപ്പിക്കണം. അധികാരമേറ്റെടുക്കുന്നതിന് മുമ്പ് അത് ചെയ്യുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ വളരെ വലിയ വില നൽകേണ്ടിവരും ഇതാണ് ട്രംമ്പ് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ തന്നെ പ്രസംഗത്തിൽ ഹമാസിന്റെ ബന്ദികളെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ട് 60 ലധികം അമേരിക്കക്കാർ ബന്ദികൾ ആക്കുകയോ തടവിൽ കടക്കുകയോ ചെയ്തിട്ടുണ്ട് ഇവരെയെല്ലാം ഉദ്ദേശിച്ചാണ് ഇപ്പോൾ ട്രംപ് പറഞ്ഞിരിക്കുന്നത്.

ലോകത്ത് മുഴുവൻ എവിടെ അമേരിക്കക്കാർക്ക് പ്രതിസന്ധി ഉണ്ടായോ അവിടെ ശക്തമായിട്ടുള്ള നിലപാട് സ്വീകരിക്കുവാനും അക്രമത്തെ അക്രമം കൊണ്ട് അടിച്ചമർത്തുകയെന്ന അതിശക്തമായ നിലപാട് എന്ന് അമേരിക്കക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു നീക്കം കൂടിയാണ് നടത്തിയിരിക്കുന്നത്    

ഒക്ടോബർ 7ന് ഗാസയിൽ നിന്നും എത്തിയ ഭീകരവാദികൾ ഇസ്രായേലിൽ 1200 പേരെ വധിച്ചപ്പോൾ ഈ കൂട്ടത്തിൽ അമേരിക്കക്കാരനായിരുന്നു അമേരിക്കൻ പൗരന്മാരും അവിടെ ടൂറിന് വന്നിട്ടുള്ള ആളുകളുണ്ടായിരുന്നു. കൂടാതെ 251 പേര് ബന്ദികൾ അക്കിയപ്പോൾൾ അതിൽ ഏകദേശം 12 പേർ അമേരിക്കക്കാർ ആയിരുന്നു .ഏതാനും പേരെ വിട്ടയച്ചു.

ബന്ദികളാക്കിയ അമേരിക്കൻ-ഇസ്രോയേലി കുടുംബങ്ങളുടെ മാതാപിതാക്കളും ബന്ധുക്കളും ട്രംപിനെ നേരിട്ട് കണ്ടിരുന്നു .ഈ കഴിഞ്ഞ വാരാന്ത്യത്തിൽ പെൻസിൽ വാനിയയിലെ ഒരു റാലിയിൽ തന്നെ ശേഷം ട്രംപ് നടത്തിയ ആദ്യത്തെ പ്രസംഗം ആയിരുന്നു ഇത്. തന്റെ ആദ്യ പ്രസംഗം തന്നെ ഭീകരവാദികൾക്കും, ഹമാസിനും താക്കീത് നല്കിയതായിരുന്നു. ആദ്യത്തെ പ്രസംഗം ബന്ദികളാക്കിയ ആളുകൾക്കും കുടുംബങ്ങൾക്കും വേണ്ടിയായിരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ  (8 minutes ago)

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (19 minutes ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (31 minutes ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (37 minutes ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (56 minutes ago)

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (7 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (7 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (7 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (7 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (8 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (8 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (8 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (9 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (9 hours ago)

Malayali Vartha Recommends