Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

'യുഎയിൽ ഏതാണ്ട്‌ 12 ലക്ഷം മലയാളികളായ പ്രവാസികളുണ്ട്‌. സൗദിയിൽ അത്‌ 15 ലക്ഷം കാണണം'; അങ്ങനെ വയോധികരും ഗര്‍ഭിണികളുമടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍, നാട്ടിലെത്തിക്കാന്‍ പ്രായോഗിക മാര്‍ഗങ്ങളുമായി വൈറലാകുന്ന ഒരു കുറിപ്പ്

13 APRIL 2020 03:50 PM IST
മലയാളി വാര്‍ത്ത

കോവിഡ്‌ 19 ഭീതിയിൽ ഉലയുകയാണ് നമ്മുടെ ഗൾഫ്‌ രാഷ്ട്രങ്ങൾ. ധാരാളം മലയാളികൾ അവിടെ രോഗ ബാധിതരാണ് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേർ ക്വാറന്റീനിലാണ്. എന്നാൽ ഏറ്റവും പരിമിതമായ സൗകര്യങ്ങളോടെ ലേബർ കേമ്പുകളിലും മറ്റും കഴിയുന്നവരുടെ നില ഏറെ നൊമ്പരമുണർത്തുന്നു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാത്ത രാജ്യങ്ങളുമായുള്ള ലേബർ കരാർ റദ്ദ്‌ ചെയ്യുകയും തൊഴിലാളികളെ പിരിച്ച്‌ വിടുകയും ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക്‌ നീങ്ങുമെന്ന് യു എ ഇ സർക്കാർ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ ഇത്‌ യു എ ഇ യിലെ പ്രവാസികളെ മാത്രമല്ല അവരെ ആശ്രയിച്ച്‌ ജീവിക്കുന്ന കുടുംബങ്ങളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു.

കണക്കുകൾ ശെരിയാണെങ്കിൽ യുഎയിൽ ഏതാണ്ട്‌ 12 ലക്ഷം മലയാളികളായ പ്രവാസികളുണ്ട്‌ എന്നതാണ്. അതോടൊപ്പം തന്നെ സൗദിയിൽ അത്‌ 15 ലക്ഷം കാണണം. ഇതിൽ ചെറിയ വിഭാഗം മാത്രമെ കുടൂംബമായി കഴിയുന്നവരുള്ളു. ഒപ്പം ഗണ്യമായ വിഭാഗം ബാച്ചിലേഴ്സാണ്. ഇവർ ചെറിയ ബെഡ് സ്പേസിൽ അരിഷ്ടിച്ച്‌ ജീവിക്കുന്നവരാണ്. അതോടൊപ്പം തന്നെ ഒരു ഫ്ലാറ്റിൽ നൂറുക്കണക്കിനാളുകൾ ഞെരുങ്ങി കഴിയുന്നവരാണ്. ഇത്തരം സാഹചര്യങ്ങളിൽ പകർച്ച വ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണ് എന്നത് ഏവർക്കും അറിയാവുന്നതാണ്. ഇവരിൽ നിരീക്ഷണം ആവശ്യമുള്ളവരെ‌ ക്വാറന്‍റൈൻ ചെയ്യാൻ ഏറെ പ്രയാസമാണ്.

'ഗൾഫിലേക്ക്‌ സന്ദര്‍ശക വിസയിൽ എത്തി കുടുങ്ങി പോയവർ അനവധിയുണ്ട്‌. മക്കളുടെ പ്രസവം, രോഗം അങ്ങനെ പല ആവശ്യങ്ങൾക്ക്‌ വേണ്ടി ചെന്ന് കുടുങ്ങിയവരാണവർ. വൃദ്ധർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, സ്ഥിര രോഗികൾ എന്നിങ്ങനെ പലരും ഇതിൽ പെടുന്നു. ലക്ഷക്കണക്കിനു വരുന്ന പ്രവാസികളെ എല്ലാവരെയും നാട്ടിലേക്ക്‌ കൊണ്ട്‌ വരുക ഈ ഘട്ടത്തിൽ പ്രായോഗികമല്ല. സാഹചര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തി മുൻഗണനാ ക്രമത്തിൽ ഉചിതമായ പരിഹാരം കാണുകയാണ് അടിയന്തിര ആവശ്യം'- മുജീബ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

കേരളത്തിലെ ഓരോ കുടുംബവും ഏതെങ്കിലും തരത്തിൽ ഗൾഫ്‌ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്‌.ലക്ഷക്കണക്കിന് കുടുംബങ്ങൾ അല്ലലില്ലാതെ ജീവിക്കുന്നത്‌ ഗൾഫിൽ ജോലി ചെയ്യുന്നവരുടെ വരുമാനം കൊണ്ടാണ്. നമ്മുടെ നാട്ടിന്റെ സമ്പദ്‌ വ്യവസ്ഥയെ താങ്ങി നിർത്തുന്നത്‌ പ്രധാനമായും പ്രവാസികളാണ്. ഗൾഫ്‌ രാജ്യങ്ങളിൽ മാത്രമല്ല അമേരിക്കയും യൂറോപ്പും അടക്കം ലോകത്തിന്റെ എല്ലാ ഭഗത്തും ജോലി ചെയ്യുന്ന മലയാളികളും നമ്മുടെ നാടിന് നൽകുന്ന സംഭാവനകളും സേവനങ്ങളും വളരെ വലുതാണ്. ഒരു വ്യത്യാസമുള്ളത്‌ ഗൾഫുകാർ ഒരു കാലത്തും അവിടെ പൗരന്മാരാകില്ല എന്നതാണ്. എത്ര തലമുറ പിന്നിട്ടാലും അവർ ഈ രാജ്യത്തെ പൗരന്മാർ തന്നെ ആയിരിക്കും.

കോവിഡ്‌ 19 ഉയർത്തി വിട്ട ഭീതിയുടെ കൊടുങ്കാറ്റിൽ ആടി ഉലയുകയാണ് ഗൾഫ്‌ രാജ്യങ്ങൾ. ധാരാളം മലയാളികൾ അവിടെ രോഗ ബാധിതരാണ്. ഒട്ടേറെ പേർ ക്വാറന്റീനിലാണ്. പരിമിതമായ സൗകര്യങ്ങളുള്ള ലേബർ കേമ്പുകളിലും മറ്റും കഴിയുന്നവരുടെ നില പരിതാപകരമാണ്.

മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാത്ത രാജ്യങ്ങളുമായുള്ള ലേബർ കരാർ റദ്ദ്‌ ചെയ്യുകയും തൊഴിലാളികളെ പിരിച്ച്‌ വിടുകയും ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക്‌ നീങ്ങുമെന്ന് യു എ ഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇത്‌ യു എ ഇ യിലെ പ്രവാസികളെ മാത്രമല്ല അവരെ ആശ്രയിച്ച്‌ ജീവിക്കുന്ന കുടുംബങ്ങളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു.

യു എ യിൽ ഏതാണ്ട്‌ 12 ലക്ഷം മലയാളികളായ പ്രവാസികളുണ്ട്‌. സൗദിയിൽ അത്‌ 15 ലക്ഷം കാണണം. അതിൽ ചെറിയ വിഭാഗം മാത്രമെ കുടൂംബമായി കഴിയുന്നവരുള്ളു. ഗണ്യമായ വിഭാഗം ബാച്ചിലേഴ്സാണ്. ചെറിയ ബെഡ് സ്പേസിൽ അരിഷ്ടിച്ച്‌ ജീവിക്കുന്നവരാണ്. ഒരു ഫ്ലാറ്റിൽ നൂറുക്കണക്കിനാളുകൾ ഞെരുങ്ങി കഴിയുന്നവരാണ്. ലേബർ ക്യാമ്പ്‌ സന്ദർശിച്ചിട്ടുള്ളവർക്ക്‌ അതിന്റെ ദയനീയാവസ്ഥ എളുപ്പം മനസ്സിലാകും. ഇത്തരം സാഹചര്യങ്ങളിൽ പകർച്ച വ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ നിരീക്ഷണം ആവശ്യമുള്ളവരെ‌ ക്വാറന്റീൻ ചെയ്യാൻ പ്രയാസമാണ്. രോഗലക്ഷണമുള്ളവരെ ഐസൊലേറ്റ്‌ ചെയ്യാൻ ബുദ്ധിമുട്ടാണ്.

ഈ സാഹചര്യത്തിലാണ് ഗൾഫിലെ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്ന് വന്നിരിക്കുന്നത്‌.
തീവ്രമായി രോഗ ബാധയുള്ള ഗൾഫിൽ നിന്ന് ആളുകളെ മടക്കി കൊണ്ടു വരുമ്പോൾ നാട്ടിലും മഹാമാരി ആളിപ്പടരാൻ അത്‌ ഇടയാക്കില്ലെ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ട്‌. എന്നാൽ ഗൾഫിലെ മലയാളികളുടെ ജീവൻ നമുക്ക്‌ വളരെ വിലപ്പെട്ടതാണ് താനും . ഈ ഘട്ടത്തിൽ പ്രശ്നത്തെ സംബന്ധിച്ച വ്യക്തത ആവശ്യമാണ്.

1. കോവിഡ്‌ 19 പിടിപെട്ടവരെ ചികിൽസിക്കാനുള്ള മികച്ച സംവിധാനങ്ങൾ ഗൾഫിലുണ്ട്‌. അത്‌ ഭംഗിയായി ചെയ്യുന്നുമുണ്ട്‌. രോഗ നിർണയ ടെസ്റ്റ്‌ ചെയ്യാനുള്ള സൗകര്യവും വെന്റിലേറ്റർ സൗകര്യങ്ങളും അവിടങ്ങളിൽ ഉണ്ട്‌. രോഗികളോട്‌ നാട്ടിലേക്ക്‌ മടങ്ങാൻ സർക്കാർ ആവശ്യപ്പെടുന്നില്ല.

2. ലേബർ കേമ്പുകളിൽ ഉള്ളവരും ലോക്ക്‌ ഡൗൺ മൂലം തൊഴിലില്ലാത്തവരുമായ പ്രവാസികൾക്ക്‌ ഭക്ഷണവും മറ്റ്‌ സഹായങ്ങളും എത്തിക്കാൻ അവിടെയുള്ള സന്നദ്ധ സംഘടനകളും കൂട്ടായ്മകളും കഠിനമായി ശ്രമിക്കുന്നുണ്ട്‌.

3. ഗൾഫിലേക്ക്‌ വിസിറ്റിംഗ്‌ വിസയിൽ എത്തി കുടുങ്ങി പോയവർ അനവധിയുണ്ട്‌. മക്കളുടെ പ്രസവം, രോഗം അങ്ങനെ പല ആവശ്യങ്ങൾക്ക്‌ വേണ്ടി ചെന്ന് കുടുങ്ങിയവരാണവർ. വൃദ്ധർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, സ്ഥിര രോഗികൾ എന്നിങ്ങനെ പലരും ഇതിൽ പെടുന്നു.

ലക്ഷക്കണക്കിനു വരുന്ന പ്രവാസികളെ എല്ലാവരെയും നാട്ടിലേക്ക്‌ കൊണ്ട്‌ വരുക ഈ ഘട്ടത്തിൽ പ്രായോഗികമല്ല; അങ്ങനെ ആരും ആവശ്യപ്പെടുന്നുമില്ല. മുകളിൽ വിവരിച്ച സാഹചര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തി മുൻഗണനാ ക്രമത്തിൽ ഉചിതമായ പരിഹാരം കാണുകയാണ് അടിയന്തിര ആവശ്യം.

നാട്ടിലേക്കുള്ള മടക്കം: വിദേശകാര്യ വകുപ്പും എമ്പസിയും നോർക്കയും ഇടപെട്ട്‌ നാട്ടിലേക്ക്‌ അയക്കേണ്ടവരുടെ
മുൻഗണന പട്ടിക തയ്യാറാക്കണം.

• ഏറ്റവും പെട്ടെന്ന് നാട്ടിലേക്ക്‌ മടക്കി കൊണ്ട്‌ വരേണ്ടവരുടെ ഒരു പ്രയോറിറ്റി ലിസ്റ്റ്‌ ആദ്യം തയ്യാറാക്കണം. മുകളിൽ മൂന്നാമതായി പറഞ്ഞ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കണം.

• കോവിഡ്‌ അല്ലാത്ത മറ്റനേകം അസുഖ ബാധിതർ അവിടെയുണ്ട്‌. അവർക്ക്‌ നാട്ടിൽ ഉചിതമായ ചികിൽസ തേടാൻ അവസരമുണ്ടാക്കണം.

• രോഗ ബാധിതരല്ലാത്ത, രോഗ ലക്ഷണമില്ലാത്ത, തൊഴിലോ വരുമാനമോ ഇല്ലാത്തവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കണം.

ഗൾഫിൽ ആവശ്യമയ സേവനങ്ങൾ:

• മോശം സാഹചര്യങ്ങളിലുള്ളവരെ സാമൂഹിക അകലം നില നിർത്തി താമസിക്കാവുന്ന ഇടങ്ങളിലേക്ക്‌ മാറ്റണം. മലയാളികളുടെ നിയന്ത്രണത്തിലുള്ള പല കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇപ്പോൾ തന്നെ ഇതിനായി വിട്ടു കൊടുത്തതായറിയുന്നു.

• എല്ലാവർക്കും ഭക്ഷണവും വൈദ്യ സഹായവും ഉറപ്പ്‌ വരുത്തണം. ആവശ്യമെങ്കിൽ പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കണം. മലയാളികളുടെ ആശുപത്രികളുടെയും
ക്ലിനിക്കുകളുടെയും സഹായം ലഭ്യമാക്കാം.

നാട്ടിലെ മുന്നൊരുക്കം:

• നാട്ടിൽ മടങ്ങിയെത്തുന്നവർക്ക്‌ നിർദിഷ്ട കാലം ക്വാറന്റീനിൽ കഴിയാൻ മതിയായ സൗകര്യങ്ങൾ ഒരുക്കണം. വിവിധ മത സാമൂഹിക സംഘടനകൾ അതിനു വേണ്ട സൗകര്യങ്ങൾ വിട്ട്‌ നൽകാൻ തയ്യാറായി വന്നത്‌ ആശ്വാസകരമാണ്. സർക്കാർ അവ ഉപയോഗിച്ച്‌ വേണ്ട ക്രമീകരണങ്ങൾ ചെയ്താൽ രോഗ ഭീതി ഇല്ലാതെ മടങ്ങി വരുന്നവർക്ക്‌ വീട്ടിലേക്ക്‌ മടങ്ങാം.

• കയ്യിൽ കാശൊന്നുമില്ലാതെയാകും പലരും നാട്ടിലെത്തുന്നത്‌. അടിയന്തിര സഹായം എന്ന നിലയിൽ ഒരു തുക അനുവദിക്കണം. സൗജന്യ റേഷൻ, മറ്റ്‌ സഹായങ്ങളും അനുവദിക്കണം.

• കോവിഡ്‌ 19 കാരണമായി സ്ഥിരമായോ ഭാഗികമായോ തൊഴിൽ നഷ്ടമാകാൻ പോകുന്നത്‌ ആയിരക്കണക്കിനു പേർക്കാണ്. ചെറുകിട ഗ്ലോസറികൾ, റസ്റ്ററന്റുകൾ, ജ്യൂസ്‌‌ കടകൾ തുടങ്ങിയവ നടത്തുവർ പ്രവാസം മതിയാക്കേണ്ടി വരുമോ എന്ന് ആശങ്കിക്കുന്നു. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കണം.

കോവിഡ്‌ അനന്തര ഗൾഫ്‌ പ്രതിസന്ധി പരിഹരിക്കാൻ ഒന്നിച്ചുള്ള ഒരു നീക്കമാണാവശ്യം. കേന്ദ്ര സർക്കാറും കേരള സർക്കാറും ഈ കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം. മടങ്ങി വരുന്നവരെ സുരക്ഷിതമായി പരിചരിക്കുമെന്ന ഉറപ്പ്‌ നൽകിയാൽ കേന്ദ്ര സർക്കാർ നയത്തിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാന സർക്കാറാണ് ഈ ഉറപ്പ്‌ നൽകേണ്ടത്‌.
ഗൽഫിലും നാട്ടിലുമുള്ള സാമൂഹിക, സന്നദ്ധ പ്രവർത്തകർക്കും ഈ കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്‌. പരസ്പരം കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്‌. യോജിച്ചും പരസ്പരം അംഗീകരിച്ചും ഈ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം... ആര്യാ രാജേന്ദ്രനടക്കം 6 പേർക്ക് കോടതി നോട്ടീസ്  (29 minutes ago)

. ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു  (47 minutes ago)

ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത്  (59 minutes ago)

ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (9 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (10 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (11 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (11 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (11 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (11 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (11 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (11 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (11 hours ago)

Malayali Vartha Recommends