Widgets Magazine
27
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ മഴ... ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ തുടരും, 3 ദിവസം അതിശക്ത മഴ മുന്നറിയിപ്പ്


ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...


സൈനിക ബിരുദധാരികളുമായുള്ള കൂടിക്കാഴ്ച.. പ്രസിഡന്റ് പുടിൻ ഒറെഷ്‌നിക്കിന്റെ വൻതോതിലുള്ള ഉത്പാദനം, ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു..ഭയത്തിൽ നാറ്റോ രാജ്യങ്ങൾ..


തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..


നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് കാരണമായത് ആര്‍എസ്എസ് ബന്ധം സംബന്ധിച്ച് എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം; എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റും?

27 JUNE 2025 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

പൊതു തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നത് ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും ജനാധിപത്യ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആൻ്റണി; ആൻ്റണിയുടെ പ്രസംഗം ഇന്ദിരയുടെ മനംമാറ്റിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലാതായിരിക്കുന്നു; യുഡിഎഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

അടുത്ത തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കും; എൽ.ഡി.എഫ് സർക്കാരിൻ്റെ മരണമണി മുഴങ്ങുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ് വഴക്കം; സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

70 വയസ്സ് കഴിഞ്ഞവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് കാരണമായത് ആര്‍എസ്എസ് ബന്ധം സംബന്ധിച്ചു എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ ഇരിക്കുന്നയാള്‍ അതു പറയരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.

തദ്ദേശ തെരഞ്ഞടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തോല്‍വി സംഭവിച്ചാല്‍ എംവി ഗോവിന്ദനെ പുറത്താക്കാന്‍ തന്നെയാണ് പാര്‍ട്ടിയിലെ അഭിപ്രായം. വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു വര്‍ഷം പ്രൈമറി സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന ഗോവിന്ദന് ഒരു അ്ധ്യാപകനില്‍ പ്രതീക്ഷിക്കാവുന്ന പാകതയില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും വിമര്‍ശിച്ചുതുടങ്ങി. ഒരു പത്താം ക്ലാസുകാരന്റെ നിലവാരം പോലും പാര്‍ട്ടി സെക്രട്ടറിക്കില്ലെന്നും ഇംഎംഎസും നായനാരും ഇരുന്ന കസേരയുടെ നിഴലാകാന്‍ പോലും ഗോവിന്ദനു യോഗ്യതയില്ലുമെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആക്ഷേപം.

ഗോവിന്ദന് പറ്റിയ പണിയല്ല സംസ്ഥാന സെക്രട്ടറി പദമെന്നും സെക്രട്ടറിയായതിനുശേഷം തോല്‍വിയല്ലാതെ പാര്‍ട്ടിക്ക് ഒരു നേട്ടവുമുണ്ടായില്ലെന്നും സെക്രട്ടറിയേറ്റില്‍ പരസ്യമായ വിഴുപ്പകറ്റലുണ്ടായി.
വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നു കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി.രാജീവും ആക്ഷേപിച്ചു. മൈക്ക് കണ്ടാല്‍ എന്തും പറയാമെന്നു വിചാരിക്കരുതെന്ന് പിണറായി വിജയന്‍ പറഞ്ഞതിനു പിന്നാലെയാണ് സിപിഎമ്മിലെ ഏറ്റവും പരാജയപ്പെട്ട സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്ന പൊതു വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ടായിരിക്കുന്നത്.

മുന്‍പ് മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ഗോവിന്ദനെ ശാസിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തൃശൂര്‍ മാളയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ചത്. സംഭവത്തില്‍ പതിഷേധവുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് എന്‍ജിനീയറിംഗ് പ്രൊപ്രൈറ്റേഴ്‌സ് ഗില്‍ഡ് പരസ്യമായ പ്രതിഷേധം അറിയിച്ചിരുന്നു.

മൈക്കിനോട് ചേര്‍ന്നുനിന്നു സംസാരിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് എം.വി.ഗോവിന്ദന്‍ യുവാവിനെ ശാസിച്ചത്. നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി എന്നു ചോദിച്ച ഗോവിന്ദന്‍, മൈക്ക് ഓപ്പറേറ്ററെ വേദിയില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ക്ലാസെടുത്തതാണെന്നും വിശദീകരിച്ചിരുന്നു.

സിപിഐയിലും ഗോവിന്ദനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ലോക് സഭാ തെരഞ്ഞെടപ്പിലും ഇത്ര ദയനീയമായ തിരിച്ചടിയുണ്ടായതില്‍ ഗോവിന്റെ ധിക്കാര സമീപനം ഒരു ഘടകമായതാണ് ആക്ഷേപം. വേദിയില്‍ വച്ച് മൈക്കുകാരോടും പത്രക്കാരോടും വീഡിയോക്കാരോടും കയര്‍ക്കുന്ന ധിക്കാരം ഒരാള്‍ക്കും അംഗീകരിക്കാനാവില്ല. നിലമ്പൂരില്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്നും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ ഇക്കാര്യം ഗൗരവമായി പരിശോധിച്ചു മുന്നോട്ടുപോകണമെന്നും സെക്രട്ടറിയറ്റില്‍ വിമര്‍ശനമുണ്ടായി.

പിണറായി വിജയനും ഗോവിന്ദനും ഉള്‍പ്പെടെ സിപിഎം നേതൃത്വം നിലമ്പൂരില്‍ തമ്പടിച്ചിട്ടും പതിനായിരത്തോളം ഇടതുവോട്ടുകള്‍ പി.വി.അന്‍വറിന് ചോര്‍ന്നുവെന്നാണു പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ കൃത്യമായി മറുപടി നല്‍കാന്‍ തയാറാകാതിരുന്നത് തിരിച്ചടിയായെന്നും പാര്‍ട്ടയില്‍ അഭിപ്രായമുണ്ട്. നിലമ്പൂരിലെ കണക്കുകൂട്ടല്‍ പിഴച്ചെന്നും കൃത്യമായ വിലയിരുത്തല്‍ ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും പി.രാജീവ് അഭിപ്രായപ്പെട്ടു. സ്വരാജിന് വ്യക്തിപരമായ വോട്ടുകള്‍ നേടാനായില്ലെന്ന് സിപിഐ കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചിരുന്നു.

എല്‍ഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടായിട്ടില്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് ഗോവിന്ദന്‍ യോഗത്തില്‍ വച്ചതെങ്കിലും പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കള്‍ ഇതിനൊടു യോജിച്ചില്ല. മാത്രവുമല്ല എല്‍ഡിഎഫിനെക്കാള്‍ കെട്ടുറപ്പോടെയാണ് യുഡിഎഫ് പ്രവര്‍ത്തിച്ചതെന്നും സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.

പി.വി. അന്‍വര്‍ 5000 വോട്ട് നേടുമെന്നായിരുന്നു കണക്കുകൂട്ടലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.വി. ഗോവിന്ദന്‍ പറഞ്ഞത്. അതിനപ്പുറം പിടിച്ചതിനാല്‍ മുന്നണിക്കുകിട്ടേണ്ട ചില വോട്ടുകള്‍കൂടി നഷ്ടമായിട്ടുണ്ടെന്നാണ് സംസ്ഥാനസെക്രട്ടറി വിശദീകരിച്ചത്. പാര്‍ട്ടിവോട്ടുകള്‍ നന്നായി ചോര്‍ന്നിട്ടുണ്ടെന്നാണ് മറ്റുനേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. എം. സ്വരാജ് മികച്ച സ്ഥാനാര്‍ഥിയായിരുന്നു. വ്യക്തിപരമായി പതിനായിരത്തോളം വോട്ടുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങളില്‍ അന്‍വറിന്റെ വഞ്ചന വേണ്ടത്ര രീതിയില്‍ പ്രതിഫലിച്ചില്ലെന്നായിരുന്നു പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍.'

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ കുട്ടി മരിച്ചു..!നിലവിളിച്ച് 'അമ്മ  (4 minutes ago)

കൗൺഡൗൺ തുടങ്ങി ആയുസ്സറാതെ ഖമേനി ചാവും ഉറപ്പിച്ച് ഇസ്രായേൽ..! ബങ്കറില്‍ സംഭവിച്ചത്...!  (18 minutes ago)

സ്വര്‍ണവിലയില്‍ കുറവ്...  (44 minutes ago)

ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ്  (52 minutes ago)

അഞ്ചു സെന്റീമീറ്റര്‍ വീതമാണ് ഓരോ ഷട്ടറും തുറന്നത്...  (59 minutes ago)

ലോകപ്രശസ്തമായ രഥയാത്ര ഇന്ന്  (1 hour ago)

ശേഖരിക്കുന്ന കുപ്പികള്‍ പുനരുപയോഗ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ചെലവാണ്  (1 hour ago)

മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

ചില്ലറ വില്‍പനക്ക് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കുകയും ചെയ്തുകൊണ്ട്  (1 hour ago)

തുടര്‍ച്ചയായ മഴ... ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ തുടരും, 3 ദിവസം അതിശക്ത മഴ മുന്നറിയിപ്പ്  (1 hour ago)

ലാലോ ഷിഫ്രിന്‍ അന്തരിച്ചു...  (2 hours ago)

മേഘവിസ്ഫോടനത്തില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു...  (2 hours ago)

ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നു...  (2 hours ago)

തലസ്ഥാനത്ത് ഉപതെരഞ്ഞടുപ്പ് രാജീവ് സജീവമാകുന്നു തരൂരിന് കോൺഗ്രസ് കെണി  (2 hours ago)

മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി  (3 hours ago)

Malayali Vartha Recommends