Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് കാരണമായത് ആര്‍എസ്എസ് ബന്ധം സംബന്ധിച്ച് എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം; എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റും?

27 JUNE 2025 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധാന്യം നൽകിയ ഈ നടപടി തികച്ചും അനവസരത്തിലുള്ളത്; വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം എംപി

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആക്രമിച്ചെന്ന കേസ്.. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്..കഴുത്തുളുക്ക് നാടകം പൊളിഞ്ഞു..

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി വോട്ട് പെട്ടിയിലാക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി സർക്കാർ ഒപ്പുവെച്ച പി. എം. ശ്രീ പദ്ധതി നടപ്പാക്കുന്നതു നിർത്തിവെച്ചത്; കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ പാർട്ടിയായ ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പി. എം. ശ്രീ നടപ്പാക്കും -കെ സുരേന്ദ്രൻ

എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് കാരണമായത് ആര്‍എസ്എസ് ബന്ധം സംബന്ധിച്ചു എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ ഇരിക്കുന്നയാള്‍ അതു പറയരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.

തദ്ദേശ തെരഞ്ഞടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തോല്‍വി സംഭവിച്ചാല്‍ എംവി ഗോവിന്ദനെ പുറത്താക്കാന്‍ തന്നെയാണ് പാര്‍ട്ടിയിലെ അഭിപ്രായം. വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു വര്‍ഷം പ്രൈമറി സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന ഗോവിന്ദന് ഒരു അ്ധ്യാപകനില്‍ പ്രതീക്ഷിക്കാവുന്ന പാകതയില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും വിമര്‍ശിച്ചുതുടങ്ങി. ഒരു പത്താം ക്ലാസുകാരന്റെ നിലവാരം പോലും പാര്‍ട്ടി സെക്രട്ടറിക്കില്ലെന്നും ഇംഎംഎസും നായനാരും ഇരുന്ന കസേരയുടെ നിഴലാകാന്‍ പോലും ഗോവിന്ദനു യോഗ്യതയില്ലുമെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആക്ഷേപം.

ഗോവിന്ദന് പറ്റിയ പണിയല്ല സംസ്ഥാന സെക്രട്ടറി പദമെന്നും സെക്രട്ടറിയായതിനുശേഷം തോല്‍വിയല്ലാതെ പാര്‍ട്ടിക്ക് ഒരു നേട്ടവുമുണ്ടായില്ലെന്നും സെക്രട്ടറിയേറ്റില്‍ പരസ്യമായ വിഴുപ്പകറ്റലുണ്ടായി.
വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നു കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി.രാജീവും ആക്ഷേപിച്ചു. മൈക്ക് കണ്ടാല്‍ എന്തും പറയാമെന്നു വിചാരിക്കരുതെന്ന് പിണറായി വിജയന്‍ പറഞ്ഞതിനു പിന്നാലെയാണ് സിപിഎമ്മിലെ ഏറ്റവും പരാജയപ്പെട്ട സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്ന പൊതു വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ടായിരിക്കുന്നത്.

മുന്‍പ് മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ഗോവിന്ദനെ ശാസിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തൃശൂര്‍ മാളയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ചത്. സംഭവത്തില്‍ പതിഷേധവുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് എന്‍ജിനീയറിംഗ് പ്രൊപ്രൈറ്റേഴ്‌സ് ഗില്‍ഡ് പരസ്യമായ പ്രതിഷേധം അറിയിച്ചിരുന്നു.

മൈക്കിനോട് ചേര്‍ന്നുനിന്നു സംസാരിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് എം.വി.ഗോവിന്ദന്‍ യുവാവിനെ ശാസിച്ചത്. നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി എന്നു ചോദിച്ച ഗോവിന്ദന്‍, മൈക്ക് ഓപ്പറേറ്ററെ വേദിയില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ക്ലാസെടുത്തതാണെന്നും വിശദീകരിച്ചിരുന്നു.

സിപിഐയിലും ഗോവിന്ദനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ലോക് സഭാ തെരഞ്ഞെടപ്പിലും ഇത്ര ദയനീയമായ തിരിച്ചടിയുണ്ടായതില്‍ ഗോവിന്റെ ധിക്കാര സമീപനം ഒരു ഘടകമായതാണ് ആക്ഷേപം. വേദിയില്‍ വച്ച് മൈക്കുകാരോടും പത്രക്കാരോടും വീഡിയോക്കാരോടും കയര്‍ക്കുന്ന ധിക്കാരം ഒരാള്‍ക്കും അംഗീകരിക്കാനാവില്ല. നിലമ്പൂരില്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്നും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ ഇക്കാര്യം ഗൗരവമായി പരിശോധിച്ചു മുന്നോട്ടുപോകണമെന്നും സെക്രട്ടറിയറ്റില്‍ വിമര്‍ശനമുണ്ടായി.

പിണറായി വിജയനും ഗോവിന്ദനും ഉള്‍പ്പെടെ സിപിഎം നേതൃത്വം നിലമ്പൂരില്‍ തമ്പടിച്ചിട്ടും പതിനായിരത്തോളം ഇടതുവോട്ടുകള്‍ പി.വി.അന്‍വറിന് ചോര്‍ന്നുവെന്നാണു പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ കൃത്യമായി മറുപടി നല്‍കാന്‍ തയാറാകാതിരുന്നത് തിരിച്ചടിയായെന്നും പാര്‍ട്ടയില്‍ അഭിപ്രായമുണ്ട്. നിലമ്പൂരിലെ കണക്കുകൂട്ടല്‍ പിഴച്ചെന്നും കൃത്യമായ വിലയിരുത്തല്‍ ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും പി.രാജീവ് അഭിപ്രായപ്പെട്ടു. സ്വരാജിന് വ്യക്തിപരമായ വോട്ടുകള്‍ നേടാനായില്ലെന്ന് സിപിഐ കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചിരുന്നു.

എല്‍ഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടായിട്ടില്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് ഗോവിന്ദന്‍ യോഗത്തില്‍ വച്ചതെങ്കിലും പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കള്‍ ഇതിനൊടു യോജിച്ചില്ല. മാത്രവുമല്ല എല്‍ഡിഎഫിനെക്കാള്‍ കെട്ടുറപ്പോടെയാണ് യുഡിഎഫ് പ്രവര്‍ത്തിച്ചതെന്നും സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.

പി.വി. അന്‍വര്‍ 5000 വോട്ട് നേടുമെന്നായിരുന്നു കണക്കുകൂട്ടലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.വി. ഗോവിന്ദന്‍ പറഞ്ഞത്. അതിനപ്പുറം പിടിച്ചതിനാല്‍ മുന്നണിക്കുകിട്ടേണ്ട ചില വോട്ടുകള്‍കൂടി നഷ്ടമായിട്ടുണ്ടെന്നാണ് സംസ്ഥാനസെക്രട്ടറി വിശദീകരിച്ചത്. പാര്‍ട്ടിവോട്ടുകള്‍ നന്നായി ചോര്‍ന്നിട്ടുണ്ടെന്നാണ് മറ്റുനേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. എം. സ്വരാജ് മികച്ച സ്ഥാനാര്‍ഥിയായിരുന്നു. വ്യക്തിപരമായി പതിനായിരത്തോളം വോട്ടുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങളില്‍ അന്‍വറിന്റെ വഞ്ചന വേണ്ടത്ര രീതിയില്‍ പ്രതിഫലിച്ചില്ലെന്നായിരുന്നു പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍.'

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീരൊഴുക്ക് ശക്തം... ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു....  (12 minutes ago)

ഇടുക്കി ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമാകുന്നു.  (21 minutes ago)

പിന്നെ മുഖ്യമന്ത്രി പട്ടിണി കിടക്കണോ..? ഇത് സതീശന്റെ വീട്ടിലെ കോപ്റ്റർ അല്ല..! പൊട്ടിത്തെറിച്ച് മാങ്കൂട്ടത്തില്‍  (34 minutes ago)

റാന്നിമുങ്ങുന്നു..! എല്ലാവരും ജാഗ്രത..മുന്നറിയിപ്പുമായി യുവാവ്..! ദേ ഈ ഡാം ഷട്ടർ നോക്കൂ...!ജനത്തെ മുക്കിക്കൊല്ലുന്നു  (36 minutes ago)

ആളുകൾ ടെറസുകൾ ഉണ്ടെന്ന് കരുതി വീട്ടിൽ തന്നെ കഴിയരുത്. ടെറസുകൾ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം...സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും വീണ്ടും അഭ്യർത്ഥിച്ച് മന്ത്ര  (50 minutes ago)

പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!  (1 hour ago)

മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു...  (1 hour ago)

രാത്രിക്ക് രാത്രി നിർത്താതെ കൊടും മഴ..! ഡാം തുറന്നു..! രാത്രി ഇരച്ചെത്തി വെള്ളം...! 12 ജില്ലകളിൽ അവധി  (1 hour ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (1 hour ago)

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം  (1 hour ago)

ഉത്തരവാദിത്തങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലർത്തണമെന്നും തീരുമാനങ്ങൾ പ്രതിഷ്ഠയുടെ താൽപ്പര്യം മുൻനിർത്തി ആയിരിക്കണം... ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്മദത്തനെ ഉപദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു... ആറ് ഡാമുകളിൽ റെഡ് അലർട്ട്  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

അറുപത്തഞ്ചുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം... റാന്നി മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിർദേശം  (2 hours ago)

Malayali Vartha Recommends