Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

രാജ് ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കരുതെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞു; രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടു വന്ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

27 JUNE 2025 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടു വന്ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ്  അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- രാജ് ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കരുതെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞതാണ്. പിന്നീടാണ് മന്ത്രി പി. പ്രസാദുമായി പ്രശ്‌നമുണ്ടായത്. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന്റെ അന്നാണ് മന്ത്രി ശിവന്‍കുട്ടിയുമായി പ്രശ്‌നമുണ്ടായത്. അപ്പോഴൊക്കെ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അന്നു തന്നെ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നു.

രാജ്ഭവനെയും ഗവര്‍ണറെയും രാഷ്ട്രീയ- മത പ്രചരണത്തിനുള്ള വേദിയാക്കി മാറ്റരുത്. ഗവര്‍ണര്‍ക്ക് ആര്‍.എസ്.എസുകാരനായി തുടരാം. പക്ഷെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യരുത്. ഇത് മതേതര കേരളമാണെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കും ഭരണകൂടത്തിനുമുണ്ട്. മുഖ്യമന്ത്രി ഇപ്പോഴെങ്കിലും പ്രതിഷേധിച്ചത് നന്നായി. പക്ഷെ വൈകിപ്പോയി. ഗവര്‍ണറുടെ പരിപാടികള്‍ ഇത്തരം പ്രചരണങ്ങളുടെ വേദിയാക്കി മാറ്റരുത്.

ഞങ്ങള്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുമ്പോള്‍ ആര്‍.എസ്.എസ് വര്‍ഗീയധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. അതേ നറേറ്റീവിലേക്ക് മുഖ്യമന്ത്രിയും സി.പി.എമ്മും പോകരുത്. കേരളത്തെ മതസൗഹാര്‍ദ്ദത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടു നില്‍ക്കരുത്. സ്വകാര്യ പരിപാടിക്ക് സര്‍വകലാശാല അനുമതി കൊടുത്തത് ഇവരെല്ലാം പരസ്പരം അറിഞ്ഞുകൊണ്ടാണ്. എന്നിട്ടാണ് പിന്നീട് നാടകം കളിക്കുന്നത്. മതപരമായ പ്രചരണം നടത്തുന്ന സംഘടനയ്ക്ക് സര്‍വകലാശാല ഹാള്‍ കൊടുക്കുന്നത് ശരിയാണോ? ഇത്തരം സംഭവങ്ങള് ആവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ പറയണം.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഗവര്‍ണറുടെ നേതൃത്വത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രഭാഷണ പരമ്പര നടത്തുന്നതില്‍ ഒരു തെറ്റുമില്ല. അതുമായി ബന്ധപ്പെട്ട വിദഗ്ധരെയാണ് അതിനു വേണ്ടി കൊണ്ടു വരേണ്ടത്. പക്ഷെ ആര്‍.എസ്.എസ് നേതാവിനെ കൊണ്ടു വന്ന് മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിക്കുന്ന കാമ്പയിന്‍ കേരളത്തില്‍ നടക്കില്ല.

അന്‍വര്‍ വേണമെന്ന് പറഞ്ഞവരെല്ലാം അത് മാറ്റിപ്പറഞ്ഞിട്ടുണ്ട്. വാതില്‍ അടയ്ക്കണമെന്ന തീരുമാനം യു.ഡി.എഫ് എടുത്തതാണ്. ഏതെങ്കിലും കാലത്ത് ആ വിഷയം വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്യും. ഇപ്പോള്‍ വാതില്‍ അടച്ചിരിക്കുകയാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കൊന്നും മറുപടി പറയാനാകില്ല. ഈ വിഷയത്തില്‍ നല്ല വ്യക്തതയുള്ള ആളാണ് ഡോ. എം.കെ മുനീര്‍. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ സംഘടനകള്‍ക്കും ഒരോ അഭിപ്രായമായിരുന്നെങ്കില്‍ ഒറ്റ മുസ്ലീം സംഘടന മതിയായിരുന്നല്ലോ.

തിരഞ്ഞെടുപ്പ് കാലത്ത് ജമാ അത്ത് ഇസ്ലാമി വിഷയമൊക്കെ ചില ചനലുകള്‍ ഉള്‍പ്പെടെ ഓടിക്കാന്‍ നോക്കിയതാണ്. എന്നാല്‍ യു.ഡി.എഫിന്റെ പൊളിറ്റിക്കല്‍ നറേറ്റീവ് എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാമെന്ന് ഞങ്ങള്‍ക്കറിയാം. അതിന്റെ പ്രതിഫലനമാണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പ് അജണ്ട മാറ്റാന്‍ ഒരുപാട് പേര്‍ ശ്രമിച്ചു. അജണ്ട തീരുമാനിച്ചത് യു.ഡി.എഫാണ്. കെ.പി.സി.സി യോഗത്തിന്റെ ഉള്ളതും ഇല്ലാത്തതുമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ സി.പി.എം സെക്രട്ടേറിയറ്റില്‍ എന്താണ് നടന്നതെന്ന വാര്‍ത്ത കൂടി നല്‍കണം. ടീം യു.ഡി.എഫാണ് വിജയത്തിന് പിന്നില്‍. വിജയം വ്യക്തി കേന്ദ്രീകൃതമല്ല വിജയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (20 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (32 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (41 minutes ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (50 minutes ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (1 hour ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (1 hour ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (1 hour ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (1 hour ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (1 hour ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (1 hour ago)

ചിരിപരത്തി വീഡിയോ  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ  (2 hours ago)

ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട്  (2 hours ago)

Malayali Vartha Recommends